Sunday, July 12, 2026

അഗസ്ത്യ മുനി

തമിഴ് സിദ്ധ വൈദ്യ പാരമ്പര്യത്തിലും  നമ്മുടെ  മിക്ക പൗരാണിക ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെടുന്ന വ്യക്തിത്വമാണ്  അഗസ്ത്യ മുനി. അദ്ദേഹം ചിരഞ്ജീവിയായി മാനിക്കപ്പെടുന്നു.ഹ്രസ്വകായന്‍ ആയിരുന്നതിനാല്‍ തമിഴ് കൃതികളില്‍ അദ്ദേഹം കുറുമുനി എന്നറിയപ്പെടുന്നു.തമിഴ് വ്യാകരണത്തിന്റെ ഉപജ്ഞാതാവായി അഗസ്ത്യരെ കരുതുന്നു. 'അഗത്തിയം' ആണ് ആദ്യത്തെ തമിഴ് വ്യാകരണ ഗ്രന്ഥം.വൈദ്യശാസ്ത്രം, യോഗ, ജ്യോതിഷം (നാഡി ജ്യോതിഷം) എന്നിവയിൽ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. മിത്രാ വരുണന്മാരിൽ നിന്നാണ്  അഗസ്ത്യ മുനിയുടെ പിറവി. മാതൃസ്ഥാനത്ത് സർവാംഗ സുന്ദരിയായ  ഉർവശിയും. ഒരു കുടത്തിൽ സൂക്ഷിക്കപ്പെട്ട മിത്രാവരുണന്മാരുടെ വീര്യത്തിൽ  നിന്നും പുറത്തുവന്നത്  അഗസ്ത്യ മുനിയും  മറ്റേയാൾ വിഖ്യാതനായ വസിഷ്ഠ മഹർഷിയും ആയിരുന്നു. അതുകൊണ്ടുതന്നെ ഇവർ രണ്ടുപേരും പിൽക്കാലത്ത് മൈത്രാ വരുണന്മാർ എന്നറിയപ്പെട്ടു. ലോപ മുദ്രയാണ് അഗസ്ത്യമുനിയുടെ പത്നി. ഇധ്മ വാഹൻ മകനും.. വിന്ധ്യ പർവ്വതം  തലകുനിച്ചത്  അഗസ്ത്യമഹർഷിക്ക് മുൻപിൽ ആയിരുന്നു. പർവതത്തെ  അല്ലെങ്കിൽ അഗത്തെ തലകുനിപ്പിച്ചതുകൊണ്ട് ഈ മഹർഷിക്ക് അഗസ്ത്യൻ  എന്ന് പേരുണ്ടായി  എന്ന് ദേവി ഭാഗവതം. ഇന്ദ്ര പദവി പ്രാപിച്ച നഹുഷചക്രവർത്തിയെ  ശപിച്ച് പെരുമ്പാമ്പ് ആക്കി മാറ്റിയതും  അഗസ്ത്യ മുനിയാണ്. ശ്രീരാമന് ആദിത്യ ഹൃദയ മന്ത്രം ഉപദേശിച്ചതും  അഗസ്ത്യ മുനി തന്നെ. ചട്ടമുനി, ഭോഗര്‍, ഉരോമഹര്‍ഷി, തൊല്‍കാപ്യര്‍, കൊങ്കണന്‍, കോരകര്‍, അഗ്നിവേശന്‍, പുലിപാണി സിദ്ധര്‍, അഴുകണ്ണര്‍, തിരുമൂലര്‍സിദ്ധര്‍, ഇടയ്ക്കാട്ടര്‍, പുണ്ണാക്കീശന്‍, പാമ്പാട്ടിസിദ്ധന്‍, പാശമുനി, സാരമുനി, കടുവള്ളി സിദ്ധര്‍, ബ്രഹ്മമുനി, സുതീഷ്ണന്‍ എന്നിവരൊക്കെയാണ് അഗസ്ത്യശിഷ്യന്മാര്‍ എന്ന് കരുതിപോരുന്നു..
 ദക്ഷിണ ഭാരതത്തിലേക്ക് പ്രവേശിച്ച അഗസ്ത്യ മുനി തപസ്സു ചെയ്തുകൊണ്ടിരുന്ന പർവത ശിഖരമാണ്  അഗസ്ത്യകൂടം. ഇവിടെ ഇന്നും അദ്ദേഹം തപസ് ചെയ്യുന്നു  എന്ന് വിശ്വസിക്കപ്പെടുന്നു.

Nb : മുഴുവനും എഴുതുവാൻ സാധിക്കുകയില്ല. യൂട്യൂബ് ചാനലിൽ വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്. Channel ന്റെ വിവരങ്ങൾ പ്രൊഫൈലിൽ ഉണ്ട്.
https://www.facebook.com/share/p/1Cn7wbz7xT/
#agasthya #Agastya #NadiJyothisham #kalarippayattu #fypシ
കടപ്പാട്
സോഷ്യൽ മീഡിയ

Thursday, January 15, 2026

തിരുവാതിര പാലക്കാടൻ

പാലക്കാടൻ ,വള്ളുവനാടൻ,ഗ്രാമങ്ങളിൽ ധനു മാസത്തിലെ തിരുവാതിര ആകുമ്പോഴേക്കും വീടും പറമ്പും എല്ലാം ചെത്തി കോരി വൃത്തിയാക്കി വയ്ക്കുന്ന ഒരു പതിവുണ്ട്.മുറ്റമെല്ലാം ചാണകം മെഴുകി, തിണ്ടുകളും അതിരുകളും എല്ലാം മണ്ണ് കുഴച്ചു തേച്ച് വയ്ച്ച് തിളങ്ങി നിൽക്കും.എന്തൊരു ഭംഗിയാണ് എന്നറിയാമോ ആ കാഴ്ചകൾ കാണാൻ...തിരുവാതിരക്ക് മുന്നേ മൺ പണി നടക്കണം എന്നാണ് നാട്ടിൽ പറയുക.. ചാണകം മെഴുകിയ മുറ്റത്തിൽ എന്നും രാവിലെ എണീറ്റ ഉടനെ തന്നെ വെള്ളം തളിക്കുന്ന പരിപാടി ഉണ്ട്. പൊടി പറക്കാതെ ഇരിക്കാൻ വേണ്ടിയാണ് അത്. 

ഈ ഒരു  രീതിക്ക് പല ഭാഷ്യങ്ങൾ ഉണ്ട് നാട്ടിൽ .അതെല്ലാം താഴെ കൊടുക്കുന്നു.  തിരുവാതിരയെ വരവേൽക്കാൻ ആണ് ഇതെല്ലാം എന്നൊരു ഭാഷ്യം ഉണ്ട്.തിരുവാതിര കാറ്റ്  വീശാൻ തുടങ്ങുന്ന കാലമാണ് ധനു മാസം  .മഞ്ഞും ,കാറ്റും കൊണ്ട് അസുഖം വീട്ടിലേക്ക് വരും .അത് കൊണ്ടാണ് ചാണകം മെഴുകി വയ്ക്കുന്നത് എന്നും പറയുന്നു. മകരം അവസാനം ആകുമ്പോഴേക്കും ചൂട് തുടങ്ങും .പറമ്പിലെ മാളങ്ങളിൽ നിന്നും ,കാട് പിടിച്ച് കിടക്കുന്ന ഭൂമിയിൽ നിന്നും എല്ലാം  ഇഴജന്തുക്കൾ പുറത്ത് വരുന്ന സമയമാണ് അതെല്ലാം.അതിനു മുന്നേ പറമ്പ് എല്ലാം ചെത്തി കോരി വൃത്തിയാക്കി , മാളങ്ങൾ എല്ലാം മണ്ണിട്ട് തൂർത്ത് കഴിഞ്ഞാൽ പിന്നെ അവയുടെ ശല്യം ഉണ്ടാകില്ല..മകര കൊയ്ത്ത് ആകുമ്പോഴേക്കും , ലക്ഷ്മി ആകുന്ന,സമ്പത്ത് ആകുന്ന, ഐശ്വര്യം ആകുന്ന നെല്ലിനെ വീട്ടിലേക്ക് വരവേൽക്കാൻ വേണ്ടി ആണ് വീടും പരിസരവും വൃത്തിയാക്കി വയ്ക്കുന്നത് എന്നും എല്ലാം ഭാഷ്യങ്ങൾ ഉണ്ട് ഈ രീതിയെ കുറിച്ച്.. ചില ഗ്രാമങ്ങളിൽ അവരുടെ ഗ്രാമ ഉത്സവങ്ങൾ തുടങ്ങുന്ന കാലം കൂടിയാണ് ഇത്.അത് കൊണ്ടാണ് വീടും പരിസരവും ചെത്തി കോരി വൃത്തിയാക്കി വയ്ക്കുന്നത് എന്നും ഗ്രാമീണ ജനത പറയുന്നു. എന്തായാലും നന്മയുള്ള വിശ്വാസങ്ങൾ  എന്നും നിലനിൽക്കട്ടെ എന്നാശംസിക്കാം.

വള്ളുവനാടൻ.
കടപ്പാട് സോഷ്യൽ മീഡിയ