Sunday, December 1, 2019
മരണാനന്തര കര്‍മ്മങ്ങള്‍ എന്തൊക്കെ?
ഭാരതത്തിലെ മഹർഷിമാർ*
Tuesday, November 19, 2019
വൈമാനിക സാങ്കേതികവിദ്യ
Monday, November 11, 2019
കൃഷ്ണനും രാധയും
Wednesday, November 6, 2019
പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം
*പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം..*
പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ 11-ാം സ്ഥാനത്ത് നില്‍ക്കുന്ന ക്ഷേത്രമാണിത് ...
തൃശൂർ ജില്ലയിൽ പാലക്കാട് റോഡിൽ (എൻ.എച്ച്.-47) മുടിക്കോട് എന്ന കൊച്ചു ഗ്രാമത്തിലാണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയ ചേരസാമ്രാജ്യ നഗരികളിൽ ഒന്നായിരുന്ന വെള്ളാനിയ്ക്ക് അടുത്താണീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവലിംഗ പ്രതിഷ്ഠയുടെ ദർശനം പടിഞ്ഞാട്ടേക്കാണ്.
ബാണാസുരന്റെ കോട്ടയില്‍ പാറാവു നില്‍ക്കേണ്ടി വന്ന ശിവന്‍ അവിടെ നിന്നു മോചിതനായി അന്നത്തെ ബാണന്‍ചെരുവില്‍ (ഇന്നത്തെ പാണഞ്ചേരി) മുനിക്കടവില്‍ (ഇന്നത്തെ മുടിക്കോട്) വന്നിരുന്നതായി വാമൊഴി കളില്‍ നിന്ന് അറിയാന്‍ കഴിയുന്നു... അതിന്റെ പ്രതീകമായി വെളളാനി മലയില്‍ ഇന്നും ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം ...
ഈ ക്ഷേത്രത്തിലെ പ്രത്യേകത ധ്യാനനിരതനായിരിക്കുന്ന ശ്രീ പരമേശ്വരന്‍ മാത്രമാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുളള ഈ ശിവക്ഷേത്രത്തില്‍ ഒരു കാലത്ത് ഓത്തൂട്ട് വരെ നടന്നിരുന്നതായി ചരിത്രം പറയുന്നു. ശിവരാത്രി ദിനത്തില്‍ ഇവിടുത്തെ തീര്‍ത്ഥക്കുളം നിറഞ്ഞ് കിഴക്കോട്ട് ഒഴുകിയിരുന്നതായി പറയപ്പെടുന്നു. രാജാക്കന്മാരുടെ അധീനതയിലായിരുന്ന ഈ ക്ഷേത്രം കാലാന്തരത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലായി.
തൃശൂർ പാലക്കാട്ട് റൂട്ടിൽ തൃശൂരിൽ നിന്നും 12 കിലോമീറ്റർ ദൂരെ വടക്കുകിഴക്കുമാറി മുടിക്കോട്ട് ജംഗ്ഷനടുത്താണീ ക്ഷേത്രം...
ഓം നമഃ ശിവായ
ത്രിപുരസുന്ദരി അഷ്ടകം
കുളി കഴിഞ്ഞുവരുമ്പോള്‍ ആദ്യം മുതുകാണ് തുടയ്ക്കേണ്ടത്
Monday, November 4, 2019
അകവൂർ ചാത്തൻ
കളഞ്ഞുപോയതെന്തും തിരികെ ലഭിക്കാന്‍ ഗണപതിയ്ക്ക് കൈകൊട്ടിച്ചിരി വഴിപാട്
*കളഞ്ഞുപോയതെന്തും തിരികെ ലഭിക്കാന്‍ ഗണപതിയ്ക്ക് കൈകൊട്ടിച്ചിരി വഴിപാട്*
കോട്ടയം: കൈകൊട്ടി പാടുന്നതും കൈകൊട്ടിച്ചിരിക്കുന്നതും ആരോഗ്യത്തിന് ഏറെനല്ലതാണ്. ഇത് നാഢീഞരമ്ബുകളെ ഉത്തേജിപ്പിക്കും. എന്നാല്‍ കളഞ്ഞുപോയതെന്തും തിരികെലഭിക്കാന്‍ ഗണപതിക്ഷേത്രത്തില്‍ കൈകൊട്ടിച്ചിരി വഴിപാട് നടത്തിയാല്‍ മതി.
തിരുവഞ്ചൂര്‍ ചെറുതൃക്കയില്‍ ഗണപതിക്കാണ് ഈ വഴിപാടുള്ളത്. നിങ്ങളുടെ പക്കല്‍ നിന്നും എന്തു സാധനം കാണാതായാലും ചെറുതൃക്കയില്‍ ഗണപതിയ്ക്ക് കൈകൊച്ചിച്ചിരി വഴിപാട്‌നേരു സാധനം തിരികെകിട്ടും. നൂറുകണക്കിന് ആളുകള്‍ക്കാണ് ഇത് അനുഭവമുള്ളത്. തിരുവഞ്ചൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ചെറുതൃക്കയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉപദേവനാണ് ഗണപതി. പിഞ്ഞാറ് ദര്‍ശനമായുള്ള ക്ഷേത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
വഴിപാട് നേര്‍ന്നതിന് ശേഷം തിരികെലഭിക്കുന്ന സാധനവുമായി ക്ഷേത്രത്തില്‍ എത്തി ഗണപതിയ്ക്ക് ഒരുക്കുവെച്ച് നടയ്ക്കല്‍ വെക്കണം. പിന്നീട് കളഞ്ഞുപോയ സാധനം തിരികെ ലഭിച്ചേ എന്ന് ഉച്ചത്തില്‍ മൂന്നുപ്രവശ്യം വിളിച്ചുപറയണം. ഓരോപ്രാവശ്യം പറയുന്നതിനിടയില്‍ മൂന്നുതവണ കൈകൊട്ടിച്ചിരിക്കണം. ദീപാരാധനയ്ക്ക് മുമ്ബാണ് ഈ വഴിപാട് നടത്തുന്നത്. നൂറ്റിയൊന്ന് രൂപയാണ് വഴിപാട് നിരക്ക്. വഴിപാടിന് ആവശ്യമായ ഒരുക്ക് ദേവസ്വം അധികൃതര്‍ തയ്യാറാക്കും. ദീപാരാധനയ്ക്ക് എത്തുന്ന ഭക്തരും കുട്ടികളും കൈകൊട്ടിച്ചിരി വഴിപാടില്‍ പങ്കാളികളാകും. വിവരങ്ങള്‍ക്ക്- ദേവസ്വം ഓഫീസ് 0481-2770080, ദേവസ്വം വൈസ് പ്രസിഡന്റ്-9447515578.
