*എരിക്കിലയുടെ ഇതിഹാസ മഹത്വം*
~~~~~~~~~~~~~~~~~~~~~~~~
ഭാരതയുദ്ധം അവസാനിച്ചു.
പല വീരയോദ്ധാക്കളും കൊല്ലപ്പെട്ടു.
കൗരവപ്പട അപ്പാടെ തകർന്നടിഞ്ഞു.
അധർമ്മത്തിനെതിരെ ധർമ്മപക്ഷം തന്നെ വിജയിച്ചു.
എല്ലാം കണ്ട് ഭീഷ്മ പിതാമഹൻ ജീവനോടെ ശരശയ്യയിൽ കിടക്കയാണ്.
താനിച്ഛിക്കുന്ന സമയത്തെ മരണം വരിക്കുവെന്നെ വരവും ഉണ്ടല്ലോ !
ഉത്തരായണം പിറന്ന ശേഷം ജീവൻ വെടിയാമെന്ന ആഗ്രഹത്താലാണ് യുദ്ധം അവസാനിച്ചിട്ടും തന്റെ പക്ഷം നിശ്ശേഷം തകർന്നടിഞ്ഞുവെന്നറിഞ്ഞിട്ടും വേദന അനുഭവിച്ച് മരണത്തിന് കീഴടങ്ങാതെ ഭീഷ്മ പിതാമഹൻ ഇങ്ങിനെ കഴിയുന്നത്..
ശരശയ്യയിൽ എല്ലാം ഓർത്തുകൊണ്ട് അങ്ങിനെ കിടക്കയാണ്. അതിനിടയിലാണ് വ്യാസമഹർഷി അവിടെയെത്തിയത്
.
ശരക്കുട്ടിൽ ദുരിതം അനുഭവിച്ചു -കൊണ്ടിരിക്കുന്ന ഭീഷ്മരെക്കണ്ട് വ്യാസഭഗവാൻ വിഷമിച്ചു, സങ്കടമടക്കിപ്പിടിച്ചു അവിടെ തന്നെ നിൽക്കയാണ്.ഒന്നും പറയാനാവാതെ മൗനത്തിലാണ്ട നീണ്ട നിമിഷങ്ങൾ
ഈ അവസ്ഥയിൽ ഭീഷ്മരോട് എന്ത് സുഖാന്വേഷണമാണ് വ്യാസ ഭഗവാന് നടത്താനാവുക? ആ മൗനത്തിന് ഭംഗം വരുത്തിയത് പിതാമഹൻ തന്നെയാണ്.
അദ്ദേഹം ചോദിക്കുകയാണ്...
"വ്യാസാ ,"എനിക്കു നിത്യസൗഖ്യത്തിനുള്ള മാർഗ്ഗം ഇനി അങ്ങയ്ക്കേ പറഞ്ഞു തരാനാകൂ.അത് എനിക്ക് ഈ അവസ്ഥയിൽ നന്നായറിയാം.
കഴിഞ്ഞതെല്ലാം ഓർക്കുമ്പോൾ വല്ലാത്ത ഒരു വേദന ഉള്ളിൽ കിടന്നു വീർപ്പുമുട്ടുന്നു.
ആ വേദനയിൽ ഈ ശരങ്ങളുടെ കൂർത്ത മുനകൾ ഏൽപ്പിക്കുന്ന വേദന ഒന്നുമേയല്ല.
എന്റെ ഈ മനോബലവും ക്ഷമയും കണ്ട് ലോകം അത്ഭുതപ്പെടുകയാണ്.
ഉത്തരായനം പിറക്കാനാണ്
ഈ ശരശയ്യയിൽ ജീവൻ വെടിയാതെ ഇങ്ങനെ കിടന്നത്.
എന്നാൽ ഉത്തരായനം പിറന്നിട്ട് ഒരു മാസമായില്ലേ.? മകരം കഴിഞ്ഞു കുഭം പിറന്നില്ലേ.? എന്നിട്ടും എന്റെ ആഗ്രഹമറിഞ്ഞിട്ടും
ഈ മരണമെന്താണ് എന്നെ പുൽകാത്തത്.?
