Thursday, October 31, 2019

എലി, ഗണപതിയുടെ വാഹനമായതെങ്ങനെ എന്നതാണ് ഇന്നത്തെ കഥ.*

*എലി, ഗണപതിയുടെ വാഹനമായതെങ്ങനെ എന്നതാണ്  ഇന്നത്തെ കഥ.*

🔸🔸🔸🔸🔸🔸🔸🔸🔸


എലി കൂടെയില്ലാത്ത ഗണപതിയെ കണ്ടിട്ടില്ലല്ലോ?

എലിയെ സ്വന്തം വണ്ടിയായി കിട്ടുംമുൻപ്, അത്യാവശ്യ സമയങ്ങളിൽ ഗണപതി, മയിൽവണ്ടി പിടിച്ചൊക്കെ പലയിടത്തും പോയിട്ടുണ്ട്.
പിന്നെ സ്വന്തം വാഹനമായി.

ഗണപതി മനസ്സിലോർത്താൽ മതി; അവിടെയെത്തിക്കും എലി.
ഗണുമനസ്സിന്റെ വേഗത്തിലാണ് യാത്ര.

*സുമേരുപർവ്വതത്തിലുള്ള സൗരഭിമഹർഷി*, ഹോമത്തിനുള്ള ചമത ( പ്ലാശ് മരത്തിന്റെ വിറക്) ശേഖരിയ്ക്കാൻ കാട്ടിൽപോയ സമയത്ത്, *ക്രൗഞ്ചൻ എന്ന ഗന്ധർവ്വൻ* ആശ്രമപരിസരത്തെത്തി.

മുനിപത്നിയായ *മനോമയിയെ* കണ്ട് പ്രേമംതോന്നിയ ഗന്ധർവ്വൻ, മനോമയിയുടെ കയ്യിൽ പിടിച്ചു.
മനോമയി,
ഉള്ള കാര്യം പറഞ്ഞു.
"ഞാൻ സൗരഭിമഹർഷിയുടെ ഭാര്യയാണ്.അങ്ങ് എനിയ്ക്ക് അച്ഛനേപ്പോലെയാണ്. എന്നെ ഒരു മകളായി കാണണം."

ഒരാൾ വന്നുപറയുന്ന പ്രേമം ഇഷ്ടമല്ലെങ്കിൽ,
ഇന്നത്തെ കാലത്ത്, 'എന്നെ സഹോദരിയായി കാണണം' എന്നുപറഞ്ഞ്, രാഖി കെട്ടിക്കൊടുക്കുന്നപോലെ പണ്ട്, 'മകളായി കാണണം' എന്നായിരുന്നു പറഞ്ഞിരുന്നത്.

അപ്രതീക്ഷിതമായി ഒരു സ്ത്രീ, തന്നെ അച്ഛനെന്നുവിളിച്ച അന്ധാളിപ്പിൽ,
പിടിച്ച കൈ വിടാൻമറന്ന് അന്തംവിട്ടു നിൽക്കുകയാണ് ക്രൗഞ്ചനെന്ന ഗന്ധർവ്വൻ.
ഈ സമയത്ത്, സൗരഭിമഹർഷി കാട്ടിൽനിന്നും മടങ്ങിവന്നു.

മഹർഷിയെ കണ്ടതും; ഗന്ധർവ്വൻ, പൊള്ളിയപോലെ കൈ വലിച്ചു.
മഹർഷി നോക്കുമ്പോൾ ഗന്ധർവ്വന്റെ മുഖത്താകെ കള്ളലക്ഷണം.

പിന്നൊന്നും ആലോചിച്ചില്ല. *കൊടുത്തൂ ശാപം.*

*"എന്റെ ഭാര്യയുടെ ദേഹത്തു സ്പർശിച്ച നീ ഒരു എലിയായി മാറട്ടെ.*

'ഇഷ്ടം തോന്നിയപ്പൊ കയ്യിൽ പിടിച്ചതാണെന്നും; അങ്ങയുടെ ഭാര്യയാണെന്നറിഞ്ഞതും 'ചടേന്ന്' കൈ വിട്ടതാണല്ലോ...! ഞാൻ പാവല്ലേ മാഷേ..' എന്നൊക്കെ പറഞ്ഞ് ഗന്ധർവ്വൻ നെഞ്ഞത്തടിയും നെലോളിയുമായി.

'സംഗതി ചിലപ്പൊ ശരിയായിരിക്കും!
പക്ഷേ, ശപിച്ചും പോയല്ലോ! ഇനി ആ ശാപം ഏതെങ്കിലും ഒരു നല്ല വഴിയ്ക്ക് തിരിച്ചുവിടാം. അതേ വഴിയുള്ളൂ.'
മഹർഷി ചിന്താകുലനായി.

'ഇഷ്ടമുള്ള പെൺകുട്ടികളെ കണ്ടാൽ; അപ്പൊ നീ കയ്യിൽ കയറി പിടിയ്ക്കുമോ!?' എന്നൊന്നും ചോദിയ്ക്കാൻ നിൽക്കാതെ, സൗരഭിമഹർഷി, ശാപമോക്ഷമല്ലാ.....; *ശാപ-ആശ്വാസം കൊടുത്തു.*

"എലി എന്തായാലും എലിതന്നെ. അതിൽ മാറ്റമൊന്നുമില്ല. കുറച്ചുകാലം കഴിയുമ്പോൾ,  നീയൊരു കേമൻ മൂഷികനാവും.
ദേവലോകത്തുനിന്നും പുറത്താവുകയും ചെയ്യും.
ആ മൂഷികൻ, പക്ഷേ,ഗണപതിയുടെ വാഹനമായി മാറും. ലോകം മുഴുവൻ നിന്നെ അന്നുമുതൽ ആദരിയ്ക്കുകയും ചെയ്യും.
ഗണപതിവാഹനമായി നിനക്ക് വീണ്ടും സ്വർഗ്ഗത്തിലെത്തുകയും ചെയ്യാം."

അങ്ങനെ ക്രൗഞ്ചൻ,
ദേവലോകത്ത്, 'എന്നാണാവോ തമ്പുരാനേ.., എലിവേഷം തലയ്ക്ക് വന്നുവീഴുന്നത്!!!' എന്ന് പേടിച്ചുപേടിച്ചു കഴിയുന്ന കാലം.
പലപ്പോഴും; പേടി കാരണം സ്ഥലകാലബോധംതന്നെ നഷ്ടപ്പെട്ട മട്ട്.

അങ്ങനെയിരിയ്ക്കുന്ന ഒരുദിവസം, ഇന്ദ്രസഭയിൽവെച്ച്,
ഇന്ദ്രനെ കാണാൻവന്ന *വാമദേവമുനിയുടെ* കാലിൽ, കിളിപോയിനടക്കുന്ന ക്രൗഞ്ചൻ, അബദ്ധത്തിലൊന്നു ചവുട്ടിപ്പോയി!!!

അത്മസംയമനം...
കാമക്രോധമോഹങ്ങളെ അടക്കൽ...
എന്നൊക്കെ, നാഴികയ്ക്ക് നാല്പതുവട്ടം പറയുമെങ്കിലും; മഹാമുനിമാർക്ക് ഈ അടക്കം പൊതുവേ കുറവായിട്ടാണ് കണ്ടുവരുന്നത്.

വാമദേവമുനി,
ക്രൗഞ്ചൻ കാലിൽചവുട്ടിയതും കണ്ണടച്ചുതുറക്കുംമുൻപേ ശപിയ്ക്കൽ കഴിഞ്ഞു!
*"സ്ഥലകാലബോധമില്ലാത്ത നീയൊരു മൂഷികനായിപ്പോവട്ടെ."*

ദൈവം സഹായിച്ച്, ശാപത്തിൽ വീണ രണ്ടാംശാപം അതുതന്നെയായത് ഭാഗ്യം!

അങ്ങനെ, വാമദേവമുനിയുടേയും സൗരഭിമഹർഷിയുടേയും ശാപഫലമായി, ക്രൗഞ്ചൻ എന്ന ഗന്ധർവ്വൻ, *പരാശരമുനിയുടെ ആശ്രമത്തിൽ ഒരു എലിരൂപത്തിൽ വന്നുവീണു.*

'ഞാൻ എലിഭഗവാനെ തപസ്സ് ചെയ്തില്ലല്ലോ...! പിന്നെന്താണാവോ ഇങ്ങനെ ഒരു രൂപം പ്രത്യക്ഷപ്പെടാൻ..!?' എന്ന് ആലോചിച്ച്, പരാശരമുനി നോക്കുമ്പോഴേയ്ക്കും ;
എലി, പണി തുടങ്ങി.

ഭീമാകാരനായ ഈ എലി ആശ്രമത്തിലെ പാത്രങ്ങളെല്ലാം തട്ടിമറിച്ചു.
ക്ഷണനേരംകൊണ്ട് മുനിയുടെ അൽപവസ്ത്രങ്ങളെല്ലാം കരണ്ട്, ചിത്രം വിചിത്രമാക്കി!
താളിയോലകളെല്ലാം കരണ്ട് ഹൃദിസ്ഥമാക്കി!

പരാശരമുനി
കണ്ണുരുട്ടി,
വടി നീട്ടി,
കല്ലോങ്ങി...

ഒപ്പം മനസ്സിൽ, 'അഹിംസ അഹിംസ' എന്ന് പറഞ്ഞ്; ഇതും ദൈവത്തിന്റെ സൃഷ്ടിയാണല്ലോ...!
ഉപദ്രവിയ്ക്കുന്നത് പാപമാണല്ലോ..!'
എന്നൊക്കെ കരുതി, പരാശരമുനി എലിയെ ഓടിച്ചുവിടാൻ പല നാടകവും കളിച്ചുനോക്കി.

എവടെ!
എലി, പുലിയായി വിലസുകതന്നെയാണ്!

ഒടുവിൽ, എലിയോട് തോറ്റ്, തളർന്ന്,
മുനി, ശരണം പ്രാപിച്ചത് ഗണപതിയെ.

ഓർക്കേണ്ട താമസം!
ഗണപതി ഹാജർ!

ഗണപതി, എലിയുടെ പുറത്തുകയറി.

തന്റെ പുറത്തുകയറിയിരിയ്ക്കുന്ന വയറൻ ആനയെ തള്ളിത്താഴെയിടാൻ എലി കിണഞ്ഞുശ്രമിച്ചു.
നാലുപുറവും ഓടിനോക്കി.
വേഗത്തിലോടി; പെട്ടെന്ന് നിന്ന്നോക്കി.
ചാടി നോക്കി.
മുതുക്, ചന്നംപിന്നം കുലുക്കി നോക്കി.

ആന, പുറത്ത് അട്ടപിടിച്ചപോലെ പിടിച്ചിരിയ്ക്കുകയാണ്!
ഇനി ഈ ജന്തു ആനയുടെ രൂപമുള്ള ഉടുമ്പായിരിയ്ക്കുമോ!?

എലി തളർന്നുതുടങ്ങി.

ഗണപതി, ഉള്ളിൽ ഊറിച്ചിരിച്ചു.

'എലിപ്പറത്തിരുന്നുള്ള ഈ കളി രസമുണ്ട്!
എന്തൊര് വേഗാ ഇതിന്റെ ഓട്ടത്തിന്!
ഇതിനെയങ്ങ് കൊണ്ടുപോയാലോ?'