കെ.വി ഹരിദാസ്
Sunday, November 3, 2019
സനാതനശ്ലോകം
വേദങ്ങളിൽ കാണുന്നു.**വരനെ എങ്ങനെ സ്വീകരിക്കണം
Friday, November 1, 2019
പ്രാർത്ഥനകൾ
*പ്രാർത്ഥനകൾ*
*ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,*
*ഗുരുർ ദേവോ മഹേശ്വരാ*
*ഗുരു സാക്ഷാത് പരബ്രഹ്മം*
*തസ്മൈ ശ്രീ ഗുരു വേ നമഃ*
നമുക്ക് വളരെ സുപരിചിതമായ വരികളാണിവ. എന്നാൽ ഈ വരികളുടെ ഉദ്ഭവത്തെക്കുറിച്ച് അറിയുന്നവർ ചുരുക്കമാണ്. ' *സ്കന്ദപുരാണ*'ത്തിലെ
' *ഗുരുഗീത*' എന്നപേരിൽ അറിയപ്പെടുന്ന ഭാഗമാണിത്. മഹാഭാരതത്തിലെ
ഭഗവദ്ഗീതപോലെ. പരമശിവനും പത്നിയായ പാർവ്വതിയും തമ്മിലുള്ള സംഭാഷണമാണ് ഇത് മുഴുവൻ. മിക്കപ്പോഴും ധ്യാനസ്വഭാവത്തിൽ കാണപ്പെടുന്ന പരമശിവനോട് പാർവ്വതി ചോദിക്കുന്നു, 'ലോകം മുഴുവനും അങ്ങയെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അങ്ങ് ആരെയാണ് ധ്യാനിക്കുന്നത് 'എന്ന്. ഈ ചോദ്യത്തിന് മറുപടിയായി പരമശിവൻ നൽകുന്ന മറുപടിയാണ് മുകളിൽ പറഞ്ഞ വരികൾ. പരമശിവൻ പറയുന്നു , 'ഞാനും ബ്രഹ്മാവും വിഷ്ണുവുമെല്ലാം ഗുരുവാണ്. എന്നാൽ ഞങ്ങൾക്കെല്ലാം ഒരു ഗുരുവുണ്ട് . അത് സാക്ഷാൽ പരബ്രഹ്മമാണ്. ആ പരബ്രഹ്മമായി നിൽക്കുന്ന ഗുരുവിനെയാണ് ഞാൻ പ്രാർത്ഥിക്കുന്നത് '.
തുടർന്ന് അങ്ങനെയൊരു ഗുരുവിനെ എങ്ങനെ കിട്ടുമെന്നും കിട്ടിയാൽ എങ്ങനെ ആരാധിക്കണമെന്നും ഗുരുവാക്ക് പാലിച്ചാൽ എന്തൊക്കെ ഗുണങ്ങളുണ്ടെന്നും തെറ്റിച്ചാൽ എന്തൊക്കെ ദോഷങ്ങളുണ്ടെന്നും ഇങ്ങനെയുള്ള പാർവ്വതിയുടെ നിരവധി ചോദ്യങ്ങൾക്ക് പരമശിവൻ നൽകുന്ന മറുപടികളാണ് ഗുരു ഗീതയിലെ നൂറുകണക്കിന് വരികൾ. 'ഗുരുഗീത' നൽകുന്ന സന്ദേശമിതാണ് :
'പരബ്രഹ്മ 'മെന്ന ആ പ്രപഞ്ചശക്തി ഒന്നേയുള്ളൂ. പിന്നെ നമ്മൾ ഏതൊക്കെ പേരിൽ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ അവരെല്ലാം മനുഷ്യരൂപത്തിൽ ജീവിച്ചിരുന്ന ഗുരുക്കൻമാരായിരുന്നു.
അവരിലൂടെയാണ് നമ്മൾ ദൈവത്തെ. അറിഞ്ഞതും അനുഭവിച്ചതും.
'മാതാപിതാ ഗുരുർ ദൈവം' എന്ന വരികൾ പറയുന്നതുപോലെ, മാതാവിലൂടെ മാത്രമേ പിതാവിനെ അറിയാൻ കഴിയൂ ,ഗുരുവിലൂടെ മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ. അതുകൊണ്ട് 'ഗുരുഗീത' ലോകത്തോടു പറയുന്നു, ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാർഗം ദൈവത്തെ അറിഞ്ഞ ഒരു ഗുരുവിനെ കണ്ടെത്തുകയാണ് , ആ ഗുരുവുമായി ഗുരുശിഷ്യബന്ധം പുലർത്തുകയാണ്
ഗണപതി പ്രാർത്ഥനകൾ
*ഗണപതി പ്രാർത്ഥനകൾ*
1
ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവവിഘേനൊപശാന്തയേ.
2
ഏകദന്തം മഹാകായം
തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹ്ഹം ഗണനായകം.
ചിത്രരത്നവിചിത്രാംഗം
ചിത്രമാലാവിഭുഷിതം
കാമരൂപധരം ദേവം
വന്ദേഹ്ഹം ഗണനായകം.
അംബികാഹൃദയാനന്ദം
മാതൃഭിഃ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹ്ഹം ഗണനായകം.
സർവ്വവിഘ്നഹരം ദേവം
സർവവിഘ്നവിവർജ്ജിതം
സർവസിദ്ധിപ്രദാതാരം
വന്ദേഹ്ഹം ഗണനായകം.
യതോ വേദവാചോ വികുണ്ഠാ മനോഭിഃ
സദാ നേതി നേതീതി
യത് താ ഗൃണന്തി
പരബ്രഹ്മരൂപം ചിദാനന്ദഭൂതം
സദാ തം ഗണേശം നമാമോ ഭജാമഃ.
ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം.
3
ക്ഷിപ്രപ്രസാദി ഭഗവാൻ ഗണനായകോമേ
വിഘ്നങ്ങൾ തീർത്തു വിളയാടുക സർവകാലം
സർവത്രകാരിണി സരസ്വതിദേവി വന്നെൻ
നാവിൽ കളിക്ക കുമുദേഷു നിലാവു പോലെ
കരങ്ങളഞ്ചുളള ഗണേശ്വരന്നു ഞാൻ
കരിന്പു തേൻ ശർക്കര നല്ല കാദളം
കൊടുത്തിരപ്പൻ പലപോതുമാദരാൽ
മനക്കുരുന്നിന്നു തുണയ്ക്ക സന്തതം.
തുന്പിക്കൈയിലമർന്ന വൻ കലശവും
മറ്റുള്ളകൈപത്തിലും നാരങ്ങാ ഗദയും
കരിന്പു ധനുഷാ ശൂലം തഥാ ചക്രവും
പിന്നെ പങ്കജമൊട്ടു പാശമുടനേ നീലോൽപ്പലം
നെല്ലുമായ് കൊന്പും കൊണ്ടരുളും
വിനായകനെനിക്കേറ്റം തുണച്ചീടണം
വെള്ളപ്പളുങ്കുനിറമൊത്ത വിദഗ്ദ്ധരൂപേ
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തേ
വെള്ളത്തിലെത്തിരകൾ തള്ളിവരും കണക്കെ
യെ
ന്നുള്ളത്തിൽ വന്നു വിളയാടുക സരസ്വതീ നീ.
പ്രാർത്ഥനകൾ
*പ്രാർത്ഥനകൾ*
സരസ്വതി സ്തുതി
സരസ്വതീ നമസ്തുഭ്യം
സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ
പത്മപത്ര വിശാലാക്ഷീ
പത്മകേസര വർണ്ണിനീ
നിത്യം പത്മാലയാം ദേവീ
സാമാം പാതു സരസ്വതീ
അപർണ്ണാ നാമരൂപേണ
ത്രിവർണ്ണാ പ്രണവാത്മികേ
ലിപ്യാത്മ നൈകപഞ്ചാക്ഷ
ദ്വർണ്ണാം വന്ദേ സരസ്വതീം
മുദ്രാപുസ്തക ഹസ്താഭ്യാം
ഭദ്രാസന ഹൃദിസ്ഥിതേ
പുരസ്സരേ സദാ ദേവീം
സരസ്വതി നമോസ്തുതേ
വന്ദേ സരസ്വതീം ദേവീം
ഭുവനത്രയമാതരേ
യൽപ്രസാദാ തഥേ
യത്പ്രസാദാദൃതേ നിത്യം
ജിഹ്വാന പരിവർത്തതേ
നാഗങ്ങളെക്കുറിച്ചുളള സംശയങ്ങളുടെ മറുപടി
ഗുരുവായൂരപ്പനുംശങ്കരാചാര്യരും വടക്കേനട വാതിലും*
*ഗുരുവായൂരപ്പനുംശങ്കരാചാര്യരും വടക്കേനട വാതിലും*
ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ ചടങ്ങുകളുടെ കൃത്യ നിഷ്ടയ്യാണ് .. 1200 ഓളം വർഷങ്ങൾക്ക് മുമ്പ് ശങ്കരാചാര്യർ ചിട്ടപെടുത്തിയ പൂജാ ക്രമങ്ങൾ ആണ് ഇപ്പോളും അവിടെ അണുവിട തെറ്റാതെ നടക്കുന്നത് . ശങ്കരാചാര്യർ ശിവന്റെ അംശവതാരം ആണെന്നാണല്ലോ വിശ്വാസം . അദ്ദേഹത്തിനു ഭൂമിയിലൂടെയും യോഗബലം കൊണ്ട് ആകാശത്തിലൂടെയും സഞ്ചരിക്കാൻ കഴിവുണ്ടായിരുന്നു . ഒരിക്കൽ അദ്ദേഹം ആകാശ മാർഗ്ഗേ ശ്രിംഗേരി പോകുകയായിരുന്നു . ഗുരുവായൂരിനു മുകളിലൂടെ ആയിരുന്നു