Thursday, May 28, 2020

അൽഭുതം

🙄🤔7000 അത്ഭുതങ്ങൾ ഉള്ള രാഷ്ട്രത്തിൽ ജീവിച്ചു കൊണ്ടാണ്  7 അത്ഭുതങ്ങളെ പറ്റി അതിശയം കൊള്ളുന്നത്.

183 അടി ഉയരമുള്ള ചരിയുന്ന പിസാഗോപുരം നമുക്ക് അൽഭുതം ജനിപ്പിക്കുന്നതാണ്.

എന്നാൽ 1000 വർഷം മുൻപ് നിർമ്മിച്ച, ഇപ്പോഴും ചരിയാത്ത  216 അടി ഉയരമുള്ള ബൃഹദീശ്വരക്ഷേത്രം കൂടി കാണുക.

 ക്രെയിൻ ഇല്ലാത്ത കാലഘട്ടത്തിൽ 80 ടൺ ഭാരമുള്ള ഒറ്റക്കൽ  താഴികക്കുടം എങ്ങനെ ഈ ക്ഷേത്രത്തിന്റെ മുകളിൽ എത്തിച്ചു എന്നതും അടുത്ത അത്ഭുതം....!!

അതിരാത്രം

🔱🔥അതിരാത്രം🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

ഹിന്ദു വേദിക ശ്രൗത പാരമ്പര്യത്തിലെ ഏറ്റവും ഉയർന്ന യാഗമാണ് അതിരാത്രം അല്ലെങ്കിൽ അതിരാത്രം അഗ്നിചയനം അല്ലെങ്കിൽ അഗ്നി. ലോകത്തിലെ നിലനിൽക്കുന്നതിൽ ഏറ്റവും പുരാതനവും ദൈർഘ്യമേറിയതും ആയ ആനുഷ്ഠാനമാണ് അതിരാത്രം.സോമയാഗത്തിന്റെ കൂടെയും അതിരാത്രം നടത്തും. കേരളത്തിലെ ചില ബ്രാഹ്മണനമ്പൂതിരി കുടുംബങ്ങളിൽ മാത്രമെ ഈ പാരമ്പര്യം ഇന്ന് നിലവിലുള്ളു.

സോമയാഗം എന്നറിയപ്പെടുന്ന അഗ്നിസ്‌ഷ്‌ടോമവും, അഗ്നിചയനം എന്ന അതിരാത്രവുമാണ് നമ്പൂതിരിമാർ അനുഷ്ഠിക്കുന്നത്. ഇങ്ങനെ അനുഷ്ഠിക്കുന്ന സോമയാഗമാണ് നമ്പൂതിരിയെ സമ്പൂർണ്ണ ബ്രാഹ്മണനാക്കുന്നത്. ഇതിലും കഠിനമായ ചിട്ടകളുള്ള അനുഷ്ഠാനമാണ് അതിരാത്രം.

അമേരിക്കയിലെ ഹാർവാർഡ്, ബർക്ക്‌ലി സർവകലാശാലകളും ഫിൻലാൻഡിലെ ഹെൽസിങ്കി സർവകലാശാലയും മുൻകൈയ്യെടുത്ത് 1975-ൽ തൃശൂർ ജില്ലയിലെ പാഞ്ഞാളിൽ അതിരാത്രം നടത്തിയിരുന്നു. 35 വർഷങ്ങൾക്ക് ശേഷം 2011ഏപ്രിൽ 4 മുതൽ 15 വരെ അതിരാത്രം നടന്നു. ഒറ്റപ്പാലം ആസ്ഥാനമായി പ്രവർത്തിക്കുന്ന വർത്തതേ എന്ന ട്രസ്റ്റാണ് ഷൊർണ്ണൂരിൽ പാഞ്ഞാളിലുള്ള ലക്ഷ്മി നാരായണ ക്ഷേത്രത്തിനു സമീപം അതിരാത്രം നടത്തിയത്.

ശ്യേനചിതിയുടെ നിർമ്മാണം (പടുക്കൽ)

ഭൂമിശാസ്ത്രവിധി പ്രകാരമുള്ള വാസ്തു, സൂര്യനഭിമുഖമായ യാഗശാല, പണ്ഡിതരായ വൈദികശ്രേഷ്ഠന്മാരുടെ സാന്നിധ്യം എന്നിവ ഈ അതിരാത്രത്തിന്റെ പ്രത്യേകതയാണ്. ആത്മീയ ശാരീരിക മാനസിക ഐക്യം, ശാന്തി, സമൃദ്ധി, ആത്യന്തികജ്‌ഞാനം എന്നിവ അതിരാത്രത്തിലൂടെ ലക്ഷ്യമിടുന്നു.

പതിനേഴ് വൈദികശ്രേഷ്ഠരാണ് അതിരാത്രത്തിന് ആവശ്യമുള്ളത്. 12 ദിവസം കൊണ്ടാണ് അതിരാത്രം പൂർത്തിയാവുക.

ഒന്നാം ദിവസം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
മൂന്ന് വിശുദ്ധ അഗ്നികളും വഹിച്ച് യജമാനരും അദ്ദേഹത്തിന്റെ പുരോഹിതരും യാഗശാലയിൽ പ്രവേശിക്കുന്നു. പ്രധാനയാഗപാത്രം കളിമണ്ണ്് കൊണ്ട് നിർമ്മിച്ചതായിരിക്കും. വായുദേവനുവ്വേണ്ടി പ്രതീകാത്മകമായ ഒരു മൃഗബലിയും അന്ന് നടക്കും. അഞ്ച് മപുരോഹിതരെ തിരഞെടുത്താൽ അരണി കടഞ്ഞ് തീയുണ്ടാക്കും. യജമാനന് തലേക്കെട്ട് ധരിപ്പിക്കുന്നതാണ് അടുത്ത ചടങ്ങ്. സ്വർണത്തിന്റെ മാർച്ചട്ടയും ദണ്ഡും നൽകി യജമാനന്റെ മുഷ്ടി അടയ്ക്കും. മന്ത്രങ്ങൾ ഉച്ചരിക്കാനല്ലാതെ അഗ്നി തീരും വരെ യജമാന ൻസംസാരിക്കാൻ പാടില്ല. കുളിക്കാനും പാടില്ല. അഗ്നി ഉൾക്കൊള്ളുന്ന പ്രധാനപാത്രവും എടുത്ത് യജമാനൻ മൂന്ന് ചുവടുകൾ വെക്കും.

രണ്ടാം ദിവസം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
കളിമണ്ണിൽ നിന്ന് മറ്റൊരു പാത്രം ഉണ്ടാക്കും. പ്രധാന യാഗവേദിയുടേയും രൂപകൽപ്പന തയ്യാറാക്കും. ഇദ്രദേവനെ അഗ്നിയിൽ പങ്കെടുക്കാൻ ക്ഷണിക്കും. ഉഴുതനിലത്ത് വിത്തുകൾ വിതയ്ക്കുന്നതും ഒന്നാം ദിവസത്തെ പ്രധാനപാത്രം കുഴിച്ച് മൂടുന്നതും ആണ് മറ്റ് പ്രധാന ചടങ്ങുകൾ. പക്ഷിയുടെ ആകൃതിയുള്ള പ്രധാനവേദിയുടെ നിർമ്മാണവുമന്നു തന്നെ ആരംഭിക്കും.

അഞ്ചു മുതൽ ഏഴു ദിവസം വരെ പ്രഭാതത്തിലെ ആചാരങ്ങൾക്ക് ശേഷം യാഗവേദിയുടെ അടരുകൾ ഓരോന്ന് വീതം കെട്ടിയുയർത്തി തുടങ്ങും. സന്ധ്യക്കും വൈദിക ചടങ്ങുകൾ ഉണ്ട്.

ഏട്ടാം ദിവസം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ദൈനംദിന ചടങ്ങുകൾക്ക് ശേഷം അഞ്ചാമത്തെ അടർ കെട്ടിയുയർത്തും. ഇഷ്ടികകളെ പശുക്കളായിമാറ്റണമെന്ന്് യജമാനൻ ആഗ്രഹിക്കുന്നതാണ് പിന്നീട് നടക്കുന്നത്. രുദ്രദേവനുള്ള സമർപ്പണവുമുണ്ടാകും.

ഒൻപതാം ദിവസം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
മുൻ പ്രക്രിയകളിൽ ഉപയോഗിച്ച വസ്തുവകകൾ ഒരു മനുഷ്യരൂപത്തിൽ യാഗശാലയിൽ നിരത്തും. പുതിയഗാർഹിക വേഡിയിൽ നിന്നുള്ള തീ പുതിയ യാഗശാലയിലേക്ക് പകരും. തുടർച്ചയായി ദീർഘനേരം നെയ്യും മറ്റു് ദ്രവ്യങ്ങളും അഗ്നിദേവന് സമർപ്പിക്കും. പ്രതീകാത്മക മൃഗബലി ഉണ്ടാകും.

പത്താം ദിവസം മുതൽ പന്ത്രണ്ടാം ദിവസം വരെയുള്ള ചടങ്ങുകൾ രണ്ട് ദിവസത്തേയും രാപ്പകലുകൾ മുഴുവൻ നീളും.

പത്താം ദിവസം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അന്ന് യജമാനനും ഏതാനും പുരോഹിതന്മാരും അഗ്നി സമർപ്പണങ്ങൾക്കായി യാഗവേദിയിലേക്ക് സർപ്പങ്ങളെപ്പോലെ ഇഴഞ്ഞ് ചെല്ലും. പല ആചാരാനുഷ്ഠാനങ്ങൾ ഒരേ സമയം നടക്കും. മന്ത്രോച്ചാരണം നടക്കുന്ന ഭാഗത്തെ സോമകുണ്ഡലങ്ങളിലും അഗ്നി ജ്വലിച്ച് തുടങ്ങും. പ്രതീകാത്മകമായി മൃഗങ്ങളെ ബലി നൽകും.

പന്ത്രണ്ടാം ദിവസം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
യജമാനനും പത്നിയും അവഭൃതസ്നാനം നടത്തും. ഒരു ആടിനേയും പ്രതീകാത്മകമായി ബലി നൽകും. തന്റെ ഗൃഹത്തിൽ തിരിച്ചെത്തുന്ന യജമാനൻ മൂന്ന് അഗ്നി കൊളുത്തും. തുടർന്ന് രാവിലേയും വൈകീട്ടും ജീവിതകാലം മുഴുവൻ അഗ്നിഹോത്രം നടത്താൻ യജമാനൻ ബാധ്യസ്ഥനാണെന്നാണ് വിശ്വാസം.