ഗണപതി, എലിയുടെ മനസ്സിനെ ആകർഷിച്ചു.

എലിയ്ക്ക് തോന്നി.
'ഇത് അട്ടയോ ഉടുമ്പോ ഒന്നുമല്ല. ഇത് മറ്റെന്തോ സംഭവമാണ്. എലി, കുതറൽ നിർത്തി, പതുക്കെ തലചെരിച്ച് പുറത്തിരിയ്ക്കുന്ന ആനയെ നോക്കി.
എവിടെയോ കണ്ട ഒരു മുഖപരിചയം!
പെട്ടെന്ന്, എലിമനസ്സിൽ പൂർവ്വജൻമസ്മരണയുടെ കാറ്റുവീശി.

"ഭഗവാനേ! അങ്ങായിരുന്നോ !?
താഴെയിറങ്ങൂ...
ഞാനൊന്ന് നമസ്ക്കരിയ്ക്കട്ടെ.
പൊറം, നല്ല വേദനയുമുണ്ടു്! താഴെയിറങ്ങൂ. ആളറിയാതെ ഗുസ്തിയ്ക്ക് വന്നതാ!!"

ഗണപതി ചിരിച്ച് താഴെയിറങ്ങി.

"പോരുന്നോ എന്റെ വാഹനമായി കൈലാസത്തിലേയ്ക്ക്?"
ഗണപതി എലിയോട് ചോദിച്ചു.

"എപ്പൊ പോന്നൂന്ന് ചോദിച്ചാൽ മതി!!"
എന്നുപറഞ്ഞ് എലി, അഥവാ പൂർവ്വജൻമത്തിെലെ ക്രൗഞ്ചഗന്ധർവ്വൻ ആനയ്ക്ക് കയറാൻ നട മടക്കിക്കൊടുത്തു.

അങ്ങനെയാണത്രേ ഗണപതിയുടെ വാഹനമായി
എലി മാറുന്നത്.

(വീട്ടിൽ എലിശല്യം രൂക്ഷമായാൽ, പണ്ട്, ആരും എലിയെ കൊല്ലുമായിരുന്നില്ലത്രേ.
മലപ്പുറം ജില്ലയിലെ ഇന്ത്യനൂർ ഗണപതീക്ഷേത്രത്തിൽ എലിയുടെ, മരത്തിലുള്ള രൂപം സമർപ്പിച്ച് ;എലിശല്യം മാറാൻ പ്രാർത്ഥിച്ചാൽ, എലികൾ സ്വയം ഒഴിഞ്ഞുപോകും എന്ന് ഒരു വിശ്വാസമുണ്ട്.)

🔹🔹🔹🔹🔹🔹🔹🔹🔹

♦♦♦♦♦♦♦♦♦

💓 *ആശയം:-ജയരാജ് മിത്ര*

💓 *അവതരണം:-ഷാസ് പദ്മിനി*

♦♦♦♦♦♦♦♦♦

Sunday, October 27, 2019

അർദ്ധനാരീശ്വരൻ

*അർദ്ധനാരീശ്വരൻ*

പകുതി സ്ത്രീയും പകുതി പുരുഷനുമായ  ദേവതയാണ്‌ അർദ്ധനാരീശ്വരൻ. പ്രകൃതിപുരുഷ ഏകത്വം എന്ന സങ്കൽപ്പത്തിൽ ഉള്ള ശിവപാർവതിമാരുടെ സംയോജിത രൂപമാണിത്. ചിത്രങ്ങളിലും മറ്റും നേർപകുതിയായാണ് ചീത്രീകരിക്കുന്നത്. സ്ത്രീയും പുരുഷനും ട്രാൻസ്ജെന്ഡറുമെല്ലാം തുല്യരാണ് എന്ന സങ്കൽപ്പത്തിന്റെ പൗരാണിക രൂപമാവാം ഇത്. പ്രധാനമായും ഇന്ത്യയിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ ആരാധിക്കപ്പെട്ടിരുന്ന ഒരു ദ്രാവിഡ ദേവതയാണിത്.

       *ഐതിഹ്യം*

അവാച്യമായ പ്രണയ സാഫല്യത്തിന്റെ ഈശ്വരഭാവമാണ് അർദ്ധനാരീശ്വരൻ. ശ്രീപാർവ്വതിയുടെ ആജ്ഞയനുസരിച്ച് ദുർഗ്ഗാഭഗവതി മഹിഷാസുരനെ വധിച്ചു. ഇതിൽ പരമശിവന് അഭിമാനവും സന്തുഷ്ടിയുമുണ്ടായി. തന്റെ ഭാര്യയുടെ ആത്മരൂപമായ ദുർഗ്ഗയോട് അമിതമായ പ്രേമപാരവശ്യം തോന്നി. ശിവൻ വേഗം അരുണാചലത്തിൽ തപസ്സനുഷ്ടിക്കുന്ന ഭാര്യ പാർവ്വതിയുടെ അടുത്തെത്തി. ഇരുവരും ആലിംഗനബദ്ധരായി. ശ്രീപാർവ്വതിയെ ശിവൻ തന്റെ മടിയിൽ ഇടത്തെ തുടയിൽ ഇരുത്തി. പാർവ്വതിയാകട്ടെ ആ ശരീരത്തിൽ ലയിച്ച് ചേർന്നു. ആ ശരീരത്തിന്റെ വലത് ഭാഗം ശിവചിഹ്നങ്ങളായ ജഡ, സർപ്പം  തുടങ്ങിയവയും ഇടത് ഭാഗം പാർവ്വതിയുടെ സ്ത്രീരൂപമായും കൂടിച്ചേർന്നു. പാർവ്വതി പരമേശ്വരന്മാരുടെ പ്രണയസാഫല്യത്തിന്റെ പരമാത്മ ഭാവമാണ് അർദ്ധനാരീശ്വരൻ. പ്രകൃതിപുരുഷ സംയോഗം ആണ് ഇതെന്ന് താന്ത്രികർ വിശ്വസിക്കുന്നു.

പുരാതന കാലം മുതൽക്കേ തുടർന്നു പോരുന്ന ഈ ആരാധനാരീതി ചരിത്രാതീതകാലം മുതലുള്ള മാനവൻറെ സ്ത്രീ-പുരുഷ-ട്രാൻസ്ജെൻഡർ സമഭാവനയുടെ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.

സ്ത്രീക്ക് പ്രാധാന്യം നൽകുന്ന ശൈവം, ശാക്തേയം എന്നീ രണ്ടു ശാഖകളുടെ സം‌യോജിതമായ ആരാധനാസമ്പ്രദായങ്ങളും താന്ത്രിക ക്രിയകളിലെ ഏകത്വവും അർദ്ധനാരീശ്വര സങ്കല്പത്തിലും, ആചാരങ്ങളിലും പലയിടങ്ങളിലും ദർശിക്കാവുന്നതാണ്.






ദീപ സ്തുതി


കല്കി അവതാരം

കല്കി അവതാരം

ഓം ഗം ഗണപതയേ നമഃ

ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നു (ദേവനാഗിരിയിൽ कल्कि,ഇംഗ്ലീഷിൽ Kalki).'കൽക്കി' എന്ന വാക്കിനർത്ഥം 'അനശ്വരത','വെളുത്ത കുതിര' എന്നൊക്കെയാണ്. 'മാലിന്യത്തെ അകറ്റുന്നവൻ' എന്നർത്ഥമുള്ള 'കൽക' എന്ന സംസ്കൃത ധാതുവിൽ നിന്നാണ് കൽക്കി എന്ന വാക്കുണ്ടായതെന്നു കരുതുന്നു.കലിയുഗാന്ത്യത്തിൽ ഭഗവാൻ മഹാവിഷ്ണു കൽക്കിയെന്ന അവതാരമെടുക്കുമെന്ന് പല പുരാണങ്ങളും പ്രവചിക്കുന്നു.വിഷ്ണുവിൻറെ ഒമ്പതാമത്തെ അവതാരമായ ശ്രീ കൃഷ്ണൻ ഇഹലോകവാസം വെടിഞ്ഞതോടെ കലിയുഗം ആരംഭിച്ചു. കലിയുഗത്തിൽ ധർമ്മം ക്ഷയിക്കുകയും അധർമ്മത്തിന് ഉയർച്ചയുണ്ടാകുകയും ചെയ്യും. മനുഷ്യർ സത്യവും ധർമ്മവും ഉപേക്ഷിച്ച് അധാർമ്മികമായ ജീവിതം നയിക്കും. ഭരണാധികാരികളുടെ ലക്ഷ്യം പണം മാത്രമാകും. ക്ഷാമം, സാംക്രമിക രോഗങ്ങൾ, വരൾച്ച, കൊടുങ്കാറ്റ് എന്നിവയാൽ ജനം കഷ്ടപ്പെടും.

കലിയുഗാന്ത്യത്തിൽ മഹാവിഷ്ണു ശംഭലമെന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണകുടുംബത്തിൽ വിഷ്ണുഭക്തനായ വിഷ്ണുയശൻറെയും സുമതിയുടെയും പുത്രനായി കൽക്കിയെന്ന പേരിൽ ജനിക്കും. ധനുമാസത്തിലെ കൃഷ്ണപക്ഷത്തിൽ അഷ്ടമി നാളിലാണ് (പൗർണമി കഴിഞ്ഞ് എട്ടാം നാൾ) കൽക്കിയുടെ ജനനം. -ഭവിഷ്യത് പുരാണം.ജാതകപ്രകാരം കൽക്കി അതിശക്തനും സമ്പന്നനുമായിരിക്കും.ദ്രുതഗതിയിൽ ചിന്തിക്കുന്നവനും പ്രവർത്തിക്കുന്നവനുമായിരിക്കും.എപ്പോഴും ജയിക്കുന്നവനും ധർമ്മിഷ്ടനുമായിരിക്കും. 

കൽക്കിയുടെ ആദ്ധ്യാത്മിക ഗുരു യജ്ഞവാൽക്യനായിരിക്കും.വിഷ്ണുവിൻറെ ആറാമത്തെ അവതാരമായ പരശുരാമൻ ചിരഞ്ജീവിയാണ്.(അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നുംകൽക്കിയുടെ വരവിനായി കാത്തിരിക്കുകയാണെന്നുംകരുതപ്പെടുന്നു.).കൽക്കിയെ ആയോധന വിദ്യകൾ അഭ്യസിപ്പിക്കുന്നത് പരശുരാമൻ ആയിരിക്കും. -അഗ്നിപുരാണം.

ലക്ഷ്മി ദേവിയുടെ അവതാരമായ പത്മയായിരിക്കും കൽക്കിയുടെ ഭാര്യ.കലിയുഗത്തിൽ മനുഷ്യർ ദൈവത്തെ വിസ്മരിച്ച് യാഗങ്ങളും യജ്ഞങ്ങളും അവസാനിപ്പിക്കും.എങ്ങുംഅധർമ്മം മാത്രമാകും.'ദേവദത്ത' എന്ന വെളുത്ത കുതിരയാണ് കൽക്കിയുടെ വാഹനം.ഈ കുതിരയ്ക്ക് ചിറകുകളുണ്ട്.ദേവദത്തയുടെ പുറത്തിരുന്ന് കത്തിജ്ജ്വക്കുന്ന വാളുമായി ഭഗവാൻ കൽക്കി ഈ ലോകത്തെ ദുഷ്ടജനങ്ങളെ നിഗ്രഹിക്കും. -കൽക്കി പുരാണം.