യാത്ര . അപ്പോൾ താഴെ ഗുരുവായൂരിൽ ശീവേലി നടക്കുകയായിരുന്നു . എന്നാൽ ശൈവ തേജസ് ആയ ആചാര്യർ ഭഗവാനെ വണങ്ങാൻ കൂട്ടാക്കിയില്ല . ആചാര്യരുടെ അഹങ്കാരം ഭഗവാനു സഹിച്ചില്ല . അദ്ദേഹം ഒരു മാത്ര നേരത്തേക്ക് ശങ്കരാചാര്യരുടെ യോഗ സിദ്ധി ഇല്ലാതാക്കുകയും ആചാര്യർ ഭൂമിയിലേക്ക് വന്നു വീഴുകയും ചെയ്തു . അതും ഗുരുവായൂർ വടക്കേ നടപന്തലിൽ ഭഗവാന്റെ ശീവേലിക്ക് മുമ്പിലേക്ക് വന്നു വീണു . വീണതും അചാര്യര്ക്ക് തന്റെ തെറ്റ് മനസ്സിലാവുകയും അവിടെകിടന്നു തന്നെ ഗോവിന്ദാഷ്ടകം രചിച്ച് പാടുകയും ഭഗവാനോട് മാപ്പിരക്കുകയും ചെയ്തു.. പിന്നീട് അദ്ദേഹം അവിടെ ഒരു മണ്ഡലം ഭജനം ഇരിക്കുകയും ഗുരുവായൂരിലെ പൂജ ക്രമങ്ങൾ പരിഷ്കരിക്കുകയും ചെയ്തു . മണ്ഡലം ചിറപ്പും അതിനുള്ളിൽ ഏകാദശിയും വരുന്ന രീതിയിൽ പൂജയും ഉദയാസ്തമന പൂജയുടെ ക്രമങ്ങളും എല്ലാം അദ്ദേഹം ചിട്ടപെടുത്തി . അതിൽ പിന്നെ ആ രീതിയാണ് ഇവിടെ പിന്തുടരുന്നത് . ശങ്കരാചാര്യർ വന്നു വീണ സ്ഥലം വടക്കേ ശീവേലിപ്പുരയുടെ മുകളിൽ ഒരു ചെറിയ ദ്വാരം ഇട്ടു ഇപ്പോളും അടയാള പ്പെടുത്തിയിട്ടുണ്ട് . ശങ്കരാചാര്യരുടെ പ്രതിമയും ഇപ്പോൾ ആ ഭാഗത്തുണ്ട് .. ഇപ്പോളും ശീവേലി എഴുന്നള്ളി ഈ ഭാഗത്തു വരുമ്പോൾ ശങ്കരാച്ചര്യർ അന്ന് വീണതിന്റെ സ്മരണക്കായി മേളം ഒരു നിമിഷം നിർത്തി ആ ഓർമ പുതുക്കാറുണ്ടത്രേ ...
..ഉത്സവ കാലത്ത് ഭഗവാൻ പൊൻപഴുക്കാ മണ്ഡപത്തിൽ ദർശനം കൊടുക്കുന്നതും ശങ്കരാചാര്യർ അന്ന് വീണ സ്ഥലത്ത് വച്ചാണ് .
വടക്കേ നടയിൽ വച്ച് ഭഗവാനെ ദർശിക്കുന്നത് അതീവ പുണ്യമായി കരുതുന്നു . ഗുരുവായൂര് വടക്കേ നട സ്വർഗ്ഗ വാതിൽ ആയി കണക്കാക്കപ്പെടുന്നു . കൃഷ്ണനാട്ടം കളി നടക്കുന്നതും വടക്കേ നടയിൽ വച്ചാണ് . രാവിലെയും വൈകുന്നേരവും രാത്രിയിലും നടക്കുന്ന ശീവേലി വടക്കേ നടയിൽ എത്തുമ്പോൾ മിക്ക ഭക്തജനങ്ങളും സ്രാഷ്ടംഗം വീണു നമസ്ക്കരിക്കുന്നത് ആ സ്മരണയിൽ ആണ് ..
*ഭഗവാനെ നാരായണ ... ഹന്ത ഭാഗ്യം ജനാനാം🙏🙏🙏🙏*
പുള്ളുവൻപാട്ട്
നാഗരാജ
ഉനകോട്ടി
Thursday, October 31, 2019
എലി, ഗണപതിയുടെ വാഹനമായതെങ്ങനെ എന്നതാണ് ഇന്നത്തെ കഥ.*
*എലി, ഗണപതിയുടെ വാഹനമായതെങ്ങനെ എന്നതാണ് ഇന്നത്തെ കഥ.*
🔸🔸🔸🔸🔸🔸🔸🔸🔸
എലി കൂടെയില്ലാത്ത ഗണപതിയെ കണ്ടിട്ടില്ലല്ലോ?
എലിയെ സ്വന്തം വണ്ടിയായി കിട്ടുംമുൻപ്, അത്യാവശ്യ സമയങ്ങളിൽ ഗണപതി, മയിൽവണ്ടി പിടിച്ചൊക്കെ പലയിടത്തും പോയിട്ടുണ്ട്.
പിന്നെ സ്വന്തം വാഹനമായി.
ഗണപതി മനസ്സിലോർത്താൽ മതി; അവിടെയെത്തിക്കും എലി.
ഗണുമനസ്സിന്റെ വേഗത്തിലാണ് യാത്ര.
*സുമേരുപർവ്വതത്തിലുള്ള സൗരഭിമഹർഷി*, ഹോമത്തിനുള്ള ചമത ( പ്ലാശ് മരത്തിന്റെ വിറക്) ശേഖരിയ്ക്കാൻ കാട്ടിൽപോയ സമയത്ത്, *ക്രൗഞ്ചൻ എന്ന ഗന്ധർവ്വൻ* ആശ്രമപരിസരത്തെത്തി.
മുനിപത്നിയായ *മനോമയിയെ* കണ്ട് പ്രേമംതോന്നിയ ഗന്ധർവ്വൻ, മനോമയിയുടെ കയ്യിൽ പിടിച്ചു.
മനോമയി,
ഉള്ള കാര്യം പറഞ്ഞു.
"ഞാൻ സൗരഭിമഹർഷിയുടെ ഭാര്യയാണ്.അങ്ങ് എനിയ്ക്ക് അച്ഛനേപ്പോലെയാണ്. എന്നെ ഒരു മകളായി കാണണം."
ഒരാൾ വന്നുപറയുന്ന പ്രേമം ഇഷ്ടമല്ലെങ്കിൽ,
ഇന്നത്തെ കാലത്ത്, 'എന്നെ സഹോദരിയായി കാണണം' എന്നുപറഞ്ഞ്, രാഖി കെട്ടിക്കൊടുക്കുന്നപോലെ പണ്ട്, 'മകളായി കാണണം' എന്നായിരുന്നു പറഞ്ഞിരുന്നത്.
അപ്രതീക്ഷിതമായി ഒരു സ്ത്രീ, തന്നെ അച്ഛനെന്നുവിളിച്ച അന്ധാളിപ്പിൽ,
പിടിച്ച കൈ വിടാൻമറന്ന് അന്തംവിട്ടു നിൽക്കുകയാണ് ക്രൗഞ്ചനെന്ന ഗന്ധർവ്വൻ.
ഈ സമയത്ത്, സൗരഭിമഹർഷി കാട്ടിൽനിന്നും മടങ്ങിവന്നു.
മഹർഷിയെ കണ്ടതും; ഗന്ധർവ്വൻ, പൊള്ളിയപോലെ കൈ വലിച്ചു.
മഹർഷി നോക്കുമ്പോൾ ഗന്ധർവ്വന്റെ മുഖത്താകെ കള്ളലക്ഷണം.
പിന്നൊന്നും ആലോചിച്ചില്ല. *കൊടുത്തൂ ശാപം.*
*"എന്റെ ഭാര്യയുടെ ദേഹത്തു സ്പർശിച്ച നീ ഒരു എലിയായി മാറട്ടെ.*
'ഇഷ്ടം തോന്നിയപ്പൊ കയ്യിൽ പിടിച്ചതാണെന്നും; അങ്ങയുടെ ഭാര്യയാണെന്നറിഞ്ഞതും 'ചടേന്ന്' കൈ വിട്ടതാണല്ലോ...! ഞാൻ പാവല്ലേ മാഷേ..' എന്നൊക്കെ പറഞ്ഞ് ഗന്ധർവ്വൻ നെഞ്ഞത്തടിയും നെലോളിയുമായി.
'സംഗതി ചിലപ്പൊ ശരിയായിരിക്കും!
പക്ഷേ, ശപിച്ചും പോയല്ലോ! ഇനി ആ ശാപം ഏതെങ്കിലും ഒരു നല്ല വഴിയ്ക്ക് തിരിച്ചുവിടാം. അതേ വഴിയുള്ളൂ.'
മഹർഷി ചിന്താകുലനായി.
'ഇഷ്ടമുള്ള പെൺകുട്ടികളെ കണ്ടാൽ; അപ്പൊ നീ കയ്യിൽ കയറി പിടിയ്ക്കുമോ!?' എന്നൊന്നും ചോദിയ്ക്കാൻ നിൽക്കാതെ, സൗരഭിമഹർഷി, ശാപമോക്ഷമല്ലാ.....; *ശാപ-ആശ്വാസം കൊടുത്തു.*
"എലി എന്തായാലും എലിതന്നെ. അതിൽ മാറ്റമൊന്നുമില്ല. കുറച്ചുകാലം കഴിയുമ്പോൾ, നീയൊരു കേമൻ മൂഷികനാവും.
ദേവലോകത്തുനിന്നും പുറത്താവുകയും ചെയ്യും.
ആ മൂഷികൻ, പക്ഷേ,ഗണപതിയുടെ വാഹനമായി മാറും. ലോകം മുഴുവൻ നിന്നെ അന്നുമുതൽ ആദരിയ്ക്കുകയും ചെയ്യും.
ഗണപതിവാഹനമായി നിനക്ക് വീണ്ടും സ്വർഗ്ഗത്തിലെത്തുകയും ചെയ്യാം."
അങ്ങനെ ക്രൗഞ്ചൻ,
ദേവലോകത്ത്, 'എന്നാണാവോ തമ്പുരാനേ.., എലിവേഷം തലയ്ക്ക് വന്നുവീഴുന്നത്!!!' എന്ന് പേടിച്ചുപേടിച്ചു കഴിയുന്ന കാലം.
പലപ്പോഴും; പേടി കാരണം സ്ഥലകാലബോധംതന്നെ നഷ്ടപ്പെട്ട മട്ട്.
അങ്ങനെയിരിയ്ക്കുന്ന ഒരുദിവസം, ഇന്ദ്രസഭയിൽവെച്ച്,
ഇന്ദ്രനെ കാണാൻവന്ന *വാമദേവമുനിയുടെ* കാലിൽ, കിളിപോയിനടക്കുന്ന ക്രൗഞ്ചൻ, അബദ്ധത്തിലൊന്നു ചവുട്ടിപ്പോയി!!!
അത്മസംയമനം...
കാമക്രോധമോഹങ്ങളെ അടക്കൽ...
എന്നൊക്കെ, നാഴികയ്ക്ക് നാല്പതുവട്ടം പറയുമെങ്കിലും; മഹാമുനിമാർക്ക് ഈ അടക്കം പൊതുവേ കുറവായിട്ടാണ് കണ്ടുവരുന്നത്.
വാമദേവമുനി,
ക്രൗഞ്ചൻ കാലിൽചവുട്ടിയതും കണ്ണടച്ചുതുറക്കുംമുൻപേ ശപിയ്ക്കൽ കഴിഞ്ഞു!
*"സ്ഥലകാലബോധമില്ലാത്ത നീയൊരു മൂഷികനായിപ്പോവട്ടെ."*
ദൈവം സഹായിച്ച്, ശാപത്തിൽ വീണ രണ്ടാംശാപം അതുതന്നെയായത് ഭാഗ്യം!
അങ്ങനെ, വാമദേവമുനിയുടേയും സൗരഭിമഹർഷിയുടേയും ശാപഫലമായി, ക്രൗഞ്ചൻ എന്ന ഗന്ധർവ്വൻ, *പരാശരമുനിയുടെ ആശ്രമത്തിൽ ഒരു എലിരൂപത്തിൽ വന്നുവീണു.*
'ഞാൻ എലിഭഗവാനെ തപസ്സ് ചെയ്തില്ലല്ലോ...! പിന്നെന്താണാവോ ഇങ്ങനെ ഒരു രൂപം പ്രത്യക്ഷപ്പെടാൻ..!?' എന്ന് ആലോചിച്ച്, പരാശരമുനി നോക്കുമ്പോഴേയ്ക്കും ;
എലി, പണി തുടങ്ങി.
ഭീമാകാരനായ ഈ എലി ആശ്രമത്തിലെ പാത്രങ്ങളെല്ലാം തട്ടിമറിച്ചു.
ക്ഷണനേരംകൊണ്ട് മുനിയുടെ അൽപവസ്ത്രങ്ങളെല്ലാം കരണ്ട്, ചിത്രം വിചിത്രമാക്കി!
താളിയോലകളെല്ലാം കരണ്ട് ഹൃദിസ്ഥമാക്കി!
പരാശരമുനി
കണ്ണുരുട്ടി,
വടി നീട്ടി,
കല്ലോങ്ങി...
ഒപ്പം മനസ്സിൽ, 'അഹിംസ അഹിംസ' എന്ന് പറഞ്ഞ്; ഇതും ദൈവത്തിന്റെ സൃഷ്ടിയാണല്ലോ...!
ഉപദ്രവിയ്ക്കുന്നത് പാപമാണല്ലോ..!'
എന്നൊക്കെ കരുതി, പരാശരമുനി എലിയെ ഓടിച്ചുവിടാൻ പല നാടകവും കളിച്ചുനോക്കി.
എവടെ!
എലി, പുലിയായി വിലസുകതന്നെയാണ്!
ഒടുവിൽ, എലിയോട് തോറ്റ്, തളർന്ന്,
മുനി, ശരണം പ്രാപിച്ചത് ഗണപതിയെ.
ഓർക്കേണ്ട താമസം!
ഗണപതി ഹാജർ!
ഗണപതി, എലിയുടെ പുറത്തുകയറി.
തന്റെ പുറത്തുകയറിയിരിയ്ക്കുന്ന വയറൻ ആനയെ തള്ളിത്താഴെയിടാൻ എലി കിണഞ്ഞുശ്രമിച്ചു.
നാലുപുറവും ഓടിനോക്കി.
വേഗത്തിലോടി; പെട്ടെന്ന് നിന്ന്നോക്കി.
ചാടി നോക്കി.
മുതുക്, ചന്നംപിന്നം കുലുക്കി നോക്കി.
ആന, പുറത്ത് അട്ടപിടിച്ചപോലെ പിടിച്ചിരിയ്ക്കുകയാണ്!
ഇനി ഈ ജന്തു ആനയുടെ രൂപമുള്ള ഉടുമ്പായിരിയ്ക്കുമോ!?
എലി തളർന്നുതുടങ്ങി.
ഗണപതി, ഉള്ളിൽ ഊറിച്ചിരിച്ചു.
'എലിപ്പറത്തിരുന്നുള്ള ഈ കളി രസമുണ്ട്!
എന്തൊര് വേഗാ ഇതിന്റെ ഓട്ടത്തിന്!
ഇതിനെയങ്ങ് കൊണ്ടുപോയാലോ?'
ഗണപതി, എലിയുടെ മനസ്സിനെ ആകർഷിച്ചു.
എലിയ്ക്ക് തോന്നി.
'ഇത് അട്ടയോ ഉടുമ്പോ ഒന്നുമല്ല. ഇത് മറ്റെന്തോ സംഭവമാണ്. എലി, കുതറൽ നിർത്തി, പതുക്കെ തലചെരിച്ച് പുറത്തിരിയ്ക്കുന്ന ആനയെ നോക്കി.
എവിടെയോ കണ്ട ഒരു മുഖപരിചയം!
പെട്ടെന്ന്, എലിമനസ്സിൽ പൂർവ്വജൻമസ്മരണയുടെ കാറ്റുവീശി.
"ഭഗവാനേ! അങ്ങായിരുന്നോ !?
താഴെയിറങ്ങൂ...
ഞാനൊന്ന് നമസ്ക്കരിയ്ക്കട്ടെ.
പൊറം, നല്ല വേദനയുമുണ്ടു്! താഴെയിറങ്ങൂ. ആളറിയാതെ ഗുസ്തിയ്ക്ക് വന്നതാ!!"
ഗണപതി ചിരിച്ച് താഴെയിറങ്ങി.
"പോരുന്നോ എന്റെ വാഹനമായി കൈലാസത്തിലേയ്ക്ക്?"
ഗണപതി എലിയോട് ചോദിച്ചു.
"എപ്പൊ പോന്നൂന്ന് ചോദിച്ചാൽ മതി!!"
എന്നുപറഞ്ഞ് എലി, അഥവാ പൂർവ്വജൻമത്തിെലെ ക്രൗഞ്ചഗന്ധർവ്വൻ ആനയ്ക്ക് കയറാൻ നട മടക്കിക്കൊടുത്തു.
അങ്ങനെയാണത്രേ ഗണപതിയുടെ വാഹനമായി
എലി മാറുന്നത്.
(വീട്ടിൽ എലിശല്യം രൂക്ഷമായാൽ, പണ്ട്, ആരും എലിയെ കൊല്ലുമായിരുന്നില്ലത്രേ.
മലപ്പുറം ജില്ലയിലെ ഇന്ത്യനൂർ ഗണപതീക്ഷേത്രത്തിൽ എലിയുടെ, മരത്തിലുള്ള രൂപം സമർപ്പിച്ച് ;എലിശല്യം മാറാൻ പ്രാർത്ഥിച്ചാൽ, എലികൾ സ്വയം ഒഴിഞ്ഞുപോകും എന്ന് ഒരു വിശ്വാസമുണ്ട്.)
🔹🔹🔹🔹🔹🔹🔹🔹🔹
♦♦♦♦♦♦♦♦♦
💓 *ആശയം:-ജയരാജ് മിത്ര*
💓 *അവതരണം:-ഷാസ് പദ്മിനി*
♦♦♦♦♦♦♦♦♦
Sunday, October 27, 2019
അർദ്ധനാരീശ്വരൻ
*അർദ്ധനാരീശ്വരൻ*
പകുതി സ്ത്രീയും പകുതി പുരുഷനുമായ ദേവതയാണ് അർദ്ധനാരീശ്വരൻ. പ്രകൃതിപുരുഷ ഏകത്വം എന്ന സങ്കൽപ്പത്തിൽ ഉള്ള ശിവപാർവതിമാരുടെ സംയോജിത രൂപമാണിത്. ചിത്രങ്ങളിലും മറ്റും നേർപകുതിയായാണ് ചീത്രീകരിക്കുന്നത്. സ്ത്രീയും പുരുഷനും ട്രാൻസ്ജെന്ഡറുമെല്ലാം തുല്യരാണ് എന്ന സങ്കൽപ്പത്തിന്റെ പൗരാണിക രൂപമാവാം ഇത്. പ്രധാനമായും ഇന്ത്യയിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ ആരാധിക്കപ്പെട്ടിരുന്ന ഒരു ദ്രാവിഡ ദേവതയാണിത്.
*ഐതിഹ്യം*
അവാച്യമായ പ്രണയ സാഫല്യത്തിന്റെ ഈശ്വരഭാവമാണ് അർദ്ധനാരീശ്വരൻ. ശ്രീപാർവ്വതിയുടെ ആജ്ഞയനുസരിച്ച് ദുർഗ്ഗാഭഗവതി മഹിഷാസുരനെ വധിച്ചു. ഇതിൽ പരമശിവന് അഭിമാനവും സന്തുഷ്ടിയുമുണ്ടായി. തന്റെ ഭാര്യയുടെ ആത്മരൂപമായ ദുർഗ്ഗയോട് അമിതമായ പ്രേമപാരവശ്യം തോന്നി. ശിവൻ വേഗം അരുണാചലത്തിൽ തപസ്സനുഷ്ടിക്കുന്ന ഭാര്യ പാർവ്വതിയുടെ അടുത്തെത്തി. ഇരുവരും ആലിംഗനബദ്ധരായി. ശ്രീപാർവ്വതിയെ ശിവൻ തന്റെ മടിയിൽ ഇടത്തെ തുടയിൽ ഇരുത്തി. പാർവ്വതിയാകട്ടെ ആ ശരീരത്തിൽ ലയിച്ച് ചേർന്നു. ആ ശരീരത്തിന്റെ വലത് ഭാഗം ശിവചിഹ്നങ്ങളായ ജഡ, സർപ്പം തുടങ്ങിയവയും ഇടത് ഭാഗം പാർവ്വതിയുടെ സ്ത്രീരൂപമായും കൂടിച്ചേർന്നു. പാർവ്വതി പരമേശ്വരന്മാരുടെ പ്രണയസാഫല്യത്തിന്റെ പരമാത്മ ഭാവമാണ് അർദ്ധനാരീശ്വരൻ. പ്രകൃതിപുരുഷ സംയോഗം ആണ് ഇതെന്ന് താന്ത്രികർ വിശ്വസിക്കുന്നു.
പുരാതന കാലം മുതൽക്കേ തുടർന്നു പോരുന്ന ഈ ആരാധനാരീതി ചരിത്രാതീതകാലം മുതലുള്ള മാനവൻറെ സ്ത്രീ-പുരുഷ-ട്രാൻസ്ജെൻഡർ സമഭാവനയുടെ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.
സ്ത്രീക്ക് പ്രാധാന്യം നൽകുന്ന ശൈവം, ശാക്തേയം എന്നീ രണ്ടു ശാഖകളുടെ സംയോജിതമായ ആരാധനാസമ്പ്രദായങ്ങളും താന്ത്രിക ക്രിയകളിലെ ഏകത്വവും അർദ്ധനാരീശ്വര സങ്കല്പത്തിലും, ആചാരങ്ങളിലും പലയിടങ്ങളിലും ദർശിക്കാവുന്നതാണ്.
കല്കി അവതാരം
നാഗരാജാവ്
വപു എന്ന അപ്സരസ്സിന്റെ കഥ*
വപു എന്ന അപ്സരസ്സിന്റെ കഥ*
*കഴിഞ്ഞ ഭാഗത്തിൽ ഉർവശി തുടങ്ങിയ അപ്സരസ്സുകൾ ഭയന്ന് പിൻമാറിയപ്പോൾ വപു എന്ന അപ്സരസ് ദുർവ്വാസ്സാവിന്റെ മനസ്സിളക്കാൻ കഴിയുമെന്ന് പ്രഖ്യാപിച്ചത് വരെ വായിച്ചു അല്ലേ. ഇനിയും വപു എന്തു ചെയ്തു എന്ന് നമുക്ക് നോക്കാം*.
*ദുർവ്വാസാവ് എവിടെ ഇരിക്കുന്നുവോ നമുക്ക് അവിടേക്ക് പോകാം എന്നു വപു പറഞ്ഞു. ഇന്ദ്രിയങ്ങളാകുന്ന കുതിരകളും ശരീരമാകുന്ന രഥവുമുള്ള മുനിയെ കാമ ബാണം കൊണ്ട് ഞാൻ നിയന്ത്രിക്കാം എന്നും, ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ തുടങ്ങിയ ദേവന്മാരിൽ ആരെ വേണമെങ്കിലും കാമബാണം കൊണ്ട് മുറിവേല്പിക്കാൻ എനിക്ക് സാധിക്കും എന്നും അവൾ പൊങ്ങച്ചം പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് വപു എന്ന് പേരുളള അപ്സരകന്യക ഹിമാലയ പാർശ്വത്തിൽ ദുർവ്വാസാവ് ഇരിക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. മുനിയുടെ പ്രഭാവം കൊണ്ട് ഹിംസ്ര ജന്തുക്കൾ ഇല്ലാതെ ശാന്തമായ ഒരു ആശ്രമവാടമാണ് അവിടെ കണ്ടത്. മുനി തപസ്സു ചെയ്യുന്ന സ്ഥലത്തു നിന്നും അല്പമകലെയായി ഇരുന്നു കൊണ്ട് അവൾ കുയിലിനെ വെല്ലുന്ന സ്വരമാധുര്യത്തോടെ ഗാനാലാപം ചെയ്യാനാംരംഭിച്ചു. അവളുടെ പാട്ടുകേട്ടപ്പോൾ തന്നെ മുനിക്ക് വിസ്മയം തോന്നി. ഗായികയെ കാണണമെന്ന് ആഗ്രഹം മനസ്സിൽ അങ്കുരിച്ചതിന്റെ ഫലമായി മുനി അപ്സരസ്സ് ഇരിക്കുന്ന സ്ഥലത്തേക്ക് പോയി. അവിടെ ചെന്നപ്പോൾ അത്യാകർഷകമായ ശരീരമുള്ള അവൾ തന്നെ ആകർഷിക്കുവാൻ വേണ്ടി തന്നെ പുറപ്പെട്ടവളാണെന്ന് മുനിക്ക് മനസ്സിലായി. തന്റെ മനസ്സിന് ക്ഷോഭ മുണ്ടാക്കുകയാണ് അവളുടെ ലക്ഷ്യമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.. കോപം കൊണ്ട് ജ്വലിച്ച മഹാമുനി അവളോട് ഇങ്ങനെ പറഞ്ഞു " ഞാൻ വളരെ ക്ലേശിച്ച് അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന തപസ്സിന് വിഘ്ന മുണ്ടാക്കാനായിട്ടാണ് നീ വന്നിരിക്കുന്നത്. ആകാശചാരിയായ നീ എനിക്ക് ക്ലേശമുണ്ടാക്കിയതിനാൽ ആകാശചാരിയായ സുപർണ്ണന്റെ ഗോത്രത്തിൽ - ഗരുഡവർഗ്ഗത്തിൽ നീ പക്ഷിയായിരിക്കട്ടെ.' പതിനാറു വർഷം നിന്റെ ഈ ശരീരം ഉപേക്ഷിച്ച് പക്ഷിയുടെ രൂപം ധരിക്കാനിടയാകും ,അക്കാലത്ത് നാലു പുത്രന്മാർ നിനക്ക് ജനിക്കുന്നതാണ്. അധമമായ നിനക്ക് അവരെ കൊണ്ട് കാര്യമായ പ്രയോജനമൊന്നും ലഭിക്കുകയില്ലെങ്കിലും അവർ അറിവുള്ളവരായിരിക്കും'. "ഇപ്രകാരം ദുർവ്വാസാവിന്റെ ശാപത്തിന്റെ ഫലമായി വപു എന്ന അപ്സരസ്സ് പക്ഷിയുടെ വർഗ്ഗത്തിൽ പിറക്കാനിടയായി.അവൾ ആകാശചാരിയായ പക്ഷികളുടെ കൂട്ടത്തിൽ ശാപമോക്ഷവും പ്രതീക്ഷിച്ച് കാലം കഴിച്ചു കൂട്ടി.*
*അങ്ങനെ മാർക്കണ്ഡേയൻ വപു എന്ന അപ്സരസ്സിന്റെ കഥ പറഞ്ഞ് അവസാനിപ്പിച്ചു.

