Thursday, May 29, 2025

പരമാത്മ ചൈതന്യത്തിന്റെ തൊണ്ണൂറ്റിആറ് തത്വങ്ങളെ

പരമാത്മ ചൈതന്യത്തിന്റെ തൊണ്ണൂറ്റിആറ് തത്വങ്ങളെ ഹരിനാമകീർത്തനത്തിൽ നാല് 
വരികളിൽ കൂടി അതി മനോഹരമായി വർണ്ണിച്ചിരിക്കുന്നത് ഒന്ന് 'ശ്രദ്ധിക്കൂ...

"അയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെമ്മൂന്നുമേഴുമഥ  
ചൊവ്വോടൊരഞ്ചുമപി  രണ്ടൊന്നു തത്ത്വമതിൽ
മേവുന്നനാഥ  ജയ നാരായണായ നമ "

അർത്ഥം:
അയ്യഞ്ചുമഞ്ചുമുടനയ്യാ (  5  x  5 = 25 ) + 5 + 5  = 35

അയ്യഞ്ചു ( 5  x  5 = 25 ) ഈ തത്ത്വങ്ങൾ ഏതെല്ലാമാണ്?
പഞ്ചഭൂതങ്ങൾ
1.പൃഥ്വി, 2.അപ്പ്, 3.തേജസ്സ്, 4.വായു, 5.ആകാശം

ജ്ഞാനേന്ദ്രിയങ്ങൾ [സ്ഥൂലം]
1.കണ്ണ്, 2.ചെവി, 3.മൂക്ക് , 4.നാക്ക്, 5.ത്വക്ക് 

ജ്ഞാനേന്ദ്രിയങ്ങൾ [സൂക്ഷ്മം]
1.ശബ്ദം, 2.സ്പർശം, 3.രൂപം, 4.രസം, 5.ഗന്ധം

Pപഞ്ചകര്‍മേന്ദ്രിയങ്ങള്‍
1.വായ, 2.കൈകള്‍ , 3.കാലുകള്‍, 4.ജനനേന്ദ്രിയം, 5.മലദ്വാരം

നമ്മുടെ ശരീരത്തില്‍ പത്തു പ്രാണനുകളുണ്ട്. 

പഞ്ചപ്രാണന്‍
1.പ്രാണൻ, 2.അപാനൻ, 3.സമാനൻ, 4.ഉദാനൻ, 5.വ്യാനൻ

ഇങ്ങനെ 25 തത്ത്വങ്ങൾ.
പിന്നത്തെ പഞ്ചപ്രാണന്‍

1.നാഗൻ, 2.കൂർമ്മൻ, 3.കൃകലൻ, 4.ദേവദത്തൻ, 5.ധനഞ്ജയൻ

കര്‍മ്മേന്ദ്രിയങ്ങള്‍
1.വചനം, 2.ദാനം, 3.ഗമനം, 4.വിസര്‍ഗ്ഗം, 5.ആനന്ദം

ഷഡാധാരങ്ങള്‍
മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, ആനാഹതം, വിശുദ്ധി, ആജ്ഞ

അഷ്ട കഷ്ടങ്ങൾ
1.കാമം, 2.ക്രോധം, 3.ലോഭം, 4.മോഹം, 5.മദം, 6.മാത്സര്യം, 7.ഡംഭ് , 8.അസൂയ

അഷ്ടകരണങ്ങൾ

1.മനസ്സ്, 2.ബുദ്ധി, 3.ചിത്തം, 4.അഹങ്കാരം, 5.സങ്കൽപം [മനസ്സിൽ], 6.നിശ്ചയം [ബുദ്ധിയിൽ], 7.അഭിമാനം [അഹങ്കാരത്തിൽ], 8.അവധാരണം [ചിത്തത്തിൽ]

എൺമൂന്നു ( 8 x 3 =  24 )

ഇളാ പിംഗളാ സുഷ്മ്ന ഇവ 3
സൂര്യ മണ്ഡലം, സോമ മണ്ഡലം, വഹ്നി മണ്ഡലം ഇവ 3

വാതം പിത്തം കഫം ഇവ 3
പുത്രേഷണ വിത്തേഷണ ദാരേഷണ ഇവ 3
സത്വം രജസ്സ് തമസ്സ് ഇവ 3.
ജാഗ്രത്, സ്വപ്നം,  സുഷ്പ്തി ഇവ 3
ആദ്ധ്യാത്മികം, ആധിഭൗതികം, ആധിദൈവികം ഇവ 3
സ്ഥൂലം, സൂക്ഷ്മം, കാരണം ഇവ 3 

ഇങ്ങനെ 24 .