ഇനിയും എത്ര കാലം ശരശയ്യയിൽ കിടന്ന് ഈ ദുരിതമനുഭവിക്കേണ്ടി വരും? ' "
വ്യാസൻ എന്തു പറയാനാണ് !എല്ലാം കേട്ടുകൊണ്ടിരിക്കയാണ്. പിതാമഹൻ വീണ്ടും പറയുകയാണ്
"ഹേ വ്യാസാ ,
ഞാൻ ചെയ്ത ഏത് പാപത്തിനാണ് ഇനിയും പരിഹാരം ചെയ്യേണ്ടത് '
അതെനിക്ക് ദയവായി അങ്ങ് പറഞ്ഞു തന്നാലും "
ഞാനെന്റെ കർമ്മങ്ങളെല്ലാം ഒന്നവസാനിപ്പിച്ചോട്ടെ.
നിത്യസൗഖ്യം എനിക്ക് വിധിച്ചിട്ടില്ലേ? "
എല്ലാം കേട്ട് ശേഷം വ്യാസൻ പറഞ്ഞു
" നമ്മൾ ദുഷ്കർമ്മങ്ങൾ ഗരീരം കൊണ്ടോ ' മനസ്സുകൊണ്ടോ, വാക്കു കൊണ്ടോ, ഇന്ദ്രിയങ്ങൾ കൊണ്ടോ ഒന്നും ചെയ്യണമെന്നില്ല.
അപരന്മാർ ചെയ്യുന്ന പാപകർമ്മങ്ങൾ കണ്ടിട്ടും, കേട്ടിട്ടും ,അവസരമുണ്ടാ യിട്ടും അത് തടയാതെ കാഴ്ചക്കാരനായി 'കേൾവിക്കാരനായി നിന്നാലും മതി
അതും മഹാപാപം തന്നെയാണ് "
വ്യാസന്റെ വാക്കുകൾ കേട്ട പിതാമഹൻ എല്ലാം മനസ്സിലാക്കി
കണ്ണീർ വാർത്തുകൊണ്ട് പറഞ്ഞു
തുടങ്ങി
"മഹർഷേ ,
എല്ലാം എനിക്ക് മനസ്സിലായി,
എന്തിനെല്ലാം ഞാൻ സാക്ഷിയായി അനങ്ങാതെ ഉരിയാടാതെ ചെറുവിരൽ അനക്കാതെ നിന്നിരിക്കുന്നു.
വല്ലതും ചെയ്യാൻ കഴിഞ്ഞോ?തടയാൻ ശ്രമിച്ചൊ? ഒന്നിനും തുനിഞ്ഞില്ല.ഇല്ല ഇല്ല
എന്നു തന്നെയാണുത്തരം
എല്ലാം ഇന്നലെ കഴിഞ്ഞ പോലെ എന്റെ മനസ്സിനെ ഉലയ്ക്കുകയാണ് ,പ്രിയ മഹർഷേ,
"പഞ്ചാലിയെ സഭയിൽ വെച്ച് വലിച്ചിഴച്ചു വസ്ത്രമുരിയുമ്പോൾ അവൾ എന്നെയും ദ്രോണരെയും ധൃതരാഷ്ട്രരേയും മാറി മാറി നോക്കിയ ആ ദയനീയനോട്ടമുണ്ടല്ലോ ഇന്നുമതോർക്കാൻ വയ്യ!
ആ നോട്ടത്തിന് തീർച്ചയായും ഈ അമ്പുക്കളേക്കാൾ മൂർച്ചയുണ്ടായിരുന്നു.!!
ആ പാവം രാജകുമാരിയെ ഞാനപ്പോൾ രക്ഷിച്ചില്ല എല്ലാം കണ്ടിട്ടും കേട്ടിട്ടും അപ്പോൾ ഞാൻ മൗനമായി ഇരിക്കകയല്ലേ ചെയ്തത്?.
മഹാപാപമായിപ്പോയി
വലിയ പാപിതന്നെയല്ലേ ഞാൻ?