ഓരോ ദിവസത്തേയും ആചാരങ്ങൾക്ക് വ്യത്യാസമുണ്ട്. സോമലത, സോമലത പിഴിഞ്ഞ നീര്, പന്ത്രണ്ടിലേറേ തരം സസ്യങ്ങൾ എന്നിവയാണ് മിക്കവാറും ദിവസങ്ങളിൽ അഗ്നിക്ക് സമർപ്പിക്കുന്നത്. രണ്ട് മരക്കഷ്ണങ്ങൾ (അരണി) കടഞ്ഞാണ് അഗ്നി ഉണ്ടാക്കുന്നത്. ആധുനികഉപകരണങ്ങളോ ലോഹങ്ങളോ ഉപയോഗിക്കുന്നില്ല.

അതിരാത്രം എന്തിന്?
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഐക്യം, സമാധാനം, സമൃദ്ധി, വിജ്ഞ്ജാനം എന്നിവയെല്ലാം ഭൂമിയിലുണ്ടാകാനാണ് അതിരാത്രം നടത്തുന്നത്. അഗ്നിഹോമത്തിന്റെ പതിനൊന്നാം ദിവസം കുട്ടികളില്ലാത്ത ദമ്പതിമാർക്കും ഗർഭിണികൾക്കും സൗമ്യം എന്ന പ്രസാദം ലഭ്യമാക്കും. അനേകം ക്രിയകൾക്കുശേഷം അനവധി സവിശേഷ മന്ത്രങ്ങൾ ചൊല്ലി മന്ത്രമുഖരിതമാക്കിയശേഷം സാമവേദികളുടെ യജ്ഞായജ്ഞീയം എന്ന പ്രസിദ്ധ സാമസ്തുതിക്കുശേഷമാണ് സംയം തയ്യാറാക്കുന്നത്

അതിരാത്രത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
സഹസ്രാബ്ദങ്ങളായി ഭാരതമൊട്ടാകെ നടപ്പുണ്ടായിരുന്ന വൈദിക കര്‍മത്തെയാണ്‌ യാഗം എന്ന്‌ വിശേഷിപ്പിക്കുന്നത്‌. ‘യജ്‌’ധാതുവില്‍നിന്നാണ്‌ ‘യാഗ’മെന്ന പദത്തിന്റെ ഉല്‍പ്പത്തി. കൂടാതെ ഹോമം, സവം, ക്രതു, അധ്വരം, മഖം, ആഹവം, ഇഷ്ടി, സവനം, ഹവം, ഹവനം, അഭിഷബം, മഹം തുടങ്ങിയവയും യാഗത്തിന്റെ പര്യായങ്ങളാണ്‌. സദ്ഫലങ്ങളുണ്ടാക്കുക എന്നതാണ്‌ യാഗത്തിന്റെ ലക്ഷ്യം. നെയ്യ്‌, സോമരസം, വപ എന്നിവ അഗ്നിയില്‍ ആഹുതി ചെയ്യപ്പെടുകയും അഗ്നി അവയെ ദേവന്മാര്‍ക്കെത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. ഈ വസ്തുക്കള്‍ അന്തരീക്ഷത്തേയും ഭൂമിയേയും യഥാക്രമം നീരാവിയാലും മഴമൂലവും ശുദ്ധീകരിക്കുന്നു. ഇതാണ്‌ യാഗത്തെക്കുറിച്ചുള്ള സങ്കല്‍പ്പം.
യാഗം പലവിധത്തിലുണ്ട്‌. ഒരോ വിഭാഗത്തിനും പല ഉപവിഭാഗങ്ങളുമുണ്ട്‌.

1. ശ്രൗതം, സ്മാര്‍ത്തം ഇങ്ങനെ രണ്ടുതരം യാഗങ്ങള്‍. ശ്രുതിയെ സംബന്ധിക്കുന്നത്‌ ശ്രൗതം. സ്മൃതിയെ സംബന്ധിച്ചുള്ളത്‌ സ്മാര്‍ത്തം.

2. പാക്‌യജ്ഞം, ഹവിര്‍യജ്ഞം, സോമയജ്ഞം എന്നിങ്ങനെ മൂന്നുതരം യജ്ഞങ്ങള്‍. ഇവയില്‍ പാക്‌യജ്ഞങ്ങള്‍ സ്മാര്‍ത്തങ്ങളും ഹവിര്‍-സോമ യജ്ഞങ്ങള്‍ ശ്രൗതങ്ങളുമാണ്‌. ഈ മൂന്നില്‍ ഓരോന്നിനും ഏഴ്‌ ഉപവിഭാഗങ്ങളുമുണ്ട്‌.
പാക്‌യജ്ഞങ്ങള്‍: ഔപാസനം, വൈശ്വദേവം, പാര്‍വണം, അഷ്ടകശ്രാദ്ധം, സര്‍പ്പബലി, ഈശാനബലി.

ഹവിര്‍യജ്ഞങ്ങള്‍: അഗ്ന്യാധാനം, അഗ്നിഹോത്രം, ദര്‍ശപൂര്‍ണമാസം, ആഗ്രയണം, ചാതുര്‍മാസ്യം, നിഗൂഢപശുബന്ധം, സൗത്രാമണി.

സോമയജ്ഞങ്ങള്‍: അഗ്നിഷ്ടോമം, അത്യഗ്നിടോമംഷ ഉകത്ഥ്യം, ഷോഡശി, വാജപേയം, അതിരാത്രം, അപ്തോര്‍യാമം.

3. നിത്യം, നൈമിത്തികം, കാമ്യം എന്നിങ്ങനെ മൂന്നുതരം യജ്ഞങ്ങള്‍.

4. ബ്രഹ്മയജ്ഞം, പിതൃയജ്ഞം, ദൈവയജ്ഞം, ഭൂതയജ്ഞം, നൃയജ്ഞം എന്നീ പഞ്ചയജ്ഞങ്ങള്‍, ഗാരുഡപുരാണപ്രകാരമാണീ വിഭജനം.

5. കര്‍മയജ്ഞം, തപോയജ്ഞം, ജപയജ്ഞം, ധ്യാനയജ്ഞം, ജ്ഞാനയജ്ഞം എന്നിങ്ങനെയുള്ള പഞ്ചയജ്ഞങ്ങള്‍. ശിവപുരാണപ്രകാരമാണീ വിഭജനം.

6. അശ്വമേധം, അജമേധം, മഹിഷമേധം, ഗോമേധം, പുരുഷമേധം എന്നു മറ്റൊരു പഞ്ചയജ്ഞവിഭജനം.