ഏഴുമഥ
രസം, രക്തം, മാംസം, മേദസ്സ്, മജ്ജ, അസ്ഥി, ശുക്ലം  ഇവ 7

ചൊവ്വോടൊരഞ്ചുമപി :
പിന്നെ 5 
അന്നമയം, മനോമയം, പ്രാണമയം, വിജ്ഞാനമയം, ആനന്ദമയം ഇങ്ങനെ 5

രണ്ടൊന്നു  ( 2  +  1  = 3 )
രണ്ടും ഒന്നും മൂന്ന് : അതായത്  ബ്രഹ്മ വിഷ്ണു മഹേശ്വരൻ.

ഇങ്ങനെ 96  തത്ത്വത്തിലാണ് ഈശ്വരന്റെ  സ്ഥിതി എന്ന് എന്റെ മനസ്സിൽ ഉറപ്പാൻ വേണ്ടി നാരായണ.. നിന്നെ നമസ്കരിക്കുന്നു.

5 x 5  = 25    
        +  5
        +  5            
        +  6
        +  8
        +  8                  
8 x 3  + 24
        +  7
        +  5
2 + 1  +  3
➖➖➖➖➖➖➖➖➖
ആകെ : 96 തത്ത്വങ്ങൾ.

.

.

കടപ്പാട് 🙏

വേദാന്തി, മഹർഷി, ഋഷി,

വേദാന്തി, മഹർഷി, ഋഷി, മുനി ,തപസ്വി, സന്ന്യാസി, യതി, സ്വാമി ഇവർ തമ്മിലുള്ള വ്യത്യാസം എന്താണ്?

നമുക്ക് പലർക്കും ഉള്ള ഒരു സംശയമാണ് വേദാന്തി, മഹർഷി,ഋഷി, മുനി ,തപസ്വി, സന്ന്യാസി, യതി , സ്വാമി ഇവർ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നമുക്ക് നോക്കാം.

വേദാന്തി 

എന്നതിന് വേദാനാം അന്ത:സാരഭൂത അർത്ഥ: വേദാന്തം
വേദാന്തം പഠിച്ച് ബ്രഹ്മത്തെ അറിഞ്ഞവനാണ് വേദാന്തി. വേദാന്തത്തിൽ ഉപനിഷത്തുക്കൾ ആണ് പഠന വിഷയം. ചിന്തിക്കാൻ ഉള്ളവർക്കു പറഞ്ഞിട്ടുള്ളതാണ് ഉപനിഷത്തുക്കൾ.
വേദാന്തത്തിനപ്പുറം വേറെ തലം ഒന്നും ഇല്ല. ബ്രഹ്മജ്ഞാനി എന്നു വേണമെങ്കിൽ വേദാന്തിയെ വിശേഷിപ്പിക്കാം.

മഹർഷി

മഹര്‍ഷി എന്നതിന്  മഹാംശ്ചാസൌ ഋഷിശ്ചേതി  എന്നാണ് പറയുക. മഹത്തുക്കളും അതെ സമയം തന്നെ ഋഷിമാരുമായവരാണ് ഇവർ. വ്യാസാദി മഹര്‍ഷിമാരാണ് ഇതിലുള്പ്പെടുത്തിയിരിക്കുന്നത്.

ഋഷി

ഋഷി എന്നതിന് ഒരു പാടു അര്‍ഥം ലഭ്യമാണ്. സമാസം പറഞ്ഞാൽ  ഋഷതി പ്രാപ്നോതി സർവാൻ മന്ത്രാൻ ജ്ഞാനേന പശ്യതി സംസാരപാരാവരം ഇതി.

മലയാളത്തിൽ പറയുകയാണെങ്കിൽ എപ്പോഴും മന്ത്രം ലഭിക്കുന്ന വ്യക്തി, ഇവിടെ ജ്ഞാനം എന്ന് അർത്ഥമാക്കിയാൽ മതിയാകും. സംസാരത്തെ എപ്പോഴും ജ്ഞാനസ്വരൂപമായി ദര്ശിക്കുന്നവനെന്നർഥം. ജ്ഞാനത്തിൽ പാരംഗതനായവൻ എന്ന് സാമാന്യാർഥം.