 അങ്ങനെ കാലദോഷത്തിൻറെ പാരമ്യത്തിൽ ധർമ്മം പുനസ്ഥാപിക്കുവാനായി ഭഗവാൻ വിഷ്ണു ശംഭലം എന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ കൽക്കിയായി ജനിക്കും.ദുഷ്ടൻമാരെ നിഗ്രഹിച്ച് വർണ്ണാശ്രമ ധർമ്മങ്ങളും (ബ്രാഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം) പുരുഷാർത്ഥങ്ങളും (ധർമ്മം, അർത്ഥം, കാമം, മോക്ഷം) പുനഃസ്ഥാപിക്കും. അതോടെ കലിയുഗം അവസാനിക്കുകയും ധാർമ്മികതയുടെയും പവിത്രതയുടെയും സത്യയുഗം (കൃതയുഗം) ആരംഭിക്കുകയും ചെയ്യും.ഒടുവിൽ അവതാര ലക്ഷ്യം പൂർത്തിയാക്കി കൽക്കി വിഷ്ണുവിൽ ലയിക്കും.-പത്മപുരാണം.

​ദശാവതാരവും മനുഷ്യനും.

ദശാവതാരങ്ങളെ അവതാരത്തിലുപരിയായി ചിന്തിച്ചാൽ വളരെ മനോഹരമായി നമുക്ക് നമ്മുടെ തന്നെ ഭാവമാക്കാനാകും.. മനുഷ്യന്റെ എവല്യൂഷനായി തന്നെ നമുക്ക് ദശാവതാരങ്ങളെ മാറ്റാനാകും.. മത്സ്യം മുതൽ കല്കി വരെയുള്ള അവതാരങ്ങളെ മറ്റൊരു തരത്തിൽ ചിന്തിക്കുന്നത് വളരെ രസകരവും അവതാരതത്ത്വം മനസ്സിലാക്കാനും സാധിക്കും..

മത്സ്യം 

ആണ് ആദ്യത്തെ അവതാരം..മത്സ്യം തൊട്ടുകൂട്ടുക എന്ന വാചകം നാം ഓര്ക്കാറുമുണ്ട്.. എന്തുകൊണ്ടാണ് മത്സ്യാവതാരം തന്നെ ആദ്യം..സംസാരസാഗരത്തിൽ ഉഴറുന്ന നമ്മെ തന്നെ മത്സ്യമായി കണ്ടാൽ മതിയാകും.. സാധാരണ ഭാഷയിൽ പറഞ്ഞാൽ ഏതൊരു വ്യക്തിയും ശുദ്ധതത്ത്വത്തെ മനസ്സിലാക്കുവാൻ ആദ്യം ചെയ്യേണ്ടത് സ്വന്തം പ്രാണനെ സ്വാധീനീക്കുക..ഈ സംസാരസാഗരത്തിൽ നിന്ന് ഉയരുവാനുള്ള ആഗ്രഹം വരുമ്പോൾ ആദ്യം വേണ്ടത് പ്രാണനെ അടക്കുക എന്നതാണ്.. 

കൂർമ്മം 

 അടുത്തത് കൂര്മാവതാരമാണ്.. കയ്യും തലയും കാലും ഉള്ളിലേക്ക് വലിച്ചാൽ കൂര്മത്തിന് പ്രകൃതിയിലെ എല്ലാത്തിൽ നിന്ന് പിൻവലിയാം..കൂര്മത്തെ നമ്മുടെ പഞ്ചേന്ദ്രിയവുമായി ബന്ധിപ്പിച്ചാൽ ശ്വാസനീയന്ത്രണം മാത്രമല്ല മനോനിയന്ത്രണത്തിന് വേണ്ടത് നമ്മുടെ രൂപ രസ ഗന്ധ സ്പര്ശ ശബ്ദം തുടങ്ങിയ എല്ലാത്തിൽ നിന്നും പിൻവലിഞ്ഞ് പഞ്ചേന്ദ്രിയങ്ങളേയും അടക്കണം.. 

വരാഹം 

വരാഹം എങ്ങിനെയാണോ ചളിയിൽ കിടക്കുന്നത് അതെ പോലെ തന്നെയാണ് മനുഷ്യരും. നാം കിടക്കുന്നത് ലോഭമോഹ മദ മാത്സര്യാദികളായ ചളിയിലാണ്..സാത്വികമായ അഭിവാഞ്ച ഉണ്ടാകുമ്പോൾ സ്വയം കാമക്രോധാദികളാകുന്ന സമുദ്രത്തിലേക്ക് ഇറങ്ങി അവയെ നശിപ്പിച്ച് സ്വന്തം സത്ത്വസ്വരൂപത്തെ ഉയര്ത്തണം.. വരാഹം ഭൂമിയെ ഉയര്ത്തുന്നു എന്നു പറയുന്നതും ഇതുകൊണ്ട് തന്നെ.. ഭൂമിയെ എപ്പോഴും മൂലാധാരമായി ആണ് പറയുക.. 

നരസിംഹം 

എല്ലാ മനുഷ്യന്റെയും ഉള്ളിൽ ഒരു മൃഗമുണ്ട് .ഉള്ളിലെ മനുഷ്യത്വത്തെ ഉണർത്താൻ ഭഗവത് സാധന തന്നെ ഉള്ളു മാർഗം ..എന്നാണ് ഭഗവാന്റെ നരസിംഹ രൂപം നമ്മെ പഠിപ്പിക്കുന്നത് 

വാമനൻ 

മനുഷന്റെ വലിപ്പത്തിൽ യാതൊരർഥവുമില്ല എത്ര ചെറിയവനായി വിനീതനായി നിൽക്കുന്നുവോ അത്രയും ഉയർചാ നേടാൻ   കഴിയും എന്ന് വാമന രൂപിയായ ഭഗവൻ നമ്മെ പഠിപ്പിക്കുന്നു.   അതായത് ഒരു സാധകൻ ആദ്യം പഠിക്കേണ്ട പാഠം അഹംഭാവത്തെയും  അഹങ്കാരത്തേയും ചവുട്ടി താക്കുക  എന്നതാണ്..

പരശുരാമൻ 

ക്രോധത്തിന്റെ പരമകാഷ്ഠയിൽ എത്തിയാൽ ഒരു കുലവും സ്വന്തം മാതാപിതാക്കളെയും നശിപ്പിക്കാൻ മനുഷ്യൻ ശ്രമിക്കുമെന്നും ക്രോധമടക്കുകയാണ് ജ്ഞാനതിലേക്കും ചിരംജീവിയായി മറ്റുള്ളവരുടെ മനസ്സിൽ സ്ഥാനം നേടാനും  നമ്മെ സഹായിക്കുന്നതെന്നും പരശുരാമ രൂപിയായ ഭഗവൻ ഉത്ബോധിപ്പിക്കുന്നു 

ശ്രീരാമൻ 

രജോ ഗുണത്തിൽ നിന്ന് മുക്തനായി പൂര്ണരൂപമായ സത്വഗുണപ്രധാനിയായ മനുഷ്യനായി ഭഗവൻ മാറുന്നു.. ഉത്തമപുരുഷനായ രൂപം..അതായത് മാതാപിതാക്കളെ അനുസരിക്കുക വഴി , പ്രജാഹിതം മാനിക്കുക വഴി നല്ല ഭരണാധികാരിയാകാനും എല്ലാ ദുര്ഗുണങ്ങളേയും നശിപ്പിച്ച് ഉത്തമനായ ഒരു പുത്രനെങ്ങനെ ജീവിതമാകുന്ന സാഗരം തരണം ചെയ്യാം ഒരു നല്ല ഭരണാധികാരിയാകാം എന്ന് നാരായണൻ ഉത്ബോധിപ്പിക്കുന്നു .

ശ്രീകൃഷ്ണൻ 

ത്രിഗുണസ്വരൂപത്തെ അതായത് മായയെ അറിഞ്ഞ് ത്രിഗുണാതീതനായി ജീവിക്കുന്നു.. ശാപവും അനുഗ്രവും പുഞ്ചിരിയോടെ സ്വീകരിക്കാൻ നാം പഠിക്കുമ്പോൾ ലോകാരാധ്യനായി തീരും എന്നതിന്റെ മകുടോദാഹരണമാണ് ശ്രീകൃഷ്ണൻ . ഇത്രയും കഷ്ടപ്പാടുകൾ നിറഞ്ഞ പ്രതിസന്ധി നിറഞ്ഞ ജീവിതത്തിൽ കൂടെ കടന്നു പോയ ഒരാളുണ്ടാകില്ല . കാച്ചിക്കുറുക്കിയ അനുഭവങ്ങളിൽ നിന്നും  പ്രതിസന്ധിയിലും നാം എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാൻ  മാനവ രാശിക്ക് നൽകിയ അമൂല്യ നിധിയാണ് ഗീത 

ബലരാമൻ 

ബലേന രാമോ രമണം യസ്യ എന്നാണ്.. ബലം എന്നതിന് ആകട്ടെ ബലതേ വിപക്ഷാൻ ഹന്തീതി. എല്ലാ ക്രോധമോഹ മദമാത്സ്യര്യാദികളേയും ത്രിഗുണങ്ങളേയും നശിപ്പിച്ച് ത്രിഗുണാതീതിനായി ശുദ്ധസ്വരൂപമായ ജ്ഞാനത്തിൽ രമിക്കുന്നവനായി മാറുന്നവനാണ് ബലരാമൻ . അവിടെ സാധകൾ ശുദ്ധമുക്തരൂപമായി ത്രിഗുണതീതനായി മാറുന്നു

കല്കി 

അടുത്തത് കല്ക്കിയാണ്.. രൂപമില്ലാത്ത ഒന്ന്.. മത്സ്യത്തിൽ നിന്ന് തുടങ്ങി കല്കിയിലെത്തുമ്പോൾ സാധകൻ സ്വയം ബ്രഹ്മസ്വരൂപമായി മാറുന്നു.. ബ്രഹ്മജ്ഞഃ ബ്രഹ്മൈവ ഭവതി.. രൂപമില്ലാത്ത ശുദ്ധബ്രഹ്മസ്വരൂപം..അതാണ് കല്ക്കി..

