Monday, November 16, 2020

പൂന്താനം നമ്പൂതിരിയുടെ ഭക്തി

🙏🏽പൂന്താനം നമ്പൂതിരിയുടെ ഭക്തി🙏🌹🙏🏽

ശ്രീകഷ്ണ ഭക്തനായ പൂന്താനം തിരുമേനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ തൊഴാനായി പോയാല്‍  കുളിയും, ജപവും, പ്രദക്ഷിണവും, നമസ്ക്കാരവുമായി മിക്കവാറും  ക്ഷേത്രത്തിൽ തന്നെ താമസിച്ചു കൊണ്ടിരുന്നു. വല്ലപ്പോഴും ഇല്ലത്ത് വന്നു എന്തെങ്കിലും ദ്രവ്യം കിട്ടിയത് ഉണ്ടെങ്കില്‍ അത് പത്നിയെ ഏല്പിച്ച് വീണ്ടും ഗുരുവായൂര്‍ക്ക് മടങ്ങിപ്പോകും. പത്നിയും കൃഷ്ണനെ പ്രാര്‍ത്ഥിച്ച് ഇല്ലത്ത് കഴിഞ്ഞുകൂടി.
അക്കാലത്താണ് പൂന്താനം സന്താനഗോപാലം സന്താനകരമായിട്ടുള്ളതാണല്ലോ എന്നു വിചാരിച്ചു. ആ കഥ ഒരു പാന രീതിയിൽ എഴുതുവാൻ തുടങ്ങിയത്. ശ്രീകൃ‌ഷ്ണനും അർജുനനുംകൂടി വൈകുണ്ഠത്തിൽ ചെന്ന ഭാഗത്ത് വൈകുണ്ഠത്തെ ഏതുപ്രകാരമാണു വർണ്ണിക്കേണ്ടത് എന്നു വിചാരിച്ചുകൊണ്ട് അദ്ദേഹം ഒരു ദിവസം ഉറങ്ങാന്‍ കിടന്നു. അന്ന്  ഗുരുവായൂരപ്പൻ വൈകുണ്ഠത്തെ അദ്ദേഹത്തിന് സ്വപ്നത്തിൽ കാണിച്ചു കൊടുത്തു. അതിൻ പ്രകാരമാണ് സന്താനഗോപാലത്തിൽ വൈകുണ്ഠത്തെ വർണ്ണിച്ചിരിക്കുന്നതത്രേ.

പൂന്താനത്തിന് വ്യുല്പത്തിയില്ലായിരുന്നുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലിരുന്നു പല വിദ്വാന്മാർ ഭാഗവതം വായിച്ചു അർത്ഥം പറയുന്നതു കേട്ടു കേട്ട് അദ്ദേഹത്തിനു ഭാഗവതം ഏതു ഭാഗം വായിക്കുന്നതു കേട്ടാലും അർത്ഥം പറയാറായിത്തീർന്നു എന്നു മാത്രമല്ല, ഭക്തനായ അദ്ദേഹം ഭക്തിരസത്തോടുകൂടി അർത്ഥം പറയുന്നതു കേൾക്കാൻ എല്ലാവർക്കും വളരെ കൗതുകമുണ്ടായിത്തീർന്നു. ഒടുക്കം ഭാഗവതം ആരു വായിച്ചാലും അർത്ഥം പറയാൻ പൂന്താനത്തു നമ്പൂതിരി വേണമെന്നു ജനങ്ങൾക്കു നിർബന്ധമായി. ഒരു ദിവസം ഒരു വിദ്വാൻ വായിക്കാനും പൂന്താനത്തു നമ്പൂരി അർത്ഥം പറയാനും തുടങ്ങി. വായന കേൾക്കാൻ പണ്ഡിതന്മാരും പാമരന്മാരുമായിട്ട് അസംഖ്യം ജനങ്ങളും അവിടെ വന്നു കൂടി. അന്നു വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു. അർത്ഥം പറയുന്നതു അദ്ദേഹത്തിന്റെ മനോധർമ്മംപോലെയായിരുന്നു. ശ്ലോകാർത്ഥം നോക്കിയല്ല. അതിനാൽ രുഗ്മണി കൃ‌ഷ്ണന്റെ അടുക്കലേയ്ക്ക് ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ഭാഗം വർണ്ണിച്ചപ്പോൾ അദ്ദേഹം  "രുഗ്മണി തന്റെ എല്ലാ വിഷമങ്ങളും, കൃഷ്ണനോടുള്ള പ്രേമവും എഴുതി  ബ്രാഹ്മണന്റെ കൈയിലൊരെഴുത്ത് കൊടുത്തയച്ചു" എന്നു പറഞ്ഞു. എഴുത്തു കൊടുത്തയച്ചു എന്നുള്ളതു ഭാഗവതത്തിൽ പറഞ്ഞിട്ടില്ലാത്തതായിരുന്നതിനാൽ ഇതു കേട്ടു കൊണ്ടിരുന്ന വിദ്വാനായ ഒരു നമ്പൂരി പൂന്താനത്തിനെ പരിഹസിക്കാനായി  "എഴുത്തു കൊടുത്തയച്ചു എന്നുള്ളത് ഏതു ശ്ലോകത്തിലാണു പറഞ്ഞിരിക്കുന്നത്?" എന്നു ചോദിച്ചു. അതു കേട്ടപ്പോൾ സംസ്കൃതത്തിൽ അത്ര വ്യുല്പത്തിയില്ലായിരുന്ന പൂന്താനം മറുപടി പറയാൻ നിവൃത്തിയില്ലാതെ വി‌ഷമിച്ചു. അപ്പോൾ ശ്രീകോവിലിനകത്തു നിന്ന് കണ്ണന്‍ ചോദിച്ചു.  "എഴുത്തു കൊടുത്തയച്ചില്ല എന്ന് ഏതു ശ്ലോകത്തിലാണ് പറഞ്ഞിരിക്കുന്നത്? ആ ബ്രാഹ്മണൻ എന്റെ അടുക്കൽ വന്നപ്പോൾ രുഗ്മണിയുടെ ഒരെഴുത്തുകൂടി കൊണ്ടുവന്നിരുന്നു."  കണ്ണന്റെ ഈ ഉത്തരം  അവിടെ ഉണ്ടായിരുന്ന എല്ലാവരും വ്യക്തമായി കേട്ടു. ഇതു കേട്ടപ്പോൾ ചോദ്യം ചോദിച്ച നമ്പൂതിരി  പൂന്താനം തിരുമേനിയോട് ക്ഷമ ചോദിച്ചു. അദ്ദേഹം ആനന്ദക്കണ്ണീരോടെ കണ്ണടച്ചിരുന്നു.  എല്ലാവരും അദ്ദേഹത്തിന്റെ ഭക്തിയും ഭഗവാന് അദ്ദേഹത്തോടുള്ള സ്നേഹവും കണ്ട്   അത്ഭുത പ്പെട്ടു. പലരും പറഞ്ഞ് ഈ കഥകളെല്ലാം അദ്ദേഹത്തിന്റെ ഇല്ലത്തും അറിഞ്ഞു. ഗുരുവായൂരപ്പൻ പോലും ഇത്ര ഇഷ്ടത്തോടെ കേൾക്കുന്ന പൂന്താനത്തിന്റെ  ഭാഗവതം കഥ ഒരിക്കലെങ്കിലും കേൾക്കണം എന്ന് അദ്ദേഹത്തിന്റെ പത്നിക്ക് മോഹമായി. ആ പ്രാവശ്യം പൂന്താനം തിരുമേനി  ഗുരുവായൂരിൽ നിന്ന് ഇല്ലത്തെത്തിയപ്പോൾ അന്തര്‍ജ്‌ജനം പൂന്താനത്തിനോട്‌ പറഞ്ഞു: " ഇവിടുന്ന് ഭഗവാന്റെ കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പൻ നേരിട്ടു വരിക പതിവുണ്ടെന്ന് കേൾക്കേണ്ടായി. അതൊന്നു കേട്ടാല്‍ കൊള്ളാന്ന് ഒരു മോഹോണ്ട്.  നമ്മുടെ ഇല്ലത്ത്‌ ‌ 'ഭാഗവതസപ്താഹം ' നടത്ത്യാൽ നന്നായിരുന്നു. ഇവിടുന്ന് കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പനും ഇങ്ങോട്ട് വരൂലോ. അതും ഒരു സുകൃതല്ലേ..
ഇതുകേട്ട പൂന്താനം തിരുമേനി ഒന്നും പറയാതെ കണ്ണടച്ചിരുന്നു . ഏഴ്‌ ദിവസം നീണ്ടുനില്‍ക്കുന്ന സപ്‌താഹം നടത്താന്‍ ചെലവുണ്ട്. പാരായണത്തിന് ഒരു പണ്ഡിതശ്രേഷ്ഠനെ വിളിക്കണം. അദ്ദേഹത്തിന് ദക്ഷിണ നല്കണം.  ദിവസവും പാരായണം കേൾക്കുവാനായി വരുന്ന സദസ്യര്‍ക്ക്‌ അന്നദാനം നടത്തണം. അതിനുള്ള സമ്പാദ്യം കൈയിലില്ലായിരുന്നു. പതിയുടെ മൌനത്തിന്റെ  മനസ്സ്‌ വായിച്ചറിഞ്ഞ അന്തർജ്ജനം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ''സപ്‌താഹം നടക്കുന്ന ദിവസങ്ങളിലെ ഭക്ഷണത്തെക്കുറിച്ച്‌ വ്യാകുലപ്പെടണ്ട. ഇവിടന്ന് നിത്യദാനത്തിനായി തന്ന ധനം കുറച്ചു നീക്കിയിരിപ്പുണ്ട്. പോരാത്തതെല്ലാം ഉണ്ണികൃഷ്ണന്‍ തന്നെ നടത്തിത്തരും.'' 
എല്ലാം ഭഗവാന് സമർപ്പിച്ച് സപ്താഹം നടത്താമെന്ന് തീരുമാനിച്ച് നല്ല ഒരു ദിവസം നിശ്‌ചയിച്ചു. ആ സമയം ഇല്ലത്ത് അതി തേജസ്വിയായ ഒരു ബ്രാഹ്മണനും പത്നിയും എത്തിച്ചേര്‍ന്നു. സപ്താഹത്തെക്കുറിച്ചറിഞ്ഞപ്പോൾ ആ ബ്രാഹ്മണന്‍ അതിയായ സന്തോഷത്തോടെ പറഞ്ഞു.
 " അത്യാവശ്യം ഭാഗവതം വായനയൊക്കെ ഞാന്‍ ശീലിച്ചീട്ടുണ്ട്. അങ്ങയ്ക്ക് വിരോധല്യാ ച്ചാല്‍ പാരായണം ചെയ്യാന്‍ അനുവാദം തരണം. അങ്ങയുടെ കഥ കേൾക്കാൻ ഞങ്ങള്‍ വരാറുണ്ട്. എത്ര കേട്ടാലും എന്റെ പത്നിക്ക് മതിയാവില്യ. ഈ സമയത്തെന്നെ ഇവിടെ എത്തിച്ചേര്‍ന്നത് ഭാഗ്യായി" ഇതു കേട്ട പുന്താനത്തിനും പത്നിക്കും വളരെയധികം സന്തോഷമായി. നിശ്ചയിച്ച ദിവസം തന്നെ പൂന്താനം ഇല്ലത്ത് ഭാഗവത പാരായണം ആരംഭിച്ചു. ഇത്ര മനോഹരമായി ഒരു പാരായണം ഇതുവരെ' കേട്ടീട്ടില്യ. കേൾക്കുന്നവരുടെ ഉള്ളിൽ ആനന്ദം നിറയുന്നു. കണ്ണുകള്‍ സന്തോഷത്താൽ നിറഞ്ഞൊഴുകുന്നു. ആനന്ദ നിർവൃതിയിൽ ലയിച്ചിരുന്ന പൂന്താനം കഥ പറയുവാൻ തുടങ്ങി.  കഥ അവസാനിക്കുന്നതുവരെ ഗുരുവായൂരപ്പന്റെ രൂപം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍.    ഇത്രയും ഭക്തിയോടെ, മാധുര്യത്തോടെ ഇതിനു മുൻപ് ഒരിക്കലും പറഞ്ഞിട്ടേ ഉണ്ടായിരുന്നില്ല. എല്ലാവരും എല്ലാം മറന്നു ഭഗവാനിൽ ലയിച്ചിരുന്നു. സപ്‌താഹ വായന കേള്‍ക്കാന്‍ ആൾക്കാര്‍ ഇല്ലത്തേക്ക്‌ വന്നുകൊണ്ടിരുന്നു. എല്ലാ ദിവസവും ഉച്ചയ്‌ക്ക് ഭാഗവത പാരായണം കഴിഞ്ഞാല്‍ അന്തര്‍ജ്‌ജനം എല്ലാവര്‍ക്കും മൃഷ്‌ടാന്ന ഭോജനം നല്‍കി സംതൃപ്‌തരാക്കി. ഭഗവാനിലലിഞ്ഞ് ദിവസങ്ങള്‍ നിമിഷങ്ങളായി കടന്നുപോയി. വായനയുടെ സമാപന ദിവസം എല്ലാം ഭംഗിയായി അവസാനിച്ചു. പക്ഷേ അന്ന് അദ്ദേഹം അന്തർജ്ജനത്തെ അവിടെയെങ്ങും കണ്ടില്യ.   അദ്ദേഹം അന്വേഷിച്ചപ്പോൾ പൂജാമുറിയിൽ കണ്ണന്റെ മുമ്പില്‍ കണ്ണടച്ചിരിക്കുന്നു. ആ കണ്ണുകളിൽ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. പൂന്താനം അടുക്കളയില്‍ ചെന്നു. അടുപ്പില്‍ തീ കത്തിച്ച ലക്ഷണമില്ല. ആഹാരം വിളമ്പാന്‍ സമയമായി. വീണ്ടും പൂജമുറിയിലെത്തിയ അദ്ദേഹത്തിന്റെ കാൽപ്പെരുമാറ്റം കേട്ട് കണ്ണു തുറന്ന അന്തര്‍ജ്‌ജനം നിറഞ്ഞ കണ്ണുകളോടെ  പറഞ്ഞു.
''ഇന്ന്‌ ഇല്ലത്ത്‌ ആഹാരം ഉണ്ടാക്കാന്‍ സാധനങ്ങള്‍ ഇല്ല. പറഞ്ഞ വാക്കു പാലിക്കാന്‍ സാധിച്ചില്യ. ഞാന്‍ മൂലം ഇബടത്തേക്ക്.....  " തൊണ്ടയിടറി വാക്കുകള്‍ പുറത്തുവരാതായി. പത്നി പറയുന്നതുകേട്ട്‌ പൂന്താനം ഭഗവാന്റെ മുമ്പില്‍ സാഷ്‌ടാംഗം നമസ്‌ക്കരിച്ചു. ''ഭഗവാനേ എന്തൊരു പരീക്ഷണമാണ്‌.'' ഇങ്ങനെ കരഞ്ഞ്‌ ഭഗവാനെ വിളിച്ചുകൊണ്ടിരുന്ന അവരുടെ അരികിലേക്ക്‌ എന്നും വളരെ പ്രിയത്തോടെ വായന കേള്‍ക്കാനെത്തിയിരുന്ന ഒരു ബ്രാഹ്മണദമ്പതിമാർ കടന്നു വന്നു.
''പൂന്താനം തിരുമേനി ഇത്രയും മനോഹരമായ ഒരു സപ്താഹം ഞാന്‍ കേട്ടിട്ടില്ല. അങ്ങ് എതിരൊന്നും പറയരുത്. ഇന്നത്തെ അന്നദാനം ഞങ്ങളുടെ വകയാണ്. മാത്രമല്ല. ആചാര്യ ദക്ഷിണക്കുള്ള ദ്രവ്യവും വസ്ത്രവും കൂടി കരുതിയിട്ടുണ്ട്. അങ്ങ് പത്നീസമേതനായി  വന്നാലും, എല്ലാവരും അങ്ങയെ കാത്തിരിക്കുന്നു. " അത്യന്തം അത്ഭുതത്തോടെ ധൃതിയില്‍ പൂന്താനവും പത്നിയും മുറ്റത്തെ യജ്ഞശാലയിലെത്തി.  വിഭവങ്ങള്‍ സമൃദ്ധമായി എല്ലാ പാത്രങ്ങളിലും നിറച്ചുവച്ചിരിക്കുന്നു. 
വെള്ളിത്താലങ്ങളിൽ ദക്ഷിണക്കുള്ള പട്ടു വസ്ത്രങ്ങളും, ഫലങ്ങളും,  പട്ടിൽ പൊതിഞ്ഞ ദ്രവ്യവും വച്ചിരിക്കുന്നു. കൃഷ്ണാ !ഗുരുവായൂരപ്പാ! പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ യുവാവ് അദ്ദേഹത്തെയും പത്നിയേയും കൂട്ടിക്കൊണ്ടു പോയി. പാരായണത്തിനു വന്ന ദമ്പതികൾക്ക് ദക്ഷിണ നല്കാന്‍ ആവശ്യപ്പെട്ടു.  പറയാന്‍ കഴിയാത്ത ആനന്ദത്തോടെ അവര്‍ ആ യുവാവിനെ അനുസരിച്ചു.
അതിനു ശേഷം ആ യുവ ദമ്പതികൾത്തന്നെ  എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തു . ആനന്ദ നിർവൃതിയോടെ പൂന്താനവും അന്തർജ്ജനവും എല്ലാം കണ്ടു നിന്നു. അവസാനം പൂന്താനത്തേയും അന്തർജ്ജനത്തേയും ഇരുത്തി അവർ ഭക്ഷണം വിളമ്പിക്കൊടുത്തു. പിന്നീട് ആ യുവ ദമ്പതിമാരെ ഇരുത്തി പുന്താനവും പത്നിയും ആഹാരം വിളമ്പി. അങ്ങിനെ എല്ലാം മംഗളമായി നടന്നു. 
അന്ന്‌ രാത്രി ഉറക്കത്തില്‍ പൂന്താനത്തിന് ഒരു സ്പന ദർശനം ലഭിച്ചു. വായനക്കു വന്ന പണ്ഡിതബ്രാഹ്മണനും പത്നിയും, യുവ ദമ്പതിമാരും പൂന്താനത്തിനരികെ വന്നു.  പണ്ഡിതബ്രാഹ്മണന്റേയും പത്നിയുടേയും സ്ഥാനത്ത് സാക്ഷാല്‍ പരമേശ്വരനും ശ്രീ പാർവ്വതിയും. 
മഹാദേവന്‍ പറഞ്ഞു: 
''പൂന്താനം, ഭാഗവത സപ്താഹം  അസ്സലായിരുന്നു ട്ടോ. എത്ര കേട്ടാലും മതിയാവില്യ." 
 ആ സമയം കൂടെയുണ്ടയിരുന്ന ദമ്പതികളുടെ സ്ഥാനത്ത് പുഞ്ചിരിയോടെ നില്ക്കുന്ന രാധാസമേതനായ കൃഷ്ണന്‍.  കണ്ണന്‍ മന്ദഹാസത്തോടെ പറഞ്ഞു. 
"എന്റെ കഥകളും ലീലകളും സരസമായി പറയുന്നതു കേള്‍ക്കാൻ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന്‌ സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു. " 
ഭഗവാന്‍റെ ഭക്ത വാത്സല്യം അനുഭവിച്ച പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 

 ═══❁✿

സ്വാമിയേശരണമയ്യപ്പാ

♥*#️സ്വാമിയേശരണമയ്യപ്പാ*♥️
💓💓💓💓💓💓💓💓💓💓💓💓
മാലയിട്ടാല്‍ അത് ഊരുന്നതുവരെ ക്ഷൗരം പാടില്ല. 
ഒരു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. 
മാംസഭക്ഷണം പാടില്ല. 
പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ പാടില്ല. 
ഭക്ഷണം പാകം ചെയ്ത് ഒന്നരമണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം. 
കോപിക്കരുത്, കള്ളംപറയരുത്, ഹിംസിക്കരുത്.
ശവസംസ്‌കാര കര്‍മ്മത്തില്‍ പങ്കെടുക്കരുത്, പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് മലചവിട്ടണം.
ജാതകര്‍മ്മങ്ങളില്‍ പങ്കെടുക്കരുത്.
ആരെയും പരിഹസിക്കരുത്.
ശിഷ്യനല്ലാത്തവനെ ശാസിക്കരുത്.
പകലുറങ്ങരുത്.

*#ശബരിമലയില്_ചെയ്യരുതാത്തത്
----------------------------------------------------
* ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറരുത്
* പമ്പാനദി മലിനമാക്കരുത്
* തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം പാടില്ല. പമ്പയിലെയും സന്നിധാനത്തെയും കക്കൂസുകള്‍ ഉപയോഗിക്കണം
* ഉടുത്ത വസ്ത്രങ്ങള്‍ പമ്പാനദിയില്‍ ഉപേക്ഷിക്കരുത്.
* വനനശീകരണത്തിന് കാരണമായേക്കാവുന്ന ഒന്നും ചെയ്യരുത്.
* പമ്പയിലും ശബരിമലയിലും പുകവലി പാടില്ല.
* പ്ലാസ്റ്റിക് വസ്തുക്കള്‍ പാടില്ല. കഴിയുന്നത്ര തുണിസഞ്ചികള്‍ ഉപയോഗിക്കുക.
* ശരംകുത്തിയിലാണ് ശരക്കോല്‍നിക്ഷേപിക്കേണ്ടത്. വേറെയെങ്ങും പാടില്ല. 
* പമ്പാസദ്യയ്ക്ക്‌ശേഷം എച്ചിലില പമ്പാനദിയില്‍ ഒഴുക്കുന്നത് ആചാരമല്ല.
* പതിനെട്ടാംപടിയിലേക്ക് നാളികേരം വലിച്ചെറിയരുത്. നാളികേരം ഉടയ്ക്കാന്‍ പടിയുടെ വശങ്ങളില്‍ പ്രത്യേകം സ്ഥലങ്ങളുണ്ട്.
* അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവര്‍ അതുകഴിഞ്ഞാല്‍ അടുപ്പിലെ തീ പൂര്‍ണമായും കെടുത്തണം. കര്‍പ്പൂരാരാധാന നടത്തുന്നവര്‍ അലക്ഷ്യമായി തീ ഉപേക്ഷിക്കരുത്.
* 10നും 50 ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ മല ചവിട്ടരുത്. 

*#ഗുരുദക്ഷിണ_എട്ടുതവണ
------------------------------------------
സ്വയം കെട്ടുനിറച്ച്, കെട്ടുതാങ്ങി മലചവിട്ടാന്‍ പാടില്ലെന്നാണ് വിശ്വാസം. ഗുരുസ്വാമിയുടെ കാര്‍മ്മികത്വത്തിലായിരിക്കണം അത്.ഓരോ സംഘത്തിനും ഒരു ഗുരുസ്വാമി ഉണ്ടാകണം. ഗുരുസ്വാമിക്ക് എട്ടുതവണയാണ് ദക്ഷിണ നല്‍കേണ്ടത്. പണം നല്‍കുന്നുവെന്ന സങ്കല്പത്തിലല്ല ദക്ഷിണ നല്‍കേണ്ടത്. വാങ്ങുന്നതും അങ്ങനെയാകാന്‍ പാടില്ല. ദക്ഷിണ നല്‍കേണ്ടത് താഴെ പറയുന്ന സമയങ്ങളിലാണ്- 1. മാലയിടുമ്പോള്‍ 2.കറുപ്പുകച്ച കെട്ടുമ്പോള്‍ 3. എരുമേലിയില്‍ പേട്ടക്കളത്തില്‍ 4. വനയാത്ര തുടങ്ങുമ്പോള്‍ 5. അഴുതയില്‍ മുങ്ങിയെടുത്ത കല്ല് ഗുരുവിന് സമര്‍പ്പിച്ച് അത് തിരികെ വാങ്ങുമ്പോള്‍ 6. പമ്പയില്‍ കെട്ട് താങ്ങുമ്പോള്‍ 7. ദര്‍ശനംകഴിഞ്ഞ് പതിനെട്ടാം പടിയിറങ്ങി കെട്ട് താങ്ങുമ്പോള്‍ 8. വീട്ടിലെത്തി മാലയൂരുമ്പോള്‍ ഗുരുദക്ഷിണക്ക് വെറ്റിലയും അടയ്ക്കയും യഥാശക്തി പണവും ആകാം. കൊടുക്കുന്നത് ഭക്തിയോടും വാങ്ങുന്നത് തൃപ്തിയോടും ആകണം.

*#പ്രധാനം_ബ്രഹ്മചര്യം
-----------------------------------
ശബരിമല തീര്‍ഥാടകന്‍ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരാക്കണം. എല്ലാവര്‍ക്കും ആവശ്യമായ സേവനം നല്കാന്‍ സദാ സന്നദ്ധനായിരിക്കണം. ലളിതജീവിതമാണ് നയിക്കേണ്ടത്. ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. സസ്യാഹാരം മാത്രമെ പാടുള്ളൂ. വ്രതകാലം തീരുംവരെ താടിയും മുടിയും വളര്‍ത്തണം.

*#പമ്പയിലെ_പിതൃതർപ്പണം
-------------------------------------------
ശബരിമല യാത്രയില്‍ പിതൃക്കളെ മറക്കരുത്. പമ്പയിലെ പുണ്യസ്‌നാനം കഴിഞ്ഞ് പമ്പാ ത്രിവേണിയില്‍ ബലിയിടാം. ബലിത്തറയും കര്‍മികളും സീസണ്‍ മുഴുവന്‍ അവിടെ ഉണ്ടാവും - രാപകല്‍.
മറവപ്പടയുമായുണ്ടായ യുദ്ധത്തില്‍ മരിച്ച സ്വന്തം സേനാംഗങ്ങള്‍ക്ക് ശബരിമല അയ്യപ്പന്‍ ത്രിവേണിയില്‍ ബലിയിട്ടുവെന്നാണ് ഐതിഹ്യം. അതിന്റെ സ്മരണ പുതുക്കലാണ് പമ്പയിലെ പിതൃതര്‍പ്പണം.

*#മുദ്രാധാരണം 
------------------------------
വൃശ്ചികം ഒന്നാംതീയതി മാലയിട്ടാണ് വ്രതാനുഷ്ഠാനം തുടങ്ങുക. മാലയിട്ടാല്‍ പിന്നെ ആ ഭക്തന്‍ അയ്യപ്പനാണ്. മറ്റുള്ളവര്‍ അദ്ദേഹത്തെ കാണുന്നതും പെരുമാറുന്നതും അങ്ങനെയാണ്. ഏതു ദിവസവും മാലയിടാം. എന്നാല്‍ ശനിയാഴ്ചകളിലും ഉത്രം നാളിലും മാലയിടുന്നത് വളരെ വിശേഷമാണെന്ന് വിശ്വാസമുണ്ട്. ഉത്രം അയ്യപ്പന്റെ ജന്മനാളാണ്. തുളസിമാലയോ രുദ്രാക്ഷമാലയോ ആണ് കൂടുതലായി ഉപയോഗിക്കുക. ശംഖ്, പവിഴം, സ്ഫടികം, മുത്ത്, സ്വര്‍ണ്ണം, താമരക്കായ എന്നിവ മുത്താക്കിയുള്ള മാലയും ധരിക്കാം. മാലയിടുമ്പോള്‍ ഗുരു മന്ത്രം ചൊല്ലിക്കൊടുക്കണം. മന്ത്രം ഇതാണ്-

'ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം
രുദ്രമുദ്രാം നമാമ്യഹം
ശാന്മുദ്രാം സത്യമുദ്രാം
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന
മുദ്രാംപാതു സദാപിമേം
ഗുരുദക്ഷിണയാപൂര്‍വ്വം
തസ്യാനുഗ്രഹകാരണേ
ശരണാഗതമുദ്രാഖ്യാം
തന്മുദ്രം ധാരയാമ്യഹം
ശബര്യാചല മുദ്രായൈ
നമസ്തുഭ്യം നമോ നമഃ'

സ്വാമി ശരണം... അയ്യപ്പ ശരണം...
'സ്വാമി ശരണം എന്ന പ്രാര്‍ഥനാ നിര്‍ഭരമായ മുദ്രാവാക്യം ധര്‍മ്മശാസ്താവിന്റെ ആരാധനക്ക് കീര്‍ത്തിതമാണെന്നും ഋഷിമാരും ഗുരുക്കന്മാരും നിര്‍ദ്ദേശിച്ചതാണെന്നുമാണ് വിശ്വാസം.
'ഋഷിപ്രോക്തം തു പൂര്‍വ്വാണം
മഹാത്മാനാം ഗുരോര്‍മതം
സ്വാമിശരണമിത്യേവം
മുദ്രാവാക്യം പ്രകീര്‍ത്തനം'- ഇതാണ് സ്വാമിമന്ത്രത്തിന്റെ പൊരുള്‍. കാട്ടിലൂടെയും മലയിലൂടെയും ശരണംവിളിച്ച് നടക്കുന്നത് ഭക്തന് അനിര്‍വചനീയമായ സന്തോഷവും ഊര്‍ജ്ജവും നല്കുന്നു. മലകറ്റം ആയാസമില്ലാത്തതുമാക്കുന്നു. ഉച്ചത്തില്‍ ശരണംവിളിച്ച് കൂടുതല്‍ വായു ഉള്ളിലേക്ക് വലിച്ചുകയറ്റുന്നതു വലിയ ഉന്മേഷമുണ്ടാക്കും. 

മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കുവരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും.കൂട്ടത്തോടെ ശരണംവിളിക്കുന്നതുകൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദപ്രപഞ്ചം സംഭവിക്കുകയും ചെയ്യും. അത് നാദബ്രഹ്മത്തിലുണ്ടാക്കുന്ന ചലനം സവിശേഷമായിട്ടുള്ളതാണ്. 
ശരണത്തിലെ 'ശ' എന്ന അക്ഷരം ശത്രുശക്തികളെ ഇല്ലാതാക്കുന്നുവെന്ന് പ്രമാണം. 'ര' അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു. 'ണ' ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ടചിന്തകളേയും അകറ്റുന്നു.

*#ശബരീശന്_വഴിപാടുകൾ 
---------------------------------------------------
ഭക്തന്റെ നിലയ്ക്കനുസരിച്ച് അയ്യപ്പഭഗവാന് പലതരം വഴിപാടുകള്‍ നടത്താം. കേവലം ചടങ്ങായല്ല, ഭക്തിപുരസ്സരമാകണം വഴിപാടുകള്‍ നടത്തേണ്ടത്. ഭക്തന്‍ തനിക്കോ മറ്റുള്ളവര്‍ക്കോ ഉപയോഗ്യമല്ലാത്തതും നിഷിദ്ധമായിട്ടുള്ളതുമായ സാധനങ്ങള്‍ വഴിപാട് അര്‍പ്പിക്കാന്‍ പാടില്ല.

പായസനിവേദ്യം, ത്രിമധുരം, വെള്ളനിവേദ്യം, പഞ്ചാമൃതം, അപ്പം, ഇളനീര്‍, താംബൂലം, നെയ്യഭിഷേകം, നെയ്‌വിളക്ക്, കര്‍പ്പൂരദീപം, പുഷ്പാഞ്ജലി, ചന്ദനം ചാര്‍ത്തല്‍, പനിനീര്‍ അഭിഷേകം തുടങ്ങിയവ പ്രധാന വഴിപാടുകളാണ്.
ലോഹപ്രതിമകള്‍, പട്ട്, നാണയം, രത്‌നം തുടങ്ങിയവ കാണിക്കയായി സമര്‍പ്പിക്കാം. രത്‌നഹാരം, കനകഹാരം, പുഷ്പഹാരം എന്നിവ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും ശയനപ്രദക്ഷിണം നടത്തുന്നതും പ്രധാന വഴിപാടുകള്‍തന്നെ. സ്തുതിഗീതാലാപനവും വെടിവഴിപാടും അയ്യന് പ്രിയങ്കരങ്ങളാണ്. 

*#വ്രതം_അവസാനിപ്പിക്കുമ്പോൾ 
--------------------------------------------------- 
ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വ്രതം അവസാനിപ്പിക്കണം. മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.

ദര്‍ശനം കഴിഞ്ഞുവരുന്ന തീര്‍ഥാടകന്‍, വിളക്ക് കണ്ടേ വീട്ടില്‍തിരിച്ചുകയറാവൂ എന്നാണ് പ്രമാണം. അതായത് അയ്യപ്പദര്‍ശനത്തിന് പോയ ആള്‍ തിരിച്ചു വീട്ടിലെത്തുന്നത് സന്ധ്യയോടെയേ ആകാവൂ. അയ്യപ്പന്‍ തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ പൂമുഖത്ത് നിലവിളക്ക് കൊളുത്തിവച്ച് ശരണം വിളിയോടെ എതിരേല്ക്കണം. പൂജാമുറിയില്‍ കെട്ട് താങ്ങിയാല്‍ ശരീരശുദ്ധിവരുത്തി വീണ്ടും ശരണം വിളിക്കണം.
മാലയൂരുന്നതിന് മന്ത്രമുണ്ട്. അത് ഇതാണ്-
'അപൂര്‍വ്വ മചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃമുദ്രാത്വകാദേവ
ദേഹിമേ വ്രത മോചനം' 
ഈ മന്ത്രം ജപിച്ച്, ശരണം വിളിയോടെ
തേങ്ങയുടച്ച് വ്രതമോചനം വരുത്തണം.
#സ്വാമിശരണം 🙏🌻
#കടപ്പാട് ♥️🙏♥️
∞∞∞∞∞∞∞

Thursday, October 15, 2020

പൂന്താനം നമ്പൂതിരിയുടെ ഭക്തി

🙏🏽പൂന്താനം നമ്പൂതിരിയുടെ ഭക്തി🙏🌹🙏🏽

ശ്രീകഷ്ണ ഭക്തനായ പൂന്താനം തിരുമേനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ തൊഴാനായി പോയാല്‍  കുളിയും, ജപവും, പ്രദക്ഷിണവും, നമസ്ക്കാരവുമായി മിക്കവാറും  ക്ഷേത്രത്തിൽ തന്നെ താമസിച്ചു കൊണ്ടിരുന്നു. വല്ലപ്പോഴും ഇല്ലത്ത് വന്നു എന്തെങ്കിലും ദ്രവ്യം കിട്ടിയത് ഉണ്ടെങ്കില്‍ അത് പത്നിയെ ഏല്പിച്ച് വീണ്ടും ഗുരുവായൂര്‍ക്ക് മടങ്ങിപ്പോകും. പത്നിയും കൃഷ്ണനെ പ്രാര്‍ത്ഥിച്ച് ഇല്ലത്ത് കഴിഞ്ഞുകൂടി.
അക്കാലത്താണ് പൂന്താനം സന്താനഗോപാലം സന്താനകരമായിട്ടുള്ളതാണല്ലോ എന്നു വിചാരിച്ചു. ആ കഥ ഒരു പാന രീതിയിൽ എഴുതുവാൻ തുടങ്ങിയത്. ശ്രീകൃ‌ഷ്ണനും അർജുനനുംകൂടി വൈകുണ്ഠത്തിൽ ചെന്ന ഭാഗത്ത് വൈകുണ്ഠത്തെ ഏതുപ്രകാരമാണു വർണ്ണിക്കേണ്ടത് എന്നു വിചാരിച്ചുകൊണ്ട് അദ്ദേഹം ഒരു ദിവസം ഉറങ്ങാന്‍ കിടന്നു. അന്ന്  ഗുരുവായൂരപ്പൻ വൈകുണ്ഠത്തെ അദ്ദേഹത്തിന് സ്വപ്നത്തിൽ കാണിച്ചു കൊടുത്തു. അതിൻ പ്രകാരമാണ് സന്താനഗോപാലത്തിൽ വൈകുണ്ഠത്തെ വർണ്ണിച്ചിരിക്കുന്നതത്രേ.

പൂന്താനത്തിന് വ്യുല്പത്തിയില്ലായിരുന്നുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലിരുന്നു പല വിദ്വാന്മാർ ഭാഗവതം വായിച്ചു അർത്ഥം പറയുന്നതു കേട്ടു കേട്ട് അദ്ദേഹത്തിനു ഭാഗവതം ഏതു ഭാഗം വായിക്കുന്നതു കേട്ടാലും അർത്ഥം പറയാറായിത്തീർന്നു എന്നു മാത്രമല്ല, ഭക്തനായ അദ്ദേഹം ഭക്തിരസത്തോടുകൂടി അർത്ഥം പറയുന്നതു കേൾക്കാൻ എല്ലാവർക്കും വളരെ കൗതുകമുണ്ടായിത്തീർന്നു. ഒടുക്കം ഭാഗവതം ആരു വായിച്ചാലും അർത്ഥം പറയാൻ പൂന്താനത്തു നമ്പൂതിരി വേണമെന്നു ജനങ്ങൾക്കു നിർബന്ധമായി. ഒരു ദിവസം ഒരു വിദ്വാൻ വായിക്കാനും പൂന്താനത്തു നമ്പൂരി അർത്ഥം പറയാനും തുടങ്ങി. വായന കേൾക്കാൻ പണ്ഡിതന്മാരും പാമരന്മാരുമായിട്ട് അസംഖ്യം ജനങ്ങളും അവിടെ വന്നു കൂടി. അന്നു വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു. അർത്ഥം പറയുന്നതു അദ്ദേഹത്തിന്റെ മനോധർമ്മംപോലെയായിരുന്നു. ശ്ലോകാർത്ഥം നോക്കിയല്ല. അതിനാൽ രുഗ്മണി കൃ‌ഷ്ണന്റെ അടുക്കലേയ്ക്ക് ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ഭാഗം വർണ്ണിച്ചപ്പോൾ അദ്ദേഹം  "രുഗ്മണി തന്റെ എല്ലാ വിഷമങ്ങളും, കൃഷ്ണനോടുള്ള പ്രേമവും എഴുതി  ബ്രാഹ്മണന്റെ കൈയിലൊരെഴുത്ത് കൊടുത്തയച്ചു" എന്നു പറഞ്ഞു. എഴുത്തു കൊടുത്തയച്ചു എന്നുള്ളതു ഭാഗവതത്തിൽ പറഞ്ഞിട്ടില്ലാത്തതായിരുന്നതിനാൽ ഇതു കേട്ടു കൊണ്ടിരുന്ന വിദ്വാനായ ഒരു നമ്പൂരി പൂന്താനത്തിനെ പരിഹസിക്കാനായി  "എഴുത്തു കൊടുത്തയച്ചു എന്നുള്ളത് ഏതു ശ്ലോകത്തിലാണു പറഞ്ഞിരിക്കുന്നത്?" എന്നു ചോദിച്ചു. അതു കേട്ടപ്പോൾ സംസ്കൃതത്തിൽ അത്ര വ്യുല്പത്തിയില്ലായിരുന്ന പൂന്താനം മറുപടി പറയാൻ നിവൃത്തിയില്ലാതെ വി‌ഷമിച്ചു. അപ്പോൾ ശ്രീകോവിലിനകത്തു നിന്ന് കണ്ണന്‍ ചോദിച്ചു.  "എഴുത്തു കൊടുത്തയച്ചില്ല എന്ന് ഏതു ശ്ലോകത്തിലാണ് പറഞ്ഞിരിക്കുന്നത്? ആ ബ്രാഹ്മണൻ എന്റെ അടുക്കൽ വന്നപ്പോൾ രുഗ്മണിയുടെ ഒരെഴുത്തുകൂടി കൊണ്ടുവന്നിരുന്നു."  കണ്ണന്റെ ഈ ഉത്തരം  അവിടെ ഉണ്ടായിരുന്ന എല്ലാവരും വ്യക്തമായി കേട്ടു. ഇതു കേട്ടപ്പോൾ ചോദ്യം ചോദിച്ച നമ്പൂതിരി  പൂന്താനം തിരുമേനിയോട് ക്ഷമ ചോദിച്ചു. അദ്ദേഹം ആനന്ദക്കണ്ണീരോടെ കണ്ണടച്ചിരുന്നു.  എല്ലാവരും അദ്ദേഹത്തിന്റെ ഭക്തിയും ഭഗവാന് അദ്ദേഹത്തോടുള്ള സ്നേഹവും കണ്ട്   അത്ഭുത പ്പെട്ടു. പലരും പറഞ്ഞ് ഈ കഥകളെല്ലാം അദ്ദേഹത്തിന്റെ ഇല്ലത്തും അറിഞ്ഞു. ഗുരുവായൂരപ്പൻ പോലും ഇത്ര ഇഷ്ടത്തോടെ കേൾക്കുന്ന പൂന്താനത്തിന്റെ  ഭാഗവതം കഥ ഒരിക്കലെങ്കിലും കേൾക്കണം എന്ന് അദ്ദേഹത്തിന്റെ പത്നിക്ക് മോഹമായി. ആ പ്രാവശ്യം പൂന്താനം തിരുമേനി  ഗുരുവായൂരിൽ നിന്ന് ഇല്ലത്തെത്തിയപ്പോൾ അന്തര്‍ജ്‌ജനം പൂന്താനത്തിനോട്‌ പറഞ്ഞു: " ഇവിടുന്ന് ഭഗവാന്റെ കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പൻ നേരിട്ടു വരിക പതിവുണ്ടെന്ന് കേൾക്കേണ്ടായി. അതൊന്നു കേട്ടാല്‍ കൊള്ളാന്ന് ഒരു മോഹോണ്ട്.  നമ്മുടെ ഇല്ലത്ത്‌ ‌ 'ഭാഗവതസപ്താഹം ' നടത്ത്യാൽ നന്നായിരുന്നു. ഇവിടുന്ന് കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പനും ഇങ്ങോട്ട് വരൂലോ. അതും ഒരു സുകൃതല്ലേ..
ഇതുകേട്ട പൂന്താനം തിരുമേനി ഒന്നും പറയാതെ കണ്ണടച്ചിരുന്നു . ഏഴ്‌ ദിവസം നീണ്ടുനില്‍ക്കുന്ന സപ്‌താഹം നടത്താന്‍ ചെലവുണ്ട്. പാരായണത്തിന് ഒരു പണ്ഡിതശ്രേഷ്ഠനെ വിളിക്കണം. അദ്ദേഹത്തിന് ദക്ഷിണ നല്കണം.  ദിവസവും പാരായണം കേൾക്കുവാനായി വരുന്ന സദസ്യര്‍ക്ക്‌ അന്നദാനം നടത്തണം. അതിനുള്ള സമ്പാദ്യം കൈയിലില്ലായിരുന്നു. പതിയുടെ മൌനത്തിന്റെ  മനസ്സ്‌ വായിച്ചറിഞ്ഞ അന്തർജ്ജനം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ''സപ്‌താഹം നടക്കുന്ന ദിവസങ്ങളിലെ ഭക്ഷണത്തെക്കുറിച്ച്‌ വ്യാകുലപ്പെടണ്ട. ഇവിടന്ന് നിത്യദാനത്തിനായി തന്ന ധനം കുറച്ചു നീക്കിയിരിപ്പുണ്ട്. പോരാത്തതെല്ലാം ഉണ്ണികൃഷ്ണന്‍ തന്നെ നടത്തിത്തരും.'' 
എല്ലാം ഭഗവാന് സമർപ്പിച്ച് സപ്താഹം നടത്താമെന്ന് തീരുമാനിച്ച് നല്ല ഒരു ദിവസം നിശ്‌ചയിച്ചു. ആ സമയം ഇല്ലത്ത് അതി തേജസ്വിയായ ഒരു ബ്രാഹ്മണനും പത്നിയും എത്തിച്ചേര്‍ന്നു. സപ്താഹത്തെക്കുറിച്ചറിഞ്ഞപ്പോൾ ആ ബ്രാഹ്മണന്‍ അതിയായ സന്തോഷത്തോടെ പറഞ്ഞു.
 " അത്യാവശ്യം ഭാഗവതം വായനയൊക്കെ ഞാന്‍ ശീലിച്ചീട്ടുണ്ട്. അങ്ങയ്ക്ക് വിരോധല്യാ ച്ചാല്‍ പാരായണം ചെയ്യാന്‍ അനുവാദം തരണം. അങ്ങയുടെ കഥ കേൾക്കാൻ ഞങ്ങള്‍ വരാറുണ്ട്. എത്ര കേട്ടാലും എന്റെ പത്നിക്ക് മതിയാവില്യ. ഈ സമയത്തെന്നെ ഇവിടെ എത്തിച്ചേര്‍ന്നത് ഭാഗ്യായി" ഇതു കേട്ട പുന്താനത്തിനും പത്നിക്കും വളരെയധികം സന്തോഷമായി. നിശ്ചയിച്ച ദിവസം തന്നെ പൂന്താനം ഇല്ലത്ത് ഭാഗവത പാരായണം ആരംഭിച്ചു. ഇത്ര മനോഹരമായി ഒരു പാരായണം ഇതുവരെ' കേട്ടീട്ടില്യ. കേൾക്കുന്നവരുടെ ഉള്ളിൽ ആനന്ദം നിറയുന്നു. കണ്ണുകള്‍ സന്തോഷത്താൽ നിറഞ്ഞൊഴുകുന്നു. ആനന്ദ നിർവൃതിയിൽ ലയിച്ചിരുന്ന പൂന്താനം കഥ പറയുവാൻ തുടങ്ങി.  കഥ അവസാനിക്കുന്നതുവരെ ഗുരുവായൂരപ്പന്റെ രൂപം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍.    ഇത്രയും ഭക്തിയോടെ, മാധുര്യത്തോടെ ഇതിനു മുൻപ് ഒരിക്കലും പറഞ്ഞിട്ടേ ഉണ്ടായിരുന്നില്ല. എല്ലാവരും എല്ലാം മറന്നു ഭഗവാനിൽ ലയിച്ചിരുന്നു. സപ്‌താഹ വായന കേള്‍ക്കാന്‍ ആൾക്കാര്‍ ഇല്ലത്തേക്ക്‌ വന്നുകൊണ്ടിരുന്നു. എല്ലാ ദിവസവും ഉച്ചയ്‌ക്ക് ഭാഗവത പാരായണം കഴിഞ്ഞാല്‍ അന്തര്‍ജ്‌ജനം എല്ലാവര്‍ക്കും മൃഷ്‌ടാന്ന ഭോജനം നല്‍കി സംതൃപ്‌തരാക്കി. ഭഗവാനിലലിഞ്ഞ് ദിവസങ്ങള്‍ നിമിഷങ്ങളായി കടന്നുപോയി. വായനയുടെ സമാപന ദിവസം എല്ലാം ഭംഗിയായി അവസാനിച്ചു. പക്ഷേ അന്ന് അദ്ദേഹം അന്തർജ്ജനത്തെ അവിടെയെങ്ങും കണ്ടില്യ.   അദ്ദേഹം അന്വേഷിച്ചപ്പോൾ പൂജാമുറിയിൽ കണ്ണന്റെ മുമ്പില്‍ കണ്ണടച്ചിരിക്കുന്നു. ആ കണ്ണുകളിൽ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. പൂന്താനം അടുക്കളയില്‍ ചെന്നു. അടുപ്പില്‍ തീ കത്തിച്ച ലക്ഷണമില്ല. ആഹാരം വിളമ്പാന്‍ സമയമായി. വീണ്ടും പൂജമുറിയിലെത്തിയ അദ്ദേഹത്തിന്റെ കാൽപ്പെരുമാറ്റം കേട്ട് കണ്ണു തുറന്ന അന്തര്‍ജ്‌ജനം നിറഞ്ഞ കണ്ണുകളോടെ  പറഞ്ഞു.
''ഇന്ന്‌ ഇല്ലത്ത്‌ ആഹാരം ഉണ്ടാക്കാന്‍ സാധനങ്ങള്‍ ഇല്ല. പറഞ്ഞ വാക്കു പാലിക്കാന്‍ സാധിച്ചില്യ. ഞാന്‍ മൂലം ഇബടത്തേക്ക്.....  " തൊണ്ടയിടറി വാക്കുകള്‍ പുറത്തുവരാതായി. പത്നി പറയുന്നതുകേട്ട്‌ പൂന്താനം ഭഗവാന്റെ മുമ്പില്‍ സാഷ്‌ടാംഗം നമസ്‌ക്കരിച്ചു. ''ഭഗവാനേ എന്തൊരു പരീക്ഷണമാണ്‌.'' ഇങ്ങനെ കരഞ്ഞ്‌ ഭഗവാനെ വിളിച്ചുകൊണ്ടിരുന്ന അവരുടെ അരികിലേക്ക്‌ എന്നും വളരെ പ്രിയത്തോടെ വായന കേള്‍ക്കാനെത്തിയിരുന്ന ഒരു ബ്രാഹ്മണദമ്പതിമാർ കടന്നു വന്നു.
''പൂന്താനം തിരുമേനി ഇത്രയും മനോഹരമായ ഒരു സപ്താഹം ഞാന്‍ കേട്ടിട്ടില്ല. അങ്ങ് എതിരൊന്നും പറയരുത്. ഇന്നത്തെ അന്നദാനം ഞങ്ങളുടെ വകയാണ്. മാത്രമല്ല. ആചാര്യ ദക്ഷിണക്കുള്ള ദ്രവ്യവും വസ്ത്രവും കൂടി കരുതിയിട്ടുണ്ട്. അങ്ങ് പത്നീസമേതനായി  വന്നാലും, എല്ലാവരും അങ്ങയെ കാത്തിരിക്കുന്നു. " അത്യന്തം അത്ഭുതത്തോടെ ധൃതിയില്‍ പൂന്താനവും പത്നിയും മുറ്റത്തെ യജ്ഞശാലയിലെത്തി.  വിഭവങ്ങള്‍ സമൃദ്ധമായി എല്ലാ പാത്രങ്ങളിലും നിറച്ചുവച്ചിരിക്കുന്നു. 
വെള്ളിത്താലങ്ങളിൽ ദക്ഷിണക്കുള്ള പട്ടു വസ്ത്രങ്ങളും, ഫലങ്ങളും,  പട്ടിൽ പൊതിഞ്ഞ ദ്രവ്യവും വച്ചിരിക്കുന്നു. കൃഷ്ണാ !ഗുരുവായൂരപ്പാ! പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ യുവാവ് അദ്ദേഹത്തെയും പത്നിയേയും കൂട്ടിക്കൊണ്ടു പോയി. പാരായണത്തിനു വന്ന ദമ്പതികൾക്ക് ദക്ഷിണ നല്കാന്‍ ആവശ്യപ്പെട്ടു.  പറയാന്‍ കഴിയാത്ത ആനന്ദത്തോടെ അവര്‍ ആ യുവാവിനെ അനുസരിച്ചു.
അതിനു ശേഷം ആ യുവ ദമ്പതികൾത്തന്നെ  എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തു . ആനന്ദ നിർവൃതിയോടെ പൂന്താനവും അന്തർജ്ജനവും എല്ലാം കണ്ടു നിന്നു. അവസാനം പൂന്താനത്തേയും അന്തർജ്ജനത്തേയും ഇരുത്തി അവർ ഭക്ഷണം വിളമ്പിക്കൊടുത്തു. പിന്നീട് ആ യുവ ദമ്പതിമാരെ ഇരുത്തി പുന്താനവും പത്നിയും ആഹാരം വിളമ്പി. അങ്ങിനെ എല്ലാം മംഗളമായി നടന്നു. 
അന്ന്‌ രാത്രി ഉറക്കത്തില്‍ പൂന്താനത്തിന് ഒരു സ്പന ദർശനം ലഭിച്ചു. വായനക്കു വന്ന പണ്ഡിതബ്രാഹ്മണനും പത്നിയും, യുവ ദമ്പതിമാരും പൂന്താനത്തിനരികെ വന്നു.  പണ്ഡിതബ്രാഹ്മണന്റേയും പത്നിയുടേയും സ്ഥാനത്ത് സാക്ഷാല്‍ പരമേശ്വരനും ശ്രീ പാർവ്വതിയും. 
മഹാദേവന്‍ പറഞ്ഞു: 
''പൂന്താനം, ഭാഗവത സപ്താഹം  അസ്സലായിരുന്നു ട്ടോ. എത്ര കേട്ടാലും മതിയാവില്യ." 
 ആ സമയം കൂടെയുണ്ടയിരുന്ന ദമ്പതികളുടെ സ്ഥാനത്ത് പുഞ്ചിരിയോടെ നില്ക്കുന്ന രാധാസമേതനായ കൃഷ്ണന്‍.  കണ്ണന്‍ മന്ദഹാസത്തോടെ പറഞ്ഞു. 
"എന്റെ കഥകളും ലീലകളും സരസമായി പറയുന്നതു കേള്‍ക്കാൻ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന്‌ സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു. " 
ഭഗവാന്‍റെ ഭക്ത വാത്സല്യം അനുഭവിച്ച പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 

 ═══❁✿

മഹാഭാരതം വെറും കഥയല്ല, ചരിത്ര സത്യം...*

*മഹാഭാരതം വെറും കഥയല്ല, ചരിത്ര സത്യം...*

✧༺♥️༻✧
ആനകളുടെ പേരിലുള്ള ഒരു നഗരമാണ് ഹസ്തിൻപുരം (സംസ്കൃതം)( ഹസ്തിൻ (ആന) + പുരം (നഗരം)). ഈ സ്ഥലത്തിന്റെ ചരിത്രം മഹാഭാരത കാലഘട്ടം മുതൽ ആരംഭിക്കുന്നു. ഹസ്തിൻ രാജാവിന്റെ പേരിലാണ് ഈ സ്ഥലം അറിയപ്പെട്ടത് . ഏതാനും തലമുറകൾക്കുശേഷം കുരു  ജനിച്ചതും കുരു രാജവംശം  നിലവിൽ വന്നു. പുരാതന ഗ്രന്ഥങ്ങളിൽ ഗജ്പൂർ, നാഗ്പൂർ, അസന്ദിവത്, ബ്രഹ്മസ്ഥാൽ, ശാന്തി നഗർ, കുഞ്ചർപൂർ എന്നും ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നു.

മഹാഭാരത പ്രശസ്തിയുടെ കൗരവരുടെ തലസ്ഥാനമായി സാഹിത്യത്തിലും പാരമ്പര്യത്തിലും അറിയപ്പെടുന്ന ഗംഗയുടെ  വലത് കരയിലാണ് ഇത്  സ്ഥിതി ചെയ്യുന്നത്.കുരു രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഹസ്തിനാപൂർ. മഹാഭാരതത്തിലെ ഇതിഹാസത്തിലെ എല്ലാ സംഭവങ്ങളും നടന്നത് ഹസ്തിനപുർ നഗരത്തിലാണ്. മഹാഭാരത വില്ലന്മാരായ 101  കൗരവരുടെ  ജനനം ഇവിടെയാണ്  സംഭവിച്ചത്, അവരുടെ അമ്മ, ധൃതരാഷ്ട്ര രാജാവിന്റെ ഭാര്യ ഗാന്ധാരി യാണ് . ബുധി ഗംഗയുടെ തീരത്ത്, ദ്രൗപട് ഘട്ട്, കർണ്ണ ഘട്ട് എന്നറിയപ്പെടുന്ന രണ്ട് സ്ഥലങ്ങൾ മഹാഭാരതത്തിലെ ചിലരെ  ഓർമ്മപ്പെടുത്തുന്നു.
ഗംഗയിലെ പഴയ മലയിടുക്കുകളുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹസ്തിനപുർ ഏറ്റവും വിശുദ്ധമായ സ്ഥലമായി കണക്കാക്കപ്പെടുന്നു. . , പാണ്ഡശ്വർക്ഷേത്രം, കർണ്ണ ക്ഷേത്രം ഒക്കെ ഇവുള്ള പുരാതന ഹിന്ദു ക്ഷേത്രങ്ങൾ ആണ് .
7000 വർഷം പഴക്കമുള്ള പാണ്ഡേശ്വർ ക്ഷേത്രം ശിവന് സമർപ്പിച്ചിരിക്കുന്നു. കൗരവരും പാണ്ഡവരും വേദങ്ങളുടെയും പുരാണരുടെയും വിദ്യാഭ്യാസം നേടിയ സ്ഥലമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. കാളിദേവിയുടെ ക്ഷേത്രവും നിരവധി ഹിന്ദു ആശ്രമങ്ങളും അവശിഷ്ടങ്ങളുടെ കുന്നിൻമുകളിലുണ്ട്.

ക്രി.മു. 4000-ൽ പഴക്കമുള്ള കർണ്ണ ക്ഷേത്രം പാണ്ഡേശ്വർ ക്ഷേത്രത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഗംഗയിലെ പഴയ മലയിടുക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മഹാഭാരതത്തിലെ ഇതിഹാസത്തിലെ കേന്ദ്ര വ്യക്തികളിലൊരാളായ കർണ്ണനാണ് ,കർണ്ണ ക്ഷേത്രത്തിനുള്ളിലെ ശിവലിംഗം  സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും നമ്മുടെ ആത്മാവിനെ സ്പർശിക്കുകയും പലവിധത്തിൽ ജീവിക്കുകയും ചെയ്യുന്നു. അസാധാരണമായ ധൈര്യം, അർപ്പണബോധം, സത്യം, വിശ്വാസവഞ്ചന, തിന്മയ്ക്കെതിരായ നന്മയുടെ വിജയം എന്ന പാഠങ്ങൾ  മഹാഭാരത  കഥകളിലൂടെ  കേട്ടാണ് നമ്മളിൽ ഭൂരിഭാഗവും വളർന്നത്. ഈ കഥകൾക്ക് ജീവിതത്തിന്റെ എല്ലാ വശങ്ങളിലും സ്വാധീനം ചെലുത്തനാകും  .

ഹസ്തിനാപൂരിൽ കാണേണ്ട സ്ഥലങ്ങൾ
✧༺♥️༻✧
ഹസ്തിനപുരിന് ചരിത്രപരമായ രണ്ട് പ്രാധാന്യമുണ്ട്, ഒന്ന് മഹാഭാരതവുമായി ബന്ധപ്പെട്ടതും മറ്റൊന്ന് ജൈനമതവുമായി ബന്ധപ്പെട്ടതുമാണ്. ജൈനമതത്തിലെ വിശാലമായ ക്ഷേത്ര സമുച്ചയങ്ങളാൽ ആധിപത്യം പുലർത്തുന്ന ഈ സ്ഥലത്ത് ജൈനമതത്തിന്റെ സാരാംശം ലഭിക്കാൻ സന്ദര്ശകര് എത്താറുണ്ട് ഹസ്തിനപുർ ജൈനമതത്തിന്റെ കാശിയാണെന്ന് പറയപ്പെടുന്നു. ഇന്ന് പ്രധാനമായും ഇവിടം ജൈനമതത്തിന്റെ അനുയായികളും ചുറ്റുമുള്ള പ്രദേശങ്ങളിലെ നാട്ടുകാരും മാത്രം  സന്ദർശിക്കുന്നു,

പുരാതന ചരിത്രവും വേദപുരാണങ്ങളും പറയുന്നത്, തീർത്ഥങ്കർ റിഷഭ്ദേവിന്റെ മൂത്തമകന്റെ പേരിൽ ഈ രാജ്യത്തിന് ‘ഭാരത്-വർഷ’ എന്നാണ് പേര് നൽകിയിരിക്കുന്നത്, അതായത് ആദ്യത്തെ ചക്രവർത്തി (ചക്രവർത്തി) - ചക്രവർത്തി ഭരതൻ . ജൈനമതത്തിലെ 24 തീർത്ഥങ്കരന്മാരിൽ മൂന്നുപേർ, അതായത് 16 തീർത്ഥങ്കർ ശ്രീ ശാന്തിനാഥ്, 17 തീർത്ഥങ്കർ ശ്രീ കുന്തുനാഥ്, പതിനെട്ടാമത് തീർത്ഥങ്കർ ശ്രീ അരഹ്നാഥ് എന്നിവർ ഹസ്തിനാപൂരിൽ ആണ്  ജനിച്ചത്..അവർ ഈ പ്രദേശത്തെ ജംപ് ദ്വീപ് എന്നും വിളിക്കുന്നു

‘സുമേരു പർവത്’, ത്രിലോക് രചന , ‘ധ്യാന ക്ഷേത്രം’, ‘കമൽ ക്ഷേത്രം’ എന്നിവയുള്ള ‘ജംബു ദ്വീപ്’ ആണ് ഹസ്തിനാപൂരിലെ പ്രധാന ആകർഷണം. ജൈന, ഹിന്ദു വേദഗ്രന്ഥങ്ങൾ അനുസരിച്ച് സുമേരു പർവത് (101 അടി ഉയരത്തിൽ) പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്നതും ഏറ്റവും ഉയരമുള്ളതുമായ പർവതമായി കണക്കാക്കപ്പെടുന്നു.

ജംബുദ്വീപിന്റെ പ്രധാന ആകർഷണ കേന്ദ്രമാണ് തെറാദ്വീപ് ജിനാലയ. 13 പ്രപഞ്ചങ്ങളെ പ്രതിനിധീകരിക്കുന്ന മാധ്യലോക് (മിഡിൽ യൂണിവേഴ്സ്), 458 സ്വർണ്ണ പ്രകൃതി ക്ഷേത്രങ്ങൾ, 5 സ്വർണ്ണ മെറസ്, 170 സമവാരന്മാർ, വിവിധ ദേവ്-ഭവന്മാർ, സമുദ്രം, നദികൾ, പർവതങ്ങൾ, ഭോഗഭൂമികൾ തുടങ്ങിയവ ഇവിടെ കാണാം .  ഇത്തരത്തിലുള്ള മനോഹരമായ ഘടനയുടെ ചിത്രം ലോകത്തിൽ ആദ്യത്തേതും ഇവിടുള്ളത് തന്നെ.മഹാഭാഗവതം അഞ്ചാം സ്കന്ദത്തിൽ ജംബു ദ്വീപിനെ പറ്റിയും ബ്രഹ്‌മാണ്ഡത്തെ പറ്റിയും വർണ്ണിക്കുന്നുണ്ട്

ജംബുദ്വീപ് കാമ്പസിലെ മറ്റൊരു അത്ഭുതകരമായ ഘടനയാണ് “ടീൻ ലോക് രചന”. അദ്‌ലോക് (7 നരകങ്ങൾ), മധ്യ ലോക് (ദ്വീപും സമുദ്രങ്ങളും ഉള്ളത്), ഉർ‌ദ്‌വാലോക്ക് (16 ആകാശം) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പാണ്ഡേശ്വർ മഹാദേവ് ക്ഷേത്രം
✧༺♥️༻✧
മഹാഭാരത കാലഘട്ടത്തിലെ പ്രഥമവും പ്രധാനവുമായ സ്ഥലം പുരാതന “പാണ്ഡേശ്വർ മഹാദേവ് ക്ഷേത്രം” ആണ്.ശിവനെ ആരാധിക്കാൻ പാണ്ഡവർ വന്ന സ്ഥലമാണിതെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. ഈ സ്ഥലം പിന്നീട് മുഗളന്മാർ നശിപ്പിച്ചെങ്കിലും ശിവലിംഗിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ട്.ക്ഷേത്രപരിസരത്ത് ഒരു ആൽ  വൃക്ഷമുണ്ട്, അത് അതേ കാലഘട്ടത്തിലാണെന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രം പതിവായി നാട്ടുകാർ സന്ദർശിക്കുകയും അവർ വളരെ  ബഹുമാനിക്കുകയും ചെയ്യുന്നു.
ക്ഷേത്ര സമുച്ചയം മുഴുവൻ ഹസ്തിനാപൂർ ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ കനത്ത വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു . സമുച്ചയത്തിന് ചുറ്റും ധാരാളം പാമ്പുകൾ ഉണ്ടെന്ന് പറയപ്പെടുന്നു

വിദൂര കുടീര
✧༺♥️༻✧
ഇവിടെ നിന്ന് ഏതാനും മീറ്റർ അകലെയുള്ള വിദൂര കുടീര , പുരാതന “ദുർഗാ ദേവി ടെമ്പിൾ” എന്നിവയാണ്.ഞാൻ വിദുരർ ക്കുറിച്ച് പറഞ്ഞ വീഡിയോയിൽ ഇത് വ്യക്തമാക്കീയിട്ടുണ്ട്

ദ്രൗപതി ഘട്ട്
✧༺♥️༻✧
ദ്രൗപതി ഘട്ട്  കാട്ടിനുള്ളിലാണ്.വളരെ അപകടം പിടിച്ച വഴി ആയതിനാൽ സന്ദര്ശകർ അനുകൂല കാലാവസ്ഥയിൽ മാത്രം സന്ദർശിക്കുന്നു.ഇവിടെ വചാണ്‌ പാഞ്ചാലീ വസ്ത്രാക്ഷേപം സംഭവിചത്‌ എന്നും പറയപ്പെടുന്നു.
ഇതിനടുത്തുള്ള ദ്രൗപതി രസോയി.. ദ്രൗപതിയുടെ അടുക്കളയായിരുന്നു..

ഹസ്തിനാപൂരിലെത്തുന്നത് എങ്ങനെ?
✧༺♥️༻✧
ഉത്തർപ്രദേശിലെ മീററ്റിനും  ബിജ്‌നോറിനും ഇടയിലാണ് ഹസ്തിനാപൂർ സ്ഥിതി ചെയ്യുന്നത്. മീററ്റിൽ  എത്തുമ്പോൾ ശാസ്ത്രി നഗറിലെ ബൈപാസിലൂടെ പോകുന്ന ടോൾ ബൂത്തിന് പകരം വലതുവശത്തെ കട്ട് എടുക്കുക. മവാനയിൽ നിന്ന് വലത്തോട്ട് തിരിയുക, അവിടെ നിന്ന്  ഒരു റൂട്ട് മീററ്റിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ഹസ്തിനപുരിലേക്ക് പോക

*Forwarded as received

Thursday, September 24, 2020

പൂന്താനം നമ്പൂതിരിയുടെ ഭക്തി

🙏🏽പൂന്താനം നമ്പൂതിരിയുടെ ഭക്തി🙏🌹🙏🏽

ശ്രീകഷ്ണ ഭക്തനായ പൂന്താനം തിരുമേനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ തൊഴാനായി പോയാല്‍  കുളിയും, ജപവും, പ്രദക്ഷിണവും, നമസ്ക്കാരവുമായി മിക്കവാറും  ക്ഷേത്രത്തിൽ തന്നെ താമസിച്ചു കൊണ്ടിരുന്നു. വല്ലപ്പോഴും ഇല്ലത്ത് വന്നു എന്തെങ്കിലും ദ്രവ്യം കിട്ടിയത് ഉണ്ടെങ്കില്‍ അത് പത്നിയെ ഏല്പിച്ച് വീണ്ടും ഗുരുവായൂര്‍ക്ക് മടങ്ങിപ്പോകും. പത്നിയും കൃഷ്ണനെ പ്രാര്‍ത്ഥിച്ച് ഇല്ലത്ത് കഴിഞ്ഞുകൂടി.
അക്കാലത്താണ് പൂന്താനം സന്താനഗോപാലം സന്താനകരമായിട്ടുള്ളതാണല്ലോ എന്നു വിചാരിച്ചു. ആ കഥ ഒരു പാന രീതിയിൽ എഴുതുവാൻ തുടങ്ങിയത്. ശ്രീകൃ‌ഷ്ണനും അർജുനനുംകൂടി വൈകുണ്ഠത്തിൽ ചെന്ന ഭാഗത്ത് വൈകുണ്ഠത്തെ ഏതുപ്രകാരമാണു വർണ്ണിക്കേണ്ടത് എന്നു വിചാരിച്ചുകൊണ്ട് അദ്ദേഹം ഒരു ദിവസം ഉറങ്ങാന്‍ കിടന്നു. അന്ന്  ഗുരുവായൂരപ്പൻ വൈകുണ്ഠത്തെ അദ്ദേഹത്തിന് സ്വപ്നത്തിൽ കാണിച്ചു കൊടുത്തു. അതിൻ പ്രകാരമാണ് സന്താനഗോപാലത്തിൽ വൈകുണ്ഠത്തെ വർണ്ണിച്ചിരിക്കുന്നതത്രേ.

പൂന്താനത്തിന് വ്യുല്പത്തിയില്ലായിരുന്നുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലിരുന്നു പല വിദ്വാന്മാർ ഭാഗവതം വായിച്ചു അർത്ഥം പറയുന്നതു കേട്ടു കേട്ട് അദ്ദേഹത്തിനു ഭാഗവതം ഏതു ഭാഗം വായിക്കുന്നതു കേട്ടാലും അർത്ഥം പറയാറായിത്തീർന്നു എന്നു മാത്രമല്ല, ഭക്തനായ അദ്ദേഹം ഭക്തിരസത്തോടുകൂടി അർത്ഥം പറയുന്നതു കേൾക്കാൻ എല്ലാവർക്കും വളരെ കൗതുകമുണ്ടായിത്തീർന്നു. ഒടുക്കം ഭാഗവതം ആരു വായിച്ചാലും അർത്ഥം പറയാൻ പൂന്താനത്തു നമ്പൂതിരി വേണമെന്നു ജനങ്ങൾക്കു നിർബന്ധമായി. ഒരു ദിവസം ഒരു വിദ്വാൻ വായിക്കാനും പൂന്താനത്തു നമ്പൂരി അർത്ഥം പറയാനും തുടങ്ങി. വായന കേൾക്കാൻ പണ്ഡിതന്മാരും പാമരന്മാരുമായിട്ട് അസംഖ്യം ജനങ്ങളും അവിടെ വന്നു കൂടി. അന്നു വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു. അർത്ഥം പറയുന്നതു അദ്ദേഹത്തിന്റെ മനോധർമ്മംപോലെയായിരുന്നു. ശ്ലോകാർത്ഥം നോക്കിയല്ല. അതിനാൽ രുഗ്മണി കൃ‌ഷ്ണന്റെ അടുക്കലേയ്ക്ക് ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ഭാഗം വർണ്ണിച്ചപ്പോൾ അദ്ദേഹം  "രുഗ്മണി തന്റെ എല്ലാ വിഷമങ്ങളും, കൃഷ്ണനോടുള്ള പ്രേമവും എഴുതി  ബ്രാഹ്മണന്റെ കൈയിലൊരെഴുത്ത് കൊടുത്തയച്ചു" എന്നു പറഞ്ഞു. എഴുത്തു കൊടുത്തയച്ചു എന്നുള്ളതു ഭാഗവതത്തിൽ പറഞ്ഞിട്ടില്ലാത്തതായിരുന്നതിനാൽ ഇതു കേട്ടു കൊണ്ടിരുന്ന വിദ്വാനായ ഒരു നമ്പൂരി പൂന്താനത്തിനെ പരിഹസിക്കാനായി  "എഴുത്തു കൊടുത്തയച്ചു എന്നുള്ളത് ഏതു ശ്ലോകത്തിലാണു പറഞ്ഞിരിക്കുന്നത്?" എന്നു ചോദിച്ചു. അതു കേട്ടപ്പോൾ സംസ്കൃതത്തിൽ അത്ര വ്യുല്പത്തിയില്ലായിരുന്ന പൂന്താനം മറുപടി പറയാൻ നിവൃത്തിയില്ലാതെ വി‌ഷമിച്ചു. അപ്പോൾ ശ്രീകോവിലിനകത്തു നിന്ന് കണ്ണന്‍ ചോദിച്ചു.  "എഴുത്തു കൊടുത്തയച്ചില്ല എന്ന് ഏതു ശ്ലോകത്തിലാണ് പറഞ്ഞിരിക്കുന്നത്? ആ ബ്രാഹ്മണൻ എന്റെ അടുക്കൽ വന്നപ്പോൾ രുഗ്മണിയുടെ ഒരെഴുത്തുകൂടി കൊണ്ടുവന്നിരുന്നു."  കണ്ണന്റെ ഈ ഉത്തരം  അവിടെ ഉണ്ടായിരുന്ന എല്ലാവരും വ്യക്തമായി കേട്ടു. ഇതു കേട്ടപ്പോൾ ചോദ്യം ചോദിച്ച നമ്പൂതിരി  പൂന്താനം തിരുമേനിയോട് ക്ഷമ ചോദിച്ചു. അദ്ദേഹം ആനന്ദക്കണ്ണീരോടെ കണ്ണടച്ചിരുന്നു.  എല്ലാവരും അദ്ദേഹത്തിന്റെ ഭക്തിയും ഭഗവാന് അദ്ദേഹത്തോടുള്ള സ്നേഹവും കണ്ട്   അത്ഭുത പ്പെട്ടു. പലരും പറഞ്ഞ് ഈ കഥകളെല്ലാം അദ്ദേഹത്തിന്റെ ഇല്ലത്തും അറിഞ്ഞു. ഗുരുവായൂരപ്പൻ പോലും ഇത്ര ഇഷ്ടത്തോടെ കേൾക്കുന്ന പൂന്താനത്തിന്റെ  ഭാഗവതം കഥ ഒരിക്കലെങ്കിലും കേൾക്കണം എന്ന് അദ്ദേഹത്തിന്റെ പത്നിക്ക് മോഹമായി. ആ പ്രാവശ്യം പൂന്താനം തിരുമേനി  ഗുരുവായൂരിൽ നിന്ന് ഇല്ലത്തെത്തിയപ്പോൾ അന്തര്‍ജ്‌ജനം പൂന്താനത്തിനോട്‌ പറഞ്ഞു: " ഇവിടുന്ന് ഭഗവാന്റെ കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പൻ നേരിട്ടു വരിക പതിവുണ്ടെന്ന് കേൾക്കേണ്ടായി. അതൊന്നു കേട്ടാല്‍ കൊള്ളാന്ന് ഒരു മോഹോണ്ട്.  നമ്മുടെ ഇല്ലത്ത്‌ ‌ 'ഭാഗവതസപ്താഹം ' നടത്ത്യാൽ നന്നായിരുന്നു. ഇവിടുന്ന് കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പനും ഇങ്ങോട്ട് വരൂലോ. അതും ഒരു സുകൃതല്ലേ..
ഇതുകേട്ട പൂന്താനം തിരുമേനി ഒന്നും പറയാതെ കണ്ണടച്ചിരുന്നു . ഏഴ്‌ ദിവസം നീണ്ടുനില്‍ക്കുന്ന സപ്‌താഹം നടത്താന്‍ ചെലവുണ്ട്. പാരായണത്തിന് ഒരു പണ്ഡിതശ്രേഷ്ഠനെ വിളിക്കണം. അദ്ദേഹത്തിന് ദക്ഷിണ നല്കണം.  ദിവസവും പാരായണം കേൾക്കുവാനായി വരുന്ന സദസ്യര്‍ക്ക്‌ അന്നദാനം നടത്തണം. അതിനുള്ള സമ്പാദ്യം കൈയിലില്ലായിരുന്നു. പതിയുടെ മൌനത്തിന്റെ  മനസ്സ്‌ വായിച്ചറിഞ്ഞ അന്തർജ്ജനം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ''സപ്‌താഹം നടക്കുന്ന ദിവസങ്ങളിലെ ഭക്ഷണത്തെക്കുറിച്ച്‌ വ്യാകുലപ്പെടണ്ട. ഇവിടന്ന് നിത്യദാനത്തിനായി തന്ന ധനം കുറച്ചു നീക്കിയിരിപ്പുണ്ട്. പോരാത്തതെല്ലാം ഉണ്ണികൃഷ്ണന്‍ തന്നെ നടത്തിത്തരും.'' 
എല്ലാം ഭഗവാന് സമർപ്പിച്ച് സപ്താഹം നടത്താമെന്ന് തീരുമാനിച്ച് നല്ല ഒരു ദിവസം നിശ്‌ചയിച്ചു. ആ സമയം ഇല്ലത്ത് അതി തേജസ്വിയായ ഒരു ബ്രാഹ്മണനും പത്നിയും എത്തിച്ചേര്‍ന്നു. സപ്താഹത്തെക്കുറിച്ചറിഞ്ഞപ്പോൾ ആ ബ്രാഹ്മണന്‍ അതിയായ സന്തോഷത്തോടെ പറഞ്ഞു.
 " അത്യാവശ്യം ഭാഗവതം വായനയൊക്കെ ഞാന്‍ ശീലിച്ചീട്ടുണ്ട്. അങ്ങയ്ക്ക് വിരോധല്യാ ച്ചാല്‍ പാരായണം ചെയ്യാന്‍ അനുവാദം തരണം. അങ്ങയുടെ കഥ കേൾക്കാൻ ഞങ്ങള്‍ വരാറുണ്ട്. എത്ര കേട്ടാലും എന്റെ പത്നിക്ക് മതിയാവില്യ. ഈ സമയത്തെന്നെ ഇവിടെ എത്തിച്ചേര്‍ന്നത് ഭാഗ്യായി" ഇതു കേട്ട പുന്താനത്തിനും പത്നിക്കും വളരെയധികം സന്തോഷമായി. നിശ്ചയിച്ച ദിവസം തന്നെ പൂന്താനം ഇല്ലത്ത് ഭാഗവത പാരായണം ആരംഭിച്ചു. ഇത്ര മനോഹരമായി ഒരു പാരായണം ഇതുവരെ' കേട്ടീട്ടില്യ. കേൾക്കുന്നവരുടെ ഉള്ളിൽ ആനന്ദം നിറയുന്നു. കണ്ണുകള്‍ സന്തോഷത്താൽ നിറഞ്ഞൊഴുകുന്നു. ആനന്ദ നിർവൃതിയിൽ ലയിച്ചിരുന്ന പൂന്താനം കഥ പറയുവാൻ തുടങ്ങി.  കഥ അവസാനിക്കുന്നതുവരെ ഗുരുവായൂരപ്പന്റെ രൂപം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍.    ഇത്രയും ഭക്തിയോടെ, മാധുര്യത്തോടെ ഇതിനു മുൻപ് ഒരിക്കലും പറഞ്ഞിട്ടേ ഉണ്ടായിരുന്നില്ല. എല്ലാവരും എല്ലാം മറന്നു ഭഗവാനിൽ ലയിച്ചിരുന്നു. സപ്‌താഹ വായന കേള്‍ക്കാന്‍ ആൾക്കാര്‍ ഇല്ലത്തേക്ക്‌ വന്നുകൊണ്ടിരുന്നു. എല്ലാ ദിവസവും ഉച്ചയ്‌ക്ക് ഭാഗവത പാരായണം കഴിഞ്ഞാല്‍ അന്തര്‍ജ്‌ജനം എല്ലാവര്‍ക്കും മൃഷ്‌ടാന്ന ഭോജനം നല്‍കി സംതൃപ്‌തരാക്കി. ഭഗവാനിലലിഞ്ഞ് ദിവസങ്ങള്‍ നിമിഷങ്ങളായി കടന്നുപോയി. വായനയുടെ സമാപന ദിവസം എല്ലാം ഭംഗിയായി അവസാനിച്ചു. പക്ഷേ അന്ന് അദ്ദേഹം അന്തർജ്ജനത്തെ അവിടെയെങ്ങും കണ്ടില്യ.   അദ്ദേഹം അന്വേഷിച്ചപ്പോൾ പൂജാമുറിയിൽ കണ്ണന്റെ മുമ്പില്‍ കണ്ണടച്ചിരിക്കുന്നു. ആ കണ്ണുകളിൽ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. പൂന്താനം അടുക്കളയില്‍ ചെന്നു. അടുപ്പില്‍ തീ കത്തിച്ച ലക്ഷണമില്ല. ആഹാരം വിളമ്പാന്‍ സമയമായി. വീണ്ടും പൂജമുറിയിലെത്തിയ അദ്ദേഹത്തിന്റെ കാൽപ്പെരുമാറ്റം കേട്ട് കണ്ണു തുറന്ന അന്തര്‍ജ്‌ജനം നിറഞ്ഞ കണ്ണുകളോടെ  പറഞ്ഞു.
''ഇന്ന്‌ ഇല്ലത്ത്‌ ആഹാരം ഉണ്ടാക്കാന്‍ സാധനങ്ങള്‍ ഇല്ല. പറഞ്ഞ വാക്കു പാലിക്കാന്‍ സാധിച്ചില്യ. ഞാന്‍ മൂലം ഇബടത്തേക്ക്.....  " തൊണ്ടയിടറി വാക്കുകള്‍ പുറത്തുവരാതായി. പത്നി പറയുന്നതുകേട്ട്‌ പൂന്താനം ഭഗവാന്റെ മുമ്പില്‍ സാഷ്‌ടാംഗം നമസ്‌ക്കരിച്ചു. ''ഭഗവാനേ എന്തൊരു പരീക്ഷണമാണ്‌.'' ഇങ്ങനെ കരഞ്ഞ്‌ ഭഗവാനെ വിളിച്ചുകൊണ്ടിരുന്ന അവരുടെ അരികിലേക്ക്‌ എന്നും വളരെ പ്രിയത്തോടെ വായന കേള്‍ക്കാനെത്തിയിരുന്ന ഒരു ബ്രാഹ്മണദമ്പതിമാർ കടന്നു വന്നു.
''പൂന്താനം തിരുമേനി ഇത്രയും മനോഹരമായ ഒരു സപ്താഹം ഞാന്‍ കേട്ടിട്ടില്ല. അങ്ങ് എതിരൊന്നും പറയരുത്. ഇന്നത്തെ അന്നദാനം ഞങ്ങളുടെ വകയാണ്. മാത്രമല്ല. ആചാര്യ ദക്ഷിണക്കുള്ള ദ്രവ്യവും വസ്ത്രവും കൂടി കരുതിയിട്ടുണ്ട്. അങ്ങ് പത്നീസമേതനായി  വന്നാലും, എല്ലാവരും അങ്ങയെ കാത്തിരിക്കുന്നു. " അത്യന്തം അത്ഭുതത്തോടെ ധൃതിയില്‍ പൂന്താനവും പത്നിയും മുറ്റത്തെ യജ്ഞശാലയിലെത്തി.  വിഭവങ്ങള്‍ സമൃദ്ധമായി എല്ലാ പാത്രങ്ങളിലും നിറച്ചുവച്ചിരിക്കുന്നു. 
വെള്ളിത്താലങ്ങളിൽ ദക്ഷിണക്കുള്ള പട്ടു വസ്ത്രങ്ങളും, ഫലങ്ങളും,  പട്ടിൽ പൊതിഞ്ഞ ദ്രവ്യവും വച്ചിരിക്കുന്നു. കൃഷ്ണാ !ഗുരുവായൂരപ്പാ! പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ യുവാവ് അദ്ദേഹത്തെയും പത്നിയേയും കൂട്ടിക്കൊണ്ടു പോയി. പാരായണത്തിനു വന്ന ദമ്പതികൾക്ക് ദക്ഷിണ നല്കാന്‍ ആവശ്യപ്പെട്ടു.  പറയാന്‍ കഴിയാത്ത ആനന്ദത്തോടെ അവര്‍ ആ യുവാവിനെ അനുസരിച്ചു.
അതിനു ശേഷം ആ യുവ ദമ്പതികൾത്തന്നെ  എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തു . ആനന്ദ നിർവൃതിയോടെ പൂന്താനവും അന്തർജ്ജനവും എല്ലാം കണ്ടു നിന്നു. അവസാനം പൂന്താനത്തേയും അന്തർജ്ജനത്തേയും ഇരുത്തി അവർ ഭക്ഷണം വിളമ്പിക്കൊടുത്തു. പിന്നീട് ആ യുവ ദമ്പതിമാരെ ഇരുത്തി പുന്താനവും പത്നിയും ആഹാരം വിളമ്പി. അങ്ങിനെ എല്ലാം മംഗളമായി നടന്നു. 
അന്ന്‌ രാത്രി ഉറക്കത്തില്‍ പൂന്താനത്തിന് ഒരു സ്പന ദർശനം ലഭിച്ചു. വായനക്കു വന്ന പണ്ഡിതബ്രാഹ്മണനും പത്നിയും, യുവ ദമ്പതിമാരും പൂന്താനത്തിനരികെ വന്നു.  പണ്ഡിതബ്രാഹ്മണന്റേയും പത്നിയുടേയും സ്ഥാനത്ത് സാക്ഷാല്‍ പരമേശ്വരനും ശ്രീ പാർവ്വതിയും. 
മഹാദേവന്‍ പറഞ്ഞു: 
''പൂന്താനം, ഭാഗവത സപ്താഹം  അസ്സലായിരുന്നു ട്ടോ. എത്ര കേട്ടാലും മതിയാവില്യ." 
 ആ സമയം കൂടെയുണ്ടയിരുന്ന ദമ്പതികളുടെ സ്ഥാനത്ത് പുഞ്ചിരിയോടെ നില്ക്കുന്ന രാധാസമേതനായ കൃഷ്ണന്‍.  കണ്ണന്‍ മന്ദഹാസത്തോടെ പറഞ്ഞു. 
"എന്റെ കഥകളും ലീലകളും സരസമായി പറയുന്നതു കേള്‍ക്കാൻ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന്‌ സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു. " 
ഭഗവാന്‍റെ ഭക്ത വാത്സല്യം അനുഭവിച്ച പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 

 ═══❁✿

രോഗമകറ്റുന്ന പ്രസാദങ്ങൾ


*🔱🔥രോഗമകറ്റുന്ന പ്രസാദങ്ങൾ🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮


നമ്മുടെ മിക്ക ക്ഷേത്രങ്ങളിലേയും പ്രസാദങ്ങൾക്ക് മഹാരോഗങ്ങളെപോലും അകറ്റാനുള്ള അത്ഭുത സിദ്ധിയുണ്ടെന്നതാണ് അനുഭവം. നമുക്ക് ചുറ്റുമുള്ള ക്ഷേത്രങ്ങളിലെ പ്രസാദങ്ങളും അവയുടെ ഫലവും

01: മുക്കുടി
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പാലക്കാട്  നഗരത്തിൽ കുന്നത്തൂർമേട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൃഷ്ണ ജയന്തിദിവസം രാത്രി 11നും12നും മദ്ധ്യേ നടത്തപ്പെടുന്ന ജന്മപൂജ ഏറെ പ്രസിദ്ധമാണ്. ഈ പൂജയിലെ നിവേദ്യത്തെ മുക്കുടി എന്നാണ് പറയുക. ചുക്ക്, തിപ്പലി, ഏലക്കായ്, പെരുങ്കായം, അയമോദകം, ശർക്കര എന്നിവ ചേർത്താണ് മുക്കുടി തയ്യാറാക്കുന്നത്. മുക്കുടി ഭഗവാന് നേദിച്ച ശേഷം അത് പ്രസാദമായി ഭക്തർക്ക് നൽകുന്നു.ഈ പ്രസാദം സേവിച്ചാൽ പല രോഗങ്ങളും അകലുമെന്നാണ് വിശ്വാസം

ലോക പ്രസിദ്ധിയാർജ്ജിച്ചതാണ് ശ്രീ കൂടൽമാണിക്യത്തിലെ തൃപ്പുത്തരിയും മുക്കുടിയും. തുലാം മാസത്തിലെ തിരുവോണനാളിൽ പുത്തരിയും പിറ്റേന്ന് മുക്കുടിയും ആചരിക്കുന്നു. പ്രസിദ്ധ ഭിഷഗ്വരനായ കുട്ടഞ്ചേരി മൂസ് പ്രത്യേക പച്ച മരുന്നുകൾ ചേർത്തുണ്ടാക്കിയ ദിവ്യ ഔഷധം തൈരിൽ കലർത്തി ദേവന് നിവേദിച്ച ശേഷം ഭക്തർക്ക് നൽകും ഇത് സേവിക്കുന്നവർക്ക് ഒരു വർഷ കാലത്തേക്ക് ഉദരസംബന്ധമായ യാതൊരു രോഗവും ഉണ്ടാവുകയില്ല എന്നതാണ് അനുഭവം

02: തേൻ പ്രസാദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
തിരുച്ചിറപ്പള്ളിയിൽ വെക്കാളിയമ്മൻ ക്ഷേത്രത്തിനടുത്തുള്ള കാളികാമ്പാൾ ക്ഷേത്രത്തിൽ വെള്ളിയാഴ്ച തോറും രാഹുകാലവേളയിൽ ദുർഗ്ഗയ്ക്ക് ഇഞ്ചിനീരും തേനും ചേർത്ത് അഭിഷേകം ചെയ്ത് ആ അഭിഷേകദ്രവ്യം കുട്ടികളുടെ നാക്കിൽ തടവുന്നു. തുടർച്ചയായി ഇങ്ങനെ ചെയ്താൽ സംസാരശേഷിയില്ലാത്ത കുട്ടികൾ സംസാരിച്ചു തുടങ്ങുമത്രെ

03: പാവയ്ക്കായ പ്രസാദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
തമിഴ്നാട്ടിൽ പുതുക്കോട്ട ജില്ലയിലെ ആവുടയാർ ക്ഷേത്രത്തിലെ അർദ്ധയാമപൂജാവേളയിൽ പാവയ്ക്കാ കറിയോടുകൂടി ചോറു നേദിച്ച് പ്രസാദമായി നൽകപ്പെടുന്നു. തുടർച്ചയായി നാല് ആഴ്ച ഇവിടെ ദർശനം നടത്തി മനസ്സുരുകി പ്രാർത്ഥിക്കുന്നതോടൊപ്പം പ്രസാദവും കഴിച്ചു പോന്നാൽ പ്രമേഹത്തിന് ശമനം കിട്ടുമെന്നാണ് വിശ്വാസം

04: വിഷമുറി പ്രസാദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഏറെ പ്രസിദ്ധമാണ് ആലപ്പുഴയ്ക്കടുത്തുള്ള തിരുവിഴാശിവക്ഷേത്രം.മാന്ത്രിക ചെയ്വനകളാൽ ശരീരത്തിൽ പ്രവേശിച്ചിട്ടുള്ള വിഷം പുറത്തുകളയാനുള്ള ശക്തി ഇവിടെത്തെ മുറിപ്രസാദത്തിനുണ്ട്. ക്ഷേത്രത്തിനുചുറ്റും പരിസരങ്ങളിലും വളരുന്ന പ്രത്യേകതരം മൂലികാ ചെടിയുടെ നീര് ശിവനെ പൂജിച്ച പാലിൽ കലർത്തി ആവശ്യക്കാരെകൊണ്ട് കുടിപ്പിക്കുന്നു. ഈ പ്രസാദം കുടിച്ച ശേഷം ക്ഷേത്രപ്രദക്ഷിണം വെയ്ക്കണം. അപ്പോൾ ഛർദ്ദിയുണ്ടാവുകയും വിഷം പുറത്ത് വരുമെന്നാണ് വിശ്വാസം

05: വലിയെണ്ണ പ്രസാദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
തകഴി ധർമ്മശാസ്താക്ഷേത്രത്തിൽ നൽകപ്പെടുന്ന പ്രസാദമായ എണ്ണ വാതരോഗമകറ്റുന്ന ദിവ്യ ഔഷധമായിട്ടാണ് കരുതപ്പെടുന്നത്. ഈ ക്ഷേത്രസന്നിധിയിൽ ജീവിച്ചു പോന്ന അണക്കേഴത്ത് വലിയച്ഛൻ എന്നയാളുടെ സ്വപ്നത്തിൽ അയ്യപ്പൻ പ്രത്യക്ഷനായി വാതരോഗത്തിനുള്ള ദിവ്യ ഔഷധമായ വലിയെണ്ണ കാച്ചാനുള്ള കൂട്ടുകളുടെ രഹസ്യം പറഞ്ഞു കൊടുത്തുവത്രെ. അതുപ്രകാരം അദ്ദേഹം എണ്ണ കാച്ചിയെടുത്തു. ക്ഷേത്രമണി മുഴങ്ങിയതിന്റെ അടിസ്ഥാനത്തിൽ എണ്ണ പാകപ്പെട്ടുവെന്നത് മനസ്സിലാക്കിയതോടൊപ്പം  അന്നേദിവസം നേദിച്ച ശർക്കരപായസത്തിൽ എണ്ണയുടെ സുഗന്ധം അനുഭവപ്പെട്ടുവെന്നുമാണ് ചരിത്രം. ഓതറമലമ്പ്രദേശത്തുള്ള എൺപത്തിനാല്തരം പച്ചിലമൂലികകളും എണ്ണകളും ചേർത്താണ് ഈ എണ്ണ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ കഠിനമായ പഥ്യവും നിർദ്ദേശിക്കപ്പെടുന്നു. ഈ പ്രസാദ എണ്ണ നാവിലോ പല്ലിലോ തട്ടാതെ ശംഖുകൊണ്ട്തൊണ്ടയിൽ ഒഴിക്കുന്നതാണ് പതിവ്. ഏഴു ദിവസം ഇവിടെ താമസിച്ച് പ്രാർത്ഥിച്ച് ഈ മരുന്ന് കഴിച്ച ശേഷം ക്ഷേത്രത്തിൽ നിന്നും നൽകുന്ന ചോറ് ഇന്തുപ്പും കുരുമുളകും ചേർത്ത് കഴിക്കണം. വെള്ളം, ചായ എന്നിവ വർജ്ജിക്കണം. മിഥുനം, കർക്കിടകം മാസങ്ങളിലാണ് ഈ എണ്ണ തയ്യാറാക്കുന്നത്. ഈ കാലമാണ് ഈ മരുന്ന് സേവിക്കാൻ ഉത്തമം. പൂർണ്ണ ഭക്തിയോടെ അയ്യപ്പനോട് മനസ്സുരുകി പ്രാർത്ഥിച്ച് ഈ മരുന്ന് കഴിച്ചാൽ എത്ര കടുത്ത വാതരോഗത്തിനും ശമനം കിട്ടുമെന്നാണ് ഭക്തവിശ്വാസം മാത്രമല്ല അനുഭവങ്ങളും

06: താൾകറിപ്രസാദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ആലപ്പുഴ ജില്ലയിൽ മരുത്തോർവട്ടം ശ്രീ ധന്വന്തരിക്ഷേത്രത്തിൽ ഒരു പ്രത്യേക വഴിപാടു നടത്തപ്പെടുന്നു. താൾകറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വഴിപാട് പ്രസാദത്തിന് രക്തസംബന്ധിയായ രോഗങ്ങളെ അകറ്റാനുള്ള അത്ഭുത ശക്തി ഉണ്ട്. സ്വാതിതിരുനാൾ താൾകറി പ്രസാദം സേവിച്ച് രോഗമുക്തി നേടിയതായും പറയപ്പെടുന്നു. കർക്കിടത്തിലെ കറുത്തവാവിൻ നാളിലാണ് ഈ താൾകറി നിവേദിക്കപ്പെടൂന്നത്. കാട്ടുചേമ്പിലതണ്ട് ശേഖരിച്ച് നന്നായി അരിഞ്ഞ് ഒപ്പം ചില പച്ചിലകളും ചേർത്താണ് ഈ കറി ചെയ്യപ്പെടുന്നത്. വഴിപാട് കഴിഞ്ഞയുടൻ ഭക്തർക്ക് നേദ്യത്തോടൊപ്പം താൾകറിയും നൽകപ്പെടുന്നു

07: അടുക്കള പ്രസാദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ ക്ഷേത്രത്തിൽ നൽകപ്പെടുന്ന പ്രധാനപ്പെട്ട പ്രസാദം അടുക്കളവിഭൂതിപ്രസാദമാണ്. വില്വമംഗലം സ്വാമിയാർക്ക് അടുക്കളയിൽ ദർശനം നൽകി അടുപ്പിലെ ചാമ്പൽ പ്രസാദമായി നൽകിയെന്നാണ് ചരിത്രം. ഈ വിഭൂതി ഭക്തിപൂർവ്വം ധരിച്ചാൽ ഹിസ്റ്റീരിയാ തുടങ്ങിയിട്ടുള്ള എല്ലാവിധ ചിത്തരോഗങ്ങളും മാറുമെന്നാണ് വിശ്വാസവും അനുഭവവും.

08: നെയ്യ് പ്രസാദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന സരസ്വതിക്ഷേത്രം കോട്ടയം ജില്ലയിലെ പനച്ചിക്കാട്ടാണ് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പ്രധാന വഴിപാട് സാരസ്വതം നെയ്യ്. പനച്ചിക്കാട്ടെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും വിദ്യയ്ക്കും ഉണര്‍വ് നല്‍കുന്ന ഈ ഔഷധം സാരസ്വത സൂക്തം വിധിയാം വണ്ണം ജപിച്ച് ശുദ്ധവും പൂര്‍ണ്ണവും ആക്കിയതാണ്. 

09: ചന്ദനം പ്രസാദം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
വിഷഹാരിയാണ് അച്ചൻകോവിൽ ശാസ്താവെന്നാണ് വിശ്വാസം. ശാസ്താവിന്റെ കൈക്കുമ്പിളിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനമാണ് സർപ്പവിഷത്തിനെതിരെയുള്ള ഔഷധം. അത്താഴപൂജയ്ക്കു ശേഷം രാത്രിയിൽ അവശ്യമാത്രയിൽ നടതുറക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണിത്. വിഷമേറ്റു വരുന്നവർക്ക് കിഴക്കേ ഗോപുരനടയിലെ മണിയടിച്ച് എപ്പോൾ വേണമെങ്കിൽ പോലും സഹായമഭ്യർത്ഥിക്കാം. വിഷമേറ്റു വരുന്നവർക്ക് ശാസ്താവിഗ്രത്തിന്റെ വലതുകൈക്കുമ്പിളിലെ ചന്ദനം തീർത്ഥത്തിൽ ചാലിച്ച് നൽകും. ചികിത്സാസമയത്ത് ആഹാരത്തിന് കഠിന നിയന്ത്രണമുണ്ട്. ആദ്യദിവസം കടുംചായ മാത്രം. പിന്നീടുള്ള ദിവസം ഉപ്പു ചേർക്കാത്ത പൊടിയരിക്കഞ്ഞി. ദാഹിക്കുമ്പോൾ ക്ഷേത്രക്കിണറ്റിലെ ജലം മാത്രം. വിഷം പൂർണ്ണമായി മാറിയ ശേഷം മാത്രമേ രോഗിയെ വിട്ടയക്കൂ.
 * ❁════❁✿

Tuesday, September 8, 2020

സൂര്യവംശ ചരിത്രം



*സൂര്യവംശ ചരിത്രം*

         സൂര്യനിൽനിന്നുമാണ് സൂര്യവംശം ഉണ്ടായത്. സൂര്യൻ ആ വംശത്തിൽ അഞ്ചാമനത്രെ ശ്രീആദിനാരായണൻ ഒന്നാമനും ശ്രീരാമൻ അറുപത്തിരണ്ടാമത്തെ രാജാവും 

ആയിരുന്നു. ശ്രീരാമനുശേഷവും അറുപത്തിയൊന്ന് രാജാക്കന്മാർ ആ വംശത്തിൽ വാഴുകയുണ്ടായി.
(1) ശ്രീആദിനാരായണൻ 

(2) ബ്രഹ്മദേവൻ 

(3) മരീചി 

(4) കശ്യപൻ 

(5) സൂര്യൻ 

(6) വൈവസ്വരമനു 

(7) ഇക്ഷാകു 

(8) വൃക്ഷി 

(9) പുരഞ്ജയൻ എന്ന് പേരുള്ള കാകുൽസ്ഥൻ 

(10) ഇന്ദ്രവാഹൻ 

(11) വിശ്വരണി 

(12) ചന്ദ്രൻ 

(13) യവനാശ്വൻ 

(14) ചാപസ്ഥൻ 

(15) ബ്രുഹദശ്വൻ 

(16) കുവലയാശ്വൻ 

(17) ദ്രുഡാശ്വൻ 

(18) ഹരിശ്വൻ 

(19) നികുംഭൻ 

(20) മൃഗണാശ്വൻ 

(21) വീണ്ടും മൃഗണാശ്വൻ 

(22) കൃതാശ്വൻ 

(23) സേനജിത്ത് 

(24) യവനാശ്വൻ 

(25) മാന്ധാതാ 

(26) പുരുകുത്സൻ 

(27) ത്രസ്യദസ്യു അഥവാ അനരണ്യൻ

(28) ഹരിശ്വൻ 

(29) അരുണൻ 

(30) ത്രിബന്ധനൻ 

(31)ത്രിശങ്കു അഥവാ സത്യവ്രതൻ 

(32) ഹരിശ്ചന്ദ്രൻ 

(33) ലോഹിതൻ 

(34) അരിദൻ 

(35) ചമ്പൻ 

(36) സുദയവൻ 

(37) വിജയൻ 

(38) ഭരുഗൻ 

(39) വിരുഗൻ 

(40) ബാഹുകൻ 

(41) സഗരൻ 

(42) അസമജ്ഞൻ 

(43) അംശുമാൻ 

(44) ദിലീപൻ 

(45) ഭഗീരഥൻ 

(46) ശ്രുതൻ 

(47) നാഭൻ 

(48) സിന്ധുദ്വീപൻ 

(49) അയുതായുസ്സ് 

(50) ഋതുപർണൻ 

(51) കല്മാഷപാദൻ എന്ന സുദാസൻ 

(52) അസ്മഗൻ 

(53) നാരീകവചൻ എന്ന മൂലകൻ 

(54)ദശരഥൻ 

(55) ജഢപീഢൻ 

(56) വിശ്വസഖൻ 

(57) ഖട്വാംഗൻ 

(58) ദീർഘബാഹു എന്ന ദിലീപൻ 

(59) രഘു 

(60) അജൻ 

(61) ദശരഥൻ 

(62) ശ്രീരാമൻ (ആദിനാരായണനാണ് ദശരഥന്റെ പുത്രൻ ശ്രീരാമനായിട്ട് അവതരിച്ചത്)
ദിലീപൻ, ഇക്ഷാകു, ഭഗീരഥൻ, ദശരഥൻ , ശ്രീരാമൻ എന്നിവരായിരുന്നു സൂര്യവംശത്തിലെ പ്രസിദ്ധരായ രാജാക്കന്മാർ. അയോദ്ധ്യയായിരുന്നു സൂര്യവംശ രാജാക്കന്മാരുടെ ആസ്ഥാനം. സുമിത്രനാണ് സൂര്യവംശത്തിലെ അവസാനത്തെ രാജാവ്. ബി.സി. 400-ൽ നന്ദ രാജവംശത്തിലെ മഹാപത്മ നന്ദ സുമിത്രനെ അയോദ്ധ്യയിൽ നിന്നും പുറത്താക്കിയതോടെ ഈ രാജവംശത്തിന്റെ ഭരണം അവസാനിച്ചു.
ലോകകണ്ടകനായ രാവണന്റെ ഉപദ്രവം സഹിക്കാനാവാതെ ഭൂമിദേവി ഗോരൂപംപൂണ്ട് ബ്രഹമദേവനോട് സങ്കടം ഉണർത്തിച്ചു. തന്റെ വരംമൂലം രാവണൻ മദോന്മത്തനായതുകൊണ്ട് അദ്ദേഹം ഭൂമീദേവിയേയും ദേവന്മാരേയുംകൂട്ടി ക്ഷീരസാഗരതീരത്തുപൊയി മഹാവിഷ്ണുവിനെ സ്തുതിച്ചു. മഹാവിഷ്ണു സന്തുഷ്ടനായി

പ്രത്യക്ഷപ്പെട്ടു.
“രാവണന് മനുഷ്യനാൽമാത്രമേ മരണം സംഭവിക്കുകയുള്ളൂ” എന്ന് ബ്രഹ്മാവ്‌ ഒരുവരം കൊടുത്തിട്ടുണ്ടായിരുന്നു. കൂടാതെ സൂര്യകുലത്തിൽ ഇഷ്വാകുവംശത്തിൽ ജനിച്ച അനരണ്യൻ എന്ന രാജാവിനെ രാവണൻ നിഗ്രഹിച്ഛസമയം ആ രാജാവ്, “നീ എന്നെ നിഗ്രഹിക്കുന്നതുനിമിത്തം എന്റെ വംശത്തിലുണ്ടാകുന്ന

ഒരുരാജസിംഹം നിന്നെ കുലത്തോടുകൂടി നശിപ്പിക്കുന്നതാണ്” എന്ന് ശപിക്കുകയുണ്ടായിട്ടുണ്ട്. അതനുസരിച്ച് ഞാൻ രഘുവംശത്തിൽ ദശരഥന്റെ പുത്രനായി അവതരിക്കുന്നതാണ്. നാരദപർവ്വതന്മാരുടെ ശാപമനുസരിച്ച് ഞാൻ രാജ്യംവിട്ട് കാട്ടിൽ പോകേണ്ടാതായും വരും. മുനിമാരുടെ ശാപം അനുസരിച്ച് മഹാലക്ഷ്മി, രാവണന്റെ ഭാര്യയായ മണ്ഡോദരിയുടെ സന്താനമായി ജനിക്കുന്നതും, ആ കന്യക ജനകന്റെ സന്താനമായി വളരുന്നതും, ആ ജാനകിയെ ഞാൻ പാണിഗ്രഹണം ചെയ്യുന്നതും, രാവണൻ ആ പുത്രിയെ കാംക്ഷിക്കുന്നതും, അതുനിമിത്തം രാവണന് ആപത്തുണ്ടാകുന്നതും ആകുന്നു. രാവണനോടുകൂടി ഉണ്ടാകുന്ന യുദ്ധത്തിൽ എന്നെ സഹായിക്കുവാനായി ദേവന്മാർ ഭൂമിയിൽ വാനരന്മാരായി പിറന്നുകൊള്ളട്ടെ. ദശരഥൻ എന്നെ യുവരാജാവായി അഭിഷേകം ചെയ്‌വാൻ പുറപ്പെടുന്നതിനെ മുടക്കുവാനായി ദുന്ദുഭി എന്ന അപ്സരസ്ത്രീ മന്ഥരയായും പിറന്നുകൊള്ളട്ടെ.
 *┈┉┅❀꧁⚜🍂⚜꧂❀┅┉┈*
═ 

Monday, September 7, 2020

ചട്ടമ്പിസ്വാമി ജയന്തി

*ചട്ടമ്പിസ്വാമി ജയന്തി* 

വേദാന്ത ചിന്തയില്‍ അദ്വിതീയനും കേരള നവോത്ഥാന നായകരില്‍ പ്രമുഖനുമായ ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 167-ാമത്‌ ജയന്തിയാണ് ഇന്ന് (07/09/20)

 കൊല്ലവര്‍ഷം 1029 ചിങ്ങമാസത്തിലെ ഭരണി നക്ഷത്രത്തിൽ തിരുവനന്തപുരത്ത്‌ കണ്ണമ്മൂലയിലെ ഉള്ളൂര്‍ക്കോട്‌ വീട്ടിലാണ് ചട്ടമ്പി സ്വാമികള്‍ ജനിച്ചത്. താമരശ്ശേരി ഇല്ലത്ത്‌ വാസുദേവ ശര്‍മ്മയായിരുന്നു അച്ഛന്‍. നങ്ങേമപ്പിള്ള അമ്മയും.

"നവീന ശങ്കരന്‍" എന്നു മഹാകവി ഉള്ളൂര്‍ വിശേഷിപ്പിച്ച അതുല്യ പ്രതിഭയാണ് വിദ്യാധിരാജ തീര്‍ഥപാദരായ ചട്ടമ്പി സ്വാമികള്‍.
അദ്ദേഹത്തിനു വശംവദമാകാത്ത ഒരു കലയും വിദ്യയും ശാസ്ത്രവുമില്ലായിരുന്നു. മലയാളം കൂടാതെ, തമിഴ്, സംസ്കൃത ഭാഷകളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ചിന്തകന്‍, ഗവേഷകന്‍, കവി, വ്യാഖ്യാതാവ്, വാഗ്മി, സമുദായ പരിഷ്കര്‍ത്താവ്, ഗുണാതീതനായ ഗുരുവര്യന്‍ എന്നിങ്ങനെയുള്ള ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. അതുല്യമായ ഓർമ ശക്തിയായിരുന്നു അദ്ദേഹത്തിന്. ഒരിക്കൽ കേട്ടതോ വായിച്ചതോ അദ്ദേഹം ഒരിക്കലും മറക്കില്ല. സിദ്ധവൈദ്യം, മർമ്മവിദ്യ, തർക്കശാസ്ത്രം, വേദാന്തം തുടങ്ങിയവയിൽ അസാധാരണ വൈഭവമായിരുന്നു അദ്ദേഹത്തിന്. കന്യാകുമാരിയിലെ സൂഫിവര്യനിൽ നിന്നും ഇസ്ലാം മതതത്വങ്ങളും ഖുറാനും സ്വായത്തമാക്കി.  അത്യാവശ്യം എഴുത്തുകുത്തുകൾക്കുള്ള അറബിയും പഠിച്ചു. തമിഴ്നാട്ടിൽ തന്നെയുള്ള ഒരു ക്രിസ്ത്യൻ പുരോഹിതനിൽനിന്നും ക്രിസ്തുമത സിദ്ധാന്തങ്ങളുംബൈബിളും പഠിച്ചു.

ഹിന്ദുമതത്തിലെ ജാതിചിന്തയ്‌ക്കും അനാചാരങ്ങള്‍ക്കും എതിരെ സ്വാമികള്‍ നടത്തിയ ആശയ പ്രചാരണം കേരളത്തിലെ സമൂഹിക പരിഷ്‌കരിക്കരണത്തിനു തുടക്കം കുറിച്ചു. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീ പുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസം തുടങ്ങി കേരള സമൂഹം ചർച്ച ചെയ്യാത്ത കാര്യങ്ങൾ പൊതുവേദിയിൽ അദ്ദേഹം അവതരിപ്പിച്ചു. ഹൈന്ദവ വിശ്വാസങ്ങളേയും ആചാരങ്ങളേയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.


ബാല്യത്തിലെ ദാരിദ്ര്യത്താൽ അദ്ദേഹത്തിന് വേണ്ട രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എങ്കിലും സ്വപ്രയത്നം കൊണ്ട് മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലും ഗണിതശാസ്ത്രത്തിലും അറിവുനേടി. കൗമാരപ്രായത്തില്‍ത്തന്നെ വേദങ്ങളും മന്ത്രങ്ങളും പഠിച്ചു.


അയ്യപ്പന്‍ എന്ന് വിളിപ്പേരുണ്ടായിരുന്ന കുഞ്ഞന്‍ പിള്ളയാണ്‌ പില്‍ക്കാലത്ത്‌ ചട്ടമ്പിസ്വാമികള്‍ എന്ന പേരില്‍ പ്രസിദ്ധനായത്‌. പേട്ടയിലെ വിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ ക്ലാസിലെ 'മോണിട്ടര്‍' ആയിരുന്നു. മോണിട്ടറെ ചട്ടമ്പി എന്ന്‌ അന്ന് വിളിച്ചിരുന്നു. ചട്ടമ്പി എന്നാൽ ചട്ടങ്ങളെ നിയന്ത്രിക്കുന്നവൻ - നേതാവ് എന്നാണ് അർത്ഥം. കുഞ്ഞന്‍ പിള്ള പിന്നീട്‌ സന്ന്യാസി ആയപ്പോഴും ആ വിളിപ്പേരു തുടര്‍ന്നു പോന്നു.
പതിമൂന്ന് വയസ്സുളളപ്പോള്‍ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവായ ശിവരാജയോഗി അയ്യാവു സ്വാമികൾ ബാലസുബ്രഹ്മണ്യോപദേശം നല്‍കി. ആ മന്ത്രം അരലക്ഷം തവണ ജപിച്ചു സിദ്ധി വരുത്തി അദ്ദേഹം ഷണ്‍മുഖദാസന്‍ എന്ന പേരുനേടി. പിന്നീട് തന്റെ ശിഷ്യർക്ക് പലർക്കും സ്വാമികൾ ബാലസുബ്രഹ്മണ്യോപദേശം പകർന്നു നൽകിയിട്ടുണ്ട്.

ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ ആത്മജ്ഞാനത്തിനായി ദേശാടനം ആരംഭിച്ചു. ഈ യാത്രയില്‍ അണിയൂര്‍ ക്ഷേത്രത്തില്‍വച്ച്‌ ശ്രീനാരായണ ഗുരുദേവനെ കാണുകയും ഒരുമിച്ച്‌ മൂന്നു കൊല്ലക്കാലം അരുവിപ്പുറത്തു കഴിയുകയും ചെയ്‌തു."സര്‍വജ്ഞനായ ഋഷി" എന്നും "പരിപൂര്‍ണ കലാനിധി" എന്നും ശ്രീ നാരായണഗുരു ചട്ടമ്പി സ്വാമികളെ വിശേഷിപ്പിച്ചത് തീര്‍ത്തും അന്വര്‍ഥമാണ്. പിൽക്കാലത്ത് ഗുരുദേവൻ സ്വാമികളെ ആദരിച്ച്  "നവമഞ്ജരി" എന്ന കൃതി രചിക്കുകയുണ്ടായി.

എറണാകുളത്തുവച്ച്‌ സ്വാമി വിവേകാനന്ദനെ കാണുകയും അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച്‌ 'ചിന്മുദ്ര' യുടെ സാരാംശം വിവരിച്ചു കൊടുക്കുകയും ചെയ്‌തു. തുടർന്ന് ഒന്നര മണിക്കൂറോളം വിവേകാനന്ദ സ്വാമികൾ ചിൻമുദ്രാങ്കിതനായി ധ്യാനനിമഗ്നനായി നിന്ന്, അവാച്യമായ സായൂജ്യം നേടി. തുടർന്ന് തന്റെ തലയിൽ കയ് വച്ച് അനുഗ്രഹിക്കണമെന്ന വിവേകാനന്ദ സ്വാമികളുടെ അപേക്ഷ കൈക്കൊണ്ട് ചട്ടമ്പിസ്വാമികൾ അപ്രകാരം ചെയ്യുകയും ചെയ്തു.

"കേരളത്തില്‍ ഞാന്‍ ഒരു അസാധാരണ മനുഷ്യനെ കണ്ടു" എന്നു സ്വാമി വിവേകാനന്ദനും "വിവേകാനന്ദന്‍ വായ് തുറന്നാല്‍ മണല്‍ത്തരിപോലും മധുരിക്കും" എന്നു ചട്ടമ്പിസ്വാമികളും പറഞ്ഞിട്ടുണ്ട്. 

ജീവകാരുണ്യ നിരൂപണം, വേദാധികാര നിരൂപണം, ജാതി നിരൂപണം, പ്രാചീനമലയാളം, അദ്വൈത ചിന്താപദ്ധതി, നിജാനന്ദവിലാസം, ക്രിസ്‌തുമതസാരം എന്നിവയാണ്‌ ചട്ടമ്പിസ്വാമികളുടെ പ്രധാന രചനകള്‍. ഇതിൽ പ്രാചീന മലയാളമാണ് അദ്ദേഹത്തിന്റെ ഏറ്റവും ബ്രഹത്തായ രചന. പ്രാചീന കേരളത്തിലെ സാമൂഹിക ചുറ്റുപാടുകൾ സ്വാമികൾ അതിൽ വ്യക്തമായി വരച്ചിടുന്നുണ്ട്.

സ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് 2014ൽ  അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി. 

ചട്ടമ്പിസ്വാമികളുടെ സഹജീവികളോടുള്ള ദീനാനുകമ്പ പ്രസിദ്ധമാണ്. "അനുകമ്പയാവുന്ന തേൻ കൊണ്ട് നിറഞ്ഞതാവണം മനുഷ്യ മനസ്സ്" എന്നു പറഞ്ഞ അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം ആഗസ്ത് 25 (കൊല്ലവർഷം 1029 ചിങ്ങമാസം ഭരണിനാളിലാണ് സ്വാമികൾ ജനിച്ചത്)  ജീവകാരുണ്യ ദിനമായി സംസ്ഥന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

സന്ന്യാസജീവിതത്തിന്റെ സായന്തനത്തില്‍ ഗൃഹസ്ഥശിഷ്യനായ കുമ്പളത്തു ശങ്കുപ്പിള്ളയുടെ അതിഥിയായി പന്മനയില്‍ താമസിക്കവേ കൊല്ലവര്‍ഷം 1099 മേടം 23ന്‌ സ്വാമികള്‍ സമാധിയായി. 

🙏🏻🙏🏻🙏🏻

ചട്ടമ്പിസ്വാമികൾ

*🔱🔥ചട്ടമ്പിസ്വാമികൾ🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

അച്ഛന്റെ പേര് ?
ans : വാസുദേവൻ നമ്പൂതിരി

അമ്മയുടെ പേര് ? 
ans : നങ്ങമ പിള്ള 

ചട്ടമ്പി സ്വാമിയുടെ ഭവനം?
ഉള്ളൂർക്കോട്ട് വീട്  

ചട്ടമ്പി സ്വാമികളുടെ ആദ്യകാല ഗുരു?
ans : പേട്ടയിൽ രാമൻ പിള്ള ആശാൻ
[രാമൻ പിള്ളയാശാന്റെ കുടിപ്പള്ളിക്കൂടത്തിൽ  പഠിക്കവേ ക്ലാസ് ലീഡർ എന്ന അർത്ഥത്തിൽ ചട്ടമ്പി എന്നായിരുന്നു വിളിച്ചത്. പിന്നീട് ചട്ടമ്പി എന്ന പേരിൽ അറിയപ്പെട്ടു.]

ചട്ടമ്പി സ്വാമികളുടെ ഗുരു?
ans : തൈക്കാട് അയ്യ സ്വാമികൾ 

സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു?
ans : സുബ്ബജടാപാഠികൾ 

ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രം അഭ്യസിപ്പിച്ച ഗുരു?
ans : സ്വാമിനാഥ ദേശികർ

ചട്ടമ്പി സ്വാമിയ്ക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത്?
ans : എട്ടരയോഗം 

തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ?
ans : ചട്ടമ്പിസ്വാമികൾ

ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?
ans : വടിവീശ്വരം

ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്നുവിളിച്ച സാമൂഹ്യ പരിഷകർത്താവ്?
ans : തൈക്കാട് അയ്യ

‘മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു’ എന്ന് സ്വാമി വിവേകാനന്ദൻ ആരെക്കുറിച്ചാണ് പറഞ്ഞത്?
ans : ചട്ടമ്പി സ്വാമികളെ 

ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം) രചിച്ചത്?
ans : ചട്ടമ്പി സ്വാമി

ചട്ടമ്പി സ്വാമിയെ ആദരിച്ച് ശ്രീനാരായണ ഗുരു രചിച്ച കൃതി?
ans : നവമഞ്ജരി

ചട്ടമ്പി സ്വാമികളുടെ പ്രധാന ശിഷ്യൻ?
ans : ബോധോശ്വരൻ 

ചട്ടമ്പി സ്വാമി സമാധിയായത്?
ans : 1924 മെയ് 5

ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത്?
ans : പന്മന

ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാർ ചേർന്ന് സ്ഥാപിച്ച ക്ഷേത്രം?
ans : ബാലഭട്ടാരക ക്ഷേത്രം

ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത്?
ans : 2014 ഏപ്രിൽ 30 

ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ആഗസ്റ്റ് 25 ജീവ കാരുണ്യദിനമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

ചട്ടമ്പി സ്വാമികൾ ജനിച്ചത്?
ans : 1853 ആഗസ്റ്റ് 25 

ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം?
ans : കൊല്ലൂർ(കണ്ണമൂല)

അവർണർക്കും വേദം പഠിക്കാം എന്നു സ്ഥാപിച്ച  ചട്ടമ്പി സ്വാമികളുടെ കൃതി?
ans : വേദാധികാര നിരൂപണം

ചട്ടമ്പി സ്വാമി സമാധി സ്ഥിതി ചെയ്യുന്നത്?
ans : പന്മന (കൊല്ലം)
 
*ചട്ടമ്പി സ്വാമി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?
ans : 1882

ചട്ടമ്പി സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം?
ans : 1892

ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര്?
ans : അയ്യപ്പൻ 

ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം?
ans : കുഞ്ഞൻപിള്ള 

‘ഷൺമുഖദാസൻ' എന്ന പേരിൽ അറിയപ്പെട്ടത്?
ans : ചട്ടമ്പിസ്വാമികൾ 

‘സർവ്വ വിദ്യാധിരാജ' എന്ന പേരിൽ അറിയപ്പെട്ടത്?
ans : ചട്ടമ്പിസ്വാമികൾ

ശ്രീ ഭട്ടാരകൻ, ശ്രീ ബാലഭട്ടാരകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ?
ans : ചട്ടമ്പിസ്വാമികൾ

കഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത്?
ans : ചട്ടമ്പിസ്വാമികൾ

‘കാവിയും കമണ്ഡവുമില്ലാത്ത സന്യാസി’ എന്നറിയപ്പെട്ട നവോത്ഥാന നായകൻ?
ans : ചട്ടമ്പിസ്വാമികൾ

ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ?
അദ്വൈത ചിന്താ പദ്ധതി, കേരളത്തിലെ ദേശനാമങ്ങൾ ആദിഭാഷ, അദ്വൈതവരം, മോക്ഷപ്രദീപ ഖണ്ഡനം, ജീവകാരുണ്യ നിരൂപണം, പുനർജന്മ നിരൂപണം, നിജാനന്ദാവിലാസം, വേദാധികാര നിരൂപണം, വേദാന്തസാരം, പ്രാചീന മലയാളം, അദ്വൈതപഞ്ചാരം,   സർവ്വമത സാമരസ്യം, പരമഭട്ടാര ദർശനം, ബ്രഹ്മത്വ നിർഭാസം

പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതിരാഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമി രചിച്ച പുസ്തകം?
ans : പ്രാചീന മലയാളം

പരശുരാമന്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി? 
ans : പ്രാചീന മലയാളം 

ചട്ടമ്പിസ്വാമിയുടെ ഏറ്റവു വലിയ കൃതി?
ans : പ്രാചീന മലയാളം

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

Friday, August 28, 2020

ഗംഗാ സ്തോത്രമ്‌ ||

*🔱🔥|| ഗംഗാ സ്തോത്രമ്‌ ||🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

ദേവി! സുരേശ്വരി! ഭഗവതി! ഗംഗേ
ത്രിഭുവനതാരിണി തരളതരംഗേ |

ശംകരമൗളി വിഹാരിണി വിമലേ
മമ മതിരാസ്താം തവ പദകമലേ || ൧ ||

ഭാഗീരഥി സുഖദായിനി മാതഃ
സ്തവ ജലമഹിമാ നിഗമേ ഖ്യാതഃ |

നാഹം ജാനേ തവ മഹിമാനം
പാഹി കൃപാമയി മാമജ്ഞാനമ്‌ || ൨ ||

ഹരിപദപാദ്യ തരംഗിണി ഗംഗേ
ഹിമവിധുമുക്താ ധവളതരംഗേ |

ദൂരീകുരു മമ ദുഷ്കൃതിഭാരം
കുരു കൃപയാ ഭവസാഗരപാരമ്‌ || ൩ ||

തവ ജലമമലം യേന നിപീതം
പരമപദം ഖലു തേന ഗൃഹീതമ്‌ |

മാതര്ഗംഗേ ത്വയി യോ ഭക്തഃ
കില തം ദ്രഷ്ടും ന യമഃ ശക്തഃ || ൪ ||

പതിതോദ്ധാരിണി ജാഹ്നവി ഗംഗേ
ഖംഡിത ഗിരിവരമംഡിത ഭംഗേ |

ഭീഷ്മ ജനനി ഹേ മുനിവരകന്യേ
പതിതനിവാരിണി ത്രിഭുവന ധന്യേ || ൫ ||

കല്പലതാമിവ ഫലദാം ലോകേ
പ്രണമതി യസ്ത്വാം ന പതതി ശോകേ |

പാരാവാരവിഹാരിണി ഗംഗേ
വിമുഖയുവതി കൃതതരലാപാംഗേ || ൬ ||

തവ ചേന്മാതഃ സ്രോതഃ സ്നാതഃ
പുനരപി ജഠരേ സോപി ന ജാതഃ |

നരകനിവാരിണി ജാഹ്നവി ഗംഗേ
കലുഷവിനാശിനി മഹിമോത്തുംഗേ || ൭ ||

പുനരസദംഗേ പുണ്യ തരംഗേ
ജയ ജയ ജാഹ്നവി കരുണാപാംഗേ |

ഇംദ്രമുകുടമണി രാജിതചരണേ
സുഖദേ ശുഭദേ ഭൃത്യശരണ്യേ || ൮ ||

രോഗം ശോകം താപം പാപം
ഹര മേ ഭഗവതി കുമതികലാപമ്‌ |

ത്രിഭുവനസാരേ വസുധാഹാരേ
ത്വമസി ഗതിര്മമ ഖലു സംസാരേ || ൯ ||

അലകാനംദേ പരമാനംദേ
കുരു കരുണാമയി കാതരവംദ്യേ |

തവ തടനികടേ യസ്യ നിവാസഃ
ഖലു വൈകുംഠേ തസ്യ നിവാസഃ || ൧൦ ||

വരമിഹ നീരേ കമഠോ മീനഃ
കിം വാ തീരേ ശരടഃ ക്ഷീണഃ |

അഥവാശ്വപചോ മലിനോ ദീനഃ
സ്തവ നഹി ദൂരേ നൃപതികുലീനഃ || ൧൧ ||

ഭോ ഭുവനേശ്വരി പുണ്യേ ധന്യേ
ദേവി ദ്രവമയി മുനിവരകന്യേ |

ഗംഗാസ്തവമിമമമലം നിത്യം
പഠതി നരോ യഃ സ ജയതി സത്യമ്‌ || ൧൨ ||

യേഷാം ഹൃദയേ ഗംഗാ ഭക്തിഃ
സ്തേഷാം ഭവതി സദാ സുഖമുക്തിഃ |

മധുരാകംതാ പംഝടികാഭിഃ
പരമാനംദ കലിതലലിതാഭിഃ || ൧൩ |

ഗംഗാസ്തോത്രമിദം ഭവസാരം
വാംഛിതഫലദം വിമലം സാരമ്‌ |

ശംകരസേവക ശംകര രചിതം
പഠതി സുഖീഃ തവ ഇതി ച സമാപ്തമ്‌ || ൧൪ ||

രചനെ – ആദി ശംകരാചാര്യ

✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

ശ്രീ വിദ്യാ മന്ത്ര മഹത്വം

*🔱🔥ശ്രീ വിദ്യാ മന്ത്ര മഹത്വം🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

പൂർവ്വ ജന്മ വാസനയാണ് ഒരു മനുഷ്യൻ തന്റെ സ്വത്തയെ തിരിച്ചറിയാനുള്ള പാത കണ്ടെത്തുന്നത്. ഒരു മനുഷ്യൻ തന്റെ ജന്മ ലക്‌ഷ്യം അറിയാതെ അനേകം ശരീരങ്ങൾ സ്വീകരിച്ചു ജനന മരണ ചാക്രിക പ്രവർത്തനങ്ങളിൽ സദാ ചരിക്കുന്നു.

ജ്ഞാനപാനയിൽ ഇപ്രകാരം പറയുന്നു...

അത്ര വന്നു പിറന്നു സുകൃതത്താല്‍
എത്ര ജന്‍മം മലത്തില്‍ കഴിഞ്ഞതും
എത്ര ജന്‍മം ജലത്തില്‍ കഴിഞ്ഞതും
എത്ര ജന്‍മങ്ങള്‍ മണ്ണില്‍ കഴിഞ്ഞതും
എത്ര ജന്‍മം മരങ്ങളായ്‌ നിന്നതും
എത്ര ജന്‍മമരിച്ചു നടന്നതും
എത്ര ജന്‍മം മൃഗങ്ങള്‍ പശുക്കളായ്‌
അതു വന്നിട്ടീവണ്ണം ലഭിച്ചൊരു
മര്‍ത്ത്യ ജന്‍മത്തില്‍ മുമ്പേ കഴിച്ചു നാം!
എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍
ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും
പത്തു മാസം വയറ്റില്‍ കഴിഞ്ഞുപോയ്‌
പത്തു പന്തീരാണ്ടുണ്ണിയായിട്ടും പോയ്‌
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു
ഇത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമെന്നില്ലല്ലോ;
നീര്‍പ്പോള പോലെയുള്ളൊരു ദേഹത്തില്‍
വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു
ഓര്‍ത്തറിയാതെ പാടുപെടുന്നേരം
നേര്‍ത്തുപോകുമതെന്നേ പറയാവൂ
അത്രമാത്രമിരിക്കുന്ന നേരത്തു
കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!

ഓരോ മനുഷ്യനും ജന്മ ലക്‌ഷ്യം ഉണ്ട് ആ ജന്മ ലക്‌ഷ്യം എന്താണന്നു നമുക്ക് നമ്മുടെ പൂർവ്വ സൂരികൾ പറഞ്ഞു തന്നിട്ടുണ്ട്. ഓരോ മനുഷ്യനും അത് ആർജ്ജിച്ചു സ്വയം പ്രകാശിതമാകാൻ പ്രകൃതി എന്ന മഹാ സത്യത്തെ തിരിച്ചറിയണം. ശാശ്വതമല്ലാത്ത ധന ജീവിതം മാത്രം പോരെ വൃഷ്ടിയും സമഷ്ടിയും ഒരുപോലെ പ്രാധന്യമുള്ളവയാണ്. സമൂഹ ജീവി ആയത് കൊണ്ട് കടമകളിൽ നിന്നുള്ള ഒളിച്ചാട്ടമല്ല സാധന മറിച്ചു സുഖകരമായ കുടുംബ ജീവിതത്തോടൊപ്പം നമ്മുടെ സ്വതയെ കൂടി തിരിച്ചറിയുമ്പോഴാണ് നാം നമ്മൾ ആകുന്നത്. അത് തന്നെ ആകണം ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറഞ്ഞത്. 
"യജ്ഞാനാം ജപ യജ്ഞോസ്മി"
എന്ന് ജപം ബൗദ്ധീകമാണ് കാരണം സംസാരത്തിൽ നിന്നുള്ള മോചനം ആണ് ജപം

"ജകാരോ ജന്മ വിച്ഛേദേ പകാരോ  പാപ നാശകം"

സംസാര ചക്രം ആകുന്ന കാമ കലാ ചക്രത്തിൽ ചരിക്കുന്ന ആത്മാവ് ഏതോ ഒരു ഘട്ടത്തിൽ മനുഷ്യ ജന്മം ലഭിക്കുന്നത് ആ മനുഷ്യ ജന്മത്തിൽ തന്നെ "സ്വയം" തിരിച്ചറിയുന്നത് ദുര്ലഭം ആ തിരിച്ചറിവിലൂടെ മഹാ ജ്ഞാനം തേടി പോകുന്നത് അതി ദുര്ലഭം അപ്രകാരം ഈ കാല ചക്രത്തിൽ നിൽക്കുന്ന മനുഷ്യനെ ത്രാണനം ചെയ്യുന്ന സദാശിവ സ്വരൂപൻ ആണ് "ഗുരു" "ഗുരുരേവ ജഗത് സർവ്വം" ആ പരമ ശിവ സ്വരൂപൻ ആയ ഗുരു തരുന്ന മഹാ മന്ത്ര ജ്ഞാനങ്ങൾ ഉരുവിട്ട് കൊണ്ടാണ് പടി പടിയായി നമ്മൾ പരമമായ സത്യത്തിലോട്ടു അടുക്കുന്നത്. അറിവ് നേടാനുള്ള ഏറ്റവും നല്ല യോഗ്യത അറിവില്ലായ്മ ആണ് എന്ന സത്യം തിരിച്ചറിയിക്കുന്നതാണ് ശിഷ്യന് ഗുരുവിന്റെ ആദ്യ ദാനം.സമ്പ്രദായത്തിൽ നിർത്തി ശാരീരികവും മാനസികവുമായ പക്വത വരുത്തി. അവിടുന്ന് ചിന്തിക്കാൻ തുടങ്ങിയ ശിഷ്യനെ അനേക പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പ്രപഞ്ചത്തിന്റെ  പാസ്വേർഡ് നൽകും അതാകുന്നു ശ്രീ വിദ്യാ (നല്ല ഗുരു ശ്രീ വിദ്യാ നൽകുന്നത് എല്ലാം നല്ല ഗുരു ആണന്നു ധരിക്കേണ്ട അതിനും തന്ത്രം മാനദണ്ഡങ്ങൾ കല്പിച്ചിട്ടുണ്ട്)

"ചരമേ ജന്മനി യഥാ ശ്രീ വിദ്യോപാസകോ ഭവേത്"

{മന്ത്ര മഹത്വം}

"വാക്യ കോടി സഹസ്രേഷു ജിഹ്വാ കോടി ശതൈരപി" |
 വർണ്ണിതം നൈവ ശാക്യോഹം ശ്രീ വിദ്യാ ഷോഡശാക്ഷരീം" ||

എണ്ണമില്ലാത്ത വാക്കുകളാലും എണ്ണമില്ലാത്ത നാവിനാലും വർണ്ണിക്കാൻ സാധ്യമല്ല ഈ വിദ്യയെ

"ഏകോച്ചാരേണ ദേവേശി ! വാജപേയസ്യ കോടയ: |
അശ്വ മേധ സഹസ്രാണി പ്രാദക്ഷിണ്യം ഭുവസ്തഥാ ||
(ഭൈരവാഗമം 17/8/190)

ഒരു പ്രാവശ്യം ജപിക്കുന്നത് കോടി വാജപേയ യാഗം ചെയ്തതിനു തുല്യം ആകുന്നു ഇങ്ങനെ ശ്രീ വിദ്യാ മന്ത്ര മഹത്വം അനേകം ശാസ്ത്രം പറയുന്നു. തുടർന്ന് നല്ല കഴിവും ഗുരു ഭക്തിയും ഉപാസ്യ ദേവതയിൽ വിശ്വാസവും നിശ്ചയ ദാർഢ്യം ഉള്ള ശിഷ്യനെ വാർത്തെടുക്കാൻ ഇപ്രകാരം പറയുന്നു.

"അപി പ്രിയതമം ദേയം സുത ദാര ധനാധികം !
രാജ്യം ദേയം ശിരോ ദേയം ന ദേയം ഷോഡശാക്ഷരി ||

ആശാപാശങ്ങളാലോ ധന മോഹങ്ങളാലോ ശ്രീ വിദ്യാ മന്ത്രം കൊടുക്കരുത് "നീ രാജ്യം കൊടുത്തോ ശിരസ്സ് കൊടുത്തോ ഒരിക്കലും കൊടുക്കരുത് ശ്രീ വിദ്യാ മന്ത്രം "

ഇപ്രകാരം ജന്മാന്തര തപസ്സിന്റെ ഫലമാണ് ഗുരുവും സമ്പ്രദായവും ഉപാസ്യ ദേവതയും കൈവരുന്നത് അപ്രകാരം കയ്യിൽ വന്നിട്ടും സമ്പ്രദായ മഹത്വം അറിയാതെ ഗുരു മഹത്വം അറിയാതെ ഗുരുവിനെ ശിലാ ബുദ്ധിയിൽ കാണുന്ന ശിഷ്യൻ അജ്ഞാനത്തിന്റെ നരകത്തിൽ എത്തുമെന്നുള്ളത് നിസംശയം പറയാം..

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

ശ്രീ ക്രമം അഥവാ ശ്രീ വിദ്യാ

*🔱🔥ശ്രീ ക്രമം അഥവാ ശ്രീ വിദ്യാ🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

"ബിന്ദു ത്രികോണ വസു കോണ ദശാര യുഗമം
മന്വന്തര നാഗ ദല സംയുത ഷോഡശാരം
വൃത്ത ത്രയം ച ധരണി സദന ത്രയം
ശ്രീ ചക്ര മേദ മുദിതം ത്രിപുരാംബികയെ"

ശ്രീ വിദ്യ ആരാധനയിലെ മൂന്നു ആചാരഭേദങ്ങൾ
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ആനന്ദ ഭൈരവ സമ്പ്രദായം. ഹയഗ്രീവ സമ്പ്രദായം. ദക്ഷിണാ മൂർത്തി സമ്പ്രദായം എന്നിങ്ങനെ പറയുന്നു.. ഈ മൂന്നു ഗുരു സങ്കല്പമാണ് ഓരോ സാമ്പ്രദായക്കാർ ആരാധിക്കുന്നത്..

ആനന്ദ ഭൈരവ സമ്പ്രദായം - വാമാചാരം

ഹയഗ്രീവ സമ്പ്രദായം - ദക്ഷിണാചാരം

ദക്ഷിണാമൂർത്തി സമ്പ്രദായം - മിശ്രാചാരം  എന്നു പറയുന്നു.. 

ഇവരുടെ ശ്രീ ചക്രങ്ങളും അതിന്റെ പ്രമാണങ്ങളും വ്യത്യസ്തമാണ്. ശ്രീ ചക്ര ഭൂപരത്തിൽ ആണ് വ്യത്യാസം കാണുന്നത് .

വാമാചാരം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
പഞ്ചമകാര പൂജയും ബലികളും കൊടുത്തുകൊണ്ടുള്ള പൂജയും സംഹാര ക്രമത്തിൽ ആകുന്നു പൊതുവെ പൂജിക്കുന്നത്

ദക്ഷിണാചാരം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
പായസവും അന്നങ്ങളും ധാന്യങ്ങളും വച്ചുള്ള പൂജയും സ്ഥിതി ക്രമത്തിൽ ഉള്ള പൂജയും ആകുന്നു പൊതുവെ കണ്ടു വരുന്നത്

മിശ്രാചാരം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഇവ രണ്ടും ചേർന്ന് കൊണ്ട് ആകുന്നു ഈ പദ്ധതി രണ്ടു രീതിയിലും പൂജിക്കുന്നവർ ആകുന്നു മിശ്രചാരികൾ സൃഷ്ടി ക്രമത്തിൽ ആകുന്നു പൊതുവെ പൂജ കാണുന്നത് ഇവയാകുന്നു മൂന്നു ആചാരഭേദങ്ങൾ...

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

ശ്രീ വിദ്യാ മന്ത്ര തത്വം🔥

*🔱🔥ശ്രീ വിദ്യാ മന്ത്ര തത്വം🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

"ശ്രീ വിദ്യാ ഷോഡശാക്ഷരി മന്ത്ര മഹത്വം"

"ഷോഡശാർണ്ണ മഹാ വിദ്യാ
ന  പ്രകാശ്യ കഥാചന |
ഗോപിതവ്യാ ത്വയാ ഭദ്രേ
സ്വ യോനിരിവ പാർവ്വതി ||
അപി പ്രിയതമം ദേയം
പുത്രദാര ധനാദികം |
രാജ്യം ദേയം ശിരോ ദേയം
ന ദേയാ ഷോഡശാക്ഷരി ||

അർത്ഥം

ഷോഡശി എന്ന ശ്രീ വിദ്യാ മന്ത്രം പരസ്യമാക്കാൻ പാടില്ലാത്തത് ആകുന്നു ശ്രീ വിദ്യ മന്ത്രം എപ്രകാരം ആണോ ഒരു സ്ത്രീ തന്റെ രഹസ്യ ഭാഗങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നത് അപ്രകാരം രഹസ്യമായി വയ്ക്കണം ഒരു നാളീകേരം അതിന്റെ ജലം സൂക്ഷിച്ചു വയ്ക്കുമ്പോലെ അത് പോലെ ശ്രീ വിദ്യയെ ഒളിപ്പിച്ചു വൈകുന്നവൻ ആരോ അവൻ അത്രേ യഥാർത്ഥ കൗളൻ. അവയെ ആചാര്യന്മാർ ഇപ്രകാരം അലങ്കാരമായി പറയുന്നത് തന്റെ ഭാര്യയെ വിട്ടു കൊടുക്കാം പുത്രനെ വിട്ടു കൊടുക്കാം രാജ്യം വിട്ടു കൊടുക്കാം ശിരസ്സ് അറുത്തു കൊടുക്കാം എന്നാൽ ഒരിക്കലും ശ്രീ വിദ്യാ മന്ത്രം അർഹതയില്ലാത്ത ഒരാൾക്ക് നൽകരുത് ...

തന്ത്ര ശാസ്ത്രത്തിന്റെ അടിസ്ഥാന ദേവതാ ഭാവമാണ് ലളിതാ പരമേശ്വരി. മൂലവിദ്യാ സ്വരൂപിണി ആയി പ്രകൃതിയിലും സാധകനിലും ഹൃദ് പദ്മത്തിൽ വിരാചിക്കുന്ന ചിദ്ച്ഛക്തി കുണ്ഡലിനി ആകുന്നു ദേവി. ഒൻപതു ആവരണ ദേവതകളെ പൂജിച്ചു

"അഷ്ടാ ചക്ര  നവ ദ്വാര ദേവാനാം പുരിയോദ്ധ്യാ: എന്ന് പറയുന്ന പ്രപഞ്ചത്തിലെ നവ ആവരണങ്ങളെ അറിഞ്ഞുകൊണ്ട് കൈവല്യം അടയുന്ന സാധകന്റെ മൂല വിദ്യാ ആകുന്നു ലളിത ലളിതയുടെ മന്ത്രം ആകുന്നു ശ്രീ വിദ്യ ലളിതയുടെ ശരീരം ശ്രീ ചക്രവും അനന്തമായ പ്രപഞ്ചത്തെ അതിന്റെ മൂല ബിന്ദുക്കളെ മൗലിക താത്വങ്ങളായി 3 സിന്ധാന്തങ്ങളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ത്രി തത്വങ്ങൾ ആണ്

"അഗ്‌നിശ്ച സൂര്യശ്ച സോമശ്ച
 ത്രിഭുവനം പരികീർത്തിത ...(ഭുവനേശ്വരി തന്ത്ര)

(അഗ്നി, സൂര്യ , സോമ)
(ഇഡാ, പിംഗള, സുഷുമ്ന)
(സൂര്യ നാഡീ, ചന്ദ്ര നാഡീ, അഗ്നി നാഡീ )
(ബ്രഹ്മ ഗ്രന്ഥി, വിഷ്ണു ഗ്രന്ഥി, രുദ്ര ഗ്രന്ഥി)
(വാഗ്‌ഭവം കുടം, കാമരാജ കുടം, ശക്തി കുടം)

ഈ മൂന്നു മൗലിക ബിന്ദുക്കളിൽ പരിലസിക്കുന്ന മഹാ തത്വം ആകുന്നു ലളിത
അതിനാൽ തന്നെ ഈ ശ്ലോകത്തിന്റെ അർത്ഥത്തിൽ പറയുന്നത് പോലെ ..

"ന ദേയം ഷോഡശാക്ഷരി''

ഷോഡശി എന്ന മന്ത്രം ഗോപ്യമാണ് വളരെ രഹസ്യമാണ് ഗുരുമുഖത്തു നിന്ന് അതിന്റെ രഹസ്യങ്ങൾ അറിഞ്ഞു ജപിക്കേണ്ടത് ആണ് മന്ത്രം എന്നത് കടലാസ്സിൽ ഉള്ള ചില അക്ഷര സമൂഹം അല്ല എന്ന ബോധ്യം ഉണ്ടാവുക...

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

ശ്രീ വിദ്യാ എന്ന ത്രിപുര സുന്ദരി

*🔱🔥ശ്രീ വിദ്യാ എന്ന ത്രിപുര സുന്ദരി🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

ത്രിപുര സുന്ദരി പത്തു മഹാവിദ്യകളുടെ ദേവതയാണ്. സനാതനധർമ്മത്തിൽ അവതരിപ്പിക്കപ്പെടുന്ന ദേവി, ലളിതസഹസ്രനാമം ലളിതോപഖ്യാനം വിഷയവുമായി ഈ ദേവത അറിയപ്പെടുന്നു. ഈരേഴുപതിന്നാലുലോകത്തിൽ ബ്രഹ്മലോകത്തിനു മുകളിലുള്ള സർവ്വലോകമാണ് ലളിതത്രിപുര സുന്ദരിയുടെ ആവാസസ്ഥാനമായ മണിദീപം. ശക്തിസമ്പ്രദായത്തിലെ ശ്രീകുല പാരമ്പര്യമനുസരിച്ച് ത്രിപുര സുന്ദരി മഹാവിദ്യയുടേയും ആദിപരാശക്തിയുടെ ഉയർന്ന ഭാവത്തിലും കാണപ്പെടുന്നു. ത്രിപുര ഉപനിഷത്ത് പ്രപഞ്ചത്തിന്റെ ആത്യന്തിക ശക്തി ഊർജ്ജം, എന്ന് വിളിക്കുന്നു. ബ്രഹ്മാവ്, വിഷ്ണു,, ശിവൻ എന്നിവരെക്കാളും പരമ ജ്ഞാനിയായി കാണപ്പെടുന്നു. ത്രിപുര സുന്ദരി കാമേശ്വര എന്ന രൂപത്തിലുള്ള ശിവന്റെ മടിത്തട്ടിൽ ഇരിയ്ക്കുന്നതായിട്ടാണ് പറയപ്പെടുന്നത്. ശക്ത താന്ത്രിക് പാരമ്പര്യവുമായി ബന്ധപ്പെട്ട പ്രധാന ദേവതയായ ത്രിപുര സുന്ദരി ശ്രീ വിദ്യാ എന്നും അറിയപ്പെടുന്നു. "സംസ്കൃതത്തിൽ 'ത്രിപുര' രണ്ട് സംസ്കൃത വാക്കുകളുടെ സംയോജനമാണ്. "ത്രി" എന്നർത്ഥമുള്ള "ട്രയാസ്" (മൂന്ന്) എന്നും "പുര" എന്നാൽ "നഗരം" എന്നും കോട്ട"എന്നും അർത്ഥമുണ്ട്. മാത്രമല്ല മൂന്നു നഗരങ്ങളെ പരാമർശിച്ചിരിക്കുന്നതായും കാണാം. സ്വർണ്ണം, വെള്ളി, ഇരുമ്പ് എന്നിവയുപയോഗിച്ച് ആകാശത്തിലും, വായുവിലും, ഭൂമിയിലും നിർമ്മിച്ചിരിക്കുന്നു. ഇതുപോലയൊരു നിർമ്മാണമായ മായാസുരന്റെ കോട്ട ശിവൻ നശിപ്പിച്ചിരുന്നു. ശിവൻ നശിപ്പിച്ച മൂന്നു നഗരങ്ങളെ ഇതിഹാസത്തിൽ പരാമർശിക്കുന്നു. എന്നിരുന്നാലും "ത്രിപുര" എന്നതിന് "ശിവ ശക്തിർ (ശിവശക്തി)"എന്നും അർത്ഥമാക്കുന്നു. ത്രിപുര സുന്ദരി എന്ന വാക്കിനർത്ഥം "മൂന്ന് ലോകങ്ങളിൽ സുന്ദരി എന്നാണ്. ത്രിപുര സുന്ദരി ത്രികോണ സമാനമായതിനാൽ (ത്രികോണ) ത്രിപുര എന്ന് വിളിക്കുന്നു. അത് യോനിയെ പ്രതീകപ്പെടുത്തുകയും ചക്ര രൂപം നൽകുകയും ചെയ്യുന്നു. ത്രിപുര സുന്ദരി മന്ത്രത്തിന് മൂന്ന് കൂട്ടം അക്ഷരങ്ങൾ ഉള്ളതിനാലും ത്രിപുര എന്ന പേരിലറിയപ്പെടുന്നു. പരാശക്തിയുടെ പ്രതീകമായി കരുതിപ്പോരുന്ന ശ്രീചക്രം ശ്രീവിദ്യോപാസനയിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ദശമഹാവിദ്യയായ ത്രിപുരസുന്ദരിയുടെ സ്ഥൂലരൂപത്തെ ആണ് ശ്രീചക്രമായി പറയുന്നത്. മദ്ധ്യത്തില്‍ ബിന്ദുവും, ത്രികോണം, അഷ്ടകോണം, അന്തര്‍ദശാരം, ബഹിര്‍ദശാരം, ചതുര്‍ദശാരം, അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ചതുരശ്രം എന്നിവയോടുകൂടിയാണ് ശ്രീചക്രത്തെ ഒരുക്കിയിരിക്കുന്നത്. നടുവില്‍ ബിന്ദുവിനുശേഷം മുകളിലേക്ക് നാലും താഴേക്ക് അഞ്ചും ത്രികോണങ്ങള്‍ പരിഛേദിക്കുമ്പോള്‍ നാല്‍പ്പത്തിമൂന്ന് ത്രികോണങ്ങള്‍ കാണും. ഇതിനുചുറ്റും എട്ടും പതിനാറും താമരദളങ്ങളുള്ള രണ്ടുചക്രവും അവയെ ചുറ്റി മൂന്നു വൃത്തങ്ങളും നാലുവശത്തേക്കും തുറക്കുന്ന നാലുദൂപുരത്തോടുകൂടിയ ചതുരശ്രവും കൂടിയതാണ് ശ്രീചക്രം. ശ്രീവിദ്യോപാസനയിൽ ശ്രീചക്രം മന്ത്രം ദേവി ഇവ മൂന്നും ഒന്നു തന്നെയാണ്. ബിന്ദുചക്രത്തെ സർവാനന്ദമയചക്രം എന്നു വിളിക്കുന്നു. ശ്രീചക്രത്തിന്റെ തൃതീയാവരണമായ അഷ്ടദളപദ്മത്തിൽ 
1. അനംഗകുസുമ 
2. അനംഗമേഖലാ 
3. അനംഗമദനാ 
4. അനംഗമദനാതുരാ 
5. അനംഗരേഖാ 
6. അനംഗവേഗിനി 
7. അനംഗാങ്കുശ 
8. അനംഗമാലിനി 
എന്നിങ്ങനെ 8 ദേവിമാർ സ്ഥിതിചെയ്യുന്നു. ഇതിനെ സർവസംക്ഷോഭണചക്രം എന്ന് വിളിക്കുന്നു. ഈ 8 ദേവിമാരെ ഗുപ്തതരയോഗിനിമാർ എന്ന് പറയുന്നു. ഈ ചക്രത്തിന്റെ നായിക ത്രിപുരസുന്ദരിയാകുന്നു. ഭൈരവി എന്നാൽ ഭീകരത, "അതിശയോക്തി" എന്നാണ് അർത്ഥമാക്കുന്നത്. ത്രിപുര ഭൈരവി എന്നും അറിയപ്പെടുന്നു. " ത്രി" എന്നാൽ മൂന്ന്, "പുര" എന്നത് കോട്ട, പട്ടണം, നഗരം, തുടങ്ങിയവയെ സൂചിപ്പിക്കുന്നു. ത്രിപുരയിൽ ബോധപൂർവ്വം മൂന്ന് വ്യത്യസ്ത ഘട്ടങ്ങളുണ്ട്: സജീവവും, സ്വപ്നവും, ഉറക്കവും. എല്ലാ ത്രിതീയതകളുടെയും രൂപത്തിലാണ്, ത്രിത്വത്തിൽ നിന്ന് ബ്രഹ്മത്തിൽ എത്തുകയാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ, ഭൈരവിയുടെ കൃപയുണ്ടെങ്കിൽ ശിവബോധം മനസ്സിലാക്കാം. അതുകൊണ്ട് ഭൈരവി ത്രിപുര ഭൈരവി എന്നും അറിയപ്പെടുന്നു. 
1. കാളിക
2. താര
3. ഷോഡശി
4. ഭുവനേശ്വരി
5. ഭൈരവി
6. ബഗളാമുഖി
7. ഛീന്നമസ്ത
8. ധൂമാവതി
9. മാതംഗി
10. കമല 
എന്നീ ഭാവങ്ങളാണ് ദശ വിദ്യകള്‍. മഹാദേവിയുടെ പത്തു അംശ രൂപാന്തരഭാവങ്ങളാണ് ദശമഹാവിദ്യകൾ. നവഗ്രഹ ബന്ധത്തിൽ ചന്ദ്രന്‍ ഷോഡശി അഥവാ ത്രിപുര സുന്ദരിയെ പ്രതിനിധികരിക്കുന്നു. തന്ത്ര ശാസ്ത്ര പ്രകാരം മഹാ വിദ്യാ ലളിത ത്രിപുര സുന്ദരി ആകുന്നു. അമ്മയുടെ മറ്റൊരു ഭാവം ആകുന്നു ഷോഡശി. ഷോഡശി എന്നാൽ പതിനാറു ബീജ സ്വരൂപത്തിൽ വർത്തിക്കുന്നവൾ എന്നാകുന്നു അതിനെ അനുലോമ വിലോമമായി ജപം ചെയ്യുമ്പോൾ മുപ്പത്തിരണ്ട് അക്ഷരം ആകുന്നു ആ വിദ്യയെ മഹാ ഷോഡശി എന്നു വിളിക്കുന്നു. മഹാ ഷോഡശി ശ്രീ വിദ്യാ മന്ത്ര സ്വരൂപിണിയും ശ്രീ ചക്ര സ്വരൂപി ആണെങ്കിലും തന്ത്രാന്തരങ്ങളിൽ മഹാ ഷോഡശി ദേവിക്ക് ശ്രീ ചക്ര പൂജ അല്ലാതെ മറ്റൊരു പൂജ പറയുന്നുണ്ട് ശ്രീ വിദ്യാ തന്ത്രത്തിൽ ഏകാദശ പടലത്തിൽ പറഞ്ഞു കാണുന്നു. ശ്രീ ചക്ര പൂജ ഒൻപതു ആവരണത്തിൽ ആണ് പൂജിക്കുന്നത്. മഹാ ഷോഡശി പൂജ പതിനാറു ആവരണത്തിൽ ആകുന്നു പൂജിക്കുന്നത്. ശ്രീ വിദ്യോപാസകർ ആയ മഹാ രാജാക്കന്മാരുടെ അവരുടെ അറകളിൽ വച്ചു പൂജിച്ചിരുന്നത് മേരു ചക്രം ( ശ്രീചക്രം ) ആകുന്നു. ഉജ്ജയിനി ക്ഷേത്രത്തിനടുത് ലളിതാംബിക ശക്തിപീഠം ഉണ്ട്. വിക്രമാദിത്യ രാജാക്കന്മാരുടെ കുലദേവതയായ ഹരസിദ്ധി (ഷോഡശി ) ആകുന്നു.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

യോഗയുടെ ഗുണങ്ങള്‍🔥

*🔱🔥യോഗയുടെ ഗുണങ്ങള്‍🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

ഭാഗം - 1

ചരിത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
AD 1600 ൽ പതഞ്ജലി മഹർഷിയാണ് യോഗസൂത്രങ്ങളും ആസനങ്ങളും പ്രാണായാമക്രിയകളും കോർത്തിണക്കിയുള്ള അഷ്ടാംഗ യോഗ രൂപംനൽകിയത്. 196 യോഗസൂത്രങ്ങളാണ് പതഞ്ജലി യോഗയിലുള്ളത്. പുരാണങ്ങളിലും ഉപനിഷത്തുകളിലും പലവുരു പരാമർശിച്ചിട്ടുള്ള യോഗ ആർഷഭാരത സംസ്കാരത്തോട് ഇഴപിരിയാതെ അടുത്തു നിൽക്കുന്നു.

അജന്ത എല്ലോറ പോലെയുള്ള പുരാതന ശിലാ ഗുഹകളിൽ പിൽക്കാലത്ത് കണ്ടെത്തിയിട്ടുള്ള ഒട്ടനവധി ചുമർചിത്രങ്ങൾ വിവിധങ്ങളായ യോഗ രൂപങ്ങളാണ് എന്നത് അന്നും യോഗയുടെ സ്വീകാര്യതെയാണ് ദ്യോതിപ്പിക്കുന്നത്.

പിൽക്കാലത്ത് ഘേരണ്ട മഹർഷി, B.K.S അയ്യങ്കാർ, സോത്മാരാമൻ, അമര സിംഹൻ തുടങ്ങിയവർ യോഗയുടെ പ്രായോഗിക വശങ്ങളെക്കൂടി ക്രോഡീകരിച്ചിട്ട് കാലാനുസൃതമായ കൂട്ടി ചേർക്കലുകളും നിരാകരണവും ചെയ്ത് ഘേരണ്ട യോഗ സംഹിത, ഹഠയോഗപ്രദീപിക, അമരകോശം, ശിവസംഹിതി തുടങ്ങിയ മറ്റ് യോഗയുടെതായി ആധികാരിക ഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായി.

യോഗയെന്നാൽ 
💢●●●●●ॐ🔥🔱🔥ॐ●●●●●💢
“യുജ് ” എന്ന സംസ്കൃത ധാതുവിൽ നിന്നാണ് യോഗ എന്ന പദത്തിന്റെ ഉത്ഭവം. കൂടിച്ചേരൽ എന്നാണ് ഇതിനർത്ഥം. മനസ്സിന്റെയും ശരീരത്തിന്റെയും കൂടിച്ചേരലാണ് വ്യവക്ഷിക്കുന്നത്.

“ചിത്തവൃത്തി നിരോധം യോഗ” എന്നാൽ ചിത്തത്തിന്റെ വൃത്തികളെ നിരോധിക്കുന്നതാണ് യോഗയെന്നർത്ഥം. ഇത് രണ്ടു തരത്തിലാണ് സാദ്ധ്യമാകുന്നത്, മനസ്സുകൊണ്ട് ശരീരത്തിനെ നിയന്ത്രിക്കുക ഒപ്പം ശരീരം കൊണ്ട് മനസ്സിനെ നിയന്ത്രണത്തിലാക്കുക.

യോഗയുടെ ഗുണങ്ങള്‍
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ശാസ്ത്രം എല്ലാ ജോലികളും നമുക്ക്‌  എളുപ്പമുള്ളതാക്കി . എന്നാല്‍ ദിവസേന നമുക്ക്‌ തിരക്ക്‌ കൂടി കൂടി വരുന്നു. ഒന്നിനും സമയം തികയുന്നില്ല. ശരീരം അനങ്ങുന്നില്ല. നൂറു മീറ്റര്‍ മാത്രം ദൂരെയുള്ള കടയില്‍ പോകാന്‍ വാഹനം നിര്‍ബന്ധം. കയ്യെത്തും ദൂരത്തുള്ള സാധനം എടുക്കാന്‍ എഴുന്നേല്‍ക്കാന്‍ മടി. അഥവാ നാം ഒരേസമയം തിരക്കുള്ളവരും  ശരീരമനങ്ങാത്തവരുമായി. 25 വയസ്സ് ആകുമ്പോഴേക്കും രോഗങ്ങളുടെ ഒരു മെഡിക്കല്‍കോളേജ്‌ ആയി ശരീരം മാറുന്നു. ചടുലത വേണ്ട യൌവനത്തില്‍ വാര്‍ധക്യത്തിന്റെ ആലസ്യം! കണ്ണില്‍ ക്ഷീണത്തിന്‍റെ ദെണ്ണം ! നട്ടെല്ലോടെ നിവര്‍ന്നു നില്‍ക്കേണ്ട നാം നടുവേദനകൊണ്ട് പുളയുന്നു. നമ്മുടെയൊക്കെ ഒരു യോഗം!

ഇവിടെയാണ്‌ യോഗയുടെ പ്രാധാന്യം. ഭാരതത്തിന്‍റെ സംഭാവനയായ യോഗ ഇന്ന് ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് . ആരോഗ്യ സൌന്ദര്യ സംരക്ഷണത്തിന് യോഗ വളരെയേറെ പ്രയോജനപ്രദം എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് പറയാനാകും. കുബേര കുചേല പ്രായ ലിംഗ ജാതി മത ഭേദമന്യേ എല്ലാവരോടും ഇതു ശുപാര്‍ശ ചെയ്യുന്നു. മറ്റുള്ള കായികാഭ്യാസങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതിന്റെ ഘടകങ്ങള്‍ പലതാണ്.  ഉപകരണങ്ങള്‍ വേണ്ട , പണച്ചെലവില്ല , സ്വന്തം വീട്ടില്‍ തന്നെ പരിശീലിക്കാം, തനിയെ ചെയ്യാം എന്നതെല്ലാം ഇതിന്‍റെ ഏറ്റവും വലിയ മേന്മയാണ് . ആദ്യമാദ്യം അല്പം വിഷമം തോന്നുമെങ്കില്‍  കൂടി ക്രമേണ ഇത് നിത്യജീവിതത്തില്‍ നമ്മുടെ നല്ല കൂട്ടുകാരനായിത്തീരും. നല്ല രീതിയില്‍ ക്രമമായി അഭ്യസിച്ചാല്‍ ഇതിന്‍റെ ഫലം നമ്മെ അമ്പരപ്പിക്കും . നടുവേദന, കൈകാല്‍ തരിപ്പ്, ഉറക്കമെഴുന്നേല്‍ക്കാനുള്ള മടി, ഉന്മേഷമില്ലായ്മ , തലകറക്കം, ചടുലതക്കുറവ്, ലൈംഗികപ്രശ്നങ്ങള്‍, കുടവയര്‍ തുടങ്ങിയവയ്ക്ക് ഇത് സിദ്ധൌഷധം ആണ് . ആഴ്ചയില്‍ അഞ്ചു ദിവസം അരമണിക്കൂറെങ്കിലും ചെലവഴിക്കാന്‍ തയ്യാറാണോ? എങ്കില്‍ വളരെ പ്രധാനപ്പെട്ട ചില 'ആസനങ്ങള്‍' നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്താം. ഇതിലെ മുഴുവന്‍ രീതികളും പിന്തുടരണം എന്ന് ഞാന്‍ പറയില്ല. ചെറിയ ആസങ്ങളില്‍ നിന്ന് തുടങ്ങി  സാവധാനം വലിയവയിലേക്ക് നീങ്ങുന്നതാണ് നല്ലത്. യോഗയുടെ ഗുണഫലങ്ങള്‍ പലതാണ്. അതില്‍ ചിലത് മാത്രം ഇവിടെ പ്രതിപാദിക്കാം.

ശരീരത്തിലെ കൊഴുപ്പ് കുറയുന്നു

ആത്മവിശ്വാസം വര്‍ധിക്കുന്നു.

ബുദ്ധിവികാസവും ചിന്താശക്തിയും വര്‍ധിക്കുന്നു.

ശരീര സൌന്ദര്യവും യുവത്വവും നിലനിര്‍ത്തുന്നു.

രോഗങ്ങള്‍ ഇല്ലാതാക്കുന്നു.

ഏകാഗ്രത ലഭിക്കുന്നു, ടെന്‍ഷന്‍ കുറയുന്നു. ഓര്‍മ്മ ശക്തി കൂടുന്നു.

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നു.

ഉന്മേഷവും ചുറുചുറുക്കും വര്‍ധിക്കുന്നു.

രക്ത ചംക്രമണം കൂടുന്നു.

വ്യക്തിത്വ വികാസം ലഭിക്കുന്നു.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

ഓണവില്ല്

*🔱🔥ഓണവില്ല്🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

ഓണവില്ലനെക്കുറിച്ചുള്ള ഐതിഹ്യം

മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്ന സമയത്ത് മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇതേത്തുടർന്ന് മാവേലിക്ക് വിശ്വരൂപം ദർശിക്കാനാവുന്നു. അതിനോടൊപ്പം കാലാകാലങ്ങളിലുണ്ടാകുന്ന അവതാരങ്ങളും അതുമായി ഉണ്ടാകുന്ന ഉപകഥകളും കാണമെന്ന ആഗ്രഹവും മാവേലി ആവശ്യപ്പെടും.
ആ സമയം വിശ്വകർമ്മ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും വിശ്വകർമ്മ ദേവൻറെ ആൾക്കാരെ കൊണ്ട് കാലാകാലങ്ങളിൽ അവതാരങ്ങൾ ചിത്രങ്ങളായി വരച്ച് ഭഗവത് സന്നിധിയിൽ വരുന്ന മഹാബലിക്ക് കാണിച്ചു കൊടുക്കാമെന്ന വാഗ്ദാനം നൽകുന്നു. അതിൻപ്രകാരം നടക്കുന്ന ഒരു ചടങ്ങാണ് പത്മനാഭ സ്വാമിക്ക് ഓണവില്ല് സമർപ്പണം എന്നാണ് ഐതീഹ്യം.

പദ്മനാഭസ്വാമിക്ഷേത്രത്തിൽ സമർപ്പിക്കാറുള്ള വില്ലുകൾ തയ്യാറാക്കുന്നത് കടമ്പ് , മഹാഗണി തുടങ്ങിയ ദേവഗണത്തിൽപ്പെട്ട തടിയിലാണ്നിർമ്മിക്കുന്നത്. നാലരഅടി, നാല് അടി, മൂന്നര അടി അളവുകളിൽ പലകകൾ അറുത്താണ് വില്ല് പണിയുന്നത്. ചുവന്ന ചരടും തുഞ്ചലവും കെട്ടിയ വില്ല് വാങ്ങി ഭക്തിയോടെ ഗൃഹത്തിൽ സൂക്ഷിച്ചാൽ ഐെശ്വര്യം ലഭിക്കുമെന്ന വിശ്വാസവും ഉണ്ട്.

അനന്തശയനം,ദശാവതാരം, പട്ടാഭിഷേകം, കൃഷ്ണലീല, ശാസ്താവ്, വിനായകൻ എന്ന ആറു ജോഡി വില്ലുകളാണ് (പന്ത്രെണ്ടെണ്ണം) ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ ചാർത്തുന്നത്. മിഥുന മാസാവസാനത്തിൽ നല്ല ദിവസവും സമയവും നോക്കിയാണ് വില്ല് നിർമ്മാണം തുടങ്ങുന്നത്.

നിർമ്മാണത്തിന് 41 ദിവസത്തെ വ്രതംവേണം. വില്ലുകൾ ഉത്രാടനാൾ കുടുംബക്ഷേത്രത്തിൽ വച്ച് പൂജിച്ച് തിരുവോണനാൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഓണവില്ലുകളിൽ. വലുത് രണ്ടെണ്ണം പദ്മനാഭസ്വാമിയുടെ ഉദരഭാഗത്തെ വിഗ്രഹത്തിന് ഇരുവശങ്ങളിലായി ചാർത്തുന്നു. ദശാവതാരവില്ല്

നരസിംഹമൂർത്തിയുടെ വിഗ്രഹത്തിലും ശ്രീരാമ വിഗ്രഹത്തിൽ പട്ടാഭിഷേകവില്ലും ശാസ്താവ്, ശ്രീ കൃഷ്ണൻ, വിനായകൻ. എന്നീ വില്ലുകൾ അതത് വിഗ്രഹങ്ങളിലും ചാർത്തുന്നു. തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലെ ക്ഷേത്രപൂജകൾക്കുശേഷം വില്ലുകൾ അടുത്ത ദിവസം തിരുവതാംകൂർ രാജകുടുംബ പൂജാമുറിൽ സൂക്ഷിക്കും. ഈ ദിവസങ്ങളിൽ ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് ഓണവില്ലുകൾ കാണാം

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

ഗൂഢഭാഷകൾ 4

*🔱🔥ഗൂഢഭാഷകൾ🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

TYPE - 03
ॐ➖➖➖➖ॐ➖➖➖➖ॐ

മൂലഭദ്രി
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്ന ഒരു ഗൂഢഭാഷയാണ് മൂലഭദ്രി. മൂലമന്ത്രികാഭാഷയെന്നും മൂലദേവീഭാഷയെന്നും കൂടി ഇതിന്‌ പേരുണ്ട്. മലയാളത്തിലെ അക്ഷരങ്ങളേയും അക്കങ്ങളേയും പരസ്പരം മാറ്റി മറിച്ച് ഉപയോഗിച്ച് വിവക്ഷിതാർത്ഥം പരസ്യമാക്കാതെ തന്നെ ആശയവിനിമയത്തിന് ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്. ചാരന്മാരിൽ നിന്നും സുപ്രധാന രഹസ്യങ്ങൾ മറച്ചു വെക്കാൻ തിരുവിതാംകൂറിലെ ഉദ്യോഗസ്ഥന്മാർ മൂലഭദ്രി ഉപയോഗിച്ചിരുന്നു. ഈ ഭാഷയിൽ എഴുതപ്പെട്ട ഓലകളും ഉണ്ട്.

നിയമങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പദാദിയിലുള്ള സ്വരങ്ങളോട് കകാരം ചേർക്കണം. കകാരം വരുന്നിടത്തെല്ലാം ലോപിപ്പിച്ച് അതതിൽ ഉൾച്ചേർന്നിരിക്കുന്ന സ്വരങ്ങൾ മാത്രം ഉപയോഗിക്കണം.

അ = ക
ആ = കാ
ഇ = കി
ഈ = കീ
ഉ = കു
ഊ = കൂ
ഋ = കൃ
എ = കെ
ഏ = കേ
ഐ = കൈ
ഒ = കൊ
ഓ = കോ
ഔ = കൗ
അം = കം
അഃ = കഃ

ഉദാ: അകം = ക‌അം

മറ്റ് അക്ഷരങ്ങൾ താഴെ കൊടുത്തിരിക്കുന്ന വിധം പരസ്പരം മാറ്റി ഉപയോഗിക്കണം:

ഖ - ഗ
ഘ - ങ
ച - ട
ഛ -ഠ
ജ - ഝ
ഞ - ണ
ഡ - ഢ
ത - പ
ദ - ധ
ഥ - ഫ
ബ - ഭ
മ - ന
യ - ശ
ര - ഷ
ല - സ
വ - ഹ
ക്ഷ - ള
ഴ - റ

ങ്ക - ഞ്ച
ണ്ട - ന്ത
മ്പ - ന്ന
ന്റ - റ്റ
ൻ - ൽ
ർ - ൾ
ക്ക - അ‌അ

സംഖ്യകളും തിരിച്ച് ഉപയോഗിക്കണം

1 - 2
3 - 4
5 - 6
7 - 8
9 - 0

നിയമങ്ങൾ ഓർത്തുവെക്കാൻ ഒരു സൂത്രമുണ്ട്:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അകോ ഖഗോ ഘങശ്ചൈവ
ചടോ ഞണ തപോ നമഃ
ജഝോ ഡഢോ ദധശ്ചൈവ
ബഭോ ഥഫ ഛഠേതി ച
യശോ രഷോ ലസശ്ചൈവ
വഹ ക്ഷള ഴറ ക്രമാൽ
ങ്കഞ്ച ണ്ടന്ത മ്പന്ന ന്ററ്റ ൻൽ ർൾ

ഈ നിയമമനുസരിച്ചു് (1) അകാരത്തിനു് പകരം കകാരവും കകാരത്തിനു പകരം അകാരവും പ്രയോഗിക്കണം. ആ വ്യവസ്ഥ (1) ഖ, ഗ; (2) ഘ, ങ; (3) ച, ട; (4) ഞ, ണ; (5) ത, പ; (6) മ, ന; (7) ജ, ത്സ; (8) ഡ, ഢ; (9) ദ, ധ; (10) ബ, ഭ; (11) ഥ, ഫ; (12) ഛ, ഠ; (13) യ, ശ; (14) ര, ഷ; (15) ല, സ; (16) വ, ഹ; (17) ക്ഷ, ള; (18) ഴ, റ; എന്നീ അക്ഷരദ്വന്ദ്വങ്ങളുടെ വിഷയത്തിലും സങ്‌ക്രമിപ്പിക്കേണ്ടതാണു്. അ അ എന്നു് ʻക്കʼയ്ക്കും അതുപോലെ മറിച്ചും ഉപയോഗിക്കണം. (1) ങ്ക, ഞ്ച; (2) ർ, ൾ; ഈ അർദ്ധാക്ഷര (ചില്ലുകൾ) ദ്വന്ദ്വങ്ങളുടേയും കാര്യത്തിലും പ്രസ്തുതവിധി വ്യാപിപ്പിക്കേണ്ടതാകുന്നു. (1) 1, 2; (2) 3, 4; (3) 5, 6; (4) 7, 8; (5) 9, 10; ഈ സംഖ്യാദ്വിതയങ്ങളും മേൽപ്രകാരത്തിൽ മാററിമറിക്കേണ്ടതാകുന്നു. ഒരു സംസ്കൃതശ്ലോകവും അതിന്റെ മൂലദേവീഭാഷയിലുള്ള പരാവർത്തനവും താഴെച്ചേർക്കുന്നു. 

ഉദാഹരണങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
മലയാളം = നസശാക്ഷം
2018 = 1927

ഒരു സംസ്കൃതശ്ലോകവും മൂലഭദ്രീപരിഭാഷയും നൽകുന്നു:

ശ്ലോകം:

നമശ്ശിവായ ശാന്തായ ശുദ്ധായ പരമാത്മനേസച്ചിദാനന്തരൂപായ ദക്ഷിണാമൂർത്തയേ നമഃ

മൂലഭദ്രി:

മനയ്യിഹാശ യാണ്ടാശ യുധ്ദാശ തഷനാപ്നമേലട്ടിധാമംധഷൂതാശ ധളിഞാനൂൾപ്പശേ മനഃ

മാങ്കോയിക്കൽക്കുറിപ്പിന്റെ അറയ്ക്കുള്ളിൽ കടന്നു മാർത്താണ്ഡവർമ്മയും‌ പരമേശ്വരൻപിള്ളയും തമ്മിൽ മൂലഭദ്രി ഭാഷയിൽ സംസാരിക്കുന്നതായി സി.വി. രാമൻപിള്ള തന്റെ നോവലായ മാർത്താണ്ഡവർമ്മയിൽ എഴുതിയിട്ടുണ്ട്.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H̰ḬN̰D̰Ṵ W̰A̰Y̰ O̰F̰ L̰ḬF̰Ḛ͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

ഗൂഢഭാഷകൾ 3

*🔱🔥ഗൂഢഭാഷകൾ🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*


''കമ’' എന്ന് ഒരക്ഷരം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
എന്റെ കൂടെ നീ വരുന്നത് കൊള്ളാം.. പക്ഷെ അവിടെ ചെന്ന് ‘കമ’ എന്ന് ഒരക്ഷരം മിണ്ടിപ്പോകരുത്.
നമ്മളിൽ പലരും ഇത് കേട്ടിട്ടുണ്ട്.. പറഞ്ഞിട്ടുണ്ട്. എന്താണ് ഈ ‘കമ’.. ? ഒരക്ഷരം ആണോ ?? അതോ ഒരു വാക്കോ ??

കേരളത്തിൽ പണ്ട് ഉണ്ടായിരുന്ന/ഉപയോഗിച്ചിരുന്ന ഒരു അക്ഷര സംഖ്യാ കോഡ്‌ ആണ് ‘കടപയാദി’ അഥവാ ‘പരൽപ്പേര്’ അഥവാ ‘അക്ഷരസംഖ്യ’ എന്നത്. സംഖ്യകൾക്ക് പകരം അക്ഷരങ്ങൾ ഉപയോഗിക്കുന്ന ഒരു ആശയവിനിമയ സമ്പ്രദായം. മലയാളത്തിലെ 51 അക്ഷരങ്ങൾക്ക് പകരം 0 മുതൽ 9 വരെയുള്ള അക്കങ്ങൾ നൽകി എഴുതുന്ന ഒരു രീതിയാണ് ഇത്. സംഖ്യകളെ, എളുപ്പം ഓർത്തു വയ്‌ക്കത്തക്ക വിധം വാക്കുകൾ ആയും കവിതകൾ ആയും മാറ്റി എഴുതുന്ന ഈ സമ്പ്രദായം പ്രധാനമായും ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, തച്ചുശാസ്ത്രം, ആയുർവേദം എന്നീ മേഖലകളിലാണ് ഉപയോഗിച്ചിരുന്നത്. യുദ്ധ വേളകളിൽ മാർത്താണ്ഡവർമ്മ, പാലിയത്തച്ഛൻ എന്നിവർ രഹസ്യ സന്ദേശങ്ങൾ കൈമാറിയിരുന്നത് കടപയാദി രേഖകളിൽ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്.

താഴെ കാണുന്ന പ്രകാരമാണ് കോഡിങ് നടത്തുന്നത്….

ക1 ഖ2 ഗ3 ഘ4 ങ5
ച6 ഛ7 ജ8 ഝ9 ഞ0
ട1 ഠ2 ഡ3 ഢ4 ണ5
ത6 ഥ7 ദ8 ധ9 ന0
പ1 ഫ2 ബ3 ഭ4 മ5
യ1 ര2 ല3 വ4 ശ5 ഷ6 സ7 ഹ8 ള9 ഴ,റ 0

സ്വരാക്ഷരങ്ങൾക്ക് എല്ലാം 0 ആണ് മൂല്യം.
കൂട്ടക്ഷരങ്ങളിൽ അവസാനത്തെ അക്ഷരത്തിനു മാത്രം വില (ഉദാഹരണം- ‘ക്ത’ എന്നതിൽ ‘ത’ ക്ക് മാത്രം വില).
ചിലക്ഷരങ്ങൾക്ക് വിലയൊന്നുമില്ല.

ഈ കൺവേർഷൻ നടത്തിയതിനു ശേഷം അർത്ഥവത്തായ വാക്കുകൾ ഉണ്ടാക്കി വലത്തു നിന്നും ഇടത്തേക്ക്‌ വായിക്കുക.

ഇത് പ്രകാരം ‘കമ’ എന്നത്.. ക1 മ5. തിരിച്ചു വായിച്ചാൽ 51. മലയാളത്തിലെ 51 അക്ഷരങ്ങളിൽ ഒരക്ഷരം പോലും മിണ്ടരുത് എന്നാണ് കല്പന….!!

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H̰ḬN̰D̰Ṵ W̰A̰Y̰ O̰F̰ L̰ḬF̰Ḛ͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿😍

ഗൂഢഭാഷകൾ 2

*🔱🔥ഗൂഢഭാഷകൾ🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

TYPE - 01
ॐ➖➖➖➖ॐ➖➖➖➖ॐ

കടപയാദി സമ്പ്രദായം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഭാരതീയശാസ്ത്രഗ്രന്ഥങ്ങളിൽ സംഖ്യകളെ സൂചിപ്പിക്കാൻ വാക്കുകൾ ഉപയോഗിച്ചിരുന്ന ഒരു രീതിയാണ്‌ പരൽപ്പേരു്. ഭൂതസംഖ്യ, ആര്യഭടീയരീതി എന്നിവയാണു പ്രചാരത്തിലുണ്ടായിരുന്ന മറ്റു രീതികൾ. ദക്ഷിണഭാരതത്തിൽ, പ്രത്യേകിച്ചു കേരളത്തിലായിരുന്നു പരൽപ്പേരു് കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നതു്. ക, ട, പ, യ എന്നീ അക്ഷരങ്ങൾ ഒന്നു് എന്ന അക്കത്തെ സൂചിപ്പിക്കുന്നതു കൊണ്ടു് കടപയാദി എന്നും അക്ഷരസംഖ്യ എന്നും ഈ സമ്പ്രദായത്തിനു പേരുണ്ടു്.

കേരളത്തിൽ പ്രചരിക്കുന്ന ഐതിഹ്യം അനുസരിച്ചു് വരരുചിയാണു പരൽപ്പേരിന്റെ ഉപജ്ഞാതാവു്. വരരുചിയുടെ കാലത്തെപ്പറ്റി ചരിത്രകാരന്മാർക്കു് ഏകാഭിപ്രായമില്ല. ഉള്ളൂർ "കടപയാദി സംഖ്യാക്രമത്തിലുള്ള കലിവാക്യഗണന കൊല്ലവർഷത്തിനു മുൻപ്‌ അത്യന്തം വിരളമായിരുന്നു" എന്നു് കേരള സാഹിത്യ ചരിത്രത്തിൽ പ്രസ്താവിക്കുന്നു. ഇതിൽനിന്നു് ക്രി. പി. ഒൻപതാം ശതകത്തിനു മുമ്പു് (കൊല്ലവർഷം തുടങ്ങുന്നതു് ക്രി. പി. 825-ൽ ആണു്) പരൽപ്പേരും കലിദിനസംഖ്യയും പ്രചാരത്തിലുണ്ടായിരുന്നു എന്നു കരുതാം.

ഓരോ അക്ഷരവും 0 മുതൽ 9 വരെയുള്ള ഏതെങ്കിലും അക്കത്തെ സൂചിപ്പിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.
1 = ക | ട | പ | യ 
2 = ഖ | O | ഫ | ര
3 = ഗ | ഡ | ബ | ല
4 = ഘ | ഢ | ഭ | വ
5 = ങ |ണ | മ | ശ
6 = ച | ത | ഷ
7 = ഛ | ഥ | സ
8 = ജ | ദ | ഹ
9 = ഝ | ധ | ള
|10 = ഞ | ന | ഴ, റ

അ മുതൽ ഔ വരെയുള്ള സ്വരങ്ങൾ തനിയേ നിന്നാൽ പൂജ്യത്തെ സൂചിപ്പിക്കുന്നു. വ്യഞ്ജനങ്ങൾക്കു സ്വരത്തോടു ചേർന്നാലേ വിലയുള്ളൂ. ഏതു സ്വരത്തോടു ചേർന്നാലും ഒരേ വിലയാണു്. അർദ്ധാക്ഷരങ്ങൾക്കും ചില്ലുകൾക്കും അനുസ്വാരത്തിനും വിസർഗ്ഗത്തിനും വിലയില്ല. അതിനാൽ കൂട്ടക്ഷരങ്ങളിലെ അവസാനത്തെ വ്യഞ്ജനം മാത്രമേ നോക്കേണ്ടതുള്ളൂ. വാക്കുകളെ സംഖ്യകളാക്കുമ്പോൾ പ്രതിലോമമായി ഉപയോഗിക്കണം. അതായതു്, ഇടത്തു നിന്നു വലത്തോട്ടുള്ള അക്ഷരങ്ങൾ വലത്തു നിന്നു് ഇടത്തോട്ടുള്ള അക്കങ്ങളെ സൂചിപ്പിക്കുന്നു. ഉദാഹരണമായി,

ക = 1
മ = 5
ഇ = 0
ശ്രീ = ര = 2
മ്യോ = യ = 1

വാക്കുകൾ വലത്തുനിന്നു് ഇടത്തോട്ടു് അക്കങ്ങളാക്കണം.

കമല = 351 [ക= 1, മ= 5, ല= 3]
ചണ്ഡാംശു = 536 [ച= 6, ഡ= 3, ശ= 5]

ഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവയിൽ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവ പ്രതിപാദിച്ചിരുന്ന ഗ്രന്ഥങ്ങളിലാണു് പരൽപ്പേരിന്റെ പ്രധാന ഉപയോഗം കാണുന്നതു്. ക്രി. പി. 15-ാ‍ം ശതകത്തിൽ വിരചിതമായ കരണപദ്ധതി എന്ന ഗണിത ശാസ്ത്ര ഗ്രന്ഥത്തിൽ ഒരു വൃത്തത്തിന്റെ പരിധി കണ്ടുപിടിക്കാൻ ഈ സൂത്രവാക്യം കൊടുത്തിരിക്കുന്നു:

അനൂനനൂന്നാനനനുന്നനിത്യൈ-
സ്സമാഹതാശ്ചക്രകലാവിഭക്താഃ
ചണ്ഡാംശുചന്ദ്രാധമകുംഭിപാലൈർ-
വ്യാസസ്തദർദ്ധം ത്രിഭമൗർവിക സ്യാത്‌

അതായതു്‌, അനൂനനൂന്നാനനനുന്നനിത്യം(1000000000000000) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി ചണ്ഡാംശുചന്ദ്രാധമകുംഭിപാല(31415926536) ആയിരിക്കും എന്നു്‌.  [pi] പൈയുടെ മൂല്യം പത്തു ദശാംശസ്ഥാനങ്ങൾക്കു ശരിയായി ഇതു നൽകുന്നു. മറ്റൊരു ഗണിത ശാസ്ത്രഗ്രന്ഥമായ സദ്രത്നമാലയിൽ

ഏവം ചാത്ര പരാർദ്ധവിസ്തൃതിമഹാവൃത്തസ്യ നാഹോക്ഷരൈഃ

സ്യാദ്ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയൻ ഭൂപഗിഃ

എന്നു കൊടുത്തിരിക്കുന്നു. അതായതു്, പരാർദ്ധം 10^ 17 [10 Rais to 17] വ്യാസമുള്ള വൃത്തത്തിന്റെ പരിധി 314159265358979324 (ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയൻ ഭൂപഗിഃ) ആണെന്നർത്ഥം.

കർണ്ണാടക സംഗീതത്തിൽ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
കർണ്ണാടകസംഗീതത്തിൽ 72 മേളകർത്താരാഗങ്ങൾക്കു പേരു കൊടുത്തിരിക്കുന്നതു് അവയുടെ ആദ്യത്തെ രണ്ടക്ഷരങ്ങൾ രാഗത്തിന്റെ ക്രമസംഖ്യ സൂചിപ്പിക്കത്തക്കവിധമാണു്. ഉദാഹരണമായി,

ധീരശങ്കരാഭരണം : ധീര = 29, 29-)ം രാഗം
കനകാംഗി : കന = 01 = 1, 1-)ം രാഗം
ഖരഹരപ്രിയ : ഖര = 22, 22-)ം രാഗം

കലിദിനസംഖ്യ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളിൽ കലിദിനസംഖ്യ സൂചിപ്പിക്കാൻ പരൽപ്പേരു് ഉപയോഗിച്ചിരുന്നു. കൂടാതെ, സാഹിത്യകൃതികളുടെ രചന തുടങ്ങിയതും പൂർത്തിയാക്കിയതുമായ ദിവസങ്ങൾ, ചരിത്രസംഭവങ്ങൾ തുടങ്ങിയവ കലിദിനസംഖ്യയായി സൂചിപ്പിക്കാനും ഇതു് ഉപയോഗിക്കാറുണ്ടായിരുന്നു. മേൽപ്പത്തൂരിന്റെ ഭക്തികാവ്യമായ നാരായണീയം അവസാനിക്കുന്നതു് ആയുരാരോഗ്യസൗഖ്യം എന്ന വാക്കോടു കൂടിയാണു്. ഇതു് ആ പുസ്തകം എഴുതിത്തീർന്ന ദിവസത്തെ കലിദിനസംഖ്യയെ (1712210) സൂചിപ്പിക്കുന്നു.

സൂത്രവാക്യങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
നിത്യവ്യവഹാരത്തിനുള്ള പല സൂത്രങ്ങളും പരൽപ്പേരു വഴി സാധിച്ചിരുന്നു. ജനുവരി തുടങ്ങിയ ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങൾ കണ്ടുപിടിക്കാൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയ ഒരു ശ്ലോകം:

പലഹാരേ പാലു നല്ലൂ, പുലർന്നാലോ കലക്കിലാം

ഇല്ലാ പാലെന്നു ഗോപാലൻ - ആംഗ്ലമാസദിനം ക്രമാൽ

ഇവിടെ പല = 31, ഹാരേ = 28, പാലു = 31, നല്ലൂ = 30, പുലർ = 31, ന്നാലോ = 30, കല = 31, ക്കിലാം = 31, ഇല്ലാ = 30, പാലെ = 31, ന്നു ഗോ = 30, പാലൻ = 31 എന്നിങ്ങനെ ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളുടെ ദിവസങ്ങൾ കിട്ടും.

പരൽപ്പേരു് അനുലോമരീതിയിൽ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
സാധാരണയായി, പ്രതിലോമരീതിയിലാണു്, അതായതു് വലത്തുനിന്നു് ഇടത്തോട്ടാണു് (അങ്കാനാം വാമതോ ഗതിഃ) അക്കങ്ങൾ എഴുതുന്നതു്. ഇങ്ങനെയല്ലാതെ വാക്കിന്റെ ദിശയിൽത്തന്നെ (ഇടത്തുനിന്നും വലത്തോട്ടു്) അക്കങ്ങൾ എഴുതുന്നതു് പിൽക്കാലത്തു് അപൂർവ്വമായി കാണുന്നുണ്ടു്. ഉദാഹരണമായി, ഒരു ശ്രീകൃഷ്ണസ്തുതിയായ ഈ ശ്ലോകത്തിൽ  [pi] പൈയുടെ വില പതിനാറു് അക്കങ്ങൾക്കു (15 ദശാംശസ്ഥാനങ്ങൾക്കു) ശരിയായി കൊടുത്തിരിക്കുന്നു.

ഗോപീഭാഗ്യമധുവ്രാതശൃംഗീശോദധിസന്ധിഗ

ഖലജീവിതഖാതാവഗലഹാലാരസന്ധര

ഇതു്‌ 31415926 53589793 23846264 33832795 എന്ന സംഖ്യയെ സൂചിപ്പിക്കുന്നു.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H̰ḬN̰D̰Ṵ W̰A̰Y̰ O̰F̰ L̰ḬF̰Ḛ͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