7. ക്ഷത്രിയര്‍ക്ക്‌ ചെയ്യാവുന്നതും ബ്രാഹ്മണര്‍ക്ക്‌ ചെയ്യാവുന്നതുമായ യാഗങ്ങളെന്ന്‌ മറ്റൊരു വിഭജനം. അശ്വമേധം, രാജസൂയം സര്‍പ്പസത്രം തുടങ്ങിയവ ക്ഷത്രിയര്‍ക്കും; അതിരാത്രം, സോമയാഗം, പുത്രകാമേഷ്ടി, സര്‍വ കാമേഷ്ടി തുടങ്ങിയവ ബ്രാഹ്മണര്‍ക്കും അനുഷ്ഠിക്കാവുന്നതാണ്‌.
മേല്‍ കാണിച്ച പലതരം യാഗങ്ങളില്‍ അഗ്ന്യാധാനം അഥവാ ആധാനം, അഗ്നിഷ്ടോമം അഥവാ സോമയാഗം, അതിരാത്രം അഥവാ അഗ്നി എന്നിവ മാത്രമേ കേരളത്തില്‍ നടത്തിയിട്ടുള്ളൂ. അഗ്ന്യാധാനം ചെയ്തയാള്‍ അടിതിരിയും അഗ്നിഷ്ടോമം ചെയ്തയാള്‍ സോമയാജിയും അതിരാത്രം ചെയ്തയാള്‍ അക്കിത്തിരിയുമായിത്തീരുന്നു. ഇവര്‍ക്ക്‌ യഥാക്രമം പ്രാമുഖ്യം കൂടുകയും ചെയ്യും. അഗ്ന്യാധാനവും അഗ്നിഷ്ടോമവും ചെയ്തവര്‍ക്കേ അതിരാത്രം ചെയ്യാനര്‍ഹതയുള്ളൂ.
1984 ല്‍ തിരുവനന്തപുരത്തും 2003 ല്‍ തൃശ്ശൂരിലും 2009 ല്‍ ആലുവയിലും വച്ച്‌ നടത്തിയത്‌ അഗ്നിഷ്ടോമം അഥവാ സോമയാഗമായിരുന്നു. 1900 ല്‍ കൊടകര കൈമുക്ക്‌ മനയിലും 1955 ല്‍ ചെറുമുക്കിലും 1975 ല്‍ പാഞ്ഞാളിലും 1990 ല്‍ കുണ്ടൂരിലും 2006 ല്‍ മൂലംങ്കോടും 2011 ല്‍ പാഞ്ഞാളിലും വെച്ചു നടത്തിയ യാഗങ്ങള്‍ അതിരാത്രങ്ങളായിരുന്നു. കഴിഞ്ഞ 112 വര്‍ഷത്തിനിടയില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വെച്ച്‌ 160ല്‍പ്പരം യാഗങ്ങള്‍ നടത്തിയിട്ടുണ്ട്‌. എന്നാല്‍ അഗ്നിയാകട്ടെ പത്തെണ്ണം മാത്രമേയുള്ളൂ. അതില്‍ അഞ്ചും പാഞ്ഞാളില്‍ വെച്ചാണ്‌ നടന്നിട്ടുള്ളത്‌.
ശ്രൗതയജ്ഞങ്ങളിലും സോമയാഗങ്ങളിലും ഏറ്റവും ശ്രേഷ്ഠമായതാണ്‌ അഗ്നി എന്ന അതിരാത്രം. യാഗത്തിന്റെ ചടങ്ങുകള്‍ രാത്രിയെ അധികരിക്കുന്നതിനാലാണ്‌ അതിരാത്രം എന്ന്‌ അറിയപ്പെടുന്നത്‌. സാധാരണ യാഗത്തിന്റെ ചടങ്ങുകള്‍ ആറ്‌ ദിവസം കൊണ്ട്‌ തീരും. എന്നാല്‍ അഗ്നിക്ക്‌ പന്ത്രണ്ട്‌ ദിവസം വേണം. ലോഹനിര്‍മിതമായവ ഒരു യാഗത്തിലും ഉപയോഗിക്കില്ല. മരവും മണ്ണും കൊണ്ടുള്ള പാത്രങ്ങളും ഉപകരണങ്ങളുമാണ്‌ ഉപയോഗിക്കുന്നത്‌. ശ്രൗതക്രിയകളുടെ നേതൃത്വം യജമാനനാണ്‌. പത്നിസമേതനായ യജമാനന്‍, സഹായികളായ പന്ത്രണ്ട്‌ ഋതിക്കുകളുടെ സഹായത്തോടെയാണ്‌ ക്രിയകള്‍ നടത്തുക.
കേരളത്തില്‍ ശ്രൗതസംസ്ക്കാരത്തിന്റെ നവോത്ഥാനത്തിന്‌ വേദിയായ കൊടകര മറ്റത്തൂര്‍കുന്ന്‌ കൈമുക്ക്‌ മനയില്‍ 112 വര്‍ഷത്തെ ഇടവേളക്ക്‌ ശേഷമാണ്‌ വീണ്ടും ഒരു യാഗവസന്തത്തിന്‌ വേദിയായത്
ശസ്ത്രങ്ങള്‍ എന്ന പേരിലറിയപ്പെടുന്ന ഋഗ്വേദമന്ത്രസ്തുതികളുടെ എണ്ണം അനുസരിച്ചാണ്‌ സോമയാഗങ്ങളുടെ വിഭജനം. അതിരാത്രത്തിന്‌ ഇരുപത്തിയാറ്‌ ശാസ്ത്രങ്ങളാണ്‌ വേണ്ടത്‌.
ഹോമത്തിനുള്ള മണ്‍പാത്രങ്ങള്‍ തയ്യാറാക്കല്‍, ദേവതകള്‍ക്കുള്ള അര്‍ച്ചനകള്‍, അതിരാത്രത്തിനുള്ള മാനസിക തയ്യാറെടുപ്പ്‌, ക്രിയാകര്‍മങ്ങള്‍ക്ക്‌ പുരോഹിതരെ അധികാരപ്പെടുത്തല്‍, ശാലാപ്രവേശം, ത്രേതാഗ്നിസ്ഥാപനം, കുശ്മാണ്ഡഹോമം, യജമാനന്റെ വ്രതാനുഷ്ഠാനാരംഭം തുടങ്ങിയ പ്രധാന ചടങ്ങുകള്‍ ആദ്യദിനം നടന്നുകഴിഞ്ഞാല്‍, വിവിധ വേദവിധികള്‍ പ്രകാരമുള്ള ഹോമങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. പത്താംദിനം മുതലാണ്‌ പവിത്രമായ സോമാഹുതി നടക്കുക.
സോമലത എന്ന വള്ളി പിഴിഞ്ഞുണ്ടാക്കുന്ന നീര്‍ കൊണ്ടുള്ള ഹോമവും പാനവും (സോമഹോമം, സോമപാനം) അതിരാത്രത്തിലെ പ്രധാന ചടങ്ങാണ്‌. അതിരാത്രത്തിന്‌ 10,11,12 എന്നീ ദിവസങ്ങളിലാണ്‌ ഇത്‌ നടത്തുന്നത്‌. അഗ്നിക്ക്‌ വപഹോമം അതിപ്രധാനമായ ചടങ്ങാണ്‌. വേദി ഒരുക്കല്‍, പ്രധാന ചടങ്ങുകളായ വപഹോമവും സോമഹോമവും യാഗശാലയെരിച്ചില്‍-ചുരുക്കത്തില്‍ ഈ നാലു കാര്യങ്ങളാണ്‌ അതിരാത്രത്തിലെ മുഖ്യ ഘടകങ്ങള്‍. എല്ലാകര്‍മങ്ങളും ഇവയെ ചുറ്റിപ്പറ്റി നില്‍ക്കുന്നു.
യാഗഭൂമിയായ കൈമുക്ക്‌ മനയില്‍ പകഴിയം അതിരാത്രം നടക്കുമ്പോള്‍ സാമവേദപ്രയോഗം പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചതാണ് അത്യന്തം ക്ലേശം നിറഞ്ഞതും സങ്കീര്‍ണവുമായ സ്വരപ്രയോഗങ്ങളാണ്‌ സാമവേദത്തെ ശ്രദ്ധേയമാക്കുന്നത്‌. സാമവേദത്തിലെ സംഹിതയ്ക്ക്‌ പുറമെ ഊഹം, ഊഷാണി എന്നീ ഭാഗങ്ങളിലെ മന്ത്രങ്ങളും അതിരാത്രത്തില്‍ പ്രയോഗിക്കപ്പെടുന്നു. അഗ്നിഹോത്രത്തിന്റെ പതിനൊന്നാം ദിവസം കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കും ഗര്‍ഭിണികള്‍ക്കും സൗമ്യം എന്ന പ്രസാദം ലഭ്യമാക്കാറുണ്ട്‌. സന്താനലാഭത്തിനായി സേവിക്കാന്‍ വിധിക്കപ്പെടുന്ന പ്രസാദമാണ്‌ ഈ ഹവിസ്‌. സവിശേഷസിദ്ധിയുള്ള ഇത്‌ വളരെ ഫലപ്രദമാണെന്ന്‌ അനുഭവസ്ഥരുടെ സാക്ഷ്യമുണ്ടെന്നുള്ളത്‌ വളരെ പ്രധാനമായി വിലയിരുത്തിയ വസ്തുതയാണ്‌.
യജ്ഞശാല എരിച്ച രീതിയില്‍നിന്ന്‌ ആവാഹിച്ചെടുത്ത അഗ്നി യജമാനന്റെ ഇല്ലത്തെത്തിക്കുകയും അവിടെ കുണ്ഡങ്ങളിലാക്കി സൂക്ഷിക്കുകയും വേണം. ത്രേതാഗ്നി എന്ന പേരിലറിയപ്പെടുന്ന ഈ അഗ്നികുണ്ഡം കെടാതെ പരിരക്ഷിക്കേണ്ടത്‌ യജമാനന്റെ ചുമതലയാകുന്നു.
അഗ്നിയുടെ അവസാനഘട്ടത്തില്‍ യജമാനനെ അക്കിത്തിരിയായി അവരോധം ചെയ്യിക്കുന്ന ചടങ്ങുണ്ട്‌. അതിരാത്രം എന്നും അഗ്നിചയനമെന്നും പറയപ്പെടുന്ന അഗ്നി എന്ന യാഗം നടത്തിയവരെ അക്കിത്തിരിമാരായി ഗണിക്കപ്പെടുന്നു.
പകഴിയം ശൈലിയിലുള്ള യാഗം കണ്ടവരാരും ഇന്ന്‌ ജീവിച്ചിരിപ്പില്ല. യാഗാവശ്യത്തിനുള്ള ഉപകരണങ്ങള്‍ പുനരാവിഷ്ക്കരിക്കുന്നത്‌ വലിയൊരു ദൗത്യമാണ്‌. ഇപ്പോള്‍ നടക്കുന്ന യാഗത്തിന്‌ ഒരുക്കുന്ന ഉപകരണങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമം ത്രേതാഗ്നി ഫൗണ്ടേഷന്‍ നടത്തുന്നുണ്ട്‌. ലോകത്തിന്റെ ഏതു ഭാഗത്തും പകഴിയം അതിരാത്രം നടത്താന്‍ പ്രാപ്തിയുള്ള ഒരു സംഘത്തേയും ഫൗണ്ടേഷന്‍ സജ്ജമാക്കിയിട്ടുണ്ട്‌.
പകഴിയം അതിരാത്രം മനുഷ്യരിലും പ്രകൃതിയിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പഠിക്കുന്നതിനായി ശാസ്ത്രജ്ഞരുടെ വലിയ സംഘം കൈമുക്ക്‌ മനയിലെത്തിയിട്ടുണ്ട്‌. യാഗത്തിന്റെ ചടങ്ങുകളും മറ്റു വിവരങ്ങളും ദല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ്‌ (ഐജിഎന്‍സിസിഎ) ആധികാരികമായി രേഖപ്പെടുത്തുന്നുണ്ട്‌. ഈ ശാസ്ത്രസംഘമാണ്‌ പകഴിയം അതിരാത്രത്തിന്റെ ശാസ്ത്രീയമാനങ്ങളും അന്തരീക്ഷം, മണ്ണ്‌, സൂക്ഷ്മജീവികള്‍ തുടങ്ങിയവയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മറ്റും നിരീക്ഷിക്കുന്നത്‌. ഇതിനുപുറമെ അമേരിക്ക, ജപ്പാന്‍, ജര്‍മനി, ഹോളണ്ട്‌, ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, ആസ്ത്രേലിയ, മൗറീഷ്യസ്‌, നേപ്പാള്‍ അടക്കമുള്ള വിവിധ വിദേശ രാജ്യങ്ങള്‍, ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന്‌ ഈ കാര്യങ്ങള്‍ പഠിക്കുവാന്‍ ശാസ്ത്രജ്ഞരും വേദപണ്ഡിതരും ഇന്‍ഡോളിജിസ്റ്റുകളും എത്തിച്ചേര്‍ന്നിട്ടുണ്ട്‌.
സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, ജാതി, മത പരിഗണനകളില്ലാതെ സമൂഹത്തിന്റെ മൊത്തം ഉന്നതി ലാക്കാക്കിയാണ്‌ പകഴിയം അതിരാത്രം അരങ്ങേറുന്നത്‌. വിശ്വാസം അപൂര്‍ണമാണ്‌. പ്രവൃത്തിയാണ്‌ പൂര്‍ണത സൃഷ്ടിക്കുന്നതെന്ന തിരിച്ചറിവാണ്‌ ഈ യാഗത്തിലൂടെ മുന്നോട്ടു വയ്ക്കുന്നത്‌.
ആയിരത്താണ്ടുകളുടെ വര്‍ഷത്തെ പാരമ്പര്യം കണക്കാക്കുന്ന അതിരാത്രത്തെ യുനെസ്കോ, മനുഷ്യകുലത്തലവന്റെ വിശദീകരിക്കാന്‍ കഴിയാത്ത സാംസ്ക്കാരിക പാരമ്പര്യം’ എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌.
അഗ്നിയുടെ ആത്മീയ അനുഭൂതിയില്‍ ശാന്തിയും സമാധാനവും ക്ഷേമവും ഐശ്വര്യവും ചൈതന്യവും പരത്തിക്കൊണ്ട്‌  അതിരാത്രം സാരസര്‍വസ്യമായി എന്നു ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കും.

Monday, April 27, 2020

സപ്തർഷികൾ

*ശ്വേതവരാഹ കൽപ്പം*
*വൈവസ്വത മന്വന്തരം(7)* *നിത്യ പഞ്ചാംഗത്തിൽ ദിവസവും കണ്ടിട്ടുണ്ടകും എന്താണ് അർത്ഥമാക്കുന്നത്*



*സപ്തർഷികൾ ആരൊക്കെ എന്ന് ആരോടെങ്കിലും അന്വേഷിച്ചാൽ പലരും പല ഉത്തരമാണ് നൽകുന്നത്...  അതിനു കാരണം അന്വേഷിച്ചാൽ പലർക്കും ഉത്തരവും ഇല്ല*..