എന്നാൽ വാസുദേവൻ ദ്രൗപതിയുടെ മാനം യഥാസമയം കാത്തു രക്ഷിച്ചു.
അവിടെ അപ്പോൾ എന്റെ മാനമല്ലെ ശരിക്കും തൊലിയുരിക്കപ്പെട്ടത്.?
അന്ന് അത് അറിയേണ്ടതല്ലേ.?
ആ പാപത്തിന് എന്ത് പരിഹാരമാണുള്ളത്
.ഈ ശരശയ്യയൊന്നും അതിന് മതിയാകില്ല.
പിന്നെയെങ്ങിനെ എനിക്ക് നിത്യ സൗഖ്യം ലഭിക്കാനാണ് അല്ലേ മഹിർഷേ"
എല്ലാം കേട്ട വ്യാസഭഗവാൻ പറഞ്ഞു.
"വിഷമിക്കേണ്ട,
നിങ്ങളുടെ മനസ്സിൽ എരിയുന്ന ഈ പ്രായശ്ചിത്തം ആ പാപക്കറകളെ വെന്തുവെണ്ണീറാക്കി വിശുദ്ധമാക്കും.
ശരീരം കൊണ്ടനുഭവിക്കേണ്ടത്
എന്നാൽ അനുഭവിച്ചു തീർക്കുക തന്നെ വേണം.
അതിന് പിതാമഹന്റെ മറുപടി ഇങ്ങനെ ആയിരുന്നു.
മഹർഷേ,
അങ്ങ് ഓർക്കുന്നില്ലേ?
"കൃഷ്ണാ, ദ്വാരകനാഥാ എന്നെ രക്ഷിക്കു "എന്ന ദ്രൗപതിയുടെ നിലവിളി കേട്ടുകൊണ്ടിരുന്ന അന്ന്
എന്റെ ഈ ഇരുചെവികളും
അവളുടെ ആ ദയനിയാസ്ഥ കണ്ടു കൊണ്ടിരുന്ന എന്റെ ഈ രണ്ടു കണ്ണുകളും
കൗരവരോട് അരുത് എന്ന് പറയാനാവാതെ നിശബ്ധമായിപ്പോയ എന്റെ ഈ നാക്കും, ഈ വായും
ബലമുണ്ടായിട്ടും തടയാതിരുന്ന എന്റെ ഈ രണ്ടു വീതമുള്ള കൈകാലുകളും
എല്ലാം അടങ്ങിയ ഈ ശരീരം ആ പാപത്തിന്റെ ശിക്ഷ ശരിക്കും അനുഭവിച്ചേ മതിയാകൂ.
ഹേ വ്യാസമഹർഷേ ,
''ദയവായി ഈ ക്ഷണം തന്നെ എന്നെ ചുട്ടെരിക്കൂ. വെറും അഗ്നി പോരാ
അതിലും കഠിനമായ വലിയ സൂര്യതാപം തന്നെ അങ്ങയുടെ തപശക്തി കൊണ്ട് കോരി ഒഴിക്കൂ: അതോടെ ഞാൻ തീർന്നുകൊള്ളാം വയ്യ,ഇനിയും വയ്യ,
ഓർക്കുന്തോറും കഠിനമായി വേദന ഏറി വരികയാണ്.
വ്യാസന് കാര്യങ്ങൾ എല്ലാം ശരിക്കും മനസ്സിലായി. ഭീഷ്മ പിതാമഹന് എല്ലാം ബോധ്യമായി കഴിഞ്ഞിരിക്കുന്നു -
അതിനാൽ അദ്ദേഹം ഇങ്ങനെ പറഞ്ഞെഴുന്നേറ്റു. ഇതാ ഞാനിപ്പോൾ സൂര്യതാപം കൊണ്ടുവന്നേൽപ്പിക്കാം.
സൂര്യതാപം പ്രതീക്ഷിച്ച നിന്ന ഭീഷ്മരുടെ അടുത്തേക്ക് *എരിക്കിന്റെ ഇലകളാണ്* വ്യാസൻ കൊണ്ടുവന്നത്.