-----------------------------------------------------------------------------------------------------------------------------------------------------------

അനേകം അവതാരങ്ങൾ സ്വീകരിച്ചു ഭൂമിയെ രക്ഷിച്ച  ശ്രീമാൻ നാരായണ അവിടുന്ന് അടിയന്റെ ഈ സമർപ്പണം സ്വീകരിക്കാൻ ദയവുള്ളവനാകണേ . അനേകം ആളുകളിലേക്ക്‌ അവിടുത്തെ അവതാര കഥകൾ എത്തിച്ചേരാൻ ഇവിടെ എത്തിച്ചേരുന്ന ഭക്തർ നിമിത്തമായി തീരണേ ..അവിടുത്തെ കഥകൾ വായിക്കുകയും പറയുകയും സത്‌സംഗം ഉണ്ടാകുകയും ചെയ്യാൻ കരുണ ഉണ്ടാകണെ. കാരുണ്യ കടലായ അവിടുന്ന് ഇപ്പോഴും എല്ലാ പ്രതിസന്ധികളിലും അവിടുത്തെ ഭക്തരുടെ കൂടെ ഉണ്ടാകാൻ കരുണ കാട്ടണമേ

നാഗരാജാവ്

🎀♾♾♾♾❣♾♾♾♾🎀
           *🐍നാഗരാജാവ്🐍*
🎀♾♾♾♾❣♾♾♾♾🎀

ലേഖന പരമ്പര 
*അധ്യായം 18* 

*നാഗാരാധന കേരളത്തില്‍*

സർപ്പാരാധന ഏറ്റവും വ്യാപകമായ പ്രദേശമാണ് കേരളം. “അഹിഭൂമി” (സർപ്പങ്ങളുടെ നാട്) എന്നു 🐍കേരളത്തേയും🐍  “സഹ്യാദ്രി” (സ+അഹി+അദ്രി=സർപ്പങ്ങൾ നിറഞ്ഞ പർവ്വതം ) എന്ന് പശ്ചിമഘട്ടത്തേയും ആര്യന്മാർ വിശേഷിപ്പിച്ചത് ഈ ഭൂവിഭാഗത്തിന്റെ🐍 സർപ്പാരാധനയുടെ പ്രാധാന്യം പരിഗണിച്ചാവണം

പരശുരാമനാണ് കേരളത്തില്‍ നാഗാരാധനയ്ക്ക് തുടക്കം  🐍കുറിച്ചതെന്നാണ് ഐതിഹ്യം. കേരളസൃഷ്ടി നിര്‍വഹിച്ചപ്പോള്‍, അവിടം വാസയോഗ്യമാകണമെങ്കില്‍ സര്‍പ്പശല്യം ഇല്ലാതാക്കണമെന്നും ജലത്തിലെ ലവണാംശം ഒഴിവാക്കേണ്ടതുണ്ടെന്നും കണ്ടെത്തിയത്രെ. അതിനായി അനന്തനെയും 🐍 വാസുകിയെയും പ്രത്യക്ഷപ്പെടുത്തിയ പരശുരാമന്‍ 🐍, ഭൂമിയുടെ രക്ഷകരും കാവല്‍ക്കാരുമെന്നനിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും അവര്‍ക്ക് പ്രത്യേക വാസസ്ഥാനം നല്കുകയും ചെയ്യാമെന്ന് 🐍 ഉറപ്പുകൊടുത്തുവത്രെ. പകരം സര്‍പ്പങ്ങള്‍ ഉച്ഛ്വാസവായുകൊണ്ട് ജലത്തിലെ ലവണാശം നശിപ്പിക്കുകയും ചെയ്തു എന്ന് ഐതിഹ്യം പറയുന്നു.പ്രാചീനകേരളം അഹിഭൂമി  🐍(നാഗങ്ങളുടെ നാട്), നാഗലോകം എന്നൊക്കെയാണ് പല തമിഴ്-സംസ്കൃതകൃതികളിലും പരാമര്‍ശിക്കപ്പെട്ടുകാണുന്നത്. മുന്‍പറഞ്ഞ ഐതിഹ്യങ്ങളാകാം ഇത്തരം പരാമര്‍ശങ്ങള്‍ക്കു  🐍പിന്നില്‍. ശക്തമായ നാഗാരാധനാപാരമ്പര്യം കേരളത്തിലെ 🐍 ആരാധനേതര രംഗങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. സര്‍പ്പഫണത്താലി, സര്‍പ്പരൂപം കൊത്തിയുണ്ടാക്കിയ വളകള്‍ തുടങ്ങിയ ആഭരണങ്ങളും ചില വേഷവിധാനങ്ങളും ഇതിനുദാഹരണം. കേരളീയ 🐍 ബ്രാഹ്മണര്‍ പത്തിയും വാലുമുള്ള 🐍 (പാമ്പിന്റെ ആകൃതി) കുടുമയാണ് സ്വീകരിച്ചതെന്ന വസ്തുത ഇതിനു തെളിവാണ്.മിക്ക ഹൈന്ദവത്തറവാടുകളിലും  🐍 ഒരു ഭാഗത്ത് സര്‍പ്പക്കാവ് ഉണ്ടായിരുന്നതായി കാണാം. ഇവിടങ്ങളില്‍ സന്ധ്യാവിളക്കുവയ്ക്കുക പതിവായിരുന്നു 🐍

സർപ്പങ്ങളെ കാവുകൾ എന്ന🐍 വൃക്ഷനിബദ്ധമായ ഒരു ഖണ്ഡത്തിൽ കുടിയിരുത്തി 🐍ആരാധിക്കുന്ന സമ്പ്രദായം🐍 കേരളത്തിന്റെ സവിശേഷതയാണ്. സർപ്പപ്രീതിക്കായി അനവധി അനുഷ്ടാനകലകൾ കേരളത്തിൽ രൂപം കൊണ്ടിട്ടുണ്ട്. ക്ഷേത്രങ്ങളോടും🐍 പഴയ തറവാടുകളോടും അനുബന്ധിച്ചാണ് സർപ്പകാവുകൾ കണ്ടുവരുന്നത്🐍. പ്രകൃതിയും മനുഷ്യനും തമ്മിൽ പരസ്പരസൌഹൃതത്തോടും🐍 പരസ്പരസാഹോദര്യത്തോടും🐍 കഴിഞ്ഞുപോവുന്ന അപൂർവ്വബന്ധത്തിന്റെ🐍 മാതൃകയുമാണ് കാവുകൾ. കേരളത്തിലെ സർപ്പാരാധനാ🐍 സമ്പ്രദായത്തിന്റെ സവിശേഷദകളായ🐍 സർപ്പം പാട്ട് അഥവാ പുള്ളുവൻ പാട്ടും, പാമ്പിൻ തുള്ളലും,🐍 നൂറും പാലും ഊട്ടലും ദ്രാവിഡസ്വാധീനത്തിന്റെ🐍 തുടർച്ചയായി കാണാം.


|| *ഓം നാഗരാജായ നമഃ* ||

*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

വപു എന്ന അപ്സരസ്സിന്റെ കഥ*

വപു എന്ന അപ്സരസ്സിന്റെ കഥ*


  

*കഴിഞ്ഞ ഭാഗത്തിൽ ഉർവശി തുടങ്ങിയ അപ്സരസ്സുകൾ ഭയന്ന് പിൻമാറിയപ്പോൾ വപു എന്ന അപ്സരസ് ദുർവ്വാസ്സാവിന്റെ മനസ്സിളക്കാൻ കഴിയുമെന്ന് പ്രഖ്യാപിച്ചത് വരെ വായിച്ചു അല്ലേ. ഇനിയും  വപു എന്തു ചെയ്തു എന്ന് നമുക്ക് നോക്കാം*.

    *ദുർവ്വാസാവ് എവിടെ ഇരിക്കുന്നുവോ  നമുക്ക് അവിടേക്ക് പോകാം എന്നു വപു പറഞ്ഞു. ഇന്ദ്രിയങ്ങളാകുന്ന കുതിരകളും ശരീരമാകുന്ന രഥവുമുള്ള മുനിയെ കാമ ബാണം കൊണ്ട് ഞാൻ നിയന്ത്രിക്കാം എന്നും, ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ തുടങ്ങിയ ദേവന്മാരിൽ ആരെ വേണമെങ്കിലും കാമബാണം കൊണ്ട് മുറിവേല്പിക്കാൻ എനിക്ക് സാധിക്കും എന്നും അവൾ പൊങ്ങച്ചം പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് വപു എന്ന് പേരുളള അപ്സരകന്യക ഹിമാലയ പാർശ്വത്തിൽ ദുർവ്വാസാവ് ഇരിക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. മുനിയുടെ പ്രഭാവം കൊണ്ട് ഹിംസ്ര ജന്തുക്കൾ ഇല്ലാതെ ശാന്തമായ ഒരു ആശ്രമവാടമാണ് അവിടെ കണ്ടത്. മുനി തപസ്സു ചെയ്യുന്ന സ്ഥലത്തു നിന്നും അല്പമകലെയായി ഇരുന്നു കൊണ്ട് അവൾ കുയിലിനെ വെല്ലുന്ന സ്വരമാധുര്യത്തോടെ ഗാനാലാപം ചെയ്യാനാംരംഭിച്ചു. അവളുടെ പാട്ടുകേട്ടപ്പോൾ തന്നെ മുനിക്ക് വിസ്മയം തോന്നി. ഗായികയെ കാണണമെന്ന് ആഗ്രഹം മനസ്സിൽ അങ്കുരിച്ചതിന്റെ ഫലമായി മുനി അപ്സരസ്സ് ഇരിക്കുന്ന സ്ഥലത്തേക്ക് പോയി. അവിടെ ചെന്നപ്പോൾ അത്യാകർഷകമായ ശരീരമുള്ള അവൾ  തന്നെ ആകർഷിക്കുവാൻ വേണ്ടി തന്നെ പുറപ്പെട്ടവളാണെന്ന് മുനിക്ക് മനസ്സിലായി. തന്റെ മനസ്സിന് ക്ഷോഭ മുണ്ടാക്കുകയാണ് അവളുടെ ലക്ഷ്യമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.. കോപം കൊണ്ട് ജ്വലിച്ച മഹാമുനി അവളോട് ഇങ്ങനെ പറഞ്ഞു " ഞാൻ  വളരെ ക്ലേശിച്ച് അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന തപസ്സിന് വിഘ്ന മുണ്ടാക്കാനായിട്ടാണ് നീ വന്നിരിക്കുന്നത്. ആകാശചാരിയായ നീ എനിക്ക് ക്ലേശമുണ്ടാക്കിയതിനാൽ ആകാശചാരിയായ സുപർണ്ണന്റെ ഗോത്രത്തിൽ - ഗരുഡവർഗ്ഗത്തിൽ നീ പക്ഷിയായിരിക്കട്ടെ.' പതിനാറു വർഷം നിന്റെ ഈ ശരീരം ഉപേക്ഷിച്ച് പക്ഷിയുടെ രൂപം ധരിക്കാനിടയാകും ,അക്കാലത്ത് നാലു പുത്രന്മാർ  നിനക്ക് ജനിക്കുന്നതാണ്. അധമമായ നിനക്ക് അവരെ  കൊണ്ട് കാര്യമായ പ്രയോജനമൊന്നും ലഭിക്കുകയില്ലെങ്കിലും അവർ അറിവുള്ളവരായിരിക്കും'. "ഇപ്രകാരം ദുർവ്വാസാവിന്റെ ശാപത്തിന്റെ ഫലമായി വപു എന്ന അപ്സരസ്സ് പക്ഷിയുടെ വർഗ്ഗത്തിൽ പിറക്കാനിടയായി.അവൾ ആകാശചാരിയായ പക്ഷികളുടെ കൂട്ടത്തിൽ ശാപമോക്ഷവും പ്രതീക്ഷിച്ച് കാലം കഴിച്ചു കൂട്ടി.*

*അങ്ങനെ മാർക്കണ്ഡേയൻ വപു എന്ന അപ്സരസ്സിന്റെ കഥ പറഞ്ഞ് അവസാനിപ്പിച്ചു.


ആർഷജ്ഞാനം

🌅 *ആർഷജ്ഞാനം 🌅*

   *സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്*

      *തന്ത്ര ശാസ്ത്രം , യോഗ ശാസ്ത്രം വൈദ്യശാസ്ത്രം*
-----------------------------------------------------------------   
      *ശ്രീഹരിം പരമാനന്ദം ഉപദേഷ്ടാരമീശ്വരം*
*വ്യാപകം സർവ്വ ലോകാനാം കാരണം തം ഭജാമ്യഹം*
 *ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം*
*സൂത്ര ഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുന: പന:*
*സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം*
 *അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം*
  *ബോധാനന്ദം ച കല്യാണം നിർമ്മലാനന്ദമാത്മജം*
*സച്ചിദാനന്ദമാത്മജം അച്യുതാനന്ദ ഗുരും*
                   🙏🙏🙏🕉

       *ഇങ്ങനെ ഒരു ക്ലാസിനെ എന്നെ ക്ഷണിക്കുമ്പോൾ ഡോക്ടർ എന്നോട് ഏത് വിഷയം ആസ്പദമാക്കി വേണം നമുക്കൊന്ന് തുടങ്ങാനെന്ന് ചോദിക്കയുണ്ടായി എന്നാണ് എന്റെ ഓർമ്മ.ഞാനൊരു നിർദേശം ഡോക്ടറോട് കൊടുത്തത് തന്ത്ര സംമ്പ്രദായം , അല്ലെങ്കിൽ ആഗമ സംമ്പ്രദായത്തില്,,, തന്ത്രത്തിന് രണ്ട് പ്രസിദ്ധ സംമ്പ്രദായങ്ങളാണ് ആഗമങ്ങളും നിഗമങ്ങളും. ശിവൻ പാർവതിക്ക് പറഞ്ഞുകൊടുക്കുന്നതെല്ലാം ആഗമങ്ങളും, പാർവതി ശിവനെ ഉപദേശിക്കുന്നതെല്ലാം നിഗമങ്ങളുമാണ്. അവാന്തര വിഭാഗങ്ങളൊട്ടു വളരെയുണ്ട് വൈഷ്ണവ തന്ത്രങ്ങളുണ്ട്, ബൗദ്ധതന്ത്രങ്ങളുണ്ട്. ശൈവാഗമങ്ങളുടെ തലങ്ങൾ തേടിപ്പോകുമ്പോൾ ശാക്തേയ സംമ്പ്രദായത്തിന്റെ തലങ്ങൾ തേടിപ്പോകുമ്പോൾ സാധനയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അതിന്റെ പദസൂചികകൾ. പലപ്പോഴും അവ പ്രയോഗിച്ചിട്ടുള്ളത് വളരെ ശ്രദ്ധേയങ്ങളായ ചില മൗലിക അനുഷ്ഠാന താല്പര്യങ്ങളിലൂടെയാണ്. ഇതിന് കാരണം ഒരു തത്വചിന്ത എന്നതിനപ്പുറം തന്ത്രം ഒരു സാധനയാണ്. വ്യക്തമായൊരു തത്വചിന്തയും വ്യക്തമായൊരു സാധനാ അനുഷ്ഠാന പദ്ധതിയുമുള്ള ഒരു  സംമ്പ്രദായമാണ് തന്ത്രമെന്ന് അറിയപ്പെടുന്നത്. അതിന്റെ സാധനക്കും തത്വചിന്തയ്ക്കും വ്യക്തമായൊരു അടുക്കും ചിട്ടയുമുണ്ട്. അതിലുപരി തന്ത്ര സാധന എന്നത് ലോകത്തിലെ ഏറ്റവും ബൃഹത്തും ഏറ്റവും പരമോന്നതവുമായ ഒരു ചികിത്സാ പദ്ധതികൂടിയാണ്. ആ നിലയിൽ നിങ്ങളതിനെ കാണാറുണ്ടോ എന്ന് എനിക്ക് അറിയില്ല.*


      *സാധനയുടെ മേഥുര ദീർഘങ്ങളായ രംഗവേദിയിലൂടെ ഒരു സാധകൻ കൃത്യമായി കൈപിടിച്ച് സഞ്ചരിക്കുമെങ്കിൽ ലോകത്തിലെ ഏറ്റവും സമ്പൂർണ്ണമായ ഒരു ചികിത്സാ പദ്ധതിയാണ് തന്ത്രാഗമങ്ങളിലുള്ളത്. ഏത് ആഗമ ഗ്രന്ഥം നിങ്ങളെടുത്ത് പഠിച്ചാലും ഏതാണ്ട് അതിന്റെ പകുതി ഭാഗം ഈ പദ്ധതിക്കാണ് മാറ്റി വെച്ചിരിക്കുന്നത്. അതാകട്ടെ അത്ര എളുപ്പമൊന്നും കയറിപ്പറ്റാവുന്ന രീതിയിലല്ല അതിന്റെ പന്ഥാവ്. അതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം പലപ്പോഴും ഇതിലുള്ള പദങ്ങൾക്ക് ലൗകികങ്ങളായ അർത്ഥങ്ങൾ കൊണ്ടുവന്നിരിക്കുന്ന രൂഢി വരുത്തി വെച്ച വൈകല്യങ്ങളാണ്. രണ്ട് - ഇതര സംമ്പ്രദായങ്ങൾ ഇവയെ എടുത്ത് ഉപയോഗിച്ച് വരുത്തിട്ടുള്ള വൈകല്യങ്ങൾ.* 


     *പദങ്ങൾക്ക് ലോഭമില്ലാത്ത ഭാഷയാണ് സംസ്കൃതമെന്നിരിക്കിലും പലപ്പോഴും പ്രയോഗിച്ച് ജനഹൃദയത്തിൽ അനുഷ്ഠാന പ്രധാനമായ തലങ്ങൾ രൂപപ്പെട്ടിട്ടുള്ള പദങ്ങളോട് ജനിതകപരമായ ബന്ധം കൊണ്ടും ചിലപ്പോൾ ചില താല്പര്യങ്ങളെ കൊണ്ടും മറ്റു ചിലപ്പോൾ വിപരീതങ്ങളായ വികാരങ്ങളെ കൊണ്ടും ഈ പദങ്ങളെ മനുഷ്യൻ ഉപയോഗിക്കാറുണ്ട്. ഈ ഉപഭോഗങ്ങളെല്ലാം അതിന്റെ സങ്കേതങ്ങളിൽ നിന്ന് മാറിപ്പോകുമ്പോൾ വിശ്വാസത്തെ ഹനിക്കാറുമുണ്ട്. ഇത് ഏറ്റവും കൂടുതൽ സംഭവിച്ചിട്ടുള്ള ഒരു ശാസ്ത്ര ശാഖയാണ് ആഗമങ്ങളും നിഗമങ്ങളുമെല്ലാം. അതുകൊണ്ട് അതൊന്ന് പരിചയപ്പെടുത്താമെന്നാണ് ഞാൻ പറഞ്ഞത്.* 

     *അതില് ഒട്ടേറെ പദങ്ങളുണ്ട്. പക്ഷേ നമുക്ക് തന്ത്രത്തിന്റെ ആഗമരഹസ്യത്തോട് ഏറ്റവും ബന്ധപ്പെടുന്ന സാധനാരൂപമായ വഴിയിലൂടെ ചില പദങ്ങളെ ആദ്യമൊന്ന് പരിചയപ്പെടാം. അതില് ഏത് തന്ത്രാഗമ രഹസ്യം പഠിക്കുവാൻ പോയാലും ഏത് വഴിയിൽ ഒരാൾ സഞ്ചരിച്ചാലും അതിന്റെ രഹസ്യം നമ്മേ പഠിപ്പിക്കുന്നത് സൃഷ്ടി , സ്ഥിതി , പ്രളയം എന്നതിനെ കുറിച്ചാണ്. ഇതാണ് തന്ത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ തത്വചിന്ത എന്ന് വേണമെങ്കിൽ പറയാം. അത് എങ്ങനെയാണ് സമഷ്ടിയിലും വ്യഷ്ടിയിലും . അതുകൊണ്ട് എന്തിലും മീതെയാണ് ഈ മൂന്നെണ്ണം. ഇതിന്റെ അന്വേഷണത്തെ  തുടരുമ്പോൾ നാം ഏറ്റവും ശ്രദ്ധിച്ചറിയുന്ന ഒരു പദമാണ് പാശുപത സംമ്പ്രദായം , പാശുപതം.* 

     *വ്യഷ്ടിയും സമഷ്ടിയും ചേരുമ്പോൾ മാത്രമാണ് സ്വാതന്ത്ര്യം ഉണ്ടാകുന്നത്. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഭാരതീയ സങ്കല്പങ്ങൾക്ക് പല അളവുകോലുണ്ട്. അതിലെ ഒരു അളവുകോലാണ് വ്യഷ്ടിയുടേയും സമഷ്ടിയുടേയും ചേർച്ച. അതില് സമഷ്ടിയോടുള്ള ബന്ധം ഭാവാത്മകവും സൂക്ഷ്മവുമാണ്. വ്യഷ്ടിയിലുള്ള വ്യഷ്ടി ജീവിതം സ്ഥൂലവുമാണ്. ഭാരതീയ ചിന്ത ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് സൂക്ഷ്മ ചിന്തകൾക്കാണ് , സ്ഥൂല ചിന്തകൾക്കല്ല. ഇന്ന് തിരിച്ചാണെന്നും മറക്കരുത്.* 

      *ആഗമ രഹസ്യം അന്വേഷിച്ച് ഒരാൾ പോകുമ്പോൾ അയാൾക്ക് വേണ്ടത് സൂക്ഷ്മ ദർശന സാമർത്ഥ്യമാണ്. അതില്ലെങ്കിൽ ഇത് പഠിക്കാനാവില്ല. സൂക്ഷ്മ ദർശന സാമർത്ഥ്യത്തിന് ഒരാൾ ഒരുങ്ങുമ്പോൾ സമഷ്ടി പരിഗണനകളെല്ലാം അതി സൂക്ഷ്മമാണ്. അല്പം പോലും സ്ഥൂലമല്ല. വെളിയിൽ കാണുന്ന ഒരു വസ്തു അത് ഒരു വ്യഷ്ടി ശരീരത്തില് പരിവർത്തനം ഉണ്ടാക്കുമെന്ന് ഒരാളും ഇന്ന് വിശ്വാസിക്കുന്നുണ്ടാവില്ല. നാം അതിനെ കണ്ടിട്ട് കേട്ടിട്ട് നമ്മുടെ അറിവിന്റെ ബോധതലം ഉയർന്നിട്ട് വരുത്തുന്ന പരിണാമങ്ങൾ ഒന്ന്. അതിലിരിക്കുന്ന ശക്തി വിശേഷവുമായി സ്വാപ്പനികമായി ബന്ധപ്പെട്ടിട്ട് ജാഗ്രതത്തിലേക്ക് വരുത്താതെ പരിണമിപ്പിക്കുന്ന പരിണാമം രണ്ട്. ആ വസ്തുവിൽ അർപ്പിതമായൊരു ചൈതന്യം ശക്തിയെ പ്രധാനം ചെയ്തു നില്ക്കുന്നതാണെങ്കിൽ ഒരു വസ്തുവും ജഡമല്ലാ എന്ന താന്ത്രികന്മാരുടെ സങ്കല്പ പ്രകാരം അതിൽ ആരോപിച്ചിരിക്കുന്ന ചൈതന്യത്തിന് നമ്മിൽ ഇരിക്കുന്ന ചൈതന്യത്തേക്കാൾ നമ്മുടെ പ്രാണന്റെ ചലനങ്ങളെക്കാൾ ശക്തിയുണ്ടെങ്കിൽ നാം അറിയാതെ അത് അറിയെ നമ്മിൽ വരുത്തുന്ന പരിവർത്തനം മൂന്ന്. മൂന്നമത്തത് അപരിഹാര്യമായ പരിവർത്തനമായിരിക്കും. ഇതാണ് തന്ത്രരഹസ്യത്തിലെ ചികിത്സാ സംമ്പ്രദായങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ പഠനങ്ങൾ. ഔഷധങ്ങളെയായാലും മൂലികകളെയായാലും ഭിഷഗ്വര മനസ്സിനെയായാലും എല്ലാം ഏറ്റവും ശ്രദ്ധിച്ച് കൂട്ടികൊണ്ട് പോകുന്നത് ഈ ഒരു പന്ഥാവിൽ മാത്രമാണ്. അതുകൊണ്ട് ഈ പരിവർത്തനങ്ങൾക്ക് എല്ലാമുള്ള സാദ്ധ്യത കിടക്കുന്നതു കൊണ്ട് ശക്തിയുടേയും ശക്തന്റേയുവരെ രണ്ട് മാർഗ്ഗരേഖകൾ ഇതിൽ വളരെ വലുതാണ്.* 

      *ആഗമരഹസ്യത്തിലെ ഏറ്റവും വലിയ രഹസ്യം പ്രകടമായി പുരുഷനാകുന്ന എല്ലാ ഭാവങ്ങളും സ്ത്രീയും, പ്രകടമായി സ്ത്രീയാകുന്ന എല്ലാ ഭാവങ്ങളും പുരുഷനും ആകുന്നു എന്നാണ്. തിരിച്ചാണ് നിങ്ങൾ മനസിലാക്കിയിരുന്നത്. തിരിച്ചാണ് നിങ്ങൾക്ക് അറിയുന്നത്. അതാണ് നിങ്ങളുടെ ജീവിത വൈകല്യങ്ങൾക്ക് കാരണവും. ആധുനിക കാലം സ്ത്രീ പുരുഷ ജീവിതവും ബന്ധവും ഏറ്റവും വികലമായാ കാലഘട്ടമാണ്. കാരണം നിങ്ങളുടെ വിദ്യാഭ്യാസവും നിങ്ങളുടെ പഠനങ്ങളും കൊണ്ട് സ്ത്രീ രൂപം ധരിച്ചവർ സ്ത്രീയാണെന്ന് വിശ്വാസിക്കുന്ന സ്ത്രീകളാൽ അലംകൃതമാണ്. പുരുഷ രൂപം ധരിച്ചവർ പുരുഷന്മാരാണെന്ന വിവരം കൊണ്ട് അലംകൃതരാണ്. "നിങ്ങൾ കേട്ടതും അറിഞ്ഞതും പഠിച്ചതുമായ ലൈനിലല്ല ഞാൻ പോകുന്നത്." നിങ്ങൾ അറിയുന്നത് അങ്ങനെ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, ലോകം അറിയുന്നത് ഏതായാലും അങ്ങനെയാണ്.* 

     *ഏത് പുരുഷനും ഞാൻ പുരുഷനാണ് എന്ന് ആകൃതി കൊണ്ടും പ്രകൃതി കൊണ്ടും അഭിമാനിച്ച് പുരുഷാഭിമാനവുമായിയാണ് നീങ്ങുന്നത്. ഏത് സ്ത്രീയും ഞാൻ സ്ത്രീയാണ് എന്നുള്ളതിലാണ്. ആധുനിക കാലത്തിന്റെ വികാസ പരിണാമങ്ങളിൽ പരസ്പര ശത്രുക്കളുമാണിവർ. പരസ്പര പൂരകമല്ല ഇവരുടെ ജീവിതം. വാക്കുകൊണ്ടും പ്രവർത്തികൊണ്ടും മനസ്സുകൊണ്ടും എല്ലാം ഒരു ഏറ്റുമുട്ടലിന്റെ സ്വരമാണ് ലോകത്ത് കേൾക്കുന്നത്. ശരിയാണോ എന്റെ നിഗമനം? ആ നിലയിൽ നിങ്ങൾ നോക്കിയാൽ സൂക്ഷ്മം എന്താണെന്ന് നിങ്ങൾക്ക് പഠിക്കാൻ ഏത് പുരുഷനെയെടുത്താലും ഏത് സ്ത്രീയെയെടുത്താലും അത് പുരുഷ ഹോർമോണുകളുടേയും സ്ത്രീ ഹോർമോണുകളുടേയും ആകെ തുകയാണ്. ആന്തരികമായി. പുരുഷൻ അതൃപ്തമാകുന്നതും പുരുഷൻ ആഗ്രഹിക്കുന്നതും പുരുഷൻ ലക്ഷീകരിക്കുന്നതും പോരായ്മയുള്ള സ്ത്രീ ഭാവത്തിന് വേണ്ടിയാണ്. സ്ത്രീ ആഗ്രഹിക്കുന്നതും സ്ത്രീ അനുവദിക്കുന്നതും സ്ത്രീ ലക്ഷീകരിക്കുന്നതും തന്നിൽ സൂക്ഷ്മമായി കിടക്കുന്ന പുരുഷ ഭാവത്തിന് വേണ്ടിയാണ്. അതുകൊണ്ടാണ് നിങ്ങളിൽ അധികം പേരും വിവാഹം കഴിച്ചത്. യാദൃശ്ചികമായി കഴിക്കാതിരുന്നവരും ഉണ്ടാകാം. പഠിച്ചിട്ട് വേണ്ടാ എന്ന് വെച്ചവർക്കാണുമെന്ന് എനിക്ക് തോന്നുന്നില്ല. അപ്പോ ലക്ഷീകരിക്കുന്നത് എന്തിനെയാണ്. ഏത് നേടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. ?അപ്രാപ്തമായത് പ്രാപിക്കാനാണ് ആഗ്രഹിക്കുന്നത്. ഈ ജന്മം കൊണ്ട് അപ്രാപ്തമായത് നേടുമ്പോൾ അതിലുള്ള പൂർണ്ണതയെ ആയിരിക്കണം തീർച്ചയായും നിങ്ങളുടെ ലക്ഷ്യവും ആനന്ദവും.* 

     *ആ നിലയിൽ തന്ത്രത്തിന്റെ വലിയൊരു ലോകമുണ്ട്. ഏറ്റവും ഉദാരവും വിപുലമായ  ലോകം അതാണ്. അപ്രാപ്തത്തിന്റെ പ്രാപ്തം. അപ്പോൾ എത്രത്തോളം പുരുഷനായി ജനിച്ചുവോ എത്രത്തോളം മാതൃത്വം തനിക്ക് കുറയുന്നുവോ അതിനെ ലോകത്ത് കണ്ട് ആനന്ദിക്കുമ്പോൾ പുരുഷൻ പൂർണ്ണനും എത്രത്തോളം താൻ സ്ത്രീയായി ജനിച്ചുവോ എത്ര അപൂർണ്ണത തനിക്ക് പൗരുഷമായി ഉണ്ടോ അത്രത്തോളം പൗരുഷ ഭാവങ്ങളെ വിനയാന്വിതമായി ഉൾക്കൊള്ളുന്നുവോ സ്ത്രീ പൂർണ്ണതയിൽ എത്തുകയും ചെയ്യുന്നു എന്ന് സങ്കല്പം. യാഥാർത്ഥ്യവും.*! 

    *ആദ്യം പഠിക്കുമ്പോൾ അത് സങ്കല്പം എന്ന് പഠിക്കുക, സങ്കല്പിച്ച് നോക്കുക, കുറഞ്ഞ സമയം കൊണ്ട് ശരിയാണെന്ന് തോന്നിയാൽ യാഥാർത്ഥ്യമെന്ന് സ്വീകരിക്കുക. ഇതാണ് പന്ഥാവ്. ഇതിന്റെ സാമരസ്യമാണ് പ്രപഞ്ചം.* *ശരി പോലെ തോന്നുന്നുണ്ടാവുമോ? ഇതിന്റെ സാമരസ്യമാണ് പ്രപഞ്ചം.*

     *അതിനിടയിൽ ഉണ്ടാകുന്ന ആഗ്രഹങ്ങളുടെയും പോരായ്മകളുടേയും ഒരു വലിയ ലോകമുണ്ട്. അതിനെ വെച്ച് വിപുലമായി വ്യഷ്ടിയും സമഷ്ടിയും ചേരുമ്പോഴാണ് സ്വാതന്ത്ര്യം ഉണ്ടാകുന്നത് എന്നതുപോലെ വ്യഷ്ടിയുടെ ഈ രണ്ട് ഭാവങ്ങൾ, സൂക്ഷ്മവും സ്ഥൂലവുമായ രണ്ട് ഭാവങ്ങളുടെ ചേർച്ചയിലാണ് സ്വാതന്ത്ര്യം ഉണ്ടാകുന്നത്. ഇതിന് മനസ്സിനേയും മനകല്പിതങ്ങളായ ലോകങ്ങളേയും നിയന്ത്രിച്ച് പോകാനാണ് യോഗശാസ്ത്രം  പറയുന്നത്.അറിയാനാണ് തന്ത്രശാസ്ത്രം പറയുന്നത്. ഒരു ജന്മം മുഴുവൻ എന്തിനെയെങ്കിലും നിയന്ത്രിക്കാൻ ഒരുങ്ങുമ്പോൾ, ഒന്നിന്റെമേൽ നിയന്ത്രണം ഏർപ്പെടുത്തുവാനുള്ള ശക്തി പ്രയോഗിക്കുമ്പോഴെല്ലാം വ്യക്തി ക്ഷയിക്കുകയും ക്ഷീണിക്കുകയും ചെയ്യുന്നു എന്നാണ് തന്ത്രശാസ്ത്രത്തിന്റെ ആചാര്യന്മാരുടെ മതം. ശരി പോലെയുണ്ടോ എന്ന് ആലോചിക്കുക. എന്നാൽ അതേ സമയം നിയന്ത്രണം ഇല്ലാതെ അഴിഞ്ഞു നടന്നാൽ അതിനേക്കാൾ അപകടകരവുമാണ്. അതുകൊണ്ടാണ് അവർ ഒരു പദം ഉപയോഗിച്ചത്, അതിനെ അറിയുക , അപഗ്രഥിക്കുക , പഠിക്കുക , .* *എപ്പോൾ നിങ്ങൾ മനസ്സിനുമേൽ നിയന്ത്രണം ഏർപ്പെടുത്തുന്നുവോ നിങ്ങൾക്ക് നിയന്ത്രിക്കാവുന്ന മനസ്സ് ജാഗ്രത്തിലേത് മാത്രമാണ്. ജാഗ്രത്തിലെ മനസ്സിന്റെ വിഭൂതികൾ അല്പമാത്രമാണ്. മനസ്സിന്റെ വിഭൂതികൾ അജ്ഞേയങ്ങളായി ഉപബോധത്തിലും അവബോധത്തിലും കിടക്കുന്നത് വളരെ വിപുലമാണ്. നമ്മുടെ കണക്കുകൂട്ടലുകൾക്കെല്ലാം അപ്പുറമാണ്. അതുകൊണ്ട് ജീവനെ ഈശ്വരനുമായി ചേർത്ത് ഈ മനസ്സിന്റെ ശക്തി വിശേഷങ്ങളെ " സർവ്വ കാമിതമിത്യ ആചക്ഷതേ " എന്ന സൂത്രത്തെ ആസ്പദമാക്കി, സർവ്വ കാമിതം ഇത്യായാചക്ഷതേ എന്ന സൂത്രം, ഇത് പാശുപത സൂത്രമാണ്. പാശുപത സൂത്രത്തില് എന്റെ ഓർമ്മ ശരിയാണെങ്കിൽ രണ്ട്/ ആറാണ്. അതില് വളരെ വിപുലമായി പറയും. മനസ്സ് ഈശ്വര സായൂജ്യത്തിന് പാകമാവുക. ഈശ്വര സായൂജ്യത്തിന്റെ ഉപകരണവും ഈ മനസ്സ് തന്നെയാണ്. അതാണ് പാശുപത ദർശനം നമ്മളോട് പറയുന്നത്. മനസ്സാണ് നമ്മുടെ കൈയ്യിലുള്ള ഒരേയൊരു ഉപകരണം. ആ മനസ്സിനെ വച്ചുകൊണ്ട് സംമ്പ്രദായത്തിന്റെ ചികിത്സാ രീതിയും രൂപപ്പെടുന്നതങ്ങനെയാണ്. മനോ നിയന്ത്രണവും മനക്ലേശവും കൊണ്ട്, മനസ്സിനെ നിയന്ത്രിക്കാൻ ഒരുങ്ങിയാൽ മനസ്സ് ക്ലേശിക്കാൻ തുടങ്ങും. ഏതിൽ നിയന്ത്രിക്കാൻ നിങ്ങൾ തുടങ്ങിക്കോളൂ മനസ്സ് ക്ലേശിക്കാൻ തുടങ്ങും. ആര് നിയന്ത്രിക്കാൻ വന്നാലും മനസ്സ് ക്ലേശിക്കാൻ തുടങ്ങും. ആധുനിക ലോകം ഏറ്റവുമധികം അപകടകരമായ മേഘലകളിലേക്ക് മാറിക്കൊണ്ടിരിക്കുന്നത് ഒരു തരത്തിലുള്ള അറിവുമല്ല , ആധുനിക കാലത്തെ വഴിയായി തെരഞ്ഞെടുക്കുന്നത്. നിയമങ്ങളാണ് തിരഞ്ഞെടുക്കുന്നത്. എല്ലാ രംഗത്തും നിയമങ്ങളാണ് എല്ലാത്തിനേയും ഭരിക്കുന്നത്. തൊഴിലാളിക്കുള്ള നിയമങ്ങൾ, മൊതലാളിക്കുള്ള നിയമങ്ങൾ, സംഘടനാ നിയമങ്ങൾ, ഒട്ടേറെ നിയമങ്ങൾ കൊണ്ട് അലംകൃതമാണ് ഈ ലോകം. ഏത് നിയമവും അത് കണ്ടെത്തുകയും ഉണ്ടാക്കുകയും ചെയ്ത ആളുകൾ  ഈശ്വരാനുസന്ധാനത്തിൽനിന്ന് അല്ലാത്തതുകൊണ്ട് , ഈശ്വരനിൽ നിന്ന് ശ്രവണം ചെയ്തു കേട്ടതല്ലാത്തതുകൊണ്ട് ആദ്യം അതിനെ നിഷേധിക്കുകയും അതിനെ മറികടക്കുകയും ചെയ്യുന്നത്... ചെയ്യുന്നത്... ചെയ്യുന്നത്... ആ നിയമം ഉണ്ടാക്കിയ ആളുകളായിരിക്കും.* 

      *ഏത് അച്ഛൻ ഒരു നിയമം കുട്ടിയോട് പറഞ്ഞാലും അച്ഛൻ ആ നിയമത്തിന് വെളിയിലായിരിക്കും. ഏത് അമ്മ ഒരു നിയമം പറഞ്ഞു കൊടുത്താലും അമ്മ ആ നിയമത്തിന് വെളിയിലായിരിക്കും. ഏത് സംഘടന സംഘടിതമായൊരു നിയമവും ബൈലോയും ഉണ്ടാക്കിയാൽ അത് ആദ്യം സ്വീകരിക്കാൻ പറ്റാത്തത് അവർക്ക് തന്നെയായിരിക്കും. ഇതിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാക്കാം മനസ് എന്ന് പറയുന്ന സാധനം അത് ഞാൻ ഉണ്ടാക്കി എന്റെ മനസ്സിനെ ഉൾപ്പെടെ നിയന്ത്രിക്കാൻ, മനസ്സിനെ നിയന്ത്രിക്കാനുണ്ടാക്കിയ സാധനം നിഷേധിച്ചു കഴിഞ്ഞല്ലാതെ മറ്റൊരാളോട് പറയാൻ പോലും പറ്റില്ല. ഇവിടെയാണ് യോഗ ശാസ്ത്രവുമൊക്കെ പലപ്പോഴും പരാജയപ്പെട്ടു പോകുന്നത്. ഇങ്ങനെയൊരു പഠനം നിങ്ങൾക്ക് ഇഷ്ടപ്പെടുമോ?* 

        *നമ്മൾ പലപ്പോഴും ഒരു നിയമ സംഹിതയ്ക്കകത്തുനിന്നുകൊണ്ട് കാര്യങ്ങളെ ചെയ്യുവാൻ പോകുമ്പോൾ ആഗമങ്ങളുടെ തലം അതിന്റെ സിദ്ധാന്തം മുഴുവൻ അറിവാണ്. നിയമങ്ങളെക്കാൾ ഏറെ. ഞാൻ ഒന്നിനെ അറിയുന്നു എന്നു പറഞ്ഞാൽ അതിൽ ചെയ്യരുതാത്തും ചെയ്യണ്ടതും സ്വാഭാവികമായി എനിക്ക് ബോധ്യപ്പെടുന്നുവെന്നാണ് അർത്ഥം. മറ്റൊരു പ്രയത്നവുമില്ലാതെ. സ്വച്ഛന്ദമായി. എനിക്ക് അറിയാം അത് എന്റെ നന്മയ്ക്ക് പറ്റില്ലാന്ന്. ഇനി എന്റെ ഒരു കോശവും അത് ചെയ്യാൻ അനുവദിക്കില്ല. ഞാനാണ് ചെയ്യേണ്ടത്. ഞാനാണ് ചെയ്യാതിരിണ്ടത് . രണ്ടിനും തീരുമാനം എടുക്കുമ്പോൾ അതിന്റെ അറിവാണ് എന്നിൽ കിടക്കുന്നതെങ്കിൽ എന്നിൽ ഉണർന്നിരിക്കുന്ന, അറിവായി ഉണർന്നിരിക്കുന്ന അറിവ് എന്റെ കോശകോശാന്തരങ്ങളെല്ലാം ചൈതന്യമയമായതുകൊണ്ട് , തന്ത്രത്തിന്റെ ഭാഷ പറഞ്ഞാൽ അത് ഞാൻ പറഞ്ഞു തരാത്തതുകൊണ്ടാണ് പറയാൻ ബുദ്ധിമുട്ടുണ്ട് വരുന്നത്, ഭൂതശുദ്ധി കഴിഞ്ഞതായതുകൊണ്ട് , ഭൂതശുദ്ധി എന്നതിന് തല്ക്കാലം ഒരു അർത്ഥം മനസിലാക്കുക, പൃഥ്വി, അപ്പ്, തേജസ്സ്, വായു ,  ആകാശമെന്ന നാലെണ്ണം, അഞ്ചെണ്ണം, അതിലെ ആകാശമൊന്ന് മാറ്റിവെച്ച് നാലെണ്ണം ആണ് സ്ഥൂലമായി കാണപ്പെടുന്നത്. അകത്തും പുറത്തും ആകാശവുമാണ്. അങ്ങനെ അഞ്ചെണ്ണമാണ്. ഇതിന്റെ തന്മാത്രകളുടെ ചേർച്ചയാണ് ഈ ശരീരം. ഈ ശരീരം ഉണ്ടായതാണ്. ആദ്യമായി ഞാൻ പാപ പുരുഷനാകാൻ കാരണം. പ്രകടമായ കാരണം അതാണ്. ഈ ഭൂത തന്മാത്രകളെ താമസാഹങ്കാരത്തിൽ നിന്നുണ്ടായവ എന്നാണ് പറയുക. അവയോട് ഞാൻ ചേർന്നാണ് ഞാൻ സ്ഥൂല ശരീരിയായി തീർന്നത്. അധിഭൂതം എന്നാണ് അതിന് പറയുക. അതിൽ എന്റെ  ഇന്ദ്രിയങ്ങൾ ഈ വിഷയങ്ങളായി കാണപ്പെടുന്ന ലോകങ്ങളെ അനുഭവിക്കുവാനുള്ള ഇന്ദ്രിയങ്ങൾ ആധ്യാത്മികങ്ങളാണ് അവ എന്റെ രാജസാഹങ്കാരത്തിൽ നിന്നുണ്ടായവയാണ്. അതുമായി ഞാൻ ചേർന്നപ്പോഴും ഞാൻ പാപ പുരുഷനായി തീരുകയാണ് ചെയ്ത്. എന്റെ മനസ്സ് സ്വാദ്ധികാഹങ്കാരത്തിൽ നിന്നുണ്ടായതാണ്, അതാണ് അധി ദൈവം. അതും എന്നെ പാപ പുരുഷനാക്കാൻ മാത്രമാണ് ഈ നിലയിൽ പ്രയോജനപ്പെടുത്തീരിക്കുന്നത്. അപ്പോൾ അഹങ്കാരത്തെ എന്റെ ബുദ്ധി തത്വത്തിൽ ലയിപ്പിക്കുക. മനസ്സിനെ അങ്ങോട്ട് കൊണ്ടു പോവുക. ബുദ്ധി തത്വത്തെ ശക്തിയിൽ , മൂല പ്രകൃതിയിൽ ലയിപ്പിക്കുക. എന്നിട്ട് പുരുഷനിൽ ചേർക്കുക. അപ്പോൾ ഞാൻ ശുദ്ധ പുരുഷനായി. അഥവാ മന്ത്രപുരുഷനായി. ഇതാണ് ലോകത്ത് എവിടെയുമുള്ള ഏത് ആഗമവും സൂക്ഷ്മമായി പഠിപ്പിക്കുന്നത്. സാധനാനുഷ്ഠാനങ്ങളിലൂടെയെല്ലാം ചെയ്യുന്നത് ഈ പ്രക്രിയയാണ്. പാപ പുരുഷനിൽ നിന്നുള്ള മോചനം. കാരണം ഈ പുരുഷന് പൂജിക്കാനാവില്ല. ആരാധിക്കാനാവില്ല . അനുഷ്ഠിക്കാനാവില്ല. ദേവതയെ അനുഷ്ഠിക്കണമെങ്കിൽ ഉപാസിക്കണമെങ്കിൽ ദേവനായി തീരണം. ആകണമെങ്കിൽ ഈ പാപമെല്ലാം കഴുകിക്കളയണം. ഇങ്ങനെ ഭൂതശുദ്ധി വരുത്തിയിട്ടുള്ള അതിന് തന്ത്രം ഉപയോഗിക്കുന്ന സാങ്കേതിക സംജ്ഞയാണ് ഭൂതശുദ്ധി. പാശുപതത്തിൽ നമുക്ക് ആവശ്യം വന്നതുകൊണ്ട് പറഞ്ഞതാണ്. ആ അറിവ് നമുക്ക് ഉണ്ടെങ്കിൽ മനക്ലേശമില്ല, മനോ നിയന്ത്രണം വേണ്ട. മനസ്സ് നിയന്ത്രിച്ചിട്ടുണ്ടെങ്കിൽ എവിടെയൊക്കെയോ തകരാറുകൾ ഉണ്ടാകുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രവുമായിപോലും തന്ത്രം ഇവിടെ വളരെ ശ്രദ്ധേയമായി സംവദിക്കുന്ന ഒരു രംഗമുണ്ട്. അത് നിങ്ങള് ഞാൻ പറഞ്ഞു കഴിഞ്ഞ് ഡോക്ടറോട് ചോദിച്ചു മനസിലാക്കികൊള്ളുക. ഒരു ഡോക്ടർ ഇരിക്കുമ്പോൾ ഞാൻ പറയുന്നത്, പിനിയൽ, പിറ്റ്യൂറ്ററി , അഡ്രീനൽ തൈറോയ്ഡ് കോസ്റ്റ്രേറ്റ് തുടങ്ങിയ എല്ലാ ഗ്രന്ഥികളും ഡറ്റലസ് ഗ്രന്ഥികളാണ്. നിങ്ങൾ എത്ര നിയന്ത്രിക്കുവാൻ ഒരുങ്ങുന്നു എത്ര ക്ലേശിക്കുന്നു ഇവയെല്ലാം താറുമാറാകും. ഇവയെല്ലാം താറുമാറാകുമെന്ന് പറഞ്ഞാൽ തന്ത്രത്തിന്റെ ഭാഷയിൽ നിങ്ങളുടെ ആറ് ചക്രങ്ങളും താറുമാറാകും. ഇത് താറുമാറാകാത്ത മനുഷ്യർ ഇന്നില്ല. താറുമാറായി കിടക്കുമ്പോൾ വരുന്ന പാപ പുരുഷൻ അനുഷ്ഠാനങ്ങളെ ചെയ്താൽ എങ്ങനെ കരകയറും.! അതുകൊണ്ടാണ് അവർ ഭൂതശുദ്ധിയ്ക്കൊക്കെ അമിത പ്രാധാന്യം കൊടുക്കുന്നതും മനസ്സിനെ നിയന്ത്രിക്കുക എന്ന പദം സ്വീകകരിക്കാത്തതും. യോഗയിൽ ഉപയോഗിക്കുന്ന മനോനിയന്ത്രണമെന്ന പദം സ്വീകരിക്കാത്തതും മനക്ലേശം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുന്നതും . അതുകൊണ്ടാണ് ഇതിന്റെ സാങ്കേതിക ശബ്ദങ്ങളുടെ അറിവ് നമുക്ക് കൂടുതൽ ആവശ്യം വരുന്നത്. മനക്ലേശവും മനോനിയന്ത്രണവും വരുമ്പോൾ ദ്വിമുഖ വ്യക്തിത്വമോ ബഹുമുഖ വ്യക്തിത്വമോ അനിവാര്യമായി വരും. വീട്ടിൽ മനസ്സിനെ നിയന്ത്രിച്ചാൽ ഓഫീസിൽ അത് പൊട്ടി തെറിക്കും. ഓഫീസിൽ നിയന്ത്രിച്ചാൽ വീട്ടിൽ പൊട്ടി തെറിക്കും. വീട്ടിലും ഓഫീസിലും നിയന്ത്രിച്ചാൽ പുറത്ത് മറ്റൊരിടത്ത് പൊട്ടി തെറിക്കും. ശരിയായിരിക്കുമോ ഇതൊക്കെ? കാരണം ഈ രംഗമൊക്കെ എന്നെക്കാൾ പരിചയം നിങ്ങൾക്കാണ്. കാരണം ഞാൻ ഒരു ഓഫീസും മെയിന്റേൻ ചെയ്യുന്നില്ല. നിങ്ങൾക്കൊക്കെ ഓഫീസുണ്ട് , വീടുണ്ട്, കുടുംബമുണ്ട്. എവിടെയെങ്കിലും ഒരിടത്ത് നിങ്ങൾ നിങ്ങളുടെ മനസ്സിനെ നിയന്ത്രിച്ചിട്ടുണ്ടെങ്കിൽ ആ നിയന്ത്രിച്ചതിന്റെ ശക്തിയിൽ വേറൊരിടത്ത് പൊട്ടി തെറിക്കും. ബാല്യത്തിൽ നിങ്ങൾ നിയന്ത്രിച്ചുവെങ്കിൽ യൗവനത്തിൽ പൊട്ടി തെറിക്കും. യൗവനത്തിൽ നിയന്ത്രിച്ചു ജീവിച്ചവരെല്ലാം വാർദ്ധക്യത്തിൽ പൊട്ടി തെറിക്കും. അത് വലിയ അപകടവുമാണ്. ജീവിതത്തിന് പ്രതീക്ഷകളുള്ളത് ബാല്യത്തിലായിരിക്കാം. യൗവനത്തിലായിരിക്കാം . കൗമാരത്തിലായിരിക്കാം. ഫല സിദ്ധിയ്ക്കും പ്രതീക്ഷിക്കും വേണ്ടിയാണ് മനസ്സിനെ നിയന്ത്രിച്ചു നിർത്തുന്നത്. ഒരു കാമത്തിന് വേണ്ടിയാണ് ഈ നിയന്ത്രണം. നിയന്ത്രിച്ചിട്ടും നടന്നില്ലെങ്കിൽ വളരെ വികലമാവുകയും ചെയ്യും. ഒരു ജന്മമാണ് നമുക്ക് പാഴായി പോകുന്നത്. ബാല്യവും കൗമാരവും യൗവ്വനവുമെല്ലാം അതീവ നിയന്ത്രിതമായ അനേകായിരം കാര്യങ്ങളെ ചെയ്തിട്ട് തന്റെ നിയന്ത്രിത മനസ്സിന്റെ സങ്കല്പലോകങ്ങൾക്ക് വെളിയിലാണ് കാര്യം നടന്നതെങ്കിൽ ഉണ്ടായ മനക്ലേശം താങ്ങാനാകാതെ വരുമ്പോൾ തന്നോട് തന്നെയും ഈ ലോകത്തോടും ഉണ്ടാകുന്ന അളവറ്റ വെറുപ്പും ഇതെങ്ങനെ മോക്ഷത്തിന് വഴിയാകും? ഒരു അളവ് വരെ യോഗ ശാസ്ത്രത്തിൽ നിന്ന് വ്യതിരിക്തമായൊരു പന്ഥാവിന്റെ ആലോചനക്കും അന്വേഷണത്തിനും പോലും കാരണം ഇതാണ്. ഞാൻ ഏറ്റവും ചുരുക്കി തന്ത്ര ഇതിഹാസമാണ് ഈ പറഞ്ഞത്. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ. ഇതിഹാസം ചരിത്രമാണ്. അത് അറിയാതെ ആ വഴികളിലൂടെ ആർക്കും പോകാനാവില്ല. നിങ്ങളാ വഴിയിലൂടെ ബഹുദൂരം സഞ്ചരിച്ച് കഴിഞ്ഞവരായതുകൊണ്ട് നിങ്ങൾക്ക് അറിയും തീർച്ചയാണ്. ഞാൻ ഒന്ന് ഓർമ്മിപ്പിച്ചു എന്ന് കൂട്ടിയാൽ മതി. ആഗമങ്ങളുടെ രഹസ്യവും അതിലാണിരിക്കുന്നത്. അതുകൊണ്ട് തന്നെ മനസ്സിന്റെ ഉദ്ധാപനവും ധനാന്മക  ചിന്തയും സമഗ്രമായ വ്യക്തിത്വത്തിന് ഉതകും എന്നതിലാണ് തന്ത്രം ഊന്നൽ നല്കുന്നത്. ഇത് വഴിതെറ്റും. ഇതിന്റെ പദങ്ങൾ അറിയേണ്ടതുപോലെ അറിഞ്ഞില്ലെങ്കില്. കാരണം ഭാരതീയ ദർശനങ്ങള് പഠിക്കാൻ പോകുമ്പോൾ അനേക ദർശനങ്ങളിൽ നിന്ന് എടുത്താണ് ഇന്ന് നമ്മള് പഠിക്കുന്നത്. ഒരു ദർശനത്തിന്റെ സവിശേഷതയിൽ ആമൂലാഗ്രം ഊന്നി പഠിക്കുന്നത് വളരെ കുറവാണ്. കാരണം ഏറ്റവും പരന്ന അറിവുള്ളതിനെയാണ് അറിവ് എന്ന് നമ്മൾ എണ്ണുന്നത്. ശരിയാണോ എന്ന് അറിയില്ല.,,, ഒന്ന് പഠിക്കുമ്പോൾ അതിലൂടെ മാത്രം സഞ്ചരിച്ച് അറിവ് നേടണമെന്നാണ് പ്രാചീന സാമ്പ്രദായിക മതം. മറ്റൊന്ന് അതിന്റെ കൂടെ പഠിക്കരുത്. പക്ഷേ ഒരു പ്രഭാഷണം എന്നൊക്കെ പറഞ്ഞാൽ നിങ്ങൾ പ്രതീക്ഷിക്കുന്നത് അതിൽ നിന്ന് കുറച്ച് ഇതിൽ നിന്ന് കുറച്ച് ഇതെല്ലാം ആകുമ്പോഴേക്കും എവിടെയാണെന്ന് ഒരു നിശ്ചയവും ഇല്ലാതെ വരുകയും , പലപ്പോഴും നാം ഉപയോഗിക്കുന്ന നിയമങ്ങൾ തന്ത്രത്തിലായാൽ പോലും യോഗ ശാസ്ത്രത്തിന്റേതായിരിക്കും. പക്ഷേ നിങ്ങൾ ഒരിക്കലും അറിയില്ല യോഗശാസ്ത്രരഹസ്യത്തിന് നേർ വിപരീതമാണ് തന്ത്രാഗമങ്ങളുടെ നിലപാട്. അങ്ങനെ ആദ്യമായിരിക്കും കേൾക്കുന്നതുപോലും അല്ലേ? കാരണം എല്ലാം ഭാരതീയമാണ്. ലോകത്ത് ഏറ്റവും കൂടുതൽ സൈദ്ധാന്തിക വികാസം ഉണ്ടായിട്ടുള്ളത് ഭാരതത്തിലാണ്. അത് എല്ലാം എല്ലാവർക്കുമായി തുറന്നുവെച്ചു ഈ കാലഘട്ടത്തിൽ എന്നുള്ളതുകൊണ്ടാണ് ഏറ്റവും അപകടം. അധികാരീ ഭേദം നോക്കാതെ എല്ലാത്തിൽ നിന്നും അല്പാല്പം സ്വീകരിക്കുക. ഒന്നിനോടും നീതി പുലർത്താൻ കഴിയാതെ വരുക. അതുകൊണ്