*സപ്തർഷികൾ ആരൊക്കെ എന്ന് അറിയുന്നതിന് മുമ്പ് നമുക്ക് ആദ്യം മനുക്കളെ പരിചയപ്പെടാം...*

*മനുക്കള്‍ പതിനാല് പേർ*

1- സ്വായംഭുവന്‍
2- സ്വാരോചിഷന്‍
3- ഔത്തമി [ഉത്തമൻ]
4- താമസന്‍
5- രൈവതന്‍
6- ചാക്ഷുഷന്‍
7- വൈവസ്വതന്‍
8- സാവര്‍ണി
9- ദക്ഷസാവര്‍ണി
10- ബ്രഹ്മസാവര്‍ണി
11- ധര്‍മസാവര്‍ണി
12- രുദ്രസാവര്‍ണി
13 - ദൈവസാവര്‍ണി  [രൗച്യദേവസാവര്‍ണി]
14- ഇന്ദ്രസാവര്‍ണി [ഭൗമി]

*ഓരോ മന്വന്തരത്തിലെ സപ്തർഷികളെ നമുക്കൊന്ന് അടുത്തറിയാം.*..

*ഇപ്പോൾ നാം ജീവിക്കുന്ന കാലഘട്ടം വൈവസ്വതമനുവിന്റെതാണ്. ഏഴാം മന്വന്തരത്തിലെ മനു വൈവസ്വതന്‍. ശ്രാദ്ധദേവൻ എന്നപേരിലും അറിയപ്പെടുന്നു.*

1 മനുഷ്യ വർഷം = 1 ദേവ ദിവസം
360 ദേവ ദിവസം = 1 ദേവ വർഷം
12000 ദേവ വർഷം = 1 ചതുർയുഗം [36 ലക്ഷം മനുഷ്യ വർഷം]
71 ചതുർയുഗം = 1 മന്വന്തരം [ഒരു മനുവിന്റെ ആയുസ്സ്]

ഇങ്ങനെ 14 മനുക്കൾ...

14 മന്വന്തരം = 1 കൽപ്പം [ബ്രഹ്മാവിന്റെ ഒരു പകൽ]
2 കൽപ്പം = 1 ബ്രഹ്മ ദിവസം
360 ബ്രഹ്മ ദിവസം = 1 ബ്രഹ്മ വർഷം
120 ബ്രഹ്മ വർഷം = 1 ബ്രഹ്മായുസ്സ് [30917376 കോടി മനുഷ്യ വർഷം]

 *ഒന്നാം മന്വന്തരത്തിലെ സപ്തർഷികൾ* 

1. മരീചി 2.അംഗിരസ്സ് 3.അത്രി 4.പുലഹൻ 5.ക്രതു 6.പുലസ്ത്യൻ 7.വസിഷ്ഠൻ [ഹരിവംശം 17ാം അദ്ധ്യായം]

ഒന്നാം മന്വന്തരത്തിലെ മനു [സ്വായംഭുവന്‍]

 *രണ്ടാം മന്വന്തരത്തിലെ സപ്തർഷികൾ* 

1.ഊർജ്ജൻ 2. സ്തംഭൻ 3.പ്രാണൻ 4.വാതൻ 5.പൃഷഭൻ 6.നിരയൻ 7.പരീവാൻ [വിഷ്ണുപുരണം 3- )o അംശം 1- )o അദ്ധ്യായം]

രണ്ടാം മന്വന്തരത്തിലെ മനു [സ്വാരോചിഷന്‍]

 *മുന്നാം മന്വന്തരത്തിലെ സപ്തർഷികൾ* 

1.രജസ്സ് 2.ഗോത്രൻ 3.ഊർദ്ധ്വബാഹു 4.സവനൻ 5.അനഘൻ 6.സുതപസ്സ് 7.ശുക്രൻ (വസിഷ്ഠ മഹർഷിക്ക് ഊർജ്ജയിൽ ജനിച്ച ഏഴ് പുത്രന്മാർ) [വിഷ്ണുപുരണം 1- )o അംശം 1- )o അദ്ധ്യായം]

മുന്നാം മന്വന്തരത്തിലെ മനു [ഔത്തമി (ഉത്തമൻ)]

 *നാലാം മന്വന്തരത്തിലെ സപ്തർഷികൾ* 

1. ജ്യോതിർമാവ് 2.പൃഥു 3.കാവ്യൻ 4.ചൈത്രൻ 5.അഗ്നിവനകൻ 6.പീവരൻ 7.......? [വിഷ്ണുപുരണം 1- )o അംശം 1- )o അദ്ധ്യായം]

നാലാം മന്വന്തരത്തിലെ മനു [താമസന്‍]

 *അഞ്ചാം മന്വന്തരത്തിലെ സപ്തർഷികൾ* 

1.ഹിരണ്യരോമാവ് 2.വേദസ്ര്തീ 3.ഊർദ്ധ്വബാഹു 4.വേദബാഹു 5.സുദാമാവ് 6.പർജ്ജന്യൻ 7. മഹാമുനി [വിഷ്ണുപുരണം 3- )o അംശം 1- )o അദ്ധ്യായം]

അഞ്ചാം മന്വന്തരത്തിലെ മനു [രൈവതന്‍]

 *അറാം മന്വന്തരത്തിലെ സപ്തർഷികൾ* 

1.സുമേധസ്സ് 2.വിരജസ്സ് 3.ഹവിഷ്മാൻ 4.ഉത്തമൻ 5.മധു 6.അതിനാമാവ് 7.സഹിഷ്ണു [വിഷ്ണുപുരണം 1- )o അംശം 3- )o അദ്ധ്യായം]

അറാം മന്വന്തരത്തിലെ മനു [ചാക്ഷുഷന്‍]

 *ഏഴാം മന്വന്തരത്തിലെ സപ്തർഷികൾ* 

വസിഷ്ഠൻ, കശ്യപൻ, അത്രി, ജമദഗ്നി, ഗൗതമൻ, വിശ്വാമിത്രൻ, ഭരദ്വാജൻ [വിഷ്ണുപുരണം 8- )o അംശം 1- )o അദ്ധ്യായം]

ഏഴാം മന്വന്തരത്തിലെ മനു (ശ്രാദ്ധദേവൻ) [വൈവസ്വതന്‍]

 *എട്ടാം മന്വന്തരത്തിലെ സപ്തർഷികൾ* 

1.ദീപ്തി മാൻ 2. ഗാലവൻ 3.രാമൻ 4.കൃപൻ 5.അശ്വത്ഥാമാവ് [ദ്രോണ പുത്രൻ] 6.വ്യാസൻ [പരാശര പുത്രൻ] 7.ഋശ്യശൃംഗൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

എട്ടാം മന്വന്തരത്തിലെ മനു [സാവര്‍ണി]

 *ഒൻപതാം മന്വന്തരത്തിലെ സപ്തർഷികൾ* 

1.സവനൻ 2. ദ്യുതിമാൻ 3.ഭവ്യൻ 4.വസു 5.മേധാതിഥി, 6. ജ്യോതിഷ്മാൻ, 7.സത്യൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

ഒൻപതാം മന്വന്തരത്തിലെ മനു [ദക്ഷസാവര്‍ണി]

 *പത്താംമന്വന്തരത്തിലെ സപ്തർഷികൾ* 


1.ഹവിഷ്മാൻ 2.സുകൃതൻ 3.സത്യൻ 4.തപോമൂർത്തി 5.നാഭാഗൻ 6.അപ്രതിമൗജസ്സ് 7.സത്യകേതു [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

പത്താം മന്വന്തരത്തിലെ മനു [ബ്രഹ്മസാവര്‍ണി]

 *പതിനൊന്നാം മന്വന്തരത്തിലെ സപ്തർഷികൾ* 

1.വൃഷൻ 2.അഗ്നിതേജസ്സ് 3.വപുഷ്മാൻ 4.ഘൃണി 5. ആരുണി 6.ഹവിഷ്മാൻ 7.അനഘൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

പതിനൊന്നാം മന്വന്തരത്തിലെ മനു [ധർമ്മസാവര്‍ണി]

 *പന്ത്രണ്ടാം മന്വന്തരത്തിലെ സപ്തർഷികൾ* 

1.തപസ്വി 2.സുതപസ്സ് 3. തപോമൂർത്തി 4.തപോരതി 5.തപോധൃതി 6.തപോദ്യുതി 7.തപോധനൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

പന്ത്രണ്ടാം മന്വന്തരത്തിലെ മനു [രദ്രസാവര്‍ണി]

 *പതിമൂന്നാം മന്വന്തരത്തിലെ സപ്തർഷികൾ* 


1.നിർമ്മോഹൻ 2.തത്വദർശി 3.നിഷ്പ്രകമ്പ്യൻ 4.നിരുത്സുകൻ 5.ധൃതിമാൻ 6.അവ്യയൻ 7.സുതപസ്സ് [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

പതിമൂന്നാം മന്വന്തരത്തിലെ മനു [ദൈവസാവര്‍ണി]  (രൗച്യദേവസാവര്‍ണി)

 *പതിനാലാം മന്വന്തരത്തിലെ സപ്തർഷികൾ* 

1.അഗ്നി 2.ബാഹു  3.ശുക്രൻ 4.മാഗധൻ 5.അഗ്നീധറൻ 6.യുക്തൻ 7.ജിതൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

പതിനാലാം മന്വന്തരത്തിലെ മനു [ഇന്ദ്രസാവര്‍ണി] (ഭൗമി)

*അറിവാണ് ശക്തി*

Friday, April 3, 2020

Kalki

Jai Shree Mahaveer ! <3 

In Hinduism, Kalki is the tenth and final avatar of the God Vishnu in the current Mahayuga, foretold to appear at the end of Kali Yuga, the current epoch. The Purana scriptures foretell that Kalki will be atop a white horse with a drawn blazing sword. He is the harbinger of the end time in Hindu eschatology, after which he will usher in Satya Yuga.

Srimad Bhagavatha Maha Purana : 12:2:18

शम्भल ग्राम मुख्यस्य ब्राह्मणस्य महात्मनः।

Meaning :

शम्भु Shambhu (Shiv Shambhu Bhola) + ल or ले (of) + ग्राम Grama (Community/Village) + मुख्यस्य Mukhyasya (Principally) + ब्राह्मणस्य Brahmanasya (of the Brahmins) + महात्मनः Maha Atman (Great Souls) The Chief Holy Brahmin (Priest) of the Village – ‘Shambhal’.