ഉദാഹരണമായി ഋഗ്വേദം പറയുന്നു,  അഗ്നിഃ പൂർവേഭിര്ഋഷിഭിരീഡ്യോ നൂതനൈരുത സ ദേവാ ഏഹ വക്ഷ്യതി ഇതി . സത്യവചസുകളെന്നാണ് ഇവരെ വിളിക്കുക.

ഋഷിമാരു ഏഴുതരമെന്നാണ് പറയുക,
വ്യാസാദികളായ മഹര്‍ഷിമാർ
ഭേലാദികളായ പരമർഷയന്മാർ 
കണ്വാദികളായ ദേവർഷികൾ 
വസിഷ്ഠാദികളായ ബ്രഹ്മർഷികൾ 
സുശ്രുതാദികളായ ശ്രുതര്ഷയന്മാർ 
ഋതപർണാദികളായ രാജർഷയന്മാർ 
ജൈമിന്യാദികളായ കാണ്ഡർഷയന്മാർ.

രത്നകോശത്തിൽ പറയുന്നു ,
സപ്ത ബ്രഹ്മര്ഷി ദേവര്ഷി മഹര്ഷി പരമര്ഷയഃ 
കാണ്ഡര്ഷിശ്ച ശ്രുതര്ഷിശ്ച രാജര്ഷിശ്ച ക്രമാവരാഃ .

മുനി

മുനിഃ എന്നതിന്  മനുതേ ജാനാതി യഃ  എന്നാണ്. അതായത് മൌനം ആയി ഇരുന്നാലും അറിയുന്നവനെന്നർഥം.  മൌനവ്രതീ എന്നാണ് സാമാന്യാർഥം . 
വാചംയമഃ എന്ന് പറയും.  സ്വന്തം വാക്കിൽ യമത്തെ അറിയുന്നവനെന്നർഥം .

നൈഷധം പറയുന്നു,
ഫലേന മൂലേന ച വാരിഭൂരുഹാം, മുനേരിവേത്ഥം മമ യസ്യ വൃത്തയഃ .

മുനിയുടെ ലക്ഷണമാകട്ടെ ഗീത തന്നെ പറയുന്നുണ്ട്,
ദുഃഖേഷ്വനുദ്വിഗ്നമനാഃ  
സുഖേഷു വിഗതസ്പൃഹഃ , 
വീതരാഗഭയക്രോധഃ  
സ്ഥിധീര്മുനിരുച്യതേ .

തപസ്വി

തപസ്വീ എന്നതിന്  തപോ അസ്യ അസ്തീതി എന്നാണ് അര്ഥം . തപോയുക്തനായ വ്യക്തി എന്നര്‍ഥം . തപസുള്ളവനെന്നർഥം. തപസിന് തപതി താപയതി എന്നാണ് പറയുക. വൈധക്ലേശജനകമായ കർമ്മം എന്നര്ഥം. ഈശ്വരപ്രാപനത്തിനുള്ള തപം ഉള്ള വ്യക്തിയെന്നു സ്വീകരിക്കാം.

തപശബ്ദത്തിന് പര്യായമായി താപസൻ എന്നും പറയാറുണ്ട്. തപോധന ശബ്ദവും പ്രയോഗിച്ചു കണ്ടിട്ടുണ്ട്. തപസ്വീ എന്നതിന് മത്സ്യവിശേഷമായി പറയുന്നുണ്ട്. തപഃകരഃ, ചേഷ്ടകഃ, ചേഷ്ട എന്നിങ്ങനെ ശബ്ദചന്ദ്രികയിലും അര്‍ഥം കാണുന്നു.

പ്രത്യേകമായി അറിയേണ്ട വിഷയം തപസ്വീ എന്നതിൽ നിന്ന് മാറി നാം തപസ്യാ എന്ന് പറയുമ്പോൾ അര്ഥത്തിന് വ്യത്യാസം വരുന്നു എന്നതാണ്. തപച്ചരതീതി എന്നാണ് ഇവിടെ അര്ഥം വരുക. വ്രതാദാനം, പരിവ്രജ്യാ, നിയമസ്ഥിതിഃ, വ്രതചര്യാ എന്നിങ്ങിനെ അര്ഥം പറയുന്നു.