എന്തിനാണീ ഇലകൾ? എന്താണിതിന്റെ പേര് ?ഭീഷ്മർ ചോദിച്ചു.
*അർക്കപത്രം* ആണിത് -
അർക്കൻ എന്നാൽ സൂര്യൻ എന്നല്ലേ
*സൂര്യപത്രം* എന്നും പറയാം. ലോകരെല്ലാം എരിക്കിന കുപ്പച്ചെടിയെന്നാണ് പറയാറ്.
എന്നാൽ എരിക്കിലയിലാണ് സൂര്യന്റെ വലിയ സാരമുള്ളത് .
.സൂര്യപ്രകാശം ശക്തിയായി ലഭിക്കുന്ന വരണ്ട ഉഷ്ണപ്രദേശങ്ങളാണ് എരിക്കിന്റെ ആവാസ കേന്ദ്രങ്ങൾ -
സൂര്യന്റെ സാരമാണ് അതിൽ നിറയെ.
നല്ലൊരു മരുന്നാണിത്.
വാതത്തിനും ഉൻമാദത്തിനും സന്ധിവേദനക്കുമെല്ലാം ഇതൊരു ഉത്തമ ഔഷധമാണ്. സൂര്യാംശം നിറയെയുള്ള ഇലകളാണിതിന്റെ പ്രത്യേകത..-
അതുകൊണ്ടാണ് ചന്ദ്രനെ ധരിക്കുന്ന പരമേശ്വരൻ സൂര്യനെ ധരിക്കുന്ന പോലെ എരിക്കിന്റെ ഇല വസ്ത്രമായി ധരിക്കുന്നത്.
അതിനാൽ പരമേശ്വരൻ ചന്ദ്രക്കലാധരൻ എന്ന പോലെ സൂര്യാധരനുമാണെന്ന് പറയാം
ഹേ ഭീഷ്മാ ,
അങ്ങ് നൈഷ്ഠീക ബ്രഹ്മചാരിയാണ് ബ്രഹ്മചര്യത്തിന്റെ മൂർത്തിഭാവമായ ഗണപതിക്കും പ്രീയപ്പെട്ടതാണ് അർക്കപത്രം -
ഈ ഇലയാൽ അങ്ങയുടെ പാപങ്ങൾ ഞാൻ തുടച്ചു നീക്കുകയാണ്. എന്ന് പറഞ്ഞ് എരിക്കിൻ ഇലകളാൽ ഭീഷ്മരുടെ ശരീരം അലങ്കരിച്ചു.
ഈ സമയം ദീഷ്മർ ധ്യാനനിരതനായി കണ്ണടച്ചു കിടന്നു.
ഇത് ഒരു സപ്തമി നാളിലായിരുന്നുവത്രെ.. മൂന്ന് ദിവസത്തിന് ശേഷം ഏകാദശി നാളിൽ ഭീഷ്മരുടെ ആത്മാവ് ശരീരത്തിൽ നിന്നും മോചനം നേടി.പാപമോചിതനായി അഷ്ടവസുക്കളിൽ ഒരാളായി സ്വയം പ്രകാശിച്ച് ആ മഹാനുഭവൻ സ്വർലോകം പ്രാപിച്ചു.
എരിക്കിനെ വെറും കുപ്പച്ചെടിയായി കാണേണ്ടതില്ല എന്ന് ഇവിടെ വ്യാസഭഗവാൻ നമ്മെ തെര്യപ്പെടുത്തുകയാണ്.
' വിശ്വാസ പ്രകാരം ശിവനും ഗണപതിക്കും പ്രിയപ്പെട്ട എരിക്ക് .
ഔഷധ വീര്യമുള്ള ഒരു ഉത്തമചെടി തന്നെയാണ്.
അതിൽ സംശയമില്ല.
സൂര്യന്റെ പേരു തന്നെയുള്ള ഈ ചെടി
നാം ധരിക്കുന്ന പോലെ വെറും കുപ്പച്ചെടിയല്ല എന്ന് ഈ വിശ്വാസ കഥ നമ്മെ ഓർമ്മപ്പെടുത്തുകയാണ്...
(കടപ്പാട് )
No comments:
Post a Comment