भवने विष्णुयशसः कल्किः प्रादुर्भविष्यति।।

भवने Bhavanê (At the home of) + विष्णु Vishnu + यशसः Yáśas (Worthy) + कल्क Kalk ( Mud or Sediment) + इ i (to arise from, come from) + प्रादुर् Prādúr (Arise/Born) भविष्यति Bhavishyati (In the future)
In the future at the home of the aforementioned – Vishnuyashasa, ‘Destroyer of Evil’ will arise/be born. 🕉👏

Jai Shree Mahaveer ! <3

Wednesday, April 1, 2020

നക്ഷത്ര വിശേഷം

🔱🔥നക്ഷത്ര വിശേഷം🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

നക്ഷത്രങ്ങള് സ്വയം ജ്വലിക്കുന്നവയാണ്. അവയില്നിന്നും ധാരാളം ഊര്ജ്ജം പ്രവഹിക്കുന്നുണ്ട്. ചില പ്രത്യേക ഇനത്തില് പെട്ട മരങ്ങള് ഈ ഊര്ജ്ജത്തെ  സ്വാംശീകരിക്കുന്നു. എല്ലാ വൃക്ഷങ്ങള്ക്കും ഇരുപത്തിയേഴു  നക്ഷത്രത്തിൽ നിന്നുമുള്ള ഊര്ജ്ജം ആഗിരണം ചെയ്യാന്കഴിവില്ല. ഓരോ നക്ഷത്രത്തിൽ നിന്നും പ്രവഹിക്കുന്ന ഊര്ജ്ജം ആഗിരണം ചെയ്യാന് ഓരോ പ്രത്യേക തരം മരങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ഊര്ജ്ജം ആഗിരണം ചെയ്ത് അവ മനുഷ്യന്റെ ചേതനകളെ സ്വാധീനിക്കാൻ കഴിവുള്ള അംഗങ്ങളെ പ്രസരിപ്പിക്കുന്നു. അവ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയും, ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നു. ഓരോ വൃക്ഷവും ഭൂമിയിലെ ജീവന്റെ നിലനില്പ്പിനു വേണ്ടി മഹത്തായ സേവനങ്ങൾ ചെയ്യുന്നു.

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്. ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന് പാടില്ല. അവയെ പരിരക്ഷിക്കാന് കഴിയുമെങ്കിൽ അത് ഉത്തമമാണ്. നക്ഷത്രവൃക്ഷത്തെ നട്ടുവളര്ത്തുന്നതും ഐശ്വര്യപ്രദമാണ്.

നക്ഷത്രഗണം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
27 ജന്മനക്ഷത്രങ്ങൾ 
മൂന്നു വിഭവങ്ങള്‍ ആയി തരം തിരിക്കാം. 
1. ദേവഗണം,
2. മനുഷ്യ ഗണം,
3. അസുരഗണം,

1. ദേവഗണം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അശ്വതി,  മകയിരം, പുണര്‍തം, പൂയം, അത്തം, ചോതി, അനിഴം, തിരുവോണം, രേവതി. 

2. മനുഷ്യ ഗണം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഭരണി,  രോഹിണി, തിരുവാതിര, പൂരം, പൂരാടം, പൂരുട്ടാതി, ഉത്രം,  ഉത്രാടം, ഉത്രട്ടാതി. 

3. അസുരഗണം
ॐ➖➖➖➖ॐ➖➖➖➖ॐ
കാർത്തിക, ആയില്യം, മകം,  ചിത്തിര, വിശാഖം, തൃക്കേട്ട, മൂലം, അവിട്ടം,  ചതയം.

നക്ഷത്രയോനി
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
27 ജന്മനക്ഷത്രങ്ങൾ 
രണ്ടു വിഭവങ്ങള്‍ ആയി തരം തിരിക്കാം. 
1.പുരുഷയോനി നക്ഷത്രങ്ങള്‍ 
2. സ്ത്രീയോനി നക്ഷത്രങ്ങള്‍

പുരുഷയോനി നക്ഷത്രങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അശ്വതി, ഭരണി, പൂയ്യം, ആയില്യം, മകം, ഉത്രം, ചോതി, വിശാഖം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, പുരുരുട്ടാതി.

സ്ത്രീയോനി നക്ഷത്രങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
കാര്‍ത്തിക, രോഹിണി, മകയിര്യം, തിരുവാതിര, പുണര്‍തം, പൂരം, അത്തം, ചിത്തിര, അനിഴം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി.

നക്ഷത്രവൃക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ജന്മനക്ഷത്രം - നക്ഷത്ര വൃക്ഷം എന്ന ക്രമത്തിൽ

1. അശ്വതി - കാഞ്ഞിരം
2. ഭരണി - നെല്ലി
3. കാർത്തിക - അത്തി
4. രോഹിണി - ഞാവൽ
5. മകയിരം - കരിങ്ങാലി
6. തിരുവാതിര - കരിമരം
7. പുണർതം - മുള
8. പൂയം - അരയാൽ
9. ആയില്യം - നാകം (വൃക്ഷം)
10. മകം - പേരാൽ
11.  പൂരം - ചമത/പ്ലാശ്
12. ഉത്രം - ഇത്തി
13. അത്തം - അമ്പഴം
14. ചിത്തിര - കൂവളം
15. ചോതി - നീർമരുത്
16. വിശാഖം - വയങ്കത
17. അനിഴം - ഇലഞ്ഞി
18. ത്രകേട്ട - വെട്ടി
19. മൂലം - വെള്ളപ്പൈൻ
20. പൂരാടം - വഞ്ചി(മരം)
21. ഉത്രാടം - പ്ലാവ്
22. തിരുവോണം - എരിക്ക്
23. അവിട്ടം - വന്നി
24. ചതയം - കടമ്പ്
25. പൂരുരുട്ടാതി - മാവ്
26. ഉത്രട്ടാതി - കരിമ്പന
27. രേവതി - ഇലിപ്പ

നക്ഷത്രമൃഗം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ജന്മനക്ഷത്രം - നക്ഷത്രമൃഗം എന്ന ക്രമത്തിൽ

1. അശ്വതി - കുതിര
2. ഭരണി - ആന
3. കാർത്തിക - ആട്
4. രോഹിണി - പാമ്പ്‌
5. മകയിരം - പാമ്പ്‌
6. തിരുവാതിര - ശ്വാനന്‍
7. പുണർതം - പൂച്ച
8. പൂയം - ആട്
9. ആയില്യം - കരിമ്പൂച്ച
10. മകം - എലി
11.  പൂരം - ചുണ്ടെലി
12. ഉത്രം - ഒട്ടകം
13. അത്തം - പോത്ത്
14. ചിത്തിര - ആള്പുളി
15. ചോതി - മഹിഷം
16. വിശാഖം - സിംഹം
17. അനിഴം - മാന്‍
18. തൃക്കേട്ട - കേഴമാന്‍
19. മൂലം - ശ്വാനന്‍
20. പൂരാടം - വാനരന്‍
21. ഉത്രാടം - കാള
22. തിരുവോണം - വാനരന്‍
23. അവിട്ടം - സിംഹം
24. ചതയം - കുതിര
25. പൂരുരുട്ടാതി - നരന്‍
26. ഉത്രട്ടാതി - പശു
27. രേവതി - ആന

നക്ഷത്രപക്ഷി
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ജന്മനക്ഷത്രം - നക്ഷത്ര പക്ഷി എന്ന ക്രമത്തിൽ

1. അശ്വതി - പുള്ള്
2. ഭരണി - പുള്ള്
3. കാർത്തിക - പുള്ള്
4. രോഹിണി - പുള്ള്
5. മകയിരം - പുള്ള്
6. തിരുവാതിര - ചെമ്പോത്ത്
7. പുണർതം - ചെമ്പോത്ത്
8. പൂയം - ചെമ്പോത്ത്
9. ആയില്യം - ചെമ്പോത്ത്
10. മകം - ചെമ്പോത്ത്
11.  പൂരം - ചെമ്പോത്ത്
12. ഉത്രം - കാകന്‍
13. അത്തം - കാകന്‍
14. ചിത്തിര - കാകന്‍
15. ചോതി - കാകന്‍
16. വിശാഖം - കാകന്‍
17. അനിഴം - കാകന്‍
18. തൃക്കേട്ട - കോഴി
19. മൂലം - കോഴി
20. പൂരാടം - കോഴി
21. ഉത്രാടം - കോഴി
22. തിരുവോണം - കോഴി
23. അവിട്ടം - മയില്‍
24. ചതയം - മയില്‍
25. പൂരുരുട്ടാതി - മയില്‍
26. ഉത്രട്ടാതി - മയില്‍
27. രേവതി - മയില്‍

നക്ഷത്രദേവത
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ജന്മനക്ഷത്രം - നക്ഷത്രദേവത എന്ന ക്രമത്തിൽ

1. അശ്വതി - അശ്വനി ദേവകൾ
2. ഭരണി - യമൻ
3. കാർത്തിക - അഗ്നി
4. രോഹിണി - ബ്രഹ്മാവ്
5. മകയിരം - ചന്ദ്രൻ
6. തിരുവാതിര - ശിവൻ
7. പുണർതം - അദിതി
8. പൂയം - ബൃഹസ്പതി
9. ആയില്യം - സര്‍പ്പങ്ങൾ
10. മകം - പിത്യക്കൾ
11. പൂരം - ആര്യമാവ്
12. ഉത്രം - ഭഗൻ
13. അത്തം - ആദിത്യൻ
14. ചിത്തിര - ത്വഷ്ട്രാവ്
15. ചോതി - വായു
16. വിശാഖം - ഇന്ദ്രാഗ്നി
17. അനിഴം - മിത്രൻ
18. തൃക്കേട്ട - ഇന്ദ്രൻ
19. മൂലം - നിര്യതി
20. പൂരാടം - ജലം
21. ഉത്രാടം - വിശ്വദേവതകൾ
22. തിരുവോണം - വിഷ്ണു
23. അവിട്ടം - വസുക്കൾ
24. ചതയം - വരുണൻ
25. പൂരുരുട്ടാതി - അജൈകപാത്
26. ഉത്രട്ടാതി - അഹിർബുധ്നി
27. രേവതി - പുഷാവ്

നക്ഷത്രഭൂതം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ജന്മനക്ഷത്രം - നക്ഷത്രഭൂതം എന്ന ക്രമത്തിൽ

1. അശ്വതി - ഭൂമി
2. ഭരണി - ഭൂമി
3. കാർത്തിക - ഭൂമി
4. രോഹിണി - ഭൂമി
5. മകയിരം - ഭൂമി
6. തിരുവാതിര - ജലം
7. പുണർതം - ജലം
8. പൂയം - ജലം
9. ആയില്യം - ജലം
10. മകം - ജലം
11.  പൂരം - ജലം
12. ഉത്രം - അഗ്നി
13. അത്തം - അഗ്നി
14. ചിത്തിര - അഗ്നി
15. ചോതി - അഗ്നി
16. വിശാഖം - അഗ്നി
17. അനിഴം - അഗ്നി
18. തൃക്കേട്ട - വായു
19. മൂലം - വായു
20. പൂരാടം - വായു
21. ഉത്രാടം - വായു
22. തിരുവോണം - വായു
23. അവിട്ടം - ആകാശം
24. ചതയം - ആകാശം
25. പൂരുരുട്ടാതി - ആകാശം
26. ഉത്രട്ടാതി - ആകാശം
27. രേവതി - ആകാശം

നക്ഷത്ര രത്നങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ജന്മനക്ഷത്രം - നക്ഷത്ര രത്നങ്ങള്‍  എന്ന ക്രമത്തിൽ

1. അശ്വതി - വൈഡൂര്യം
2. ഭരണി - വജ്രം
3. കാർത്തിക - മാണിക്യം
4. രോഹിണി - മുത്ത്
5. മകയിരം - പവിഴം
6. തിരുവാതിര - ഗോമേദകം
7. പുണർതം - മഞ്ഞ പുഷ്യരാഗം
8. പൂയം - ഇന്ദ്രനീലം
9. ആയില്യം - മരതകം
10. മകം - വൈഡൂര്യം
11.  പൂരം - വജ്രം
12. ഉത്രം - മാണിക്യം
13. അത്തം - മുത്ത്
14. ചിത്തിര - പവിഴം
15. ചോതി - ഗോമേദകം
16. വിശാഖം - മഞ്ഞ പുഷ്യരാഗം
17. അനിഴം - ഇന്ദ്രനീലം
18. തൃക്കേട്ട - മരതകം
19. മൂലം - വൈഡൂര്യം
20. പൂരാടം - വജ്രം
21. ഉത്രാടം - മാണിക്യം
22. തിരുവോണം - മുത്ത്
23. അവിട്ടം - പവിഴം
24. ചതയം - ഗോമേദകം
25. പൂരുരുട്ടാതി - മഞ്ഞ പുഷ്യരാഗം
26. ഉത്രട്ടാതി - ഇന്ദ്രനീലം
27. രേവതി - മരതകം

ॐ➖➖➖➖ॐ➖➖➖➖ॐ
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
✿📍════❁★☬ॐ☬★❁════📍✿
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.
ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

Tuesday, March 31, 2020

ആദിയില്‍ ലോകത്ത് ഹിന്ദു സംസ്കാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ

🙏എനിക്ക് കിട്ടിയവ പകർന്നു തരുന്നെന്നു മാത്രം, വായിക്കുക വിശ്വാസയോഗ്യമെങ്കിൽ അങ്ങിനെ തോന്നുന്നുവെങ്കിൽ വിശ്വസിക്കുക, അല്ലെങ്കിൽ വേണ്ട., ഏതായാലും ചുവടെ ചേർക്കുന്നു. 👇🏿

?ലോകത്ത് ഹിന്ദു സംസ്കാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ...

പ്രപഞ്ചാരംഭത്തിൽ അല്ലെങ്കില്‍ ആദിയില്‍ ലോകത്ത് ഹിന്ദു സംസ്കാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അന്ന് ഏഴ് ഭൂഖണ്ഡങ്ങളിലെയും ജനങ്ങള്‍ ഹൈന്ദവ ദേവീദേവന്മാരെ ആരാധിക്കുന്നവരായിരുന്നു. 

1. ജംബുദ്വീപം (ഏഷ്യ)
2. കൗഞ്ചുദ്വീപം (ആഫ്രിക്ക)
3. പുഷ്‌കരദ്വീപം (വടക്കേ അമേരിക്ക)
4. പ്ലക്ഷദ്വീപം(തെക്കേ അമേരിക്ക)
5. ശാകദ്വീപം (യൂറോപ്പ്)
6. ശാല്‍മലദ്വീപം (ഓസ്‌ട്രേലിയ)
7. കുശദ്വീപം (ഓഷ്യാനിയ) 
എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഏഴ് ഭൂഖണ്ഡങ്ങള്‍ക്കും അതിരുകളായി
1. കശ്യപസാഗരം (കാസ്പിയന്‍ കടല്‍)
2. ശുദ്ധോദക (ഉത്തരപസഫിക്)
3. ഇക്ഷു (ദക്ഷിണപസഫിക്)
4. സുര (അത്‌ലാന്റിക്)
5. സര്‍പ്പി (ഇന്ത്യന്‍)
6. ദധി (ആര്‍ട്ടിക്)
7. ക്ഷീര (അന്റാര്‍ട്ടിക്)
8. ലവണ (ചാവുകടല്‍) 
എന്നീ സമുദ്രങ്ങളെ നിശ്ചയിച്ച് സ്വയംഭൂ മനുപുത്രനായ പ്രിയവ്രതന്റെയും ബാര്‍ഹിഷ്മതിയുടെയും പുത്രനായ അഗ്നീധ്ര ചക്രവര്‍ത്തി പരിപാലിച്ചുപോന്നു..

ഇവയില്‍ ഏഷ്യയുടെ കുലദൈവങ്ങള്‍ നരനാരായണന്മാരും ആഫ്രിക്കക്കാരുടേത് വരുണനും വടക്കേ അമേരിക്കയുടേത് വിരിഞ്ചനും തെക്കേ അമേരിക്കയുടേത് ആദിത്യനും ആയിരുന്നു..

യൂറോപ്പിന്റേയും ഓസ്‌ട്രേലിയയുടേയും ഓഷ്യാനിയയുടേയും കുലദൈവങ്ങള്‍ യഥാക്രമം വായു, സോമന്‍, അഗ്നി എന്നിവരും..

മഹേച്ഛനായ അഗ്നീധ്രസമ്രാട്ട് ഏഷ്യയെ ഒമ്പത് രാജ്യങ്ങളാക്കി വിഭജിച്ചശേഷം അദ്ദേഹത്തിന് പൂര്‍വ ചിത്തി എന്ന അപ്‌സര സ്ത്രീയില്‍ ഉണ്ടായ നാഭി, അജനാഭന്‍, കിമ്പുരുഷന്‍, ഹരി, ഇളാവ്രതന്‍, രമുകന്‍, ഹിരഞ്ചയന്‍, കുരഭദ്രാശ്വന്‍, കേതുവാലന്‍ എന്നീ ഒമ്പത് മക്കളെ അവിടങ്ങളിലെ രാജാക്കന്മാരാക്കി. അവരില്‍ അജനാഭന്‍ ഭ   ‘അജനാഭവര്‍ഷം’ എന്ന രാജ്യമാണ് ഭാരതം. ഹിന്ദുസ്ഥാനത്തിന്റെ ആദ്യപേരും അതുതന്നെ - അജനാഭവര്‍ഷം എന്ന്; അജനാഭന്‍ ഭാരതത്തിന്റെ ആദ്യരാജാവും..

അജനാഭനുശേഷം ഭാരതത്തിന്റെ ചക്രവര്‍ത്തിപദം ചെന്നുചേര്‍ന്നത് അദ്ദേഹത്തിന്റെ സഹോദരന്‍ നാഭിയുടെ പുത്രനായ ഋഷഭദേവന്റെയും ഇന്ദ്രപുത്രിയായ ജയന്തിയുടെയും നൂറുമക്കളില്‍ മൂത്തയാളായ ജഡഭരതനിലാണ്. അങ്ങനെ, പുണ്യാത്മാവായ ഭരതന്‍ ഭരിച്ചതിനാല്‍ ഇന്ത്യയ്ക്ക് ‘ഭാരതം’ എന്ന മഹത്തായ പേരും ലഭിച്ചു..
പിന്നീടോ?

ദിലീപന്‍, രഘു, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍…..അവര്‍ക്കുശേഷം ചന്ദ്രഗുപ്തമൗര്യന്‍, അശോകന്‍, സമുദ്രഗുപ്തന്‍, ചന്ദ്രഗുപ്ത വിക്രമാദിത്യന്‍, രാജേന്ദ്ര ചോളന്‍, നെടുഞ്ചേരലാതന്‍, ഹര്‍ഷന്‍, പുലികേശി തുടങ്ങിയ ജഗതലപ്രതാപികളായ ഹിന്ദുസമ്രാട്ടുകള്‍ സത്വതമോരജസ്സുകളായ ഗുണത്രയങ്ങളോടും ജനിസ്മൃതി സദാചാരങ്ങളായ ചതുര്‍ധര്‍മങ്ങളോടും സിദ്ധിസാധനാ സഹായങ്ങളായ പഞ്ചനീതികളോടും സന്ധിവിഗ്രഹായനങ്ങളായ ഷഡ്‌നയങ്ങളോടും ശമദമയദയങ്ങളായ സപ്‌തൈശ്വര്യങ്ങളോടും ഗ്രഹണശ്രവണ ധാരണങ്ങളായ അഷ്ടബുദ്ധികളോടുംകൂടി ആ ചന്ദ്രതാരം വാണ രാജ്യമാണ് ഭാരതം.

കല്ലിനെയും കാറ്റിനെയും അഗ്നിയെയും സൂര്യനെയും ഇടിമിന്നലിനെയും ആരാധിക്കുന്ന ലോകത്തിലെ പ്രാചീനമതങ്ങളും ഗോത്രങ്ങളും വര്‍ഗങ്ങളും കുലങ്ങളുമെല്ലാം ഓരോ കാലത്തായി ഹിന്ദുമതത്തില്‍നിന്ന് വേര്‍പിരിഞ്ഞുപോയ പഴയ അംഗങ്ങള്‍ തന്നെയാണ്. സീയൂസ്, ജുപ്പിറ്റര്‍, പ്ലൂട്ടോ, ഥോര്‍, അഥീന തുടങ്ങിയ നാനാവിധ പേരുകളില്‍ ഇന്ദ്രനെയും കാലനെയും സൂര്യനെയും സരസ്വതിയെയും പൂജിച്ചിരുന്ന പുരാതന യവന, ഷിന്റോ, നോര്‍സ്, മെസപ്പൊട്ടേമിയന്‍ മതങ്ങളെല്ലാം തന്നെ ഹിന്ദുമതത്തില്‍നിന്ന് ഭാഗംപിരിഞ്ഞുപോയ കുടുംബാംഗങ്ങളും അനുയായികളും ചേര്‍ന്ന് സൃഷ്ടിച്ചവയാണ്.

ആടിന്റെ ശിരസ്സുമായി പ്രപഞ്ചപാലനം നടത്തിയ പ്രജാപതി ദക്ഷന്‍ തന്നെയാണ് ആട്ടിന്‍തലയുമായി ലോകപാലനം നിര്‍വഹിച്ച ഈജിപ്ഷ്യന്‍ സൃഷ്ടിദേവന്‍ അമോണ്‍. സ്‌കാന്‍ഡിനേവിയന്‍ പുരാണങ്ങളിലെ ടൈര്‍ എന്ന യുദ്ധദേവന്റെ പേരിന് ട്യൂട്ടോണിക് ഭാഷയില്‍ ഹിന്ദുദേവന്‍ എന്നാണര്‍ത്ഥം;  ഇതേ ടൈര്‍ തന്നെയാണ് ഗ്രീക്, റോമന്‍ പുരാണങ്ങളില്‍ ഏരീസ്, മാഴ്‌സ് എന്നീ പേരുകളില്‍ ആരാധിക്കപ്പെടുന്നതറിയുമ്പോഴാണ് പല നാടുകളില്‍ പല പേരുകളില്‍ ആരാധിക്കപ്പെടുന്ന ഹിന്ദുദേവന്മാരാണ് ഇവരെല്ലാമെന്ന പരമാര്‍ത്ഥം വെളിപ്പെടുന്നത്. പുഥുചക്രവര്‍ത്തിക്കുമുന്നില്‍ പശുവായി നിന്ന ഭൂമിദേവിയില്‍നിന്ന് സര്‍വതും പിറന്നുവെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുമ്പോള്‍, ട്യൂട്ടോണിക് പുരാണങ്ങളില്‍ ഇതേ കര്‍മം ചെയ്യുന്നത് ഓഡുംല എന്ന ഗോമാതാവാണെന്നത് നോര്‍സ് ദൈവങ്ങളുടെ വംശവൃക്ഷത്തിന്റെ വേരുകള്‍ എവിടേക്ക് നീളുന്നുവെന്ന് വ്യക്തമാക്കുന്നു..

തെക്കേ അമേരിക്കയിലെ ഇന്‍കാ വര്‍ഗ്ഗക്കാരുടെ അത്യുന്നതദൈവങ്ങള്‍ സൃഷ്ടിദേവനായ വിരാക്കോച്ചയും ആകാശദേവനായ ഇന്തിയുമാണ്; അവര്‍ക്ക് ഹിന്ദുക്കളുടെ സൃഷ്ടിദേവനായ വിരിഞ്ചന്‍, ആകാശദേവനായ ഇന്ദു എന്നിവരുടെ പേരുകളുമായുള്ള സാദൃശ്യം നോക്കു. പെറു, ചിലി മുതലായ രാജ്യങ്ങളിലെ പൂര്‍വികജനത ‘അയ്മാര ഇന്ത്യന്‍സ്’ ആണെന്നതും ഇന്തി, ഇന്ത്യ എന്നീ പേരുകളുടെ ചേര്‍ച്ചയും തെളിയിക്കുന്നത് ഹൈന്ദവ സ്വാധീനമല്ലാതെ മറ്റെന്താണ്? അതുപോലെ, യവനകഥകളില്‍ സിയൂസ് ദേവന്റെ തുടയില്‍നിന്ന് ഡയനീഷ്യസ് എന്ന മദ്യദേവന്‍ പിറക്കുമ്പോള്‍ ഹിന്ദുപുരാണങ്ങളില്‍ സ്വായംഭൂവമനുവിന്റെ പുത്രനായ വേനന്റെ തുടയില്‍നിന്ന് ഉന്മാദിയായ നിഷാദന്‍ പിറക്കുന്നുവെന്നത് കേവലം യാദൃശ്ചികം മാത്രമാണോ?
സുമേറിയരുടെ ഒരു പ്രധാന ദൈവം ജ്ഞാനത്തിന്റെ ദേവനായ ‘ഈ’ (ഋമ) ആണ്; ഹിന്ദുക്കളാവട്ടെ ജ്ഞാനത്തിന്റെ ദേവനായി കരുതി ആരാധിക്കുന്നത് കര്‍മസാക്ഷിയായ സൂര്യനെയും..

പ്രകാശത്തിന്റെ അധിപനായ സൂര്യദേവനെ പ്രതിനിധീകരിക്കുന്ന അക്ഷരമാണ് സംസ്‌കൃത-മലയാള ഭാഷകളിലെ നാലാമത്തെ സ്വരാക്ഷരമായ ‘ഈ’...

സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.

ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയതിലുള്ള കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...🙏

Monday, March 9, 2020

മൃത്യുഞ്ജയ ഹോമവും യജ്ഞവും ആദ്യം മന്ത്രം പരിചയപ്പെടാം

മൃത്യുഞ്ജയ ഹോമവും യജ്ഞവും


  ആദ്യം മന്ത്രം പരിചയപ്പെടാം

*മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം.ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത്‌ ഒരുതവണയെങ്കിലും ജപിക്കുന്നത്‌ നന്നായിരിക്കും. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു .അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശരീരത്തിനും മാനസ്സിനും ശുദ്ധി ഉണ്ടായിരിക്കണം . 

  നമ്മുടെ ശരീരത്തിലെ വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു.

*ആദ്യം ധ്യാനം ചൊല്ലിയ ശേഷമേ മന്ത്രം ചൊല്ലുവാൻ പാടുകയുള്ളൂ .

ധാനമന്ത്രം :-

നമ: ശിവാഭ്യാം നവയൌവനാഭ്യാം
പരസ്പരാശ്ലിഷ്ടവ പുര്‍ധരാഭ്യാം
നാഗേന്ദ്രകന്യാം വൃഷകേതനാഭ്യാം
നമോനമ:ശങ്കര  പാര്‍വതിഭ്യാം

മന്ത്രാര്‍ത്ഥം :-


*വെള്ളരിവണ്ടിയില്‍നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെമരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേ !എന്‍റെ മരണം സ്വാഭാവികമുള്ളതാക്കിഎന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ!


ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.


*അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യനും മുക്ത്തിയിലെക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.

മൃത്യുഞ്ജയ മന്ത്രം ഗുരു ഉപദേശത്തോടെ ചൊല്ലേണ്ടതാണ് എന്നാണ് ശാസ്ത്രം
*എന്നാൽ അക്ഷര തെറ്റു ഇല്ലാതെ ജപിക്കാൻ കഴിയുന്നവർക്ക് ശ്രീ പരമേശ്വരനെ ഗുരുവായി സങ്കല്പിച്ചു ജപിക്കാവുന്നതാണ്.

ചൊല്ലിയ ശേഷം അറിഞ്ഞും അറിയാതെയും വന്ന തെറ്റുകൾക്ക് ഭഗവാനോട് ക്ഷമ ചോദിക്കുകയും വേണം. അതിന് ഒരു മന്ത്രം വേറെയുണ്ട്.

'മന്ത്രഹീനം ക്രിയാ ഹീനം ഭക്തിഹീനം മഹേശ്വരാ!
യൽപൂജിതം മഹാദേവാ ( മഹേശ്വരാ!) പരിപൂർണ്ണന്തദസ്തു തേ!

മൃത്യുഞ്ജയ മന്ത്രം :-
   
  ഓം ത്ര്യംബകം യജാമഹെ
 സുഗന്ധിം പുഷ്ടി വര്‍ദ്ധനം
 ഉര്‍വാരുകമിവ ബന്ധനാത്
 മൃത്യോര്‍ മുക്ഷീയ മാമൃതാത്

പദങ്ങളുടെ അർത്ഥം :-

 (ॐ )ഓം = ഓംകാരം, പ്രണവമന്ത്രം*

 ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ.

 യജാമഹേ= ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു

 സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ

 പുഷ്ടി = പുഷ്ടി, അഭിവൃദ്ധി

 വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്

 ഉർവാരുകം= മത്തങ്ങ, പൂഷണിക്ക)

 ഇവ = പോലെ

 ബന്ധനാന് = ബന്ധനത്തിൽ നിന്ന്

*(മത്ത്ങ്ങയെ /അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, നിഷ്പ്രയാസം എന്നർത്ഥം.) ഈ പദത്തെ മഹാവ്യാധി എന്നും വിവക്ഷിക്കപ്പെടുന്നു.

 മൃത്യോഃ = മരണത്തിൽ നിന്ന്

 മുക്ഷീയ = സ്വതന്ത്രരാക്കുക, മോചിപ്പിക്കുക

 മാ = അല്ല

 അമൃതാത് = അമരത്വത്തിൽ നിന്ന്, മോക്ഷത്തിൽ നിന്ന്

( മരണത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷെ അമരത്വത്തിൽനിന്നല്ല.)



ഈ നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം. അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെറിയുന്ന മന്ത്രമാണ് ഇത്. അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം എന്ന് സാരം.

*ജപിക്കുന്നയാളിന്റെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണി മന്ത്രം

*മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നാണ് മഹാമൃത്യുഞ്ജയ മന്ത്രം..

*നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു .

*ഈ ജന്മത്തിൽ തനിക്കായി മാറ്റിവയ്ക്കപ്പെട്ട കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം തന്റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു മന്ത്രം ജപിച്ച് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.

പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.  ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാമൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. അങ്ങിനെ ഈ മന്ത്രം  കൂടുതൽ ജനങ്ങളിലേക്ക് എത്തിചേർന്നു.

    മഹാ മൃത്യുഞ്ജയ ഹോമം

*ജീവിതത്തില് പ്രതിസന്ധികൾ നേരിടാത്തവരായി ആരും തന്നെ ഇല്ല. ജാതകവശാലും   കർമ്മവൈകല്യം മൂലവും വിഷമങ്ങൾ ഉണ്ടാകാം. അത്തരം വിഷമങ്ങൾക്ക് ഒരളവു വരെ പരിഹാരം കിട്ടുന്നതിനായി വൈദീക താന്ത്രിക കർമ്മങ്ങളും വിധിച്ചിട്ടുണ്ട്. അത്തരം കർമ്മങ്ങളിൽഏറ്റവും പ്രാധാന്യം ഏറിയതാണ് ഹോമങ്ങൾ .

 ദശാപഹാരകാലം വളരെ ദോഷകരവും ആയുസ്സിനെ ഹനിക്കാൻ പോലും പര്യാപ്തവുമാകുമ്പോൾ ശിവനെ പ്രീതിപ്പെടുത്തി മരണഭയത്തിൽനിന്ന് മോചനം നേടി സമാധാനത്തോടെയും ദീർഘായുസ്സോടെയും  ജീവിക്കാൻ ശിവന്റെപ്രീതിക്കായി മൃത്യുഞ്ജയഹോമം നടത്തുന്നു.

 മൂർത്തി ഭേദം അനുസരിച്ച് പേരാലിന്റെ മൊട്ടുകൊണ്ടും കറുക കൊണ്ടും അമൃത് കൊണ്ടും ഹോമം നടത്താറുണ്ട്. പ്രധാന ദ്രവ്യങ്ങൾ  7 എണ്ണമാണ് അമൃത വള്ളി , പേരാൽ മൊട്ട്, കറുത്ത എള്ള് ,ബലികറുക, പശുവിൻ പാൽ ,മധുരമില്ലാത്ത പാൽചോറ്, പശുവിൻ നെയ്യ് .

 എത്ര കഠിന  രോഗങ്ങൾക്കും ഈ ഹോമം പരിഹാരമാണ്. കൂടാതെ, ജീവിതത്തിലേക്ക് തിരികെവരാൻ യാതൊരു സാധ്യതയും ഇല്ലാതെ സന്നിഗ്ധാവസ്ഥയിലുള്ള  രോഗികൾക്കു പോലും മൃത്യുഞ്ജയ ഹോമത്തിലൂടെ ദുരിതജീവിതത്തില്നിന്ന് മോക്ഷം ലഭിക്കുന്നു.

ഈ ഹോമം പാപഹരം കൂടിആയതിനാലാണ് ഇപ്രകാരം സാധിക്കുന്നത്.

*ജ്യോതിഷവുമായി ബന്ധപ്പെട്ട് മറ്റൊരു അവസരത്തിലും ഈവഴിപാട് നിർദ്ദേശിക്കുന്നുണ്ട്.

 മരിക്കുന്ന സമയത്ത് പിണ്ഡനൂല്, വസുപഞ്ചകം, കരിനാള് ( തമിഴ്പക്ഷം) തുടങ്ങിയ ദോഷങ്ങൾ ഉണ്ടെങ്കിൽ  ബലി കർമ്മം ചെയ്യേണ്ടവര് (മക്കള്, അനന്തരവര്, ചെറുമക്കള് തുടങ്ങിയവർ ) ഗൃഹത്തില് (തറവാട്ടില്) ഒരു കൂട്ടുമൃത്യുഞ്ജയ ഹോമം ചെയ്യുന്നത് ഗുണകരം ആയിരിക്കും. *പ്രത്യേകിച്ച് മരണസമയത്തെ ദോഷത്തിനു മറ്റു പരിഹാരങ്ങൾ ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ മാത്രം .


*മൃത്യുഞ്ജയഹോമത്തിന്റെ ചിലവ് താങ്ങാൻകഴിയാത്തവർ ശിവക്ഷേത്രത്തില് ഭക്തിപൂർവ്വം മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തിയാലും അപകടം ഒഴിവാക്കാൻ കഴിയും.


വിധിയെ പരിഹാരങ്ങൾ കൊണ്ട് തടയാൻ സാധിക്കില്ല എന്നത് കർമ്മവിപാക പ്രകരണത്തില് വ്യക്തമായി  സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈശ്വര ഭജനത്തിലൂടെ വിധിയുടെ ഗതി മാറ്റി വിടാൻ കഴിയു മെന്നത് തർക്കമില്ലാത്ത കാര്യമാണ്.


 ഋഷി:ചന്ദോദേവതകളെ ഉ പന്യസിക്കാതെ മന്ത്രം ജപിക്കരുത് .അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെയ്യുന്ന മന്ത്രമാണ് ഇത്. അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം എന്ന് സാരം.


*മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നായാണ് മഹാമൃത്യുഞ്ജയ മന്ത്രത്തെ കാണുന്നത്.നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു എന്നത് മറ്റൊരു കാര്യം. ഈ മന്ത്രം ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം എന്നത് ആചാര്യന്മാർ ആവർത്തിച്ച് പറയുന്നു*.

ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇത്തരത്തിൽ മന്ത്രം കൂടുതൽ ജനങ്ങളിലേക്ക് എത്തി എന്ന് പറയപ്പെടുന്നു*.

*ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണ് ഇത്. ഇതിൽ ഭഗവാൻ ശിവശങ്കരനെയാണ് സ്തുതിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഈ മന്ത്രം യജുർവേദത്തിലും ആവർത്തിക്കുന്നുണ്ട്. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ നാമങ്ങളിലും ഈ മന്ത്രം അറിയപ്പെടാറുണ്ട്*.


      യജ്ഞവും ,ഹോമവും


 പ്രപഞ്ച സത്യങ്ങളെ തൊട്ടറിഞ്ഞ മഹത്തായ ഒരു സംസ്കാരത്തിന്‍റെ പ്രകൃതിയോടുള്ള സമര്‍പ്പണമാണ് യജ്ഞവും ,ഹോമവും

*വിശിഷ്ടമായ പദാര്‍ഥങ്ങള്‍ ഭക്ഷിക്കുകയോ ,ഉപയോഗിക്കുകയോ ചെയ്യാതെ തീയില്‍ ഇട്ടു കളയുന്നത് വിഡ്ഢിത്തമാണെന്ന് പല  അറിവുള്ളവരും പരിഹസിക്കാറുണ്ട്.  ദ്രവ്യത്തെ കുറിച്ച് അറിവുള്ളവര്‍ അങ്ങനെ പറയില്ല .അഗ്നിയില്‍ ഇടുന്ന വസ്തു അതിന്‍റെ സ്ഥൂല രൂപം നശിപ്പിച്ച് സൂക്ഷ്മ രൂപത്തില്‍ വര്‍ത്തിക്കുന്നു എന്ന് യജുര്‍വേദം പറയുന്നു . “ഗ്രഹാംസ് ലോ ഓഫ് ഡിഫ്യൂഷന്‍ ഓഫ് ഗ്യാസ് ” എന്നൊരു നിയമം ഇത് സംബന്ധിച്ച് ആധുനിക ശാസ്ത്രത്തില്‍ നിലവിലുണ്ട്. 

*ഗ്യാസ് എത്രയും സൂക്ഷ്മം ആകുന്നുവോ അത്രയും കൂടുതല്‍ അത് വായുവില്‍ ലയിക്കും എന്ന് ഈ നിയമം പറയുന്നു . ഇത് തന്നെയാണ് യജുര്‍ വേദത്തില്‍ പറഞ്ഞിരിക്കുന്നത്* .” 

"സ്വാഹാ കൃതേ ഊര്‍ധ്വനഭസം മാരുതം ഗശ്ചതം"

എന്ന് വേദത്തിലും പറയുന്നു . അഗ്നിക്ക് മാത്രമേ കെട്ടി നില്‍ക്കുന്ന വായുവിനെ വിഘടിപ്പിച്ചു പുറന്തള്ളാനും അതിനെ ചലിപ്പിക്കാനും കഴിയുകയുള്ളൂ.

*ചൂട് കൂടിയവായു ഉള്ള സ്ഥലത്തേക്ക് തണുത്ത വായു കടന്നു കയറിയാല്‍ മാത്രമേ കാറ്റ് ഉണ്ടാകയുള്ളൂ എന്ന് ശാസ്ത്രം . വായുവിനെ യജ്ഞത്തിലൂടെ ചൂടാക്കുന്നു ..! അതില്‍ ഔഷധികളും അന്നവും സൂക്ഷ്മ രൂപത്തിലാക്കി വ്യാപനം ചെയ്യിക്കുക വഴി പ്രകൃതിതന്നെ ശുദ്ധമാകുന്നു ..! ഹോമം വായു ശുദ്ധി ചെയ്യുന്നെങ്കില്‍ യജ്ഞം അത് മാത്രമല്ല ചെയ്യുന്നത് ..! ഹോമം സൂര്യോദയത്തിനു മുന്‍പ് ആണെങ്കില്‍ യജ്ഞം സൂര്യന്‍ ഉദിച്ചു കഴിഞ്ഞാണ് ചെയ്യുന്നത്.

*ശരിക്കും സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തന്നെ അതിനു വേണം ..! ആല്‍ഡീഹൈഡും ആല്‍ക്കഹോളും ഓക്സീകൃതമാകാന്‍ വേണ്ടിയാണ് ആചാര്യന്മാര്‍ ഇങ്ങനെ നിര്‍ദേശിക്കുന്നത് ..! ഹൈഡ്രോകാര്‍ബണും ,ഫീനോളും ധാരാളം ഉണ്ടാകാന്‍ ശരിയായ സൂര്യപ്രകാശം വേണം ..!ഇത്രയൊക്കെ ശാസ്ത്രീയമായി ചിന്തിക്കാന്‍ കഴിഞ്ഞ നമ്മുടെ ഋഷീശ്വരന്മാരെ നമ്മള്‍ ബഹുമാനിക്കുക തന്നെ വേണം  ഒരു പരീക്ഷണശാലയും അവര്‍ക്കുണ്ടായിരുന്നില്ല ..! ഒരു ഡോക്ട്രേറ്റും അവര്‍ നേടിയിരുന്നില്ല.

*സോമലതാതികളായ ഔഷധങ്ങള്‍ ,നെയ്യ് ,പാല്‍ ,അന്നം തുടങ്ങിയ പോഷക പദാര്‍ഥങ്ങള്‍ ,തേന്‍ ,ശര്‍ക്കര തുടങ്ങിയ മധുര പദാര്‍ഥങ്ങള്‍ ,,കസ്തൂരി ,കേസരം തുടങ്ങിയ സുഗന്ധ വസ്തുക്കള്‍ ..തുടങ്ങിയവയെ അഗ്നിയില്‍ ഹോമിച്ചു വിഘടിപ്പിച്ചു വായുവില്‍ ലയിപ്പിച്ചു മേഘമാക്കി അതിനെ മഴയായി  സൂക്ഷ്മേതര ജീവജാലങ്ങള്‍ക്കും ,പ്രകൃതിക്ക് തന്നെയും ഉപയുക്തമാക്കിയ മഹത്തായൊരു സംസ്കാരത്തിന്‍റെ ശേഷിപ്പുകള്‍ ആകാന്‍ കഴിഞ്ഞ നാം അത് അറിഞ്ഞില്ലങ്കില്‍ ഗുരുനിന്ദ തന്നെയല്ലേ..?ശതപതബ്രാഹ്മണത്തില്‍ പറയുന്നു

 അഗ്നെര്‍ വൈ ധൂമോര്‍ ജയതെ ..ധൂമാദഭ്രം അഭ്രാത് വൃഷ്ട്ടിരഗ്നെര്‍വാ ഏതാ ജായതേ

*അതായത് ഹോമദ്രവ്യം അഗ്നിയില്‍ ഇടുമ്പോള്‍ അതില്‍ നിന്ന് ധൂമവും (പുക ) ബാഷ്പ്പവും ഉണ്ടാകുന്നു ..! അത് വായുവിനോട് ചേര്‍ന്ന് മുകളിലേക്ക് ഉയരുന്നു ..! അതിലെ കണങ്ങള്‍ വായുവി ന്‍റെ സഹായത്താല്‍ ഒന്നിച്ചു ചേര്‍ന്ന് മേഘമാകുന്നു ..! ഔഷധം നിറഞ്ഞ ആ മേഘത്തില്‍ നിന്നും മഴയുണ്ടാകുന്നു.ആ മഴയില്‍ നിന്നും ഔഷധികളും ,അന്നവും അന്നത്തില്‍ നിന്ന് ധാതുവും ധാതുവില്‍ നിന്ന് ആരോഗ്യമുള്ള ശരീരവും ആ ശരീരത്തില്‍ നിന്ന് കര്‍മ്മവും ഉണ്ടാകുന്നു ..! ഇങ്ങനെ ശാസ്ത്രീയമായ പ്രകൃതി പരിപാലനം  മറ്റാര്‍ക്കുണ്ട് ..? ഏതൊരു യാഗം കഴിയുമ്പോഴും നമുക്കറിയാം അവസാനം മഴ പെയ്തിരിക്കും.

*ആ മഴത്തുള്ളിയുടെ പവിത്രത ആലോചിച്ചു നോക്കൂ ..!!ഇത് പറയുമ്പോള്‍ ഋഗ്വേദത്തിലെ അഗ്നി ദേവനോടുള്ള ഒരു പ്രാര്‍ത്ഥന  മനസ്സില്‍ തെളിയുന്നു.


“ യദംഗ ദാശുഷേ ത്വമഗ്നേ ഭദ്രം കരിഷ്യസി തവേത്തല്‍ സത്യമംഗിര:”