സന്ന്യാസി

സന്യാസഃ എന്ന് പറഞ്ഞാൽ  കാമ്യകർമണാം ന്യാസഃ എന്നാണ് അര്ഥം . 
കാമ്യാനാം കർമണാം ന്യാസം 

സന്യാസം കവയോ വിദുഃ . 
സർവകര്മഫലത്യാഗം 
പ്രാഹുസ്ത്യാഹം വിചക്ഷണഃ .

എല്ലാ കർമങ്ങളുടേയും ഫലത്തെ ത്യാഗം ചെയ്യുക എന്ന് സാമാന്യാർഥം സ്വീകരിക്കാം. സർവ്വ സംഗ പരിത്യാഗി

സമ്യക് ന്യാസയതേ ഇതി സന്യാസം
എല്ലാവരേയും ഒരേ പോലെ കാണാനുള്ള കഴിവ്.

ഇനി സന്ന്യാസീ എന്ന് പറയുകയാണെങ്കിൽ  സന്യാസാശ്രമവിശിഷ്ടഃ  എന്നര്ഥം. എങ്ങിനെയുള്ള സന്യാസാശ്രമം ആണെന്നാണെങ്കിൽ 

സർവം ഗൃഹാദികം ത്യക്ത്വാ 
മുണ്ഡിതമുണ്ടോ ഗൈരികകൌപീനാച്ഛാദനം ദണ്ഡം കമണ്ഡലുശ്ച ബിഭ്രത് ഭിക്ഷാവൃത്തിര്നിര്ജ്ജനേ തീര്ഥേ വാ സ്ഥിത്വാ കേവലമീശ്വരാരാധനം കരോതി യഃ സ സന്യാസീ.

സന്യാസികൾ നാലുതരമാണ് എന്ന് പറയുന്നു. കുടീചരഃ, ബഹ്വദകഃ. ഹംസഃ, പരമഹംസഃ എന്നിങ്ങനെ .

ദണ്ഡം കമണ്ഡലും രക്തവസ്ത്രമാത്രഞ്ച ധാരയേത്. നിത്യം പ്രവാസീ നൈകത്ര സ സന്യാസീതി കീര്തിതഃ. അതാണ് ദണ്ഡവും കമണ്ഡലുവും രക്തവസ്ത്രവും മാത്രമേ ധരിക്കാവു. നിത്യവും പ്രവാസി ആയിരിക്കണം അതായത് ഒരു സ്ഥലത്ത് മഠസ്ഥാപനം ചെയ്തു താമസിക്കരുത് എന്നര്ഥം.

ശശ്വത് മൌനീ ബ്രഹ്മചാരീ സംഭാഷാലാപവര്ജിതഃ

സർവത്ര സമബുദ്ധിശ്ച ഹിംസാമായാവിവര്ജിതഃ ക്രോധാഹങ്കാരരഹിതഃ സ സന്യാസീതി കീര്തിതഃ. എല്ലായിപ്പോഴും മൌനിയും ബ്രഹ്മചാരിയും, സംഭാഷണത്തിലും വൃഥാലാപനത്തിൽ താത്പര്യമില്ലാത്തവനും, എല്ലാ സ്ഥലത്തും സമബുദ്ധിയുള്ളവനും,  ഹിംസാദികളായാ എല്ലാ കാര്യങ്ങളിൽ നിന്നും ദൂരെ നിൽക്കുന്നവനും ക്രോധാഹംകാരരഹിതനുമായിരിക്കണം സന്യാസി എന്നര്ഥം.

യതി

യതി എന്നതിന് യതതേ ചേഷ്ടതെ മോക്ഷാര്ഥമിതി എന്നര്ഥം. ഭിക്ഷു, താപസഃ, പരിവ്രാജകഃ, നികാരഃ, വിരതിഃ എന്നൊക്കെ നാനാര്ഥപ്രയോഗം കാണാറുണ്ട്. മോക്ഷത്തിനു വേണ്ടി പ്രയത്നിക്കുന്നവരെയാണ് യതി എന്ന് പറയുന്നത്. യതതേ ചേഷ്ടതേ വ്രതാദിരക്ഷാര്ഥം എന്നും പറയുന്നു. എന്തിന് വേണ്ടിയാണ് പരിശ്രമിക്കുന്നത് എന്നാണെങ്കിൽ യതിധര്മത്തിനുവേണ്ടി.. എന്താണ് യതി ധര്മം എന്നാണെങ്കിൽ യതിധര്‍മ്മംg തന്നെ പറയുന്നു, 

”ആസനം, പാത്രലോപ,ശ്ച സഞ്ചയഃ, ശിഷ്യസംഗ്രഹഃ, ദിവാസ്വാപോ, വൃഥാലാപോ യതേര്‍ ബന്ധകരാണി ഷട്” ആസനം, പാത്രലോപം, സഞ്ചയം, ശിഷ്യസംഗ്രഹം, ദിവാസ്വാപം, വൃഥാലാപം ഇങ്ങനെ ആറു കാര്യങ്ങള്‍ സംന്യാസിയെ ബദ്ധനാക്കിത്തീര്ക്കു ന്നവയാണ്. അതിനാല്‍, ഇവയില്നി ന്നും വേറിട്ടു നില്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

സ്വാമി

ശമം സിദ്ധിച്ചവനാണ് യഥാർത്ത സ്വാമി.
എന്താണ് ശമം ?
ശമം മനോ നിഗ്രഹ: 
മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവ്.
ഇന്ന് നമുക്കു ചുറ്റും കാണുന്ന സ്വാമിമാർ എല്ലാം ശരിയായിട്ടുള്ള സ്വാമിമാരല്ല. 
കാരണം കഷായവസ്ത്രം ധരിച്ചാലൊന്നും ആരും സ്വാമിയാരാകുന്നില്ല എന്ന് ഭജഗോവിന്ദം തന്നെ പറയുന്നുണ്ട്.
ഉദരനിമിത്തം ബഹുകൃത വേഷം.
എല്ലാം വയറ്റിപ്പിഴപ്പിനു വേണ്ടി എന്തൊക്കെയോ കാട്ടി കൂട്ടുന്നു.
നമ്മുക്ക് ചുറ്റും കാണുന്ന സ്വാമിമാർ
കഷായവസ്ത്രത്തിനുള്ളിൽ കയറി നിന്നിട്ടാണ് ശമം ശീലിക്കുന്നത്.
ശമം സിദ്ധിച്ചാലവൻ സ്വാമിയായി എന്ന് തത്വബോധത്തിൽ പറയുന്നുണ്ട്.

”വേദാന്തവാക്യേഷു സദാ രമന്തോ ഭിക്ഷാന്നമാത്രേണ ച തുഷ്ടിമന്തഃ
അശോകമന്തഃകരണേ രമന്തഃ കൗപീനവന്തഃ ഖലു ഭാഗ്യവന്തഃ

Monday, May 26, 2025

രാഹുൽ ശിലാഭദ്രൻ

*രാഹുൽ ശിലാഭദ്രൻ ഒരിക്കൽ ചെയ്ത അതേ തെറ്റ് നമ്മളും ചെയ്യുന്നുണ്ടോ?*
തുർക്കി സൈനിക കമാൻഡറായ ഭക്തിയാർ ഖിൽജി ഗുരുതരമായി രോഗബാധിതനായി. അവിടെയുള്ള എല്ലാ ഡോക്ടർമാരും അദ്ദേഹത്തിന്റെ രോഗം നിർണ്ണയിക്കുന്നതിൽ പരാജയപ്പെട്ടു. ദിവസം തോറും ഖിൽജി ദുർബലനായി കിടക്കുകയായിരുന്നു. തന്റെ അവസാന നാളുകൾ വന്നെത്തിയതായി അദ്ദേഹത്തിന് തോന്നി.

ഒരു ദിവസം, തന്നെ സന്ദർശിക്കാൻ വന്ന ഒരു വൃദ്ധൻ ഇന്ത്യയിലെ മഗധ സാമ്രാജ്യത്തിലെ "നളന്ദ സർവകലാശാല"യിലെ പണ്ഡിതനായ രാഹുൽ ശിലാഭദ്രനിൽ നിന്ന് ഉപദേശം തേടാൻ നിർദ്ദേശിച്ചു. ശിലാഭദ്രന് ഖിൽജിയെ സുഖപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഖിൽജി വിസമ്മതിച്ചു, "ഒരു കാഫിറിൽ (അവിശ്വാസിയിൽ) നിന്ന് മരുന്ന് കഴിക്കുന്നതിനേക്കാൾ എനിക്ക് മരിക്കുന്നതാണ് നല്ലത്!" എന്ന് പറഞ്ഞു.

എന്നിരുന്നാലും, ഭാര്യയുടെ സമ്മർദ്ദത്താൽ ഭക്തിയാർ വഴങ്ങി. രാഹുൽ ശിലാഭദ്രനെ തുർക്കിസ്ഥാനിലേക്ക് കൊണ്ടുവന്നു. ഖിൽജി ദൂരെ നിന്ന് തന്നെ നിരീക്ഷിക്കാൻ നിർബന്ധിക്കുകയും "എന്നെ തൊടരുത്, നീ ഒരു കാഫിറാണ്, നിന്നിൽ നിന്ന് ഞാൻ മരുന്ന് കഴിക്കില്ല" എന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

 രാഹുൽ ശിലാഭദ്രൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി, ശരീരം പരിശോധിച്ചു, കഫം നിറഞ്ഞ ഒരു പാത്രം നിരീക്ഷിച്ചു, അദ്ദേഹത്തിന്റെ ശ്വാസഗതി പരിശോധിച്ചു. പിന്നെ അദ്ദേഹം പോയി.

പിന്നീട്, അദ്ദേഹം തിരിച്ചുവന്ന് ഖിൽജിയോട് ചോദിച്ചു, "നീ ഖുർആൻ വായിക്കാറുണ്ടോ?"

ഖിൽജി മറുപടി പറഞ്ഞു, "അതെ."

"നീ എങ്ങനെയാണ് അതിന്റെ താളുകൾ മറിക്കുന്നത്?"

"എന്റെ വിരലുകൾ കൊണ്ട് എന്റെ നാവിൽ സ്പർശിച്ചുകൊണ്ട്."

രാഹുൽ ശിലാഭദ്രൻ അദ്ദേഹത്തിന് ഒരു ഖുർആൻ നൽകി അത് ദിവസവും വായിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി.

അടുത്ത ദിവസം മുതൽ, ഖിൽജിയുടെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങി, ഒരു ആഴ്ചയ്ക്കുള്ളിൽ, അദ്ദേഹം പൂർണ്ണമായും സുഖം പ്രാപിച്ചു. സത്യത്തിൽ, രാഹുൽ ശിലാഭദ്ര ഖുർആനിന്റെ താളുകളിൽ മരുന്ന് പുരട്ടി, അങ്ങനെ ഖിൽജി വായിക്കുമ്പോൾ അത് അദ്ദേഹത്തിന്റെ നാവിൽ എത്തും.

ഖിൽജി അത്ഭുതപ്പെട്ടു - പക്ഷേ അതിലുപരി, അദ്ദേഹത്തിന് അസൂയ തോന്നി. അസൂയ മൂലം അദ്ദേഹം മരിക്കുകയായിരുന്നു, ഒരു കാഫിറിന് തന്നെക്കാൾ ബുദ്ധിമാനും കഴിവുള്ളവനും എങ്ങനെയാകുമെന്ന് ചിന്തിച്ചു.

 അടുത്ത വർഷം തന്നെ, ഖിൽജി തന്റെ സൈന്യത്തെ തയ്യാറാക്കി നളന്ദ സർവകലാശാല ആക്രമിച്ചു. ലോകത്തിലെ ഏറ്റവും വലിയ അറിവിന്റെയും ശാസ്ത്രത്തിന്റെയും കേന്ദ്രമായിരുന്നു നളന്ദ സർവകലാശാല. വിശാലമായ ഒരു ക്യാമ്പസിൽ 10,000 വിദ്യാർത്ഥികളും 1,000 അധ്യാപകരും വസിക്കുന്ന ഈ വലിയ ലൈബ്രറിയിൽ മൂന്ന് കഥകളിലായി 10 ദശലക്ഷത്തിലധികം പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും ഗ്രന്ഥങ്ങളുടെയും ശേഖരം ഉണ്ടായിരുന്നു.

ഖിൽജി എത്തിയപ്പോൾ, അധ്യാപകരും വിദ്യാർത്ഥികളും അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ വന്നു, നന്ദി പ്രകടിപ്പിക്കാൻ അദ്ദേഹം അവിടെ ഉണ്ടെന്ന് കരുതി.

പകരം, ഖിൽജി പുഞ്ചിരിച്ചുകൊണ്ട് തന്റെ വാളുകൊണ്ട് ഹെഡ് സന്യാസിയുടെ തലയറുത്തു - അദ്ദേഹം തയ്യാറായി വന്നു. തുടർന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളെയും അധ്യാപകരെയും കാരറ്റും മുള്ളങ്കിയും പോലെ കൊന്നൊടുക്കി, അവരെ അത്ഭുതപ്പെടുത്തി.

അടുത്തതായി, ആഗോള അറിവിന്റെയും ശാസ്ത്രത്തിന്റെയും ഹൃദയമായ മഹത്തായ ലൈബ്രറിക്ക് അദ്ദേഹം തീയിട്ടു. പുസ്തകങ്ങൾ മൂന്ന് മാസത്തേക്ക് കത്തിച്ചുവെന്ന് പറയപ്പെടുന്നു.

ഖിൽജി അലറി, "ഈ കാഫിറുകൾക്ക് ഇത്രയധികം പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും ശേഖരിക്കാൻ എങ്ങനെ ധൈര്യമുണ്ട്? ഒരു മുസ്ലീം മാത്രമേ ഈ ഭൂമിയിൽ ജീവിക്കാവൂ, ബാക്കിയുള്ളവ ഞാൻ നശിപ്പിക്കും."

ഇന്നും, നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും, നിരവധി മുസ്ലീങ്ങൾ ഇപ്പോഴും ഇതേ പ്രത്യയശാസ്ത്രം പിന്തുടരുന്നു.

 നളന്ദ നശിപ്പിച്ചതിനുശേഷം അദ്ദേഹം മുന്നോട്ട് പോയി വിക്രംശില സർവകലാശാലയും കത്തിച്ചു. മഗധ് മേഖലയ്ക്ക് പുറത്ത് ബംഗാളിൽ തങ്ങി, അവിടെ ഖിൽജി രാജവംശം സ്ഥാപിച്ചു.

ഒരു രാത്രിയിൽ ലഡാക്ക് വഴി ടിബറ്റിനെതിരെ ആക്രമണം നടത്താൻ അദ്ദേഹം പദ്ധതിയിട്ടപ്പോൾ, അദ്ദേഹത്തിന്റെ സ്വന്തം കമാൻഡർമാരിൽ ഒരാൾ അദ്ദേഹത്തെ ഉറക്കത്തിൽ കൊലപ്പെടുത്തി. ബംഗാളിലെ വെസ്റ്റ് ദിനാജ്പൂരിൽ അദ്ദേഹത്തിന്റെ ശവകുടീരം ഇപ്പോഴും നിലനിൽക്കുന്നു.

ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം, ബീഹാറിലെ ഒരു സ്ഥലത്തിന് ഇപ്പോഴും ഈ ക്രൂരനായ കശാപ്പുകാരന്റെ പേരാണ് നൽകിയിരിക്കുന്നത് - ഭക്തിയാർപൂർ, അവിടെ നിന്ന് നളന്ദയിലേക്ക് ട്രെയിനുകൾ പോകുന്ന ഒരു റെയിൽവേ ജംഗ്ഷൻ പോലും ഉണ്ട്.

തുർക്കിസ്ഥാനിൽ ശത്രുക്കളുടെ ശാസനകൾ അവഗണിച്ച്, തന്റെ വൈദ്യശാസ്ത്ര പരിജ്ഞാനവും ബൗദ്ധിക വൈഭവവും ഉപയോഗിച്ച് തന്റെ ജീവൻ രക്ഷിച്ച ഇന്ത്യൻ ബുദ്ധ സന്യാസി രാഹുൽ ശിലാഭദ്രന്റെ ധൈര്യമായിരുന്നു ഇത്.

അദ്ദേഹത്തിന് എന്ത് പ്രതിഫലമായി ലഭിച്ചു?

സമാധാനപരമായ സമൂഹത്തിന്റെ ജീവിതത്തിനും സംസ്കാരത്തിനും നാഗരികതയ്ക്കും നേരെയുള്ള ആക്രമണം!

നിർഭാഗ്യവശാൽ, അതിനുശേഷം ഒന്നും മാറിയിട്ടില്ല. ആ ക്രൂരനായ വിദേശ ആക്രമണകാരിയുടെ പേരിലുള്ള ഒരു പട്ടണത്തിന്റെ പേര് നമുക്ക് ഇപ്പോഴും മാറ്റാൻ കഴിഞ്ഞിട്ടില്ല. എന്തുകൊണ്ട്?

കാരണം ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്!

 ഓർമ്മിക്കുക:
"*ചരിത്രത്തിൽ നിന്ന് പാഠം പഠിക്കാത്തവർക്ക് ഭൂമിശാസ്ത്രം മാറ്റിയെഴുതപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല*."
കടപ്പാട്
സോഷ്യൽ മീഡിയ