Tuesday, November 19, 2019

വൈമാനിക സാങ്കേതികവിദ്യ

*🔱🔥വൈമാനിക സാങ്കേതികവിദ്യ🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

ആയിരത്താണ്ടുകള്‍ക്കു മുമ്പു തന്നെ പ്രപഞ്ചത്തിലേയ്ക്ക് തുറന്നുവെച്ച കണ്ണുകളായിരുന്നു ഭാരതീയ ഋഷിവര്യന്മാരുടേത്

പൗരാണിക ഭാരതത്തിന് വൈമാനിക സാങ്കേതികവിദ്യ അറിയാമായിരുന്നു എന്നു പറയുമ്പോഴേക്ക്, അതു ”തറവാടിത്തഘോഷണം” മാത്രമെന്ന് ഒരു പത്രം മുഖപ്രസംഗമെഴുതുന്നു;  ഏതു വേദത്തില്‍ എവിടെയാണ് വിമാനം ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടുള്ളതെന്നു ചോദിക്കുന്നു,

പത്രാധിപരായാലും പണ്ഡിതനായ എഴുത്തുകാരനായാലും മനുഷ്യരാണ്. അവര്‍ക്കായാലും എനിക്കായാലും അറിവിന്നു പരിമിതിയുണ്ട്. പക്ഷേ, പഠിക്കാനും മനസ്സിലാക്കാനും തയ്യാറുള്ളവര്‍ക്ക് ഈ പരിമിതി കുറേയൊക്കെ മറികടക്കാനാവും.

ഈ വിഷയത്തില്‍ അവര്‍ക്കറിയാത്ത, അല്ലെങ്കില്‍ അവര്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്ത ചിലത് വായിക്കാനും മനനം ചെയ്ത് നിഗമനങ്ങളില്‍ എത്താനും കഴിഞ്ഞിട്ടുണ്ട്. വിമാന നിര്‍മാണ ശാസ്ത്രമോ വിമാന നിര്‍മാണശാലകളോ ഭാരതത്തില്‍ പണ്ട് ഉണ്ടായിരുന്നു എന്നതിന് തൊട്ടു കാണിക്കാവുന്ന തെളിവുകളില്ല എന്നത് ശരി. പക്ഷേ, പുരാണങ്ങളില്‍ ആവര്‍ത്തിച്ചു വിമാന പ്രസ്താവനകള്‍ കാണുന്നു. 10,000 വര്‍ഷത്തോളം പഴക്കമുള്ളതായി സങ്കല്പിക്കപ്പെടുന്ന വേദം തന്നെ വിമാനപ്പറക്കലിന്നു ഇങ്ങനെ സാക്ഷ്യം വഹിക്കുന്നു.

വിമാന ഏഷ ദിവോ മധ്യ ആസ്‌തേ
ആപപ്രിവാന്‍ രോദസീ അന്തരീക്ഷം
(തൈത്തിരീയസംഹിത 4.6.3.10)

ആകാശത്തിലെ ഈ വിമാനമുണ്ടല്ലോ അത് ആകാശത്തിലും അന്തരീക്ഷത്തിലുമായി ചരിച്ചുകൊണ്ടിരിക്കുന്നു എന്നര്‍ത്ഥം.

❓ ഇത് ഒരു ഭാവനയായി കരുതിക്കൂടേ? വിമാന നിര്‍മിതിയെക്കുറിച്ച് എവിടെയെങ്കിലും എന്തെങ്കിലും പരാമര്‍ശം ഉണ്ടോ.

ഹനോക്കാം.
മയഃപരപുരഞ്ജയഃ
പുരം നിര്‍മായ ശാല്വായ
പ്രാഭാത് സൗഭമയസ്മയം (ഭാഗവതം-10.76.8)

ഭാഗവതത്തില്‍ പറയുന്നു: അസുര ശില്‍പിയായ മയന്‍ പുതിയ ഒരു യുദ്ധവിമാനം നിര്‍മ്മിച്ച് ശാല്വന് കൊടുത്തു. സൗഭം എന്ന ആ വിമാനം നിര്‍മിച്ചത് നേരിയ ഇരുമ്പുപാളികള്‍ ഉപയോഗിച്ചായിരുന്നു (അയസ്മയം സൗഭം)

ക്വചിദ് ഭൂമൗ ക്വചിദ് വ്യോമ്‌നി
ഗിരിമൂര്‍ധ്‌നി ജലേ ക്വചിദ്
അലാതചക്രവത്  ഭ്രാമ്യത്
സൗഭം തദ് ദുരവസ്ഥിതം (ഭാഗവതം 10.76.22)

ആ സൗഭം മന്നിലും വാനില്‍ ശൈലമൂര്‍ധാവില്‍ നീരിലും ചുഴറ്റും തീക്കൊള്ളിപോലെ കാണായ് സര്‍വത്ര സര്‍വദാ.
(തിരുമുമ്പിന്റെ പരിഭാഷ)

ഇത് ശ്രീമഹാഭാഗവതത്തില്‍ നിന്ന്. അതില്‍ത്തന്നെ മറ്റൊരിടത്ത് വിവരിക്കുന്നുണ്ട്, മഹാബലിയുടെ യുദ്ധവിമാനം തകര്‍ന്നുവീണകാര്യം. മിഥ്യാവിമാനം ആകാശത്തുനിന്ന് തകര്‍ന്നു വീഴുകയില്ലല്ലോ.
സംസ്‌കൃതത്തില്‍ എഴുതപ്പെട്ടിട്ടുള്ള ശാസ്ത്രഗ്രന്ഥങ്ങള്‍ ഉണ്ട്. ഭരദ്വാജന്റെ യന്ത്രസര്‍വസ്വം എന്ന കൃതിയില്‍, വൈമാനിക പ്രകരണം എന്ന ഒരു ഉപവിഭാഗമുണ്ട്.

അതില്‍
👉 നാരായണന്റെ വിമാനചന്ദ്രിക
👉 ശൗനകന്റെ വ്യോമയാനതന്ത്രം
👉 ഗര്‍ഗന്റെ  യന്ത്രകല്‍പ്പം
👉 വാചസ്പതിയുടെ യാനബിന്ദു
👉 ചാക്രായണിയുടെ ഖേടയാന പ്രദീപിക (ഖേ അടതി ഇതി ഖേട:- ഖം ആകാശം, ആകാശത്തില്‍ ചരിക്കുന്നത് ഖേടം)
👉 ധൃണ്ഡീനാഥന്റെ വ്യോമയാനാര്‍ക്കപ്രകാശം

എന്നീ ഗ്രന്ഥങ്ങളെ പരാമര്‍ശിക്കുന്നു. ഇതെല്ലാം വിമാനത്തെപ്പറ്റിയാണ്. ഈ വൈമാനികപ്രകരണം ബൃഹദ്വിമാനശാസ്ത്രം എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇനി ഇതെല്ലാം ഇംഗ്ലീഷില്‍ വായിച്ചാലേ ബോധ്യപ്പെടൂ എന്നുള്ളവര്‍ക്കുവേണ്ടി ജ്യോത്സ്യന്‍ എന്ന പണ്ഡിതന്‍ ഇംഗ്ലീഷിലാക്കിയിട്ടുമുണ്ട്. ഇത് വിപണിയില്‍ ലഭ്യമാണ്.

ഇന്ന് നാം ജെറ്റ് വിമാനം എന്ന പറയുന്നതിനെ അനുസ്മരിപ്പിക്കുന്നു, ”വൈമാനിക നിപാതേന വഹ്നിലേഖാങ്കിതം ക്വചിദ്”
എന്ന യോഗവാസിഷ്ഠത്തിലെ പ്രയോഗം (3-24-46) ശക്തമായ കാറ്റുണ്ടാക്കി ചിറകിനു കീഴില്‍ മര്‍ദ്ദം പ്രയോഗിച്ച് ആകാശയാനം സാധ്യമാക്കുന്ന രീതിയെയല്ലേ, യോഗവാസിഷ്ഠത്തില്‍ പറയുന്ന” വാതസ്‌കന്ധമഹാവേഗവഹദ് വൈമാനികപ്രജം” (3-24-28) എന്ന് പരാമര്‍ശിക്കുന്നത്?

അപ്പോള്‍ വിമാനശില്പിയെക്കുറിച്ച് പറഞ്ഞു. വിമാനത്തിന്റെ നിര്‍വചനം പറഞ്ഞു. വിവിധയിനം വിമാനങ്ങളെക്കുറിച്ചു പറഞ്ഞു, പറക്കുന്ന രീതിയെക്കുറിച്ചും പറഞ്ഞു. ഇത്രയൊക്കെ നമ്മുടെ പ്രാചീനകാലത്തെ സംസ്‌കൃതശാസ്ത്ര കൃതികളിലുണ്ടെന്നു ചൂണ്ടിക്കാണിക്കുമ്പോള്‍, ഇതെല്ലാം ഭാവനയാണ് എന്നു കരുതണമെങ്കില്‍…. ”അവര്‍ക്കേഷ ബദ്ധാഞ്ജലി” എന്നേ മറുപടിയുള്ളൂ.

❓ യന്ത്രസര്‍വസ്വം രചിച്ച ഭരദ്വാജമഹര്‍ഷിയുടെ കാലവും ദേശവും.

ഭാരതത്തിലെ മഹാശാസ്ത്രജ്ഞനാണ് ഭരദ്വാജന്‍. ഗംഗാ യമുനാ സംഗമ പ്രദേശത്ത് അംഗിരസ്സിന്റെ പുത്രനായി ഭരദ്വാജന്‍ ജനിച്ചു. ത്രേതായുഗത്തില്‍ ശ്രീരാമന്‍ വനവാസകാലത്ത് ഭരദ്വാജാശ്രമത്തില്‍ ചെന്നതായി പറയുന്നുണ്ട്. ദേവശില്പിയായ വിശ്വകര്‍മ്മാവിന്റെ (ഏകോദരനല്ലാത്ത) സഹോദരനാണ്. 3000 കൊല്ലങ്ങള്‍ക്ക് മുമ്പാണ് ഭരദ്വാജന്റെ കാലം എന്നു കരുതാം. മഹാഭാരതത്തില്‍, ”ധനുര്‍വേദം ഭരദ്വാജോ” എന്നു കാണുന്നു. അപ്പോള്‍ വ്യാസനും മുമ്പാണ് എന്ന് കരുതണമല്ലോ.

❓ ഭരദ്വാജന്റെ വൈമാനികപ്രകരണത്തില്‍ പരാമര്‍ശിച്ച കൃതികളെക്കുറിച്ചു പറഞ്ഞുവല്ലോ. വേറേ പൂര്‍വഗ്രന്ഥങ്ങള്‍ ഇതു സംബന്ധിച്ച് ഉണ്ടായിരുന്നുവോ.

ഉണ്ടല്ലോ. ഭരദ്വാജന്‍ ഉദ്ധരിച്ച ചില പേരുകള്‍ പറയാം.
👉 ബോധായനന്റെ - ധാതുസര്‍വസ്വം
👉 ലല്ലന്റെ - യന്ത്രകല്പതര
👉 അഗസ്ത്യന്റെ - ശക്തിസൂത്രം
👉 വസിഷ്ഠന്റെ - പ്രപഞ്ചലഹരി
👉 ശാകടായനന്റെ - വായുതത്വപ്രകരണം, ലോഹതന്ത്രം,
👉 വാല്മീകിയുടെ - വാല്മീകിഗണിതം
👉 ശൗനകന്റെ - ശൗനകീയം
👉 ഭരദ്വാജന്റെ - അംശുബോധിനിയും,  ആകാശതന്ത്രവും
ഇതെല്ലാം ശാസ്ത്രഗ്രന്ഥങ്ങളത്രേ.
ഇനി ഗ്രന്ഥകര്‍ത്താക്കളുടെ പേരറിയാത്തവ.
👉 ദര്‍പ്പണശാസ്ത്രം
👉 ലോഹസര്‍വസ്വം
👉 മണിപ്രകരണം
👉 യന്ത്രപ്രകരണം
👉 ശക്തിസര്‍വസ്വം
👉 നാളികാനിര്‍ണയം
👉 ഗതിനിര്‍ണയാധ്യായം
👉 മൂഷകല്പം (മൂഷം-മൂശ)
👉 കുണ്ഡനിര്‍ണയം
എന്നിങ്ങനെ അനേകമുണ്ട് ഈ വിഭാഗത്തില്‍. ശ്രദ്ധിക്കുക: ഇവയെല്ലാം വിമാനനിര്‍മ്മാണത്തിന്റെ ഓരോ വശങ്ങളെ സൂചിപ്പിക്കുന്നു.

ലോഹം, നാളിക, മൂഷ, കുണ്ഡം എന്നെല്ലാം പറയുന്നത് വര്‍ക്ക്‌ഷോപ്പിലെ സാധനങ്ങളോ വിഭാഗങ്ങളോ ആണ്.

❓ ഭരദ്വാജന്റേതല്ലാത്ത കൂടുതല്‍ ആധുനികമായ വിമാനവിഷയക ഗ്രന്ഥങ്ങള്‍ ഉണ്ടോ, അവയെപ്പറ്റി.

ഉവ്വ്. ഭോജദേവന്റെ സമരാങ്ഗണ സൂത്രധാരം ഏറെ പില്‍ക്കാലത്തുണ്ടായ കൃതിയാണ്. വിവിധയിനം വിമാനങ്ങളെക്കുറിച്ച് ഭോജദേവന്‍ വിശദീകരിക്കുന്നുണ്ട്:

വൈരാജം ചതുരശ്രം സ്യാദ്
വൃത്തം കൈലാസ സംജ്ഞിതം
ചതുരശ്രായതാകാരം
വിമാനം പുഷ്പകം ഭവേത്
വൃത്തായതം ച മണികം
അഷ്ട്രാശ്രീഃ സ്യാത് ത്രിവിഷ്ടപം
ഭോജദേവന് 2000 മീറ്റര്‍ ഉയരത്തില്‍ പറക്കാവുന്ന ഒരു വിമാനമുണ്ടായിരുന്നുവത്രേ. വേദി തിര്യക്‌ഛേദ സമചതുരമെങ്കില്‍ വിമാനം വൈരാജം, വൃത്തമെങ്കില്‍ കൈലാസം, ആയതചതുരശ്രമെങ്കില്‍ പുഷ്പകം, ആയതവൃത്തമെങ്കില്‍ മണികം, അഷ്ടകോണാകൃതിയെങ്കില്‍ ത്രിവിഷ്ടപം.

ഇത്രയും വിശദമായി വിമാനങ്ങളുടെ തര-നാമഭേദങ്ങള്‍ വ്യക്തമാക്കണമെങ്കില്‍ അന്ന് അവ പ്രചാരത്തിലുണ്ടായിരുന്നതുകൊണ്ടാവണമെന്നറിയാന്‍ സാമാന്യബോധം മാത്രം മതി.

👉 വൈരാജം ബ്രഹ്മാവിന്റെയും
👉 കൈലാസം ശിവന്റെയും
👉 പുഷ്പകം കുബേരന്റെയും
👉 മണികം വരുണന്റെയും
വിമാനങ്ങളത്രേ. ഇവയില്‍ പുഷ്പകം നമുക്കൊക്കെ സുപരിചിതമായിരിക്കും. കുബേരന്റെ പക്കല്‍നിന്നു രാവണന്‍ ബലം പ്രയോഗിച്ചു തട്ടിയെടുത്ത് ലങ്കയില്‍ കൊണ്ടുവന്ന വിമാനം രാവണവധാനന്തരം ലങ്കയില്‍ നിന്നു അയോധ്യയിലേക്ക് ശ്രീരാമനും സംഘവും പുഷ്പകവിമാനത്തിലാണ് പോന്നത്. അതിനുശേഷം പുഷ്പകം കുബേരന്നു തിരിച്ചയച്ചുകൊടുക്കുകയും ചെയ്തു.

❓ ഏതു കാലം മുതലാണ് വിമാനത്തിന്റെ ഉപയോഗം എന്നു പറയാമോ.

ഭാരതീയകാലഗണന അനുസരിച്ച് നാലു യുഗങ്ങളാണുള്ളത്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം. കൃതയുഗത്തില്‍ വിമാനങ്ങളുണ്ടായിരുന്നില്ല. അന്നതിന്റെ ആവശ്യവുമില്ല എന്ന് മനസ്സിലാക്കുക. അന്നു ജീവിച്ചിരുന്നവര്‍ക്ക് ഉദ്ദേശിച്ച സ്ഥലത്ത് ഉദ്ദേശിച്ച സമയത്ത് എത്താന്‍ സാധിക്കുമായിരുന്നുവത്രേ. പിന്നെ രാമായണകാലം. ത്രേതായുഗം. അക്കാലത്ത് വിമാനങ്ങളുണ്ടായിരുന്നു.

പുഷ്പകം എന്ന വിമാനത്തെക്കുറിച്ചു പറഞ്ഞുവല്ലോ. ദ്വാപരയുഗത്തിലെ വിമാനങ്ങളെപ്പറ്റി ഭാരതത്തില്‍ നിന്ന് മനസ്സിലാക്കാം. കലിയുഗത്തില്‍ കൃതകവിമാനങ്ങളാണ് ഉള്ളതെന്നു പറയുന്നു. അവ 25 തരമുണ്ട്. ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹങ്ങളെപ്പറ്റി ബൃഹദ്വിമാന ശാസ്ത്രത്തില്‍ പറയുന്നുണ്ട്. അതൊക്കെ ആര്‍ക്കും വായിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ.

❓ ശാസ്ത്രത്തിന്റെ ഇതരമേഖലകളില്‍ ഭാരതത്തിനുണ്ടായിരുന്ന വിജ്ഞാനത്തെപ്പറ്റി.

വിമാന കാര്യത്തില്‍ മാത്രമല്ല പ്രപഞ്ചവിജ്ഞാനത്തിന്റെ സകലമേഖലകളെക്കുറിച്ചും ഋഷിവര്യന്മാര്‍ പഠനം നടത്തിയിട്ടുണ്ട്. ഭൂമിയുടെ ഗോളാകൃതിയെപ്പറ്റി ഋഗ്വേദം, ഭാഗവതം, ആര്യഭടീയം എന്നീ കൃതികളില്‍ പ്രസ്താവമുണ്ട്. യഥാക്രമം, 10,000 ബിസി, 3200 ബിസി, 498 എഡി കാലം. എന്നാലും 16-ാം നൂറ്റാണ്ടില്‍ ജീവിച്ച  മഗല്ലന്‍ ഭൂമി ഉരുണ്ടതാണ് എന്ന കണ്ടുപിടുത്തത്തിന്റെ പിതൃത്വം, നാം നല്‍കുന്നു. വേദകാലം മുതല്‍ക്ക് ഇങ്ങോട്ട് ഭാരതം ആവര്‍ത്തിച്ചു വ്യക്തമാക്കിയ സംഗതി ആണിതെന്ന് ഓര്‍ക്കുക.

ഇനി നോക്കുക: ഭൂമിയുടെ ചരിവ്. ഭാപക്രമോ ഗ്രഹാംശഃ എന്ന് ആര്യഭടന്‍. (എ.ഡി 498) ആര്യഭടീയ അക്ഷരസംഖ്യാക്രമമനുസരിച്ച് ഭ=24. സൂര്യന്റെയും ഗ്രഹങ്ങളുടെയും അപക്രമം 240 എന്നര്‍ത്ഥം. ഭൂമിയുടെ അക്ഷച്ചെരിവ് മൂലമാണ് ഈ അപക്രമം എന്നതിനാല്‍ അക്ഷച്ചെരിവിന്റെയും അളവാണ് 240

ഇതു തന്നെ ബിസി 2000ല്‍ സൂര്യസിദ്ധാന്തത്തില്‍ സൂര്യന്‍ എന്ന പണ്ഡിതന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭ മണ്ഡലാത് പഞ്ചദശേ ഭാഗേദേവളഥവാളസുരേ ഉപരിഷ്ടാദ് വ്രജത്യര്‍ക്കഃ
ഭ മണ്ഡലം     = 3600
പഞ്ചദശാ    = 15

ഭ മണ്ഡലാദ് പഞ്ചദശേ ഭാഗേ =  =240
ഇതൊക്കെ ആര്‍ക്കും പരിശോധിക്കാവുന്നതല്ലേ?

ഭൂമിയുടെ വ്യാസാര്‍ധം 3937 മൈല്‍ (അന്നത്തെ ഭാഷയില്‍ ഇന്ന് 525 യോജന. 1 യോജന = മൈല്‍) ആണെന്നും ആര്യഭന്‍ രേഖപ്പെടുത്തുന്നു. ആധുനികശാസ്ത്രം പരീക്ഷണനിരീക്ഷണങ്ങള്‍ക്കു ശേഷം പറയുന്നു. ഭൂമിയുടെ വ്യാസാര്‍ധം 3960 മൈല്‍ ആണെന്ന്. 23 മൈലാണ് പ്രാചീന ഭാരതത്തിന്റെയും ആധുനികശാസ്ത്രത്തിന്റെയും കണ്ടെത്തലില്‍ വരുന്ന വ്യത്യാസം. ഇതില്‍ത്തന്നെ ഏതാണ് തെറ്റ്, ഏതാണ് ശരി എന്ന് ഇനിയും അറിയാനിരിക്കുന്നതല്ലേയുള്ളൂ. (യോജന എന്നത് ഭാരതീയമായ അളവാണ്. ഇതിന്റെ തുല്യമായി 5 നാഴിക മുതല്‍ 10 നാഴിക വരെ കണക്കാക്കാവുന്നതാണെന്ന് ജ്യോതിശ്ശാസ്ത്ര പണ്ഡിതനായ കെ.വി. ശര്‍മ്മ പറയുന്നു)

❓ ശാസ്ത്രരംഗത്തെ മറ്റു കണ്ടെത്തലുകളെക്കുറിച്ചുള്ള അഭിപ്രായം.

ആധ്യാത്മികതലത്തില്‍ എന്നതുപോലെ ഭൗതികവിജ്ഞാന മേഖലയിലും പ്രാചീന ഭാരതത്തിലെ ഋഷിമാര്‍ നമുക്കിന്നു സങ്കല്പിക്കാവുന്നതില്‍ എത്രയോ എത്രയോ ദൂരം മുന്നോട്ടു പോയിരുന്നു എന്നതിന് രേഖപ്പെടുത്തപ്പെട്ട തെളിവുകളുണ്ട്. സംസ്‌കൃതത്തിലായതുകൊണ്ട്, നാം അതൊന്നും അറിയാതെപോകുന്നു. ജ്യോതിഷം, ഗണിതം, പ്രപഞ്ചവിജ്ഞാനം, രസതന്ത്രം, ഊര്‍ജതന്ത്രം, സസ്യജ്ഞാനം, വൈദ്യം, ആര്‍ഥ-ന്യായശാസ്ത്രങ്ങള്‍, വാസ്തുവിദ്യ എന്നു തുടങ്ങി ഇന്നു അറിയപ്പെടുന്ന ശാസ്ത്രശാഖകളെക്കുറിച്ചെല്ലാം ആഴത്തിലുള്ള അറിവ് ഭാരതീയര്‍ പണ്ടുകാലത്ത് ആര്‍ജിച്ചിരുന്നു. വിദ്യാലയങ്ങളില്‍ ഇന്ന് ബൗധായനസിദ്ധാന്തത്തെ പഠിപ്പിക്കുന്നത്

പൈതഗോറസ്തിയം എന്നാണ്. സൂര്യകേന്ദ്രതത്വം വ്യാസന്‍ വിശദമായി വിവരിച്ചിട്ടുണ്ട്. പക്ഷേ, അത് കോപ്പര്‍നിക്കസ്സിന്റെ കണ്ടുപിടുത്തമായി ഇവിടെ കുട്ടികളെ പഠിപ്പിക്കുന്നു. കോപ്പര്‍നിക്കസ്സിന്നാണെങ്കില്‍ രണ്ടുതെറ്റുകള്‍ പറ്റിയിട്ടുണ്ട്. വ്യാസന്റേത് കിറുകൃത്യമായ കണക്കുമാണ്. വ്യാസന്‍ എത്തിയിടത്തൊന്നും കോപ്പര്‍നിക്കസ്സ് എത്തിയിട്ടില്ല എന്നു കൂടി പറയേണ്ടതുണ്ട്. മാത്രമല്ല, ആള്‍ജിബ്രയും പൈത്തഗോറസ് സിദ്ധാന്തവും ഭാരതത്തിലാണ് ഉദ്ഭവിച്ചതെന്ന് അറിവുള്ള പണ്ഡിതന്മാര്‍ പറയുമ്പോള്‍, ഒരന്വേഷണം നടത്താനുള്ള സന്നദ്ധതപോലും  പ്രകടിപ്പിക്കാതെ നമ്മുടെ നാട്ടിലെ ഉത്തരവാദപ്പെട്ട ആളുകള്‍ അത്തരം പ്രസ്താവനകളെ പുച്ഛിക്കാനും പരിഹസിക്കാനും രംഗത്തെത്തുന്നു. കഷ്ടമെന്നല്ലാതെ എന്തുപറയാന്‍.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

Monday, November 11, 2019

കൃഷ്ണനും രാധയും

കൃഷ്ണനും രാധയും
അനേകം ക്ഷേത്രങ്ങളില്‍ കൃഷ്ണനും രാധയും ഒന്നിച്ച് നില്‍ക്കുന്ന ശില്പങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും.

അവ പ്രണയത്തിന്‍റെ സാക്ഷാത്കാരവും ദിവ്യമായ രൂപവുമാണ്. കൃഷ്ണനും രാധയും ഒരു ദിവ്യ പ്രണയത്തില്‍ പങ്കാളികളായിരുന്നുവെന്ന് നമുക്കറിയാം. എന്നാല്‍ കൃഷ്ണന്‍ രാധയെ ഉപേക്ഷിച്ച ശേഷം എന്ത് സംഭവിച്ചു എന്ന് പലര്‍ക്കും അറിയില്ല.

നന്ദാവനം വിട്ട ശേഷം കൃഷ്ണന്‍ രാധയെ കണ്ടിട്ടില്ലേ? എങ്ങനെയാണ് രാധ ഭുമി വിട്ടുപോയത്? ഈ ചോദ്യങ്ങളെല്ലാം സംശയമുണ്ടാക്കുന്നതും എല്ലാവര്‍ക്കും വ്യക്തമായ ഉത്തരമുള്ളതുമല്ല. അത് മനസിലാക്കുന്നതിന് രാധ ആരാണെന്നും എന്തിനാണ്, എങ്ങനെയാണ് ഭൂമിയിലേക്ക് വന്നതെന്നും അറിയേണ്ടതുണ്ട്.

കൃഷ്ണനോടുള്ള ദിവ്യ പ്രണയം

രാധ കാറ്റിന്‍റെ രൂപത്തില്‍ വൃഷഭാനുവിന്‍റെ ഭാര്യയുടെ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിച്ചുവെന്നും അതിസുന്ദരിയായ ഒരു പെണ്‍കുഞ്ഞായി ജന്മമെടുത്തെന്നും ഒരു വിശ്വാസമുണ്ട്.

രാധ ജനിച്ച സ്ഥലം ഇന്ന് റാവലിലെ ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തിലാണ്.

രാധയ്ക്ക് കൃഷ്ണനേക്കാള്‍ പന്ത്രണ്ട് മാസം പ്രായം കൂടുതലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ശ്രീകൃഷ്ണന്‍റെ ദിവ്യ പ്രണയി ആയതിനാല്‍ അദ്ദേഹത്തിന്‍റെ മുഖം ദര്‍ശിക്കുന്നത് വരെ രാധ കണ്ണുതുറന്നില്ല. ഇക്കാരണത്താല്‍ വൃഷഭാനുവും ഭാര്യയും രാധ അന്ധയാണെന്ന് കരുതി ഏറെ വ്യാകുലരായി.

വൃന്ദാവനവും പ്രണയവും  ബ്രാജിലെ ഏറ്റവും അനുഗ്രഹീത സ്ഥലമായും, രാധറാണിയുടെ ഹൃദയമായും കരുതപ്പെട്ടിരുന്ന വൃന്ദാവനത്തിലാണ് കൃഷ്ണന്‍റെയും രാധയുടെയും പ്രണയം പൂവിട്ടത്.

ഇവിടെ അവര്‍ പല ലീലകളിലുമേര്‍പ്പെട്ടു. യമുനയുടെ തീരത്താണ് മഹാ രാസലീല നടന്നത്. എന്നാല്‍ സമയം വന്നു ചേര്‍ന്നപ്പോള്‍ സുധാമയുടെ ശാപം യാഥാര്‍ത്ഥ്യമായി. കൃഷ്ണന്‍ കംസനെ വധിക്കാനായി മഥുര ഉപേക്ഷിക്കാനൊരുങ്ങുന്നു. അവിടം വിടുന്നതിന് മുമ്പ് കൃഷ്ണന്‍ പോയാലും കരയില്ലെന്ന് രാധ വാക്കു നല്‍കി.

ഹൃദയം തകര്‍ന്ന രാധ

കൃഷ്ണന്‍റെ വിയോഗത്തില്‍ പൂര്‍ണ്ണമായും ദുഖിതയായി ഹൃദയം തകര്‍ന്ന രാധ കൃഷ്ണനെയോര്‍ത്ത് കരയില്ലെന്നും കണ്ണീര്‍ പൊഴിക്കില്ലെന്നും വാക്കു നല്‍കി. തന്‍റെ പ്രണയം ഉപാധികളില്ലാത്തതാണെന്നും അവസാനം വരെ അവളോട് കടപ്പെട്ടിരിക്കുമെന്നും ബ്രാജ് അവളുടെ പേരില്‍ അറിയപ്പെടുമെന്നും ആളുകള്‍ കൃഷ്ണന് പകരം അവളുടെ പേര് ഉച്ചരിക്കുമെന്നും കൃഷ്ണന്‍ പറയുന്നു. ഇന്ന് വൃന്ദാവനിലും ബ്രാജിലുമുള്ളവര്‍ പരസ്പരം ആശംസിക്കുമ്പോള്‍ രാധേ രാധേ എന്ന് പറയുന്നത് നമുക്ക് കാണാനാവും.

കൃഷ്ണന്‍ ഉപേക്ഷിച്ചതിന് ശേഷം

കൃഷ്ണന്‍ മഥുര ഉപേക്ഷിക്കുന്ന ദിവസം എത്തിച്ചേര്‍ന്നു. ഇതിന് ശേഷം രാധയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ഒരു കൃതിയിലും പറയുന്നില്ല.

രാധ ഒരു ജീവച്ഛവമായി എന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ താമര പോലെ ശോഭിച്ചിരുന്ന അവളുടെ മുഖം വാടിയ പൂവ് പോലെയായി. ഉരുകിയ സ്വര്‌ണ്ണം പോലെയുണ്ടായിരുന്ന അവളുടെ നിറം യമുനാ നദി പോലെ കറുപ്പായി. കൃഷ്ണനൊപ്പം താന്‍ ജീവിച്ച വൃന്ദാവനത്തിലും മറ്റു സ്ഥലങ്ങളിലും അവള്‍ ആ ഓര്‍മ്മകളുമായി അലഞ്ഞു തിരി‍ഞ്ഞു.

രാധയ്ക്ക് എന്ത് സംഭവിച്ചു

രാധയുടെ ജീവിതാവസാനത്തെക്കുറിച്ച് പല വിശ്വാസങ്ങളുണ്ട്. കൃഷ്ണന്‍ ഭൂമി ഉപേക്ഷിക്കുന്ന സമയത്ത് സ്വയം ഉപേക്ഷിക്കുന്നതിന് മുമ്പ് ഒരു ദൈവികമായ വായുപേടകം വിളിച്ച് വരുത്തുകയും ബ്രിജിലെ ജനങ്ങളെയും രാധയെയും കൂടെ കൊണ്ടുപോവുകയും ചെയ്തു എന്നാണ് ഒരു വിശ്വാസം.

രാധയ്ക്ക് എന്ത് സംഭവിച്ചു
മറ്റൊരു വിശ്വാസം അനുസരിച്ച് കൃഷ്ണന്‍ ഓടക്കുഴലില്‍ തന്‍റെ ഏറ്റവും മനോഹരമായ ഈണങ്ങള്‍ രാധയ്ക്ക് വേണ്ടി വായിക്കുകയും പെട്ടന്ന് തന്നെ രാധ മുന്നില്‍ പ്രത്യക്ഷപ്പെടുകയും എന്നെന്നേക്കുമായി കൃഷ്ണനുമായി ചേരുകയും ചെയ്തു. രാധ ശരിക്കും കൃഷ്ണനില്‍ നിന്നാണ് വന്നതെന്നാണ് അനേകം കഥകളില്‍ പറയുന്നത്.
🙏🌹🌺🌸💐🌹🙏

Wednesday, November 6, 2019

പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം

*പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം..*

പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ 11-ാം സ്ഥാനത്ത് നില്‍ക്കുന്ന ക്ഷേത്രമാണിത് ...

തൃശൂർ ജില്ലയിൽ പാലക്കാട് റോഡിൽ (എൻ.എച്ച്.-47) മുടിക്കോട് എന്ന കൊച്ചു ഗ്രാമത്തിലാണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയ ചേരസാമ്രാജ്യ നഗരികളിൽ ഒന്നായിരുന്ന വെള്ളാനിയ്ക്ക് അടുത്താണീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവലിംഗ പ്രതിഷ്ഠയുടെ ദർശനം പടിഞ്ഞാട്ടേക്കാണ്.

ബാണാസുരന്റെ കോട്ടയില്‍ പാറാവു നില്‍ക്കേണ്ടി വന്ന ശിവന്‍ അവിടെ നിന്നു മോചിതനായി അന്നത്തെ ബാണന്‍ചെരുവില്‍ (ഇന്നത്തെ പാണഞ്ചേരി) മുനിക്കടവില്‍ (ഇന്നത്തെ മുടിക്കോട്) വന്നിരുന്നതായി വാമൊഴി കളില്‍ നിന്ന് അറിയാന്‍ കഴിയുന്നു... അതിന്റെ പ്രതീകമായി വെളളാനി മലയില്‍ ഇന്നും ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം ...

ഈ ക്ഷേത്രത്തിലെ പ്രത്യേകത ധ്യാനനിരതനായിരിക്കുന്ന ശ്രീ പരമേശ്വരന്‍ മാത്രമാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുളള ഈ ശിവക്ഷേത്രത്തില്‍ ഒരു കാലത്ത് ഓത്തൂട്ട് വരെ നടന്നിരുന്നതായി ചരിത്രം പറയുന്നു. ശിവരാത്രി ദിനത്തില്‍ ഇവിടുത്തെ തീര്‍ത്ഥക്കുളം നിറഞ്ഞ് കിഴക്കോട്ട് ഒഴുകിയിരുന്നതായി പറയപ്പെടുന്നു. രാജാക്കന്മാരുടെ അധീനതയിലായിരുന്ന ഈ ക്ഷേത്രം കാലാന്തരത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലായി.

തൃശൂർ പാലക്കാട്ട് റൂട്ടിൽ തൃശൂരിൽ നിന്നും 12 കിലോമീറ്റർ ദൂരെ വടക്കുകിഴക്കുമാറി മുടിക്കോട്ട് ജംഗ്ഷനടുത്താണീ ക്ഷേത്രം...

ഓം നമഃ ശിവായ

ത്രിപുരസുന്ദരി അഷ്ടകം

*⚜ത്രിപുരസുന്ദരി അഷ്ടകം⚜*
🎀♾♾♾♾❣♾♾♾♾🎀

കദംബവന ചാരിണിം മുനി കദംബ കാദംബിനിം
നിതംബ ജിത്ത ഭൂധരാം സുരനിതംബിനീ സേവിതാം
നവാംബുരൂഹ ലോചനാ മഭി നവാംബുധ ശ്യാമളാം
ത്രിലോചന കുടുംബിനീം ത്രിപുരസുന്ദരീമാശ്രയെ


കദംബവന വാസിനീം കനകവല്ലീ ധാരിണീം
മഹാര്‍ഹ മണിഹാരിണീം മുഖസമുല്ല സദ്വാരിണീം
ദയാവിഭവ കാരിണീം ദയിതാ പാര്‍ശ്വ സഞ്ചാരിണീം
ത്രിലോചന കുടുംബിനീം ത്രിപുരസുന്ദരീമാശ്രയെ


കദംബവന ശാലയാ കുചഭരോല്ലസന്മാലയാ
കുചോപമിത ശൈലയാ ഗുരുകൃപാലസദ്വൈലയാ
മദാരുണ കപോലയാ മധുരഗീത വാചാലയാ
കയാപി ഘന നിലയാ കവചിതാ വയം ലീലയാ


കദംബവന മധ്യഗാം കനക മണ്ഡലോപസ്ഥിതാം
ഷഡംബുരുഹ വാസിനീം സതതസിദ്ധ സൌദാമിനീം
വിഡംബിത ജപാരുചീം വികച്ച ചന്ദ്രചൂഡാമണീം
ത്രിലോചന കുടുംബിനീം ത്രിപുരസുന്ദരീമാശ്രയെ


കുചാഞ്ചിത വിപഞ്ചികാം കുടില കുന്തളാലംകൃതാം
കുശേശായ നിവാസിനീം കുടില ചിത്ത വിദ്വേഷിണീം
മദാരുണ വിലോചനാം മനസിജാരി സമ്മോഹിനീം
മതംഗ മുനി കന്യകാം മധുര ഭാഷിണീമാശ്രയെ


സ്മരേത് പ്രഥമ പുഷ്പിണീം രുധിര ബിന്ദു നീലാംബരാം
ഗൃഹീത മധുപാത്രികാം മദ വിഘൂര്‍ണ്ണ നേത്രാഞ്ചലാം
ഘനസ്തനഭരോന്നതാം ഗളികചൂളികാം ശ്യാമളാം
ത്രിലോചന കുടുംബിനീം ത്രിപുരസുന്ദരീമാശ്രയെ


സകുങ്കുമ വിലേപനമാളിക ചുംബികസ്തൂരികാം
സമന്ദഹസിതെക്ഷണാം സശരചാപപാശാങ്കുശാം
അശേഷ ജനമോഹിനീ മരുണ മാല്യഭൂഷാംബരാം
ജപാ കുസുമ ഭാസുരാം ജപവിധൌസ്മരാമ്യംബികാം


പുരന്ദര പുരന്ധ്രികാ ചികുര ബന്ധ സൈരന്ധ്രികാം
പിതാമഹ പതിവ്രതം പടുപടീരചർചാരതാം
മുകുന്ദ രമണീ മണി ലസദലം ക്രിയാകാരിണീം
ഭജാമി ഭുവനാംബികാം സ്മരവധൂധികാചേടികാം

കുളി കഴിഞ്ഞുവരുമ്പോള്‍ ആദ്യം മുതുകാണ് തുടയ്ക്കേണ്ടത്

*🔱🔥കുളി കഴിഞ്ഞുവരുമ്പോള്‍ ആദ്യം മുതുകാണ് തുടയ്ക്കേണ്ടത്🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

കുളി കഴിഞ്ഞുവരുമ്പോള്‍ ആദ്യം മുതുകാണ് തുടയ്ക്കേണ്ടത് ...കാരണം നമ്മുടെ ശരീരത്തില്‍ എപ്പോഴും രണ്ടു അവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്. നന്മയും തിന്മയും. അതായത് നന്മയെന്ന ശ്രീദേവിയും തിന്മയെന്ന മൂതേവിയും. നാം കുളിക്കാനായി ശിരസ്സില്‍ വെള്ളം ഒഴിക്കുന്നതും ശ്രീദേവിയും മൂതേവിയും ശരീരത്തില്‍ നിന്നും പുറത്തിറങ്ങും. പിന്നെ, തമ്മില്‍ യുദ്ധം നടത്തികൊണ്ടിരിക്കും. ശരീരത്തില്‍ തിരികെ ആര് ആദ്യം കയറണം എന്നതിന് വേണ്ടിയാണത്. ശരീരത്തില്‍ എതുഭാഗമാണോ ആദ്യം തുടച്ച് ജലാംശം കളയുന്നത് അവിടെ മൂതേവി പ്രവേശിക്കും. കാരണം യുദ്ധത്തില്‍ ജയിക്കുന്നത് ആദ്യം മൂതേവി, തിന്മ ആയിരിക്കും. മുതുകാദ്യം തുടച്ചാല്‍ മൂതേവി അവിടെ കയറുകയും രണ്ടാമത് മുഖം തുടക്കേണ്ടി വരുമ്പോള്‍ ശ്രീദേവി മുഖത്തു പ്രവേശിക്കുകയും അന്നേദിവസം ശ്രീദേവി, ഐശ്വര്യം വിളങ്ങുന്ന മുഖത്തോടെ ജീവിക്കുകയും ചെയ്യും. മറിച്ച് മുഖമാണ് തുടച്ചതെങ്കില്‍ മൂതേവി കയറിയ മുഖത്തോടെയാവും ജീവിക്കേണ്ടിവരിക. അതായത് അന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ! അതുകൊണ്ടാണ് കുളിച്ചു കഴിഞ്ഞാല്‍ ആദ്യം മുതുകു തുടയ്ക്കണമെന്നൊരുപദേശം പിന്‍തലമുറയ്ക്ക് നല്‍കാന്‍ മുതിര്‍ന്നവര്‍ ശ്രമിച്ചതും.

ഇതുകേട്ട് അന്ധവിശ്വാസമെന്ന് തോന്നാം പക്ഷെ . ഇതിനുപിന്നില്‍ മഹത്തായ ഒരു ശാസ്ത്രരഹസ്യം ഒളിഞ്ഞിരിക്കുന്നു. ഇതു മനസ്സിലാക്കികൊണ്ടാണ് അവര്‍ അങ്ങനെ ഉപദേശിച്ചിരുന്നത് എന്ന് വേണം കരുതാന്‍.

കുളിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തില്‍ തണുപ്പ് എല്ലാ ഭാഗങ്ങളിലും അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത് നട്ടെല്ലിലാണ്. നട്ടെല്ലില്‍ കൂടുതല്‍ തണുപ്പേല്‍ക്കേണ്ടി വന്നാല്‍ അത് രോഗങ്ങള്‍ക്കും കാരണമാവും. ഈ തിരിച്ചറിവില്‍ നിന്നാണ് കുളിച്ചു കഴിഞ്ഞാല്‍ ആദ്യം നട്ടെല്ല് സ്ഥിതി ചെയ്യുന്ന മുതുക് തുടക്കണമെന്ന വിധി ഉപദേശരൂപേണ കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചിരുന്നത്.

എന്നാല്‍ ഒരു ബക്കറ്റ് പൈപ്പുജലത്തില്‍ കുളിക്കുന്നവരെ ഉദ്ദേശിച്ചല്ല ഈ നിര്‍ദ്ദേശം വച്ചിരുന്നത്. മറിച്ച് ബ്രഹ്മമുഹൂര്‍ത്തിലുണര്‍ന്ന്, തണുത്തൊഴുകുന്ന നദിയിലോ തടാകത്തിലോ കുളത്തിലോ ആവോളം മുങ്ങിക്കുളിക്കുന്നവരെ ഉദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞിരുന്നത്.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

Monday, November 4, 2019

അകവൂർ ചാത്തൻ

അകവൂർ 
ചാത്തൻ
🙏⚜🙏⚜🙏⚜🙏⚜🙏
അദ്ദേഹം അകവൂർ നമ്പൂരിപ്പാട്ടിലെ ഭൃത്യനായി ആ മനയ്ക്കലാണ് താമസിച്ചിരുന്നത്. അന്നത്തെ അച്ഛൻ നമ്പൂരിപ്പാട്ടിലേക്ക് അനർഹയായ ഒരു സ്ത്രീയിൽ മനസ്സു പ്രവർത്തിക്കയാൽ തത്പാപപരിഹാരാർത്ഥം ഗംഗാസ്നാനം ചെയ്യണമെന്നു തീർച്ചയാക്കി. നമ്പൂരിപ്പാട്ടീന്നു പോയപ്പോൾ ഭൃത്യനായ ചാത്തനെയും കൊണ്ടുപോയി. ചാത്തൻ ഒരു ചുരയ്ക്കായും എടുത്തിട്ടുണ്ടായിരുന്നു. നമ്പൂരിപ്പാട്ടീന്നു സ്നാനം കഴിച്ച തീർത്ഥങ്ങളിലെല്ലാം ചാത്തൻ ഈ ചുരയ്ക്കായും മുക്കി, ചാത്തൻ എങ്ങും സ്നാനം കഴിച്ചുമില്ല. നമ്പൂരിപ്പാട്ടീന്നു തിരിയെ സ്വഭവനത്തിൽ എത്തി, കാലഭൈരവപ്രീതിയും മറ്റും കേമമായിക്കഴിച്ചു പാപമോചനം വന്നു എന്നു വിചാരിച്ച് ഇരിപ്പായി. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ചാത്തൻ ഈ ചുരയ്ക്കായെടുത്തു കറിയ്ക്കു നുറുക്കിക്കൊടുത്തു.
അതൊരു കയ്പൻ ചുരയ്ക്കയായിരുന്നതിനാൽ കൂട്ടാൻ കയ്പുകൊണ്ടു കൂട്ടാൻ പാടിലായിരുന്നു. കൂട്ടാൻ കയ്ചതിനാൽ നമ്പൂരിപ്പാട്ടീന്ന് അന്തർജനത്തിനെ ദേഷ്യപ്പെട്ടു. "ചാത്തൻ നുറുക്കിത്തന്നതാണ് ഞാൻ വെച്ചത്. കഷണമെന്താണെന്നറിഞ്ഞില്ല. ആ കഷണത്തിന്റെ കയ്പായിരിക്കണം. അല്ലാതെയൊന്നുമല്ല" എന്നന്തർജനം പറഞ്ഞു. നമ്പൂരിപ്പാട്ടീന്ന് ഊണുകഴിഞ്ഞ് പുറത്തുവന്നയുടനെ ചാത്തനെ വിളിച്ച് "കൂട്ടാനിനു നുറുക്കിക്കൊടുത്ത കഷണമെന്തായിരുന്നു" എന്നും "അതു കയ്ക്കുന്നതിന്റെ കാരണമെന്തെന്നും" ചോദിച്ചു. അപ്പോൾ ചാത്തൻ "കൂട്ടാന്റെ കഷണം കയ്ക്കുന്നുണ്ടെങ്കിൽ തിരുമനസ്സിലെ പാപവും തീർന്നിട്ടില്ല. തിരുമേനി സ്നാനം കഴിച്ച പുണ്യതീർത്ഥങ്ങളിലെല്ലാം അടിയൻ ആ കയ്പൻ ചുരയ്ക്കായും മുക്കിയല്ലോ. ആ ചുരയ്ക്കയാണ് കൂട്ടാനിന്നു നുറുക്കിക്കൊടുത്തത്" എന്നു പറഞ്ഞു.
ഇതു കേട്ടപ്പോൾ ചാത്തൻ തന്നെ പരിഹസിക്കാനായിട്ടാണ് ചുരയ്ക്ക മുക്കിക്കൊണ്ടുവന്നതെന്ന് മനസ്സിലാകയാൽ നമ്പൂരിപ്പാട്ടിലെ കോപം അശേഷം പോയി എന്നു തന്നെയല്ല, വളരെ ലജ്ജയുമുണ്ടായി. തന്റെ പാപം തീർന്നിട്ടില്ലെന്നു സ്വയമേവ നമ്പൂരിപ്പാട്ടീന്നു സമ്മതിച്ചു. "ഇനി പാപം തീരാൻ എന്തുവേണമെന്നു നീ തന്നെ പറഞ്ഞുതരണ"മെന്നു നമ്പൂരിപ്പാട്ടീന്നു പറയുകയാൽ ചാത്തൻ, "തിരുമേനി യാതൊരു സാധനത്തെ ആഗ്രഹിച്ചുവോ അതിന്റെ പ്രതിമ ഇരുമ്പുകൊണ്ടുണ്ടാക്കിച്ച് അതു തീയിലിട്ടു നല്ലപോലെ പഴുപ്പിച്ചെടുത്തു നാട്ടി, അനേകം ജനങ്ങൾ കൂടിനില്ക്കുമ്പോൾ ഇന്ന സംഗതിയുടെ പാപം തീരാനാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അതിനെ ആലിംഗനം ചെയ്യണം. അല്ലാതെ ഈ പാപം ഒരിക്കലും തീരുന്നതല്ല" എന്നു പറഞ്ഞു. നമ്പൂരിപ്പാട്ടീന്ന് ഇതുകേട്ട് അങ്ങനെതന്നെ ചെയ്യാമെന്നു തീർച്ചപ്പെടുത്തി. പിന്നെ ഇരുമ്പുകൊണ്ട് ഒരാളോളം വലിപ്പത്തിൽ ഒരു സ്ത്രീപ്രതിമയുണ്ടാക്കിച്ചു. ഈ പ്രതിവിധി ഇന്ന ദിവസം ചെയ്കയെന്നു നിശ്ചയിച്ചു മലയാളരാജ്യമൊട്ടുക്കു ഒരു പരസ്യവും പ്രസിദ്ധപ്പെടുത്തി. സമയമായപ്പോഴേക്കും അസംഖ്യം ജനങ്ങൾ അവിടെ വന്നുകൂടി. പ്രതിമയും പഴുപ്പിച്ചു വലിയ കൊടിലുകൾകൊണ്ടും മറ്റും പിടിച്ചു സഭയിൽ നാട്ടിവച്ചു. നമ്പൂരിപ്പാട്ടീന്നു തനിക്കു പാപം സംഭവിക്കാനുള്ള കാരണവും ഇത് അതിന്റെ പരിഹാരമാണെന്നും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് തീക്കട്ടപോലെ ജ്വലിച്ചുകൊണ്ടിരിക്കുന്ന പ്രതിമയെ കെട്ടിപ്പിടിക്കാനായി ഓടിച്ചെന്നു. തൊട്ടുതൊട്ടില്ലെന്നായപ്പോൾ അടുത്തു നിന്നിരുന്ന ചാത്തൻ നമ്പൂരിപ്പാട്ടിലെ തടുത്തുനിറുത്തിക്കൊണ്ട് "ഇത്രയും മതി. ഇപ്പോൾ അവിടുത്തെ പാപമെല്ലാം തീർന്നിരിക്കുന്നു" എന്നു പറഞ്ഞു. അതിനെ അവിടെ കൂടിയിരുന്ന സകലജനങ്ങളും ഐക്യകണ്ഠേന സമ്മതിക്കുകയും ചെയ്തു. ഇതിനാൽ പാപമോചനത്തിനു പശ്ചാത്താപവും മനഃശുദ്ധിയുമാണ് വേണ്ടതെന്നും അതുകൂടാതെ ഗംഗാസ്നാനം മുതലായവ ചെയ്താൽ മതിയാകുന്നതല്ലെന്നും സ്പഷ്ടമാകുന്നുവല്ലോ. നമ്പൂതിരിപ്പാട്ടീന്നു പതിവായി ഏഴരനാഴിക വെളുപ്പാനുള്ളപ്പോൾ കുളിച്ച് ഉച്ചയാകുന്നതുവരെ തേവാരം കഴിക്കുന്നതിന്റെ ഉദ്ദേശമെന്താണെന്ന് ഒരു ദിവസം ചാത്തൻ ചോദിച്ചു. "ഞാൻപരബ്രഹ്മത്തെ സേവിക്കയാണെ"ന്നു നമ്പൂതിരിപ്പാട്ടീന്നു പറഞ്ഞു. "അപ്പോൾ പരബ്രഹ്മം എങ്ങനെയിരിക്കും?" എന്നു ചാത്തൻ ചോദിക്കയാൽ നമ്പൂതിരിപ്പാട്ടീന്നു പരിഹാസമായിട്ടു "നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും" എന്നു പറഞ്ഞു. പിന്നെ നമ്പൂതിരിപ്പാട്ടീന്നു കുളിക്കുമ്പോൾ ചാത്തനും പതിവായി കുളിച്ചു പരബ്രഹ്മത്തെ സേവിച്ചു തുടങ്ങി. അങ്ങനെ നാല്പതു ദിവസം കഴിഞ്ഞപ്പോൾ ചാത്തന്റെ ധ്യാനപ്രകാരം മാടൻപോത്തിന്റെ സ്വരൂപത്തിൽ പരബ്രഹ്മം അയാൾക്കു പ്രത്യക്ഷമായി. പിന്നെ സദാ പരബ്രഹ്മം ചാത്തന്റെ കൂടെ നടക്കുകയും അയാൾ പറയുന്ന വേലകൾ ചെയ്കയും തുടങ്ങി. നമ്പൂതിരിപ്പാട്ടീന്ന് ഈ വിവരമൊന്നും അറിഞ്ഞതുമില്ല. അദ്ദേഹത്തിന് ഈ മാടൻപോത്ത് അപ്രത്യക്ഷമായിട്ടാണ് ഇരുന്നതും.
അങ്ങനെയിരിക്കുമ്പോൾ നമ്പൂതിരിപ്പാട്ടീന്നു തെക്കേ ദിക്കിലേക്ക് ഒരു യാത്രയുണ്ടായി. ഭാണ്ഡമെടുക്കുന്നതിനു ചാത്തനെയും കൊണ്ടു പോയി. ചാത്തൻ ഭാണ്ഡം മാടൻപോത്തിന്റെ പുറത്തു കെട്ടിയിട്ടു ചുമപ്പിചുകൊണ്ടു നമ്പൂതിരിപ്പാട്ടിലെ കൂടെപ്പോയി. ഓചിറപ്പടനിലം എന്നു പ്രസിദ്ധമായ സ്ഥലത്തുചെന്നപ്പോൾ അവിടെ  ഒരു വിസ്താരം കുറഞ്ഞ വാതുക്കലൂടെ കടന്നുപോകേണ്ടിയിരുന്നു. നമ്പൂതിരിപ്പാട്ടീന്നു മുമ്പേ കടന്നു. പിന്നാലെ ചാത്തനും കടന്നു. മാടൻപോത്തിന്റെ കൊമ്പുകൾ അവിടെ തടഞ്ഞതിനാൽ അതിനു കടക്കാൻ പാടില്ലാതെ അവിടെ നിന്നു. അപ്പോൾ ചാത്തൻ തിരിഞ്ഞുനിന്ന് "ചരിച്ചു കടത്തൂ" എന്നു പറഞ്ഞു. നമ്പൂതിരിപ്പാട്ടീന്ന് ഇതുകേട്ടു തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിനെ അദ്ദേഹത്തിനു കാണ്മാൻ പാടില്ലായിരുന്നതിനാൽ "നീ ആരോടാണ് പറയുന്നത്?" എന്നു ചോദിചു. "നമ്മുടെ മാടൻപോത്തിനോട്" എന്നു ചാത്തൻ മറുപടി പറഞ്ഞു.
നമ്പൂതിരിപ്പാട്: മാടൻപോത്തെവിടെ? ഏതു മാടൻപോത്ത്?
ചാത്തൻ: ഇതാ നില്ക്കുന്നു. അവിടുന്നു കാണുന്നില്ലേ? തിരുമനസ്സിലെ കല്പനപ്രകാരം അടിയൻ സേവിച്ചു പ്രത്യക്ഷമാക്കിയ മാടൻപോത്താണിത്.
ഇതുകേട്ടു നമ്പൂതിരിപ്പാട്ടീന്നു ചാത്തനെ തൊട്ടുംകൊണ്ട് നോക്കിയപ്പോൾ മാടൻപോത്തിന്റെ ആകൃതിയിൽ പ്രത്യക്ഷമായിരിക്കുന്ന പരബ്രഹ്മത്തെ കണ്ടു. നമ്പൂതിരിപ്പാട്ടീന്ന് "എന്നെക്കാൾ ഭക്തി നിനക്കുതന്നെയാണ്. അതിനാൽ ഞാൻ നിന്നെയും വന്ദിക്കുന്നു" എന്നു പറഞ്ഞു ചാത്തനെ നമസ്കരിച്ചു. ഉടനെ മാടൻപോത്ത് അവിടെത്തന്നെ ഭൂമിയിൽ താണുപോയി. "അടിയന്റെ മാടൻപോത്തില്ലാതെ അടിയൻ വരികയില്ല" എന്നു പറഞ്ഞു ചാത്തനും അവിടെ ഇരിപ്പായി. "എനിക്കിനി എന്താണ് ഗതി" എന്നു നമ്പൂതിരിപ്പാട്ടീന്നു ചോദിച്ചു. അപ്പോൾ ചാത്തൻ "മേല്പോട്ട് കേറാൻ നൂലുണ്ടലോ. അതുപിടിചു കേറിക്കൊള്ളണം" എന്നു പറഞ്ഞു. അതിന്റെ സാരം വേദംകൊണ്ടു മോക്ഷത്തെ പ്രാപിച്ചു കൊള്ളണമെന്നാണെന്ന് മനസ്സിലാക്കി നമ്പൂതിരിപ്പാട്ടീന്നു ചാത്തനെ വിട്ടു വിഷാദത്തോടുകൂടി പോവുകയും ചെയ്തു. ചാത്തൻ പിന്നെയും കുറഞ്ഞൊരുകാലം പരബ്രഹ്മത്തെയും ധ്യാനിച്ചുകൊണ്ട് അവിടെയിരുന്നു. ഒടുക്കം ആണ്ടുതോറും പതിവുള്ള പടയിൽച്ചേർന്നു മരിച്ചു സായൂജ്യം പ്രാപിക്കയും ചെയ്തു.


⚜🙏⚜🙏⚜🙏⚜🙏⚜                               ബാലേട്ടൻ ijk

കളഞ്ഞുപോയതെന്തും തിരികെ ലഭിക്കാന്‍ ഗണപതിയ്ക്ക് കൈകൊട്ടിച്ചിരി വഴിപാട്

*കളഞ്ഞുപോയതെന്തും തിരികെ ലഭിക്കാന്‍ ഗണപതിയ്ക്ക് കൈകൊട്ടിച്ചിരി വഴിപാട്*

കോട്ടയം: കൈകൊട്ടി പാടുന്നതും കൈകൊട്ടിച്ചിരിക്കുന്നതും ആരോഗ്യത്തിന് ഏറെനല്ലതാണ്. ഇത് നാഢീഞരമ്ബുകളെ ഉത്തേജിപ്പിക്കും. എന്നാല്‍ കളഞ്ഞുപോയതെന്തും തിരികെലഭിക്കാന്‍ ഗണപതിക്ഷേത്രത്തില്‍ കൈകൊട്ടിച്ചിരി വഴിപാട് നടത്തിയാല്‍ മതി.

തിരുവഞ്ചൂര്‍ ചെറുതൃക്കയില്‍ ഗണപതിക്കാണ് ഈ വഴിപാടുള്ളത്. നിങ്ങളുടെ പക്കല്‍ നിന്നും എന്തു സാധനം കാണാതായാലും ചെറുതൃക്കയില്‍ ഗണപതിയ്ക്ക് കൈകൊച്ചിച്ചിരി വഴിപാട്‌നേരു സാധനം തിരികെകിട്ടും. നൂറുകണക്കിന് ആളുകള്‍ക്കാണ് ഇത് അനുഭവമുള്ളത്. തിരുവഞ്ചൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ചെറുതൃക്കയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉപദേവനാണ് ഗണപതി. പിഞ്ഞാറ് ദര്‍ശനമായുള്ള ക്ഷേത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

വഴിപാട് നേര്‍ന്നതിന് ശേഷം തിരികെലഭിക്കുന്ന സാധനവുമായി ക്ഷേത്രത്തില്‍ എത്തി ഗണപതിയ്ക്ക് ഒരുക്കുവെച്ച്‌ നടയ്ക്കല്‍ വെക്കണം. പിന്നീട് കളഞ്ഞുപോയ സാധനം തിരികെ ലഭിച്ചേ എന്ന് ഉച്ചത്തില്‍ മൂന്നുപ്രവശ്യം വിളിച്ചുപറയണം. ഓരോപ്രാവശ്യം പറയുന്നതിനിടയില്‍ മൂന്നുതവണ കൈകൊട്ടിച്ചിരിക്കണം. ദീപാരാധനയ്ക്ക് മുമ്ബാണ് ഈ വഴിപാട് നടത്തുന്നത്. നൂറ്റിയൊന്ന് രൂപയാണ് വഴിപാട് നിരക്ക്. വഴിപാടിന് ആവശ്യമായ ഒരുക്ക് ദേവസ്വം അധികൃതര്‍ തയ്യാറാക്കും. ദീപാരാധനയ്ക്ക് എത്തുന്ന ഭക്തരും കുട്ടികളും കൈകൊട്ടിച്ചിരി വഴിപാടില്‍ പങ്കാളികളാകും. വിവരങ്ങള്‍ക്ക്- ദേവസ്വം ഓഫീസ് 0481-2770080, ദേവസ്വം വൈസ് പ്രസിഡന്റ്-9447515578.

കെ.വി ഹരിദാസ്‌

Sunday, November 3, 2019

സനാതനശ്ലോകം

*🔱🔥സനാതനശ്ലോകം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

എല്ലാവരുടെയും അറിവിലേക്ക് ആയി ഷെയർ ചെയ്യുക!! 
ഗുരുകുല വിദ്യാഭ്യാസ സംസ്കാരം അതിന്റെ സാമാനിയ ഭാവത്തിൽ. 
"ധര്മ്മo സനാതനo ആണെങ്കിൽ സംരക്ഷണവും സനാതനo തന്നെയാണ്" 

പ്രഭാത ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
കരാഗ്രേ വസതേ ലക്ഷ്മീഃ കരമധ്യേ സരസ്വതീ |
കരമൂലേ സ്ഥിതാ ഗൗരീ പ്രഭാതേ കരദര്ശനമ് ||

പ്രഭാത ഭൂമി ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
സമുദ്ര വസനേ ദേവീ പര്വത സ്തന മംഡലേ |
വിഷ്ണുപത്നി നമസ്തുഭ്യം, പാദസ്പര്ശം ക്ഷമസ്വമേ ||

സൂര്യോദയ ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ബ്രഹ്മസ്വരൂപ മുദയേ മധ്യാഹ്നേതു മഹേശ്വരമ് |
സാഹം ധ്യായേത്സദാ വിഷ്ണും ത്രിമൂര്തിംച ദിവാകരമ് ||

സ്നാന ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഗംഗേ ച യമുനേ ചൈവ ഗോദാവരീ സരസ്വതീ
നര്മദേ സിംധു കാവേരീ ജലേസ്മിന് സന്നിധിം കുരു ||

ഭസ്മ ധാരണ ശ്ലോകം
➖➖➖➖➖➖➖➖➖
ശ്രീകരം ച പവിത്രം ച ശോക നിവാരണമ് |
ലോകേ വശീകരം പുംസാം ഭസ്മം ത്ര്യൈലോക്യ പാവനമ് ||

ഭോജന പൂര്വ ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ബ്രഹ്മാര്പണം ബ്രഹ്മ ഹവിഃ ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുതമ് |
ബ്രഹ്മൈവ തേന ഗംതവ്യം ബ്രഹ്മ കര്മ സമാധിനഃ ||
അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹ-മാശ്രിതഃ |
പ്രാണാപാന സമായുക്തഃ പചാമ്യന്നം ചതുര്വിധമ് ||
ത്വദീയം വസ്തു ഗോവിംദ തുഭ്യമേവ സമര്പയേ |
ഗൃഹാണ സുമുഖോ ഭൂത്വാ പ്രസീദ പരമേശ്വര ||

ഭോജനാനംതര ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
അഗസ്ത്യം വൈനതേയം ച ശമീം ച ബഡബാലനമ് |
ആഹാര പരിണാമാര്ഥം സ്മരാമി ച വൃകോദരമ് ||

സംധ്യാ ദീപ ദര്ശന ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ദീപം ജ്യോതി പരബ്രഹ്മ ദീപം സര്വതമോപഹമ് |
ദീപേന സാധ്യതേ സര്വം സംധ്യാ ദീപം നമോ‌உസ്തുതേ ||

നിദ്രാ ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
രാമം സ്കംധം ഹനുമന്തം വൈനതേയം വൃകോദരമ് |
ശയനേ യഃ സ്മരേന്നിത്യമ് ദുസ്വപ്ന-സ്തസ്യനശ്യതി ||

കാര്യ പ്രാരംഭ ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭഃ |
നിര്വിഘ്നം കുരു മേ ദേവ സര്വ കാര്യേഷു സര്വദാ ||

ഗായത്രി മംത്രം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഓം ഭൂര്ഭുവസ്സുവഃ | തഥ്സ’വിതുര്വരേ’ണ്യം |
ഭര്ഗോ’ ദേവസ്യ’ ധീമഹി | ധിയോ യോ നഃ’ പ്രചോദയാ’ത് ||

ഹനുമ സ്തോത്രം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
മനോജവം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടമ് |
വാതാത്മജം വാനരയൂധ മുഖ്യം ശ്രീരാമദൂതം ശിരസാ നമാമി ||
ബുദ്ധിര്ബലം യശൊധൈര്യം നിര്ഭയത്വ-മരോഗതാ |
അജാഡ്യം വാക്പടുത്വം ച ഹനുമത്-സ്മരണാദ്-ഭവേത് ||

ശ്രീരാമ സ്തോത്രം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ശ്രീ രാമ രാമ രാമേതീ രമേ രാമേ മനോരമേ
സഹസ്രനാമ തത്തുല്യം രാമ നാമ വരാനനേ

ഗണേശ സ്തോത്രം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ശുക്ലാം ബരധരം വിഷ്ണും ശശിവര്ണമ് ചതുര്ഭുജമ് |
പ്രസന്നവദനം ധ്യായേത് സര്വ വിഘ്നോപശാംതയേ ||
അഗജാനന പദ്മാര്കം ഗജാനന മഹര്നിശമ് |
അനേകദംതം ഭക്താനാ-മേകദംത-മുപാസ്മഹേ ||

ശിവ സ്തോത്രം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ത്ര്യം’ബകം യജാമഹേ സുഗന്ധിം പു’ഷ്ടിവര്ധ’നമ് | 
ഉര്വാരുകമി’വ ബംധ’നാന്-മൃത്യോ’ര്-മുക്ഷീയ മാ‌உമൃതാ’ത് ||

ഗുരു ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഗുരുര്ബ്രഹ്മാ ഗുരുര്വിഷ്ണുഃ ഗുരുര്ദേവോ മഹേശ്വരഃ |
ഗുരുഃ സാക്ഷാത് പരബ്രഹ്മാ തസ്മൈ ശ്രീ ഗുരവേ നമഃ ||

സരസ്വതീ ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ |
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്ഭവതു മേ സദാ ||
യാ കുംദേംദു തുഷാര ഹാര ധവളാ, യാ ശുഭ്ര വസ്ത്രാവൃതാ |
യാ വീണാ വരദംഡ മംഡിത കരാ, യാ ശ്വേത പദ്മാസനാ |
യാ ബ്രഹ്മാച്യുത ശംകര പ്രഭൃതിഭിര്-ദേവൈഃ സദാ പൂജിതാ |
സാ മാമ് പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ |

ലക്ഷ്മീ ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ലക്ഷ്മീം ക്ഷീരസമുദ്ര രാജ തനയാം ശ്രീരംഗ ധാമേശ്വരീമ് |
ദാസീഭൂത സമസ്ത ദേവ വനിതാം ലോകൈക ദീപാംകുരാമ് |
ശ്രീമന്മംധ കടാക്ഷ ലബ്ധ വിഭവ ബ്രഹ്മേംദ്ര ഗംഗാധരാമ് |
ത്വാം ത്രൈലോക്യകുടുംബിനീം സരസിജാം വംദേ മുകുംദപ്രിയാമ് ||

വേംകടേശ്വര ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ശ്രിയഃ കാംതായ കള്യാണനിധയേ നിധയേ‌உര്ഥിനാമ് |
ശ്രീ വേംകട നിവാസായ ശ്രീനിവാസായ മംഗളമ് ||

ദേവീ ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
സര്വ മംഗല മാംഗല്യേ ശിവേ സര്വാര്ഥ സാധികേ |
ശരണ്യേ ത്ര്യംബകേ ദേവി നാരായണി നമോസ്തുതേ ||

ദക്ഷിണാമൂര്തി ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഗുരവേ സര്വലോകാനാം ഭിഷജേ ഭവരോഗിണാമ് |
നിധയേ സര്വവിദ്യാനാം ദക്ഷിണാമൂര്തയേ നമഃ ||

അപരാധ ക്ഷമാപണ സ്തോത്രം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
അപരാധ സഹസ്രാണി, ക്രിയംതേ‌உഹര്നിശം മയാ |
ദാസോ‌உയ മിതി മാം മത്വാ, ക്ഷമസ്വ പരമേശ്വര ||
കരചരണ കൃതം വാ കര്മ വാക്കായജം വാ
ശ്രവണ നയനജം വാ മാനസം വാപരാധമ് |
വിഹിത മവിഹിതം വാ സര്വമേതത് ക്ഷമസ്വ
ശിവ ശിവ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ ||
കായേന വാചാ മനസേംദ്രിയൈര്വാ
ബുദ്ധ്യാത്മനാ വാ പ്രകൃതേഃ സ്വഭാവാത് |
കരോമി യദ്യത്സകലം പരസ്മൈ നാരായണായേതി സമര്പയാമി ||

നമ്മുടെ സംസ്കാരവും ധര്മ്മ സന്ദേശങ്ങളും വേദ അറിവുകളും മറ്റുള്ളവര്‍ക്കായി പകര്‍ന്നുനല്‍ക്കുക.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

വേദങ്ങളിൽ കാണുന്നു.**വരനെ എങ്ങനെ സ്വീകരിക്കണം

*വേദങ്ങളിൽ കാണുന്നു.*

*വരനെ എങ്ങനെ സ്വീകരിക്കണം?*

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

*മധുപര്‍കവിധിയോടു കൂടിയാണ് വിവാഹദിവസത്തിലെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇരിക്കാന്‍ ഇരിപ്പിടവും കാലും മുഖവും കഴുകുവാനും ആചമിക്കുവാനുമുള്ള ജലവും മധുപര്‍കവും- വിലപിടിപ്പുള്ള ദ്രവ്യവും നല്‍കി വധു വരനെ സ്വീകരിക്കുന്നു. പശുവിന്‍ നെയ്യില്‍ തൈരും തേനും ചേര്‍ത്താണ് മധുപര്‍കം നിര്‍മിക്കുന്നത്. മധുപര്‍കവിധിയില്‍ വരന്‍ ഇങ്ങനെ ചൊല്ലുന്നു,*

*ഓം മധു വാതാ* *ഋതായതേ*

*മധു ക്ഷരന്തി സിന്ധവഃ*.

                                      *മാധ്വീര്‌നഃ* *സന്ത്വോഷധീഃ'*                     

                        *(യജുര്‍വേദം 13.27)*

*ഈ ഉത്തമമായ വേളയില്‍ വായു മധുരപൂര്‍വം വീശുന്നു. നദികളിലൂടെ തേനൊഴുകുന്നു. ഔഷധങ്ങള്‍പോലും മാധുര്യമുള്ളതായിത്തീരുന്നു' എന്നാണ് ഈ യജുര്‍വേദമന്ത്രത്തിന്റെ അര്‍ഥം.*

*വധൂഗൃഹത്തിലെ സ്വീകരണം തനിക്ക് എത്രമാത്രം ഹൃദ്യമായിരുന്നു എന്നു കാണിക്കാന്‍ വരന് ഇതില്‍പരം എന്താണ്* *പറയാന്‍ സാധിക്കുക!* 

*എന്താണ് കന്യാദാനം?*

*മധുപര്‍കത്തെത്തുടര്‍ന്ന് പാണിഗ്രഹണ വിധിയാണ് വൈദിക വിവാഹസംസ്‌കാരത്തില്‍ കടന്നുവരുന്നത്. വരന്‍ വധുവിന് പുടവ കൊടുക്കുന്നതും താലിചാര്‍ത്തുന്നതും ഈ വിധിയിലാണ് പറഞ്ഞിട്ടുള്ളത്. വധുവിന്റെ അച്ഛന്‍ വരന്റെ കൈ പിടിച്ച് ആ കൈയില്‍ തന്റെ മകളുടെ വലതുകൈ ചേര്‍ത്തു വെയ്ക്കുന്നു. വരന്‍ കന്യകയുടെ കരം ഗ്രഹിക്കുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ചൊല്ലുന്ന ഋഗ്വേദമന്ത്രമൊന്നു കാണൂ,*

*'ഓം സമഞ്ജന്തു വിശ്വേ ദേവാഃ* 

*സമാപോ ഹൃദയാനി നൗ*.

*സം മാതരിശ്വാ സം ധാതാ സമു ദേഷ്ട്രീ* 

*ദധാതു നൗ.'*  

*(ഋഗ്വേദം 10.85.47)*

*ഈ യജ്ഞശാലയില്‍ ഉപവിഷ്ടരായിരിക്കുന്ന ആദരണീയരായ ഗുരുജനങ്ങളേ, പിതൃസ്ഥാനീയരേ, ജ്ഞാനികളേ, നിങ്ങള്‍ ഉറപ്പിച്ചു മനസ്സിലാക്കിയാലും, ഞങ്ങള്‍ താന്താങ്ങളുടെ ഗൃഹസ്ഥാശ്രമകര്‍മപൂര്‍ത്തീകരണത്തിനുവേണ്ടി, സന്തോഷത്തോടുകൂടി ജീവിക്കുന്നതിനുവേണ്ടി പരസ്പരം* *വരിക്കുന്നു. ജലത്തെപ്പോലെ ശാന്തമായ ഞങ്ങളുടെ ഈ ഹൃദയങ്ങള്‍ ജലം ജലത്തോടു ചേരുംപോലെ ചേര്‍ന്നിരിക്കട്ടെ. ഞങ്ങളോരോരുത്തര്‍ക്കും അവരവരുടെ പ്രാണവായു എത്രമാത്രം വിലപ്പെട്ടതാണോ അത്രത്തോളും ഞങ്ങളിരുവരും പരസ്പരം പ്രിയം വെച്ചുപുലര്‍ത്തുന്നതായിരിക്കും. എപ്രകാരമാണോ സര്‍വവ്യാപിയായ ഈശ്വരന്‍ എല്ലാറ്റിലും അലിഞ്ഞുചേര്‍ന്ന് എല്ലാറ്റിനെയും ധരിച്ചിരിക്കുന്നത് ഞങ്ങളും പരസ്പരം അപ്രകാരംതന്നെയായിരിക്കും. ഒരു യഥാര്‍ഥ ഉപദേശി തന്റെ ശ്രോതാക്കളെപ്രതി എത്രത്തോളം പ്രീതി വെക്കുന്നുണ്ടോ അത്രത്തോളം  ഞങ്ങളിരുവരുടെയും ആത്മാക്കള്‍ ദൃഢപ്രേമത്താല്‍ പരസ്പരം ധാരണം ചെയ്യട്ടെ.' എന്നാണ് മന്ത്രാര്‍ഥം.* 

*വൈദിക സംസ്‌കൃതി കുടുംബ ജീവിതത്തിന് എത്രത്തോളം പ്രാധാന്യം നല്‍കി പോരുന്നുവെന്നും മധുരപൂര്‍ണമായ ദാമ്പത്യം എങ്ങനെയാവണമെന്നും ഈ മന്ത്രം കാട്ടിത്തരുന്നു. തുടര്‍ന്ന് ഈശ്വരഭക്തിയോടെ അഗ്‌നിയില്‍ അതിവിശേഷപ്പെട്ട വിവാഹം യജ്ഞം ചെയ്ത് അന്തരീക്ഷത്തിനും മനസ്സിനും ശുദ്ധി വരുത്തിയശേഷം വരന്‍ വധുവിന് പ്രതിജ്ഞ നല്‍കുന്നു:*

*ഓം ഗൃഭ്ണാമി തേ സൗഭഗത്വായ ഹസ്തം* 

*മയാ പത്യാ ജരദഷ്ടിര്യഥാസഃ*.

*ഭഗോ അര്യമാ സവിതാ പുരന്ധിര്മഹ്യം* 

*ത്വാദുര്ഗാര്ഹപത്യായ ദേവാഃ.*'  

  *(ഋഗ്വേദം 10.85.36)*

*ഹേ വധൂ, സൗഭാഗ്യത്തിനായി നിന്റെ കരം ഞാന്‍ ഗ്രഹിക്കുന്നു. അങ്ങനെ ഞാനെന്ന ഭര്‍ത്താവിനോടൊത്ത് വൃദ്ധാവസ്ഥവരെ നീ ജീവിച്ചിരിക്കട്ടെ. ഐശ്വര്യം നിറഞ്ഞ, ഉദാരഹൃദയനായ, ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ഭഗവാനാണ് സര്‍വ ദേവതകളുടെയും അനുഗ്രഹത്താല്‍ എന്റെ വീട് സൗഭാഗ്യമുള്ളതാകാന്‍ നിന്നെ എനിക്കു നല്‍കിയത്.*

*അറിവാണ് ശക്തി*

Friday, November 1, 2019

പ്രാർത്ഥനകൾ

*പ്രാർത്ഥനകൾ*

*ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,*

*ഗുരുർ ദേവോ മഹേശ്വരാ*

*ഗുരു സാക്ഷാത് പരബ്രഹ്മം*

*തസ്മൈ ശ്രീ ഗുരു വേ നമഃ*
നമുക്ക് വളരെ സുപരിചിതമായ വരികളാണിവ. എന്നാൽ ഈ വരികളുടെ ഉദ്ഭവത്തെക്കുറിച്ച് അറിയുന്നവർ ചുരുക്കമാണ്. ' *സ്കന്ദപുരാണ*'ത്തിലെ
' *ഗുരുഗീത*' എന്നപേരിൽ അറിയപ്പെടുന്ന ഭാഗമാണിത്. മഹാഭാരതത്തിലെ

ഭഗവദ്ഗീതപോലെ. പരമശിവനും പത്നിയായ പാർവ്വതിയും തമ്മിലുള്ള സംഭാഷണമാണ് ഇത് മുഴുവൻ. മിക്കപ്പോഴും ധ്യാനസ്വഭാവത്തിൽ കാണപ്പെടുന്ന പരമശിവനോട് പാർവ്വതി ചോദിക്കുന്നു, 'ലോകം മുഴുവനും അങ്ങയെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അങ്ങ് ആരെയാണ് ധ്യാനിക്കുന്നത് 'എന്ന്. ഈ ചോദ്യത്തിന് മറുപടിയായി പരമശിവൻ നൽകുന്ന മറുപടിയാണ് മുകളിൽ പറഞ്ഞ വരികൾ. പരമശിവൻ പറയുന്നു , 'ഞാനും ബ്രഹ്മാവും വിഷ്ണുവുമെല്ലാം ഗുരുവാണ്. എന്നാൽ ഞങ്ങൾക്കെല്ലാം ഒരു ഗുരുവുണ്ട് . അത് സാക്ഷാൽ പരബ്രഹ്മമാണ്. ആ പരബ്രഹ്മമായി നിൽക്കുന്ന ഗുരുവിനെയാണ് ഞാൻ പ്രാർത്ഥിക്കുന്നത് '.

തുടർന്ന് അങ്ങനെയൊരു ഗുരുവിനെ എങ്ങനെ കിട്ടുമെന്നും കിട്ടിയാൽ എങ്ങനെ ആരാധിക്കണമെന്നും ഗുരുവാക്ക് പാലിച്ചാൽ എന്തൊക്കെ ഗുണങ്ങളുണ്ടെന്നും തെറ്റിച്ചാൽ എന്തൊക്കെ ദോഷങ്ങളുണ്ടെന്നും ഇങ്ങനെയുള്ള പാർവ്വതിയുടെ നിരവധി ചോദ്യങ്ങൾക്ക് പരമശിവൻ നൽകുന്ന മറുപടികളാണ് ഗുരു ഗീതയിലെ നൂറുകണക്കിന് വരികൾ. 'ഗുരുഗീത' നൽകുന്ന സന്ദേശമിതാണ് :

'പരബ്രഹ്മ 'മെന്ന ആ പ്രപഞ്ചശക്തി ഒന്നേയുള്ളൂ. പിന്നെ നമ്മൾ ഏതൊക്കെ പേരിൽ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ അവരെല്ലാം മനുഷ്യരൂപത്തിൽ ജീവിച്ചിരുന്ന ഗുരുക്കൻമാരായിരുന്നു.

അവരിലൂടെയാണ് നമ്മൾ ദൈവത്തെ. അറിഞ്ഞതും അനുഭവിച്ചതും.

'മാതാപിതാ ഗുരുർ ദൈവം' എന്ന വരികൾ പറയുന്നതുപോലെ, മാതാവിലൂടെ മാത്രമേ പിതാവിനെ അറിയാൻ കഴിയൂ ,ഗുരുവിലൂടെ മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ. അതുകൊണ്ട് 'ഗുരുഗീത' ലോകത്തോടു പറയുന്നു, ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാർഗം ദൈവത്തെ അറിഞ്ഞ ഒരു ഗുരുവിനെ കണ്ടെത്തുകയാണ് , ആ ഗുരുവുമായി ഗുരുശിഷ്യബന്ധം പുലർത്തുകയാണ്

ഗണപതി പ്രാർത്ഥനകൾ

*ഗണപതി പ്രാർത്ഥനകൾ*

1
ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം

പ്രസന്നവദനം ധ്യായേത്
സർവവിഘേനൊപശാന്തയേ.
2
ഏകദന്തം മഹാകായം
തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹ്ഹം ഗണനായകം.

ചിത്രരത്നവിചിത്രാംഗം
ചിത്രമാലാവിഭുഷിതം
കാമരൂപധരം ദേവം
വന്ദേഹ്ഹം ഗണനായകം.

അംബികാഹൃദയാനന്ദം
മാതൃഭിഃ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹ്ഹം ഗണനായകം.

സർവ്വവിഘ്നഹരം ദേവം
സർവവിഘ്നവിവർജ്ജിതം
സർവസിദ്ധിപ്രദാതാരം
വന്ദേഹ്ഹം ഗണനായകം.

യതോ വേദവാചോ വികുണ്ഠാ മനോഭിഃ
സദാ നേതി നേതീതി
യത് താ ഗൃണന്തി
പരബ്രഹ്മരൂപം ചിദാനന്ദഭൂതം
സദാ തം ഗണേശം നമാമോ ഭജാമഃ.

ഗജാനനം ഭൂതഗണാദിസേവിതം

കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം.
3
ക്ഷിപ്രപ്രസാദി ഭഗവാൻ ഗണനായകോമേ
വിഘ്നങ്ങൾ തീർത്തു വിളയാടുക സർവകാലം

സർവത്രകാരിണി സരസ്വതിദേവി വന്നെൻ

നാവിൽ കളിക്ക കുമുദേഷു നിലാവു പോലെ

കരങ്ങളഞ്ചുളള ഗണേശ്വരന്നു ഞാൻ

കരിന്പു തേൻ ശർക്കര നല്ല കാദളം
കൊടുത്തിരപ്പൻ പലപോതുമാദരാൽ
മനക്കുരുന്നിന്നു തുണയ്ക്ക സന്തതം.

തുന്പിക്കൈയിലമർന്ന വൻ കലശവും
മറ്റുള്ളകൈപത്തിലും നാരങ്ങാ ഗദയും
കരിന്പു ധനുഷാ ശൂലം തഥാ ചക്രവും
പിന്നെ പങ്കജമൊട്ടു പാശമുടനേ നീലോൽപ്പലം
നെല്ലുമായ് കൊന്പും കൊണ്ടരുളും
വിനായകനെനിക്കേറ്റം തുണച്ചീടണം

വെള്ളപ്പളുങ്കുനിറമൊത്ത വിദഗ്ദ്ധരൂപേ
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തേ
വെള്ളത്തിലെത്തിരകൾ തള്ളിവരും കണക്കെ
യെ
ന്നുള്ളത്തിൽ വന്നു വിളയാടുക സരസ്വതീ നീ.

പ്രാർത്ഥനകൾ

*പ്രാർത്ഥനകൾ*

സരസ്വതി സ്തുതി
സരസ്വതീ നമസ്തുഭ്യം

സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ

പത്മപത്ര വിശാലാക്ഷീ
പത്മകേസര വർണ്ണിനീ
നിത്യം പത്മാലയാം ദേവീ
സാമാം പാതു സരസ്വതീ

അപർണ്ണാ നാമരൂപേണ
ത്രിവർണ്ണാ പ്രണവാത്മികേ
ലിപ്യാത്മ നൈകപഞ്ചാക്ഷ
ദ്വർണ്ണാം വന്ദേ സരസ്വതീം

മുദ്രാപുസ്തക ഹസ്താഭ്യാം
ഭദ്രാസന ഹൃദിസ്ഥിതേ
പുരസ്സരേ സദാ ദേവീം
സരസ്വതി നമോസ്തുതേ

വന്ദേ സരസ്വതീം ദേവീം
ഭുവനത്രയമാതരേ
യൽപ്രസാദാ തഥേ

യത്പ്രസാദാദൃതേ നിത്യം
ജിഹ്വാന പരിവർത്തതേ

നാഗങ്ങളെക്കുറിച്ചുളള സംശയങ്ങളുടെ മറുപടി

〰⚜〰⚜〰⚜〰⚜〰
A0029
നാഗങ്ങളെക്കുറിച്ചുളള സംശയങ്ങളുടെ മറുപടി

🎍🐍🎍🐍🎍🐍🎍🐍🎍

നഗ്നനേത്രങ്ങൾ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങൾ കാണിച്ചുതരുന്നു.

അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള നാഗങ്ങളെ ഭാരതമക്കൾ പുരാതനകാലം മുതൽ ആരാധിക്കുന്നുണ്ടായിരുന്നു.

സർ‌വദോഷ പരിഹാരത്തിനും സർ‌വ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണ്.

മുൻ തലമുറയുടെ ശാപദുരിതങ്ങൾ പോലും മാറുന്നതിനും വാസഗൃഹത്തിലെ നാഗശാപം മാറുന്നതിനും ജാതകചാര ദോഷഫലങ്ങൾ മാറുന്നതിനും നാഗാരാധന ഗുണകരമാണ്.

കരിക്കഭിഷേകം, നെയ് വിളക്ക്, അരവണപ്പായസം എന്നിവ നടത്തിയാൽ നാഗങ്ങൾ പ്രസാദിക്കും.

നാഗങ്ങളുടെ ഉദ്ഭവം

കശ്യപ്രജാപതിക്കു കദ്രുവിൽ ഉണ്ടായ മക്കളാണ് അഷ്ടനാഗങ്ങൾ.

അനന്തൻ വൈഷ്ണവ സങ്കല്പവും (മഹാവിഷ്ണുവിന്റെ) വാസുകി ശൈവ (ശ്രീപരമശിവന്റെ) സങ്കല്പവും ആണ്.

കേരളം പരശുരാമൻ സൃഷ്ടിച്ചപ്പോൾ സർപ്പങ്ങളെക്കൊണ്ടും ഉപ്പുരസമുളള വെള്ളം കൊണ്ടും ജനമേജയനു ജീവിക്കുവാൻ വയ്യാതായപ്പോൾ പരശുരാമനും മഹാദേവനും സർപ്പാരാധനയ്ക്കു വഴിതെളിയിച്ചു.

ഇന്നു കേരളത്തിലതു തുടർന്നുവരുന്നു. ഭൗമസർപ്പങ്ങൾ, ദിവ്യസർപ്പങ്ങൾ, പാതാളസർപ്പങ്ങൾ എന്നിങ്ങനെ മൂന്നു തരം സർപ്പങ്ങളുണ്ട്.

അഷ്ടനാഗങ്ങളുടെ പ്രജകളാണു ഭൗമസർപ്പങ്ങൾ. ഇവ ഭൂമിയിൽ വസിക്കുന്നതിനാൽ മനുഷ്യർക്കു കാണാനാകും.

പാതാളാ ദിവ്യസർപ്പങ്ങളെ കാണാനാകില്ല. മാറാരോഗങ്ങൾക്കും സന്താനക്ലേശങ്ങൾക്കും ശാപദുരിതങ്ങൾക്കും പരിഹാരം നാഗപൂജയിലൂടെ ലഭിക്കുന്നു.

ആയുരാരോഗ്യ സൗഖ്യം, ജ്ഞാനം, സമ്പത്ത്, സമൃദ്ധി, ആകർഷണശക്തി ഇവയും നാഗങ്ങൾ നൽ‌കും.

നാഗവും സർപ്പവും തമ്മിലുളള വ്യത്യാസം?

സർപ്പങ്ങളുടെ അധിപതി വാസുകിയാണ്. രജോഗുണ പ്രധാനമാണ്. വിഷം കൂടുതലുളളവയാണ്‌.

നാഗങ്ങളുടെ അധിപതി അനന്തൻ‌. ഇവ സാത്വികഗുണമുളളവയും വിഷക്കുറവുളളവയുമാണ്.

ജീവിത്തിൽ കഷ്ടപ്പാടുകളുണ്ടാകുന്നതു രാഹുദോഷം കൊണ്ടാണ്.

കേരളത്തിലെ മിക്ക തറവാട്ടുകളിലും പണ്ടു കാവുകളുണ്ടായിരുന്നു. ഇന്നു കാവുകൾ വെട്ടി നിരത്തിയും സർപ്പങ്ങളെ കൊന്നും ജീവിക്കുകയാണ്‌.

നാഗദോഷങ്ങൾ‌ പ്രശ്നചിന്തയിലൂടെ മനസ്സിലാക്കാനും പരിഹാരം അറിയാനും കഴിയും. അവ നടപ്പിലാക്കിയാൽ ഇതിൽ നിന്നു മോചനമുണ്ടാകും. നാഗങ്ങളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്.

കാവുകൾ വെട്ടി നശിപ്പിക്കാമോ?

കാവുകൾ വെട്ടി നശിപ്പിക്കാൻ‌ പാടില്ല.

കാവുകൾ വെറുതെ മാറ്റാനാവില്ല. ദേവപ്രശ്നം നോക്കി കാവുമാറ്റാൻ അനുമതി ലഭിച്ചാൽ മാറ്റാം.

മറ്റൊരു സ്ഥലത്തു പ്രതിഷ്ഠിക്കുകയോ ആവാഹിച്ച് ഏതെങ്കിലും സർപ്പ സങ്കേതത്തിൽ‌ സമർപ്പിക്കുകയോ ചെയ്യേണ്ടിവരും.

കാവിലെ മരം മുറിക്കുന്നതു ദോഷമാണ്. ഒരു മരം വെട്ടിയാൽ പകരം മരം വച്ചുപിടിപ്പിക്കണം ഒപ്പം അഭിഷേകാദി പരിഹാരങ്ങളും ചെയ്യണം.

സർപ്പത്തെയും മുട്ടയേയും നശിപ്പിച്ചാൽ ദോഷമുണ്ടോ?

പ്രശ്നത്തിലൂടെ ഏതു തരം സർപ്പത്തെയാണു നശിപ്പിച്ചതെന്നു കണ്ടെത്തുകയും അതിന്റെ സ്വഭാവമനുസരിച്ചു പരിഹാരം ചെയ്യുകയും വേണം.

പാമ്പിൽ മുട്ട അറിഞ്ഞോ അറിയാതെയോ നശിപ്പിച്ചാൽ സർപ്പരൂപവും മുട്ടയും വെളളിയിൽ ഉണ്ടാക്കി അഭിഷേകം നടത്തി ക്ഷേത്രത്തിൽ സമർപ്പിക്കണം.

നാഗപൂജ നടത്താൻ പാടില്ലാത്ത സമയമുണ്ട്?

ഇടവം മുതൽ കന്നിയിലെ ആയില്യം വരെ നാഗാരാധന പാടില്ല.

സർപ്പങ്ങൾ പുറ്റിൽ തപസ്സിരിക്കുന്നു എന്നും സർപ്പങ്ങൾ മുട്ടയിൽ അടയിരിക്കുന്നു എന്നും അഭിപ്രായമുണ്ട്.

അതിനാൽ ഈ സമയം ഒഴിവാക്കേണ്ടതാണ്. ഏകാദശി ദിനത്തിൽ ഒരു ദൈവങ്ങൾക്കും വഴിപാടു നടത്താൻ പാടില്ല.

നാഗങ്ങൾ വളരെയധികം പരിശുദ്ധിയുളളവരാണ്‌.

നാഗങ്ങൾക്ക് ഞായറാഴ്ച പ്രധാനമാകാൻ കാരണം?

നാഗരാജാവിന്റെ ഇഷ്ടാനിഷ്ടങ്ങൾ സൂര്യചന്ദ്രന്മാരെ കൊണ്ടാണു ചിന്തിക്കുന്നത്.

സൂര്യനാണു നാഗരാജ ദേവത, സൂര്യന്റെ ദിവസം ഞായറാഴ്ചയാണല്ലോ.

സർപ്പദോഷം കൊണ്ട് അംഗവൈകല്യവും ബുദ്ധിമാന്ദ്യവും ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ തരണം ചെയ്യാം?

കുടുംബത്തിൽ കാവും മറ്റുമുണ്ടെങ്കിൽ വൃത്തിയായും ഭംഗിയായും പരിപോഷിപ്പിക്കുകയും ആറു മാസത്തിലൊരിക്കൽ വഴിപാടു നടത്തി പ്രാർഥിക്കുകയും വേണം.

സർപ്പങ്ങൾ ഉപദ്രവകാരികളല്ല. നമ്മളെ സഹായിക്കുകയല്ലാതെ ഉപദ്രവിക്കില്ല എന്ന ചിന്തിക്കുകയും ഭക്ത്യാദരവോടെ വണങ്ങുകയും വേണം.

സർപ്പ ബലി എന്നാലെന്ത്?

സർപ്പബലി അഷ്ടനാഗങ്ങളെയും നാഗവംശങ്ങളെയും സങ്കല്പിച്ചു പ്രീതിപ്പെടുത്തുന്ന ചടങ്ങാണ്‌.

സർപ്പങ്ങൾക്കുളള സമർപ്പണമാണിത്. അല്ലാതെ സർപ്പത്തെ ബലി നൽകുന്നു എന്നു ധരിച്ച് പേടിച്ച് കാണാൻ പോകാതിരിക്കുന്നവരുണ്ട്.

ഇന്നു പല ക്ഷേത്രങ്ങളിലും സർപ്പബലി നടത്തുന്നുണ്ട്. പല ആചാരാനുഷ്ഠാനത്തിലുമാണു നടത്തുന്നത്. അതുകണ്ടു തൊഴുന്നതു നല്ലതാണ്.

സർപ്പത്തിനു മഞ്ഞളഭിഷേകമെന്തിനു നടത്തുന്നു?

സർപ്പങ്ങൾ ഇഴയുമ്പോൾ ശരീരത്തിൽ പോറലുണ്ടാകും. അതിനു മഞ്ഞൾ പൊടിയിടുമ്പോൾ വ്രണം നശിച്ചുപോകും.

ചില കാവുകളിൽ ഉപ്പ് വിതറരുത് എന്ന് എഴുതി വച്ചിരിക്കുന്നതു കണ്ടിരിക്കുമല്ലോ. അതായത് ഈ വ്രണത്തിൽ ഉപ്പു ചേരുമ്പോൾ അതിനെ നീർവീക്കലുണ്ടാകും അതിനാലാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്.

മഞ്ഞൾ പൊടി വിതറിയാൽ സർ‌പ്പങ്ങളുടെ അനുഗ്രഹം ലഭിക്കും.

ആയില്യവ്രതം എങ്ങനെ?

ആയില്യത്തിന്റെ തലേ ദിവസം മുതൽ വ്രതം നോൽ‌ക്കണം.

ആയില്യത്തിന്റെ പിറ്റേ ദിവസം മഹാദേവനെ ദർശനം നടത്തി തീർഥം കുടിച്ച് വ്രതമാവസാനിക്കുന്നു

നാഗാരാധനയ്ക്കു പ്രാധാന്യമുളള ക്ഷേത്രങ്ങൾ:

ആലപ്പുഴ ജില്ലയിലെ വെട്ടിക്കോട്ട്, മണ്ണാറശാല, തൃശൂരിലെ പാമ്പു മേക്കാട്ട്‌, കൊല്ലത്തെ തൃപ്പാര, എറണാകുളത്തെ ആമേടമംഗലം, മഞ്ചേശ്വരത്തെ മദനന്തേശ്വരക്ഷേത്രം, കണ്ണൂരിലെ പെരളശ്ശേരി ക്ഷേത്രം, തിരുവനന്തപുരം അനന്തൻകാട്, മാന്നാർ പനയനാർകാവ്, നാഗർകോവിൽ, അനന്തപത്മനാഭ സ്വാമി ക്ഷേത്രം, തിരുവട്ടാർ ആദി കേശവ ക്ഷേത്രം, ശ്രീരംഗം ക്ഷേത്രം.

രാഹുവിനെ ഭയക്കുന്നതെന്തിന്?

കാര്യമായി ഗുണഫലം നൽകുന്ന ഗ്രഹമാണു രാഹു.

നവഗ്രഹങ്ങളിൽ ഏറ്റവും നല്ല ഫലവും നൽകുന്ന ഗ്രഹമാണു രാഹു.

ദോഷ ഫലത്തിനും കഴിവുണ്ട്. ഒരു വ്യക്തിയുടെ ജാതകത്തിലോ പ്രശ്നചിന്തയിലോ രാഹു ചില ഗ്രഹങ്ങളുമായി യോഗം ചെയ്തു നിൽക്കുന്നതിന്റെ അടിസ്ഥാനത്തിലാണു ഫലങ്ങൾ നൽകുന്നത്.

രാഹുദശാകാലം കൂടി മോശമായാൽ ഏതു ആനയും അടിതെറ്റി വീഴും പോലെ നശിച്ചതു തന്നെ. ഒരു ജാതകം പരിശോധിച്ചാൽ നല്ല ഫലം ഉണ്ടെങ്കിലും രാഹുവിന്റെ സ്ഥിതി മോശമായാൽ ഗുണാനുഭവം കുറയും. അനുഭവത്തിൽ രാഹുവിന്‌ അത്രയ്ക്കേറെ പ്രാധാന്യമുണ്ട്‌.

രാഹുവിന്റെ ഉൽപ്പത്തി

സിംഹികേയൻ എന്ന അസുരൻ പാലാഴിമഥനക്കാലത്ത്‌ അമൃതപാനം ചെയ്യാൻ ദേവസദസ്സിലിരുന്നു.

പാലാഴി കടയാൻ ദേവന്മാർ അസുരന്മാരെ കൂട്ടുപിടിച്ച് അമൃതു നൽകാമെന്നു സമ്മതിക്കുകയും ചെയ്തു. പക്ഷേ കാര്യസാധ്യം നടന്ന ശേഷം കൈയൊഴിഞ്ഞു.

അമൃതു കഴിക്കാൻ തുടങ്ങിയ സിംഹികേയനെ വിഷ്ണു സുദർശനചക്രം കൊണ്ടു ഭേദിച്ചു. അപ്പം അമൃതു കഴിച്ചതിനാൽ രണ്ടു ഭാഗമായെങ്കിലും ജീവൻ നിലനിന്നു.

ശിരസ്സുഭാഗം രാഹുവും മറുഭാഗം കേതുവുമായി ഇന്നും ജനങ്ങളെ അനുഗ്രഹിക്കുന്നു എന്ന്‌ ഐതിഹ്യം.

🎍🐍🎍🐍🎍🐍🎍🐍🎍                                    ബാലേട്ടൻ  ijk

ഗുരുവായൂരപ്പനുംശങ്കരാചാര്യരും വടക്കേനട വാതിലും*

*ഗുരുവായൂരപ്പനുംശങ്കരാചാര്യരും വടക്കേനട വാതിലും*

ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ ചടങ്ങുകളുടെ കൃത്യ നിഷ്ടയ്യാണ് .. 1200 ഓളം വർഷങ്ങൾക്ക് മുമ്പ് ശങ്കരാചാര്യർ ചിട്ടപെടുത്തിയ പൂജാ ക്രമങ്ങൾ ആണ് ഇപ്പോളും അവിടെ അണുവിട തെറ്റാതെ നടക്കുന്നത് . ശങ്കരാചാര്യർ ശിവന്റെ അംശവതാരം ആണെന്നാണല്ലോ വിശ്വാസം . അദ്ദേഹത്തിനു ഭൂമിയിലൂടെയും യോഗബലം കൊണ്ട് ആകാശത്തിലൂടെയും സഞ്ചരിക്കാൻ കഴിവുണ്ടായിരുന്നു . ഒരിക്കൽ അദ്ദേഹം ആകാശ മാർഗ്ഗേ ശ്രിംഗേരി പോകുകയായിരുന്നു . ഗുരുവായൂരിനു മുകളിലൂടെ ആയിരുന്നു യാത്ര . അപ്പോൾ താഴെ ഗുരുവായൂരിൽ ശീവേലി നടക്കുകയായിരുന്നു . എന്നാൽ ശൈവ തേജസ്‌ ആയ ആചാര്യർ ഭഗവാനെ വണങ്ങാൻ കൂട്ടാക്കിയില്ല . ആചാര്യരുടെ അഹങ്കാരം ഭഗവാനു സഹിച്ചില്ല . അദ്ദേഹം ഒരു മാത്ര നേരത്തേക്ക് ശങ്കരാചാര്യരുടെ യോഗ സിദ്ധി ഇല്ലാതാക്കുകയും ആചാര്യർ ഭൂമിയിലേക്ക്‌ വന്നു വീഴുകയും ചെയ്തു . അതും ഗുരുവായൂർ വടക്കേ നടപന്തലിൽ ഭഗവാന്റെ ശീവേലിക്ക് മുമ്പിലേക്ക് വന്നു വീണു . വീണതും അചാര്യര്ക്ക് തന്റെ തെറ്റ് മനസ്സിലാവുകയും അവിടെകിടന്നു തന്നെ ഗോവിന്ദാഷ്ടകം രചിച്ച് പാടുകയും  ഭഗവാനോട് മാപ്പിരക്കുകയും ചെയ്തു.. പിന്നീട് അദ്ദേഹം അവിടെ ഒരു മണ്ഡലം ഭജനം ഇരിക്കുകയും ഗുരുവായൂരിലെ പൂജ ക്രമങ്ങൾ പരിഷ്കരിക്കുകയും ചെയ്തു . മണ്ഡലം ചിറപ്പും അതിനുള്ളിൽ ഏകാദശിയും വരുന്ന രീതിയിൽ പൂജയും ഉദയാസ്തമന പൂജയുടെ ക്രമങ്ങളും എല്ലാം അദ്ദേഹം ചിട്ടപെടുത്തി . അതിൽ പിന്നെ ആ രീതിയാണ് ഇവിടെ പിന്തുടരുന്നത് . ശങ്കരാചാര്യർ വന്നു വീണ സ്ഥലം വടക്കേ ശീവേലിപ്പുരയുടെ മുകളിൽ ഒരു ചെറിയ ദ്വാരം ഇട്ടു ഇപ്പോളും അടയാള പ്പെടുത്തിയിട്ടുണ്ട് . ശങ്കരാചാര്യരുടെ പ്രതിമയും ഇപ്പോൾ ആ ഭാഗത്തുണ്ട് .. ഇപ്പോളും ശീവേലി എഴുന്നള്ളി ഈ ഭാഗത്തു വരുമ്പോൾ ശങ്കരാച്ചര്യർ അന്ന് വീണതിന്റെ സ്മരണക്കായി മേളം ഒരു നിമിഷം നിർത്തി ആ ഓർമ പുതുക്കാറുണ്ടത്രേ ...
..ഉത്സവ കാലത്ത് ഭഗവാൻ പൊൻപഴുക്കാ മണ്ഡപത്തിൽ ദർശനം കൊടുക്കുന്നതും ശങ്കരാചാര്യർ അന്ന് വീണ സ്ഥലത്ത് വച്ചാണ് .
വടക്കേ നടയിൽ വച്ച് ഭഗവാനെ ദർശിക്കുന്നത് അതീവ പുണ്യമായി കരുതുന്നു . ഗുരുവായൂര് വടക്കേ നട സ്വർഗ്ഗ വാതിൽ ആയി കണക്കാക്കപ്പെടുന്നു . കൃഷ്ണനാട്ടം കളി നടക്കുന്നതും വടക്കേ നടയിൽ വച്ചാണ് . രാവിലെയും വൈകുന്നേരവും രാത്രിയിലും നടക്കുന്ന ശീവേലി വടക്കേ നടയിൽ എത്തുമ്പോൾ മിക്ക ഭക്തജനങ്ങളും സ്രാഷ്ടംഗം വീണു നമസ്ക്കരിക്കുന്നത് ആ സ്മരണയിൽ ആണ് ..

*ഭഗവാനെ നാരായണ ... ഹന്ത ഭാഗ്യം ജനാനാം🙏🙏🙏🙏*

പുള്ളുവൻപാട്ട്

𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪

*പുള്ളുവൻപാട്ട്*
════════════════

*കേരളത്തിന്റെ തനതുപാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻപാട്ടുസംസ്കാരത്തിൽ വേറിട്ടുനിൽക്കുന്ന ഒരു സംഗീതശാഖയാണു് പുള്ളുവൻ പാട്ട്. കേരളത്തിലെ ഹൈന്ദവജനതയുടെ അനുഷ്ഠാനങ്ങളുടെ ഭാഗമായ കാവുകളുമായി അഭേദ്യമായ ബന്ധമാണു് പുള്ളുവൻ പാട്ടിനുണ്ടായിരുന്നതു്*.

════════════════

*ഐതിഹ്യം*

════════════════
𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪
*പുള്ളുവൻപാട്ടിന്റെ ഉൽപ്പത്തി കേരളത്തിന്റെ അജ്ഞേയഭൂതകാലചരിത്രത്തിൽ ആണ്ടുകിടക്കുന്നു. കർണ്ണാടകസംഗീതം, സോപാനസംഗീതം എന്നിവയിൽനിന്നെല്ലാം വിഭിന്നമായ ഒരു ആലാപനരീതിയും താളവുമാണു് പുള്ളുവൻ പാട്ടുകൾക്കുള്ളതു്. അതോടൊപ്പം സവർണ്ണതറവാടുകളിലെ സർപ്പക്കാവുകളും സർപ്പപ്രതിഷ്ഠകളും ഉൾപ്പെടുന്ന ഒരനുഷ്ഠാനകലയും കൂടിയാണതു്. കളമെഴുത്തുപാട്ടിൽ ഭഗവതിയാണെങ്കിൽ പുള്ളുവൻ പാട്ടിൽ നാഗത്താന്മാരാണു് ആരാധനാമൂർത്തികൾ*

════════════════
.
*മഹാഭാരതത്തിലെ ഖാണ്ഡവദഹനം എന്ന കഥയിൽ ഖാണ്ഡവവനത്തിൽ പാർത്തിരുന്ന ജരിത, മന്ദപാലൻ എന്നീ പക്ഷികളുടെ വംശത്തിലെ പിന്മുറക്കാരാണു് തങ്ങൾ എന്നു പുള്ളുവർ അവകാശപ്പെടാറുണ്ടു്*

════════════════
*ഇക്കഥ സൂചിപ്പിക്കുന്ന പുള്ളുവൻ പാട്ടുകളും അവരുടെ വായ്മൊഴിശേഖരങ്ങളിൽ കാണാം. എഡ്ഗാർ തെഴ്സ്റ്റൺ രചിച്ച ദക്ഷിണേന്ത്യയിലെ ജാതിസമൂഹങ്ങൾ എന്ന ഗ്രന്ഥപരമ്പരയിൽ പുള്ളുവസമുദായത്തെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ടു്*. 
*നാഗങ്ങളുമായി ബന്ധപ്പെട്ട് മഹാഭാരതത്തിലും ഭാഗവതത്തിലും മറ്റു പുരാണങ്ങളിലുമുള്ള കഥകളാണു് മിക്ക പാട്ടുകളിലുമുള്ളതു്. ഗരുഡോൽപ്പത്തി, കാളിയദമനം, വിഷപരീക്ഷ, നാഗോൽസവം, പാലാഴി മഥനം തുടങ്ങിയ ഇത്തരം കഥകളാണു് ഇപ്പോൾ അവശേഷിക്കുന്ന പ്രചാരത്തിലുള്ള പാട്ടുകളിലെ പ്രമേയം*. *ഇത്തരം പാട്ടുകൾക്കു പുറമേ, ചെറിയ കുട്ടികളുടെ നാവൂറു പാടുക എന്ന ഒരു ചടങ്ങും പുള്ളുവന്മാരുടെ അവകാശമായി കണക്കാക്കപ്പെട്ടിരുന്നു*.
*കുട്ടികൾക്കു് മറ്റുള്ളവരിൽ നിന്നും ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാൻ നാവൂറു പാടിക്കണമെന്നായിരുന്നു അക്കാലത്തെ വിശ്വാസം*.

════════════════𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪

*പുള്ളുവർ*

════════════════

*കേരളത്തിൽ നാഗാരാധനയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിപ്പോന്നിരുന്ന ഒരു ജനവിഭാഗമാണ്‌ പുള്ളുവർ. ഇവർ ദ്രാവിഡന്മാരാണ്. നാഗമ്പാടികൾ*, *പ്രേതമ്പാടികൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ ഇവർക്കിടയിൽ ഉണ്ട്. പുള്ളുവൻ പാട്ട് പ്രസിദ്ധമാണ്‌*.

════════════════
𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪
*കേരളത്തിലെ ഫ്യൂഡൽ ജീവിതരീതികളിലേക്ക് സാംസ്കാരികതലത്തിൽ വളരെയേറെ ഇഴുകിച്ചേർന്നു നിൽക്കുന്ന ഒരു പ്രാദേശികജനവിഭാഗമാണ്‌ ഇവർ‍. കേരളത്തിൽ നിലനിന്നുപോരുന്ന നാഗാരാധനയുടെ അവിഭാജ്യമായ ഒരു ഘടകമാണ്‌ ഇവർ*. *ധനികകുടുംബങ്ങളിലും മറ്റും നടത്തിപ്പോരുന്ന കളം പാട്ടുകളിൽ ഗായകരുടെ സ്ഥാനം ഇവർക്കാണ്‌. സർപ്പങ്ങളുടെ ഉത്പത്തിയേക്കുറിച്ച് ഹൈന്ദവപുരാണങ്ങളിൽ പറയുന്ന കദ്രുവിന്റേയും‍ വിനതയുടേയും കഥകളെ ഉപജീവിച്ചുള്ളതാണ്‌ ഇവരുടെ പാട്ടുകൾ. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പാടാനുണ്ടാകും. സ്ത്രീകൾ പുള്ളുവക്കുടവും പുരുഷന്മാർ വീണയും വാദ്യമായി ഉപയോഗിക്കുന്നു*.

════════════════
 *സാധാരണദിവസങ്ങളിൽ വീടുകൾതോറും ചെന്ന് പാട്ടുകൾ പാടിയാണ്‌ ഇവർ നിത്യവൃത്തി നേടിയിരുന്നത്. ചെറിയ കുട്ടികൾക്ക് ദൃഷ്ടിദോഷം പറ്റാതിരിക്കാൻ ഇവരെക്കൊണ്ട് "നാവേർ" പാടിക്കുന്ന പതിവുമുണ്ട്*.
*സാമന്യേന വയലിൻ (violin) പോലെയുള്ള ഒരു തന്തിവാദ്യമാണ്‌ ഇവരുടെ വീണ. ഒരു വില്ല്(bow) ഉപയോഗിച്ചാണ്‌ ഇതും വായിക്കുന്നത്. വില്ലിന്റെ ഒരറ്റത്ത് കുറച്ച് ലോഹച്ചിറ്റുകൾ കോർത്തിടുന്നു. വീണ വായിക്കുമ്പോൾ കൂട്ടത്തിൽ വില്ലിന്റെ ചലനം ക്രമീകരിച്ച് താളമിടാൻ ഈ ചിറ്റുകൾ സഹായിക്കുന്നു. വലിയ മൺകുടം ഉപയോഗിച്ചാണ്‌ പുള്ളുവക്കുടം ഉണ്ടാക്കുന്നത്. ഇതും ഒരു തന്തിവാദ്യമാണ്‌*.

════════════════𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪

*ഇത് പാട്ടിന്ന് താളമിടാനാണ്‌ ഉപയോഗിക്കുന്നത്*.
*അനുഷ്ഠാനപരമല്ലാത്ത സംഗീതവും ഇവർ കൈകാര്യം ചെയ്യാറുണ്ട്. ഇക്കൂട്ടത്തിൽ രസകരമായ ഒന്നാണ്‌ മഞ്ചലിന്റെ യാത്രകളെ അനുകരിക്കുന്ന ഒന്ന്*. *പുള്ളുവൻ വീണ ഉപയോഗിച്ച് മഞ്ചൽക്കാരുടെ മൂളലും അവർ തമ്മിലുള്ള സംഭാഷണങ്ങളും മറ്റും അനുകരിക്കുന്നു*. *വീണയുമായി അയാൾ ഒരു സംവാദത്തിലേർപ്പെടുന്ന മട്ടിലാണ്‌ ഇതു ചെയ്യുക. വീണയോടുള്ള അയാളടെ ഭാഷണങ്ങൾക്ക് വീണ അതിന്റെ പ്രതിഭാഷണങ്ങൾ സംഗീതാത്മകമായി നൽകുന്നു*. *വളരെ അടുപ്പവും അനുസരണയും വിധേയത്വവും കാണിക്കുന്ന ഒരു സുഹൃത്തിനേപ്പോലെ ഈ സമയത്ത് വീണ ഭാവം മാറ്റുന്നത് വളരെ ഹൃദ്യമായ അനുഭവമാക്കാൻ പുള്ളുവന്മാർക്ക് സാധിക്കാറുണ്ട്*.
════════════════
𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪

*ഐതിഹ്യം*
*പുള്ളുവൻ കുടം*

════════════════


*ബ്രഹ്മകുടം, വിഷ്ണുകൈത്താളം, കൈലാസവീണ എന്നീ മൂന്ന് വാദ്യോപകരണങ്ങളുമായി ശിവകുലം നാഗഗോത്രത്തിലായി പരമശിവൻ മനുഷ്യരെ സൃഷ്ടിച്ചുവെന്നും ദർഭയിൽ നിന്നും ഉത്ഭവിച്ച ഇവരെ പുല്ലുവർ എന്ന് വിളിച്ചുപോരികയും ചെയ്തുവെന്നാണ് ഐതിഹ്യം. പുല്ലുവർ പിന്നീട് പുള്ളുവർ ആയി. ഭൂമിയിലെ സർപ്പദൈവങ്ങളെ പാടി പ്രീതിപ്പെടുത്താനായി നിയോഗിക്കപ്പെട്ടവരാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു*.

════════════════
*𝓴𝓪𝓻𝓲𝓴𝓴𝓸𝓭𝓮 𝓭𝓮𝓿𝓲 𝓴𝓼𝓱𝓮𝓽𝓱𝓻𝓪𝓶-01-11-2019*

════════════════

നാഗരാജ

🎀♾♾♾♾❣♾♾♾♾🎀
           *🐍നാഗരാജാവ്🐍*
🎀♾♾♾♾❣♾♾♾♾🎀

ലേഖന പരമ്പര 
*അധ്യായം 23* 

*നാഗരാജ കവചം*
🐍
നാഗരാജാവു രക്ഷിക്ക ശിരസ്സെന്റെ ദിനം പ്രതി
നാഗമാതാവു കാക്കട്ടെ മുഖമെന്റെ പ്രതിക്ഷണം
നേത്രങ്ങൾ നാഗരാജ്ഞിയും കർണ്ണങ്ങൾ നാഗയക്ഷിയും
ഓഷ്ഠ്യാധരങ്ങൾ ചാമുണ്ഡി കാത്തു രക്ഷിക്ക സർവ്വഥാ
🐍
ചിബുകം കാക്ക കാളിയൻ കണ്ഠം രക്ഷിക്ക കന്യക
തോളുകാക്കട്ടെ ഗുളികൻ കൈകൾ പാലിക്ക കംബളൻ
🐍
ഉരസ്സിൻ രക്ഷ ചെയ്യേണം ഉരഗേശൻ ദിനേ ദിനേ
ഉദരം രക്ഷിക്ക ശ്രീ പത്മൻ ഗുദഗുഹ്യങ്ങൾ തക്ഷകൻ
🐍
കാക്കണം തുടകൻ ശേഷൻ മുട്ടുകൾ ധൃതരാഷ്ട്രനും
പാദങ്ങൾ പാലനം ചെയ്ക ശംഖപാലകനെപ്പൊഴും
🐍
ഇടവും വലവും കാക്ക വാസുകി സർവ്വകാലവും
അകവും പുറവും കാക്ക അനന്തൻ സർവ്വനേരവും
🐍
നാഗേശപാദപത്മങ്ങൾ തുണ ചെയ്യണമെപ്പോഴും
അലിവെന്നിൽ പൊഴിക്കേണം കടലോളം കൃപാനിധേ

*സന്താനസൗഭാഗ്യത്തിന് മണ്ണാറശാല ഉരുളി കമഴ്ത്തൽ*
🎀🎀➖➖🎀🎀➖➖🎀🎀
വൈവാഹിക ജീവിതത്തിന്റെ പൂർണത എന്നത് സന്താന ലബ്ധിയിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. ശാരീരികവും മാനസികവുമായ പലകാരണങ്ങൾ കൊണ്ടും സന്താനഭാഗ്യമില്ലാതെ വിഷമിക്കുന്ന ദമ്പതിമാർ നമ്മുടെ നാട്ടിൽ അനവധിയാണ്. ഹൈന്ദവ വിശ്വാസപ്രകാരം സന്താനലബ്ധിക്കായി ആദ്യം ചെയ്യേണ്ടത് നാഗങ്ങളെ പ്രസാദിപ്പിക്കുക എന്നതാണ്. നാഗാരാധനയ്ക്ക് പ്രശസ്തമായ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ഉരുളികമഴ്ത്തൽ വഴിപാട് സന്താനം ലഭിക്കുന്നതിന് കാരണമാകും എന്നാണ് വിശ്വാസം. 

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടാണ് മണ്ണാറശാല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുള്ളുവൻ പാട്ടിന്റെ ഈണം നിറഞ്ഞു നിൽക്കുന്ന ക്ഷേത്രാന്തരീക്ഷം എന്നും ഭക്തി നിർഭരമാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ ശിവസര്‍പ്പമായ വാസുകിയും നാഗയക്ഷിയുമാണ്. ക്ഷേത്ര  നിലവറയില്‍ വിഷ്ണു സര്‍പ്പമായ അനന്തനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. പൂജാ വിധികൾ കൊണ്ടും ആചാരങ്ങൾകൊണ്ടും ഏറെ ശ്രേഷ്ഠമായ ക്ഷേത്രമാണ് മണ്ണാറശാല.

മണ്ണാറശാലയുടെ ഉദ്ഭവത്തെപ്പറ്റി പറയുന്നത്. 30 ഏക്കർ വിസ്തൃതിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുഖ്യപ്രതിഷ്ഠായായ നാഗങ്ങളെ കൂടാതെ ഉപപ്രതിഷ്ഠകളായി ശാസ്താവ്, ഭദ്രകാളി, ശിവന്‍, ഗണപതി, ദുര്‍ഗ്ഗ എന്നിവരുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ഒരു നേരം മാത്രമേ ക്ഷേത്രത്തിൽ ആചാരവിധിപ്രകാരമുള്ള പൂജയുള്ളൂ എന്നതാണ് മറ്റൊരു പ്രത്യേകത. കിഴക്കോട്ടു മുഖമുള്ള ക്ഷേത്രത്തിൽ ആരാധിച്ചു വരുന്ന വിഗ്രഹത്തിന് അഞ്ചടി ഉയരമുണ്ട് എന്നതും ശ്രദ്ധേയം. മറ്റു ക്ഷേത്രങ്ങളിൽ പുരുഷന്മാർ പ്രധാന പൂജാരികളാകുമ്പോൾ മണ്ണാറശാലയിൽ സ്ത്രീകളാണ് പ്രധാന പൂജ ചെയ്യുന്നത്. പുരുഷന്മാർ ഇവിടെ ഉപപൂജാരികളാകുന്നു. 

|| *ഓം നാഗരാജായ നമഃ* ||

*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

ഉനകോട്ടി

(((ഉനകോട്ടി)))- 

99,99,999 ശിവരൂപങ്ങളുള്ള ഗ്രാമം

എവിടെ നോക്കിയാലും കല്ലില്‍ കൊത്തിയ ശിവന്റെ രൂപങ്ങള്‍.. കൃത്യമായ എണ്ണമെടുക്കാനാണെങ്കിൽ ഒരുകോടിക്ക് ഒന്നു കുറവ്...ഇത്രയും രൂപങ്ങള്‍..അതും ഒരു ഗ്രാമത്തില്‍...എന്താണിതിന്റെ കഥ എന്നറിയാന്‍ തോന്നുന്നില്ലേ...

99,99,999 ശിവവിഗ്രഹങ്ങള്‍ കാണപ്പെടുന്ന ത്രിപുരയിലെ ഉനക്കോട്ടി ഗ്രാമത്തിന്റെ അതിശയിപ്പിക്കുന്ന വിവരങ്ങള്‍ അറിയാം...

    ഉനകോട്ടി എന്നാല്‍

ഉനകോട്ടി എന്ന ബംഗാളി വാക്കിന് ഒരു കോടിയ്ക്ക് ഒന്നു കുറവ് എന്നാണ് അര്‍ഥം. അതായത് 99,99,999 എന്ന സംഖ്യയെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

വടക്കു കിഴക്കന്‍ സംസ്ഥാനമായ ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കൈലാഷഹര്‍ സബ്ഡിവിഷനിലാണ് ഉനകോട്ടി സ്ഥിതി ചെയ്യുന്നത്.

ശൈവ തീര്‍ഥാടന കേന്ദ്രം
≠==================

ഏഴാം നൂറ്റാണ്ടിനും ഒന്‍പതാം നൂറ്റാണ്ടിനും ഇടയില്‍ രൂപപ്പെട്ട ഒരു ശൈവ തീര്‍ഥാടന കേന്ദ്രമായാണ് ഉനകോട്ടി അറിയപ്പെടുന്നത്.

ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട് ഉനകോടിയെ സംബന്ധിക്കുന്ന ധാരാളം ഐതിഹ്യങ്ങളും കഥകളും നിലവിലുണ്ട്.

* ശിവശാപമേറ്റ 99,99,999 ദൈവങ്ങള്‍

ഒരിക്കല്‍ ശിവന്‍ താനുള്‍പ്പെടെയുള്ള ഒരുകോടി ദേവന്‍മാരോടും ദേവതകളോടുമൊപ്പം കാശിക്ക് പോവുകയായിരുന്നു. വഴിമധ്യേ ഈ സ്ഥലത്ത് അവര്‍ വിശ്രമിക്കാനിരുന്നു. സൂര്യാസ്തമയത്തിനു മുന്‍പേ എഴുന്നേറ്റ് കാശിയിലേക്കുള്ള യാത്ര തുടരണം എന്ന ധാരണയിലായിരുന്നു അവര്‍ വിശ്രമിച്ചത്. എന്നാല്‍ രാവിലെ എഴുന്നേറ്റ ശിവന്‍ കണ്ടത് ഉറങ്ങിക്കിടക്കുന്ന മറ്റുള്ളവരെയാണ്. കോപം വന്ന ശിവന്‍ അവര്‍ കല്ലായി പോകട്ടെ എന്നു ശപിച്ചു. അങ്ങനെ ശിവനൊഴികെ ബാക്കിയുള്ള 99,99,999 പേരുടെ രൂപങ്ങള്‍ അങ്ങനെ വന്നതാണെന്നാണ് വിശ്വാസം.

* ഇരുമ്പുപണിക്കാരനു കിട്ടിയ ശാപം

     ശിവന്റെ കഥയ്ക്കു പുറമേ ഇവിടെ മറ്റൊന്നുകൂടി പ്രചാരത്തിലുണ്ട്. കല്ലു എന്നു പേരായ കൊല്ലപ്പണിക്കാരന് ഒരിക്കല്‍ ശിവനോടും പാര്‍വ്വതിയോടുമൊപ്പം കൈലാസത്തില്‍ താമസിക്കണമെന്ന് ആഗ്രഹം തോന്നി. ഇത് ശിവനെ അറിയിച്ചപ്പോള്‍ അദ്ദേഹം ഒരു പന്തയത്തില്‍ ജയിക്കുകയാണെങ്കില്‍ ആഗ്രഹം സാധിച്ചു തരാം എന്നു പറഞ്ഞു.

ഒറ്റ രാത്രി കൊണ്ട് ഒരു കോടി രൂപങ്ങള്‍
ഒറ്റ രാത്രി കൊണ്ട് ശിവന്റെ ഒരുകോടി രൂപങ്ങള്‍ നിര്‍മ്മിക്കണമെന്നായിരുന്നു പന്തയം. പന്തയം ഏറ്റെടുത്ത കല്ലു പണി തുടങ്ങി. രാവിലെ എണ്ണി നോക്കിയപ്പോള്‍ 99,99,999 രൂപങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതായത് ഒരു കോടി എന്ന സംഖ്യയ്ക്ക് ഒന്ന് കുറവ്. അങ്ങനെയാണ് ഈ സ്ഥലത്തിന് ഉനകോടി എന്ന പേരു ലഭിച്ചതെന്നാണ് വിശ്വാസം.

കല്ലില്‍ കൊത്തിയതും കല്ലില്‍ തീര്‍ത്തതുമായ രണ്ടു തരത്തിലുള്ള രൂപങ്ങളാണ് ഇവിടെയുള്ളത്.

* ഉനകോട്ടീശ്വര കാല ഭൈരവ

ഉനകോട്ടീശ്വര കാല ഭൈരവ എന്ന പേരിലുള്ള ശിവന്റെ 20 അടി ഉയരമുള്ള രൂപമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഇതിലെ ശിവന്റെ തലയുടെ രൂപത്തിന് മാത്രം ഏകദേശം പത്തിടി ഉയരമുള്ളതായി കണക്കാക്കുന്നു.

   ശിവന്റെ മാത്രമല്ല, ഗണേശന്റെയും ദുര്‍ഗ്ഗാ ദേവിയുടെയും നന്ദിയുടെയുമൊക്കെ രൂപങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും.

* അതിമനോഹരമായ ചുറ്റുവട്ടം

കാഴ്ചയ്ക്ക് ഏറെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളുടെയും പച്ചപ്പുല്ലുകളുടെയും കാടിന്റെയും ഒക്കെ നടുവിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

* അശോകാഷ്ടമി മേള

ഉനക്കോട്ടിയില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മേളയാണ് അശോകാഷ്ടമി മേള എന്ന പേരില്‍ അറിയപ്പെടുന്നത്. ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് തീര്‍ഥാടകരാണ് എത്തുന്നത്. ഉനകോട്ടി മേള എന്നും ഇതറിയപ്പെടുന്നു.

* ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

     ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഒരു പ്രദേശമാണ് ഉനകോട്ടി ഇപ്പോള്‍. യുനസ്‌കോയുടെ ലോകപൈതൃക കേന്ദ്രമായി ഉയര്‍ത്താനുള്ള പരിഗണനയിലാണിത്.

* ആസ്‌ടെക് സംസ്‌കാരവുമായുള്ള സാമ്യം

ഇവിടുത്തെ രൂപങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ആസ്‌ടെക് സംസ്‌കാരവുമായുള്ള ചില സാമ്യങ്ങള്‍ കാണുവാന്‍ സാധിക്കും. ഇവിടുത്തെ കല്ലില്‍ കൊത്തിയ രൂപങ്ങളുടെ കണ്ണുകളും പല്ലുകളും ശിരോഭൂഷണങ്ങളുമാണ് സമാനമായി തോന്നുന്നത്.

    * എട്ടാം നൂറ്റാണ്ടിലെ ശൈവ തീര്‍ഥം

         ചില ചരിത്രകാരന്‍മാരുടെ കണ്ടെത്തലുകളനുസരിച്ച് എട്ടാം നൂറ്റാണ്ടു മുതല്‍ 12-ാം നൂറ്റാണ്ട് വരെയുള്ള പാല്‍ ഇറയുടെ സമയത്തെ ശൈവതീര്‍ഥമായിരുന്നു ഉനകോട്ടി എന്നതാണ്. കുറച്ച് പേര്‍ ഇതൊരു ബുദ്ധസന്യാസിമാരുടെ കേന്ദ്രമായിരുന്നു എന്നും പറയുന്നുണ്ട്.

* എത്തിച്ചേരാന്‍

ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്നും 178 കിലോമീറ്റര്‍ അകലെയാണ് ഉനകോട്ടി സ്ഥിതി ചെയ്യുന്നത്. ഉനകോട്ടിയ ജില്ലാ തലസ്ഥാനമായ കൈലാഷഹര്‍ സബ്ഡിവിഷനില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയാണിത്. ധരംനഗര്‍ റെയില്‍ഡവേ സ്‌റ്റേഷനാണ് ഏറ്റവും  അടുത്തുള്ളത്. 19.6 കിലോമീറ്റര്‍ അകലെയാണിത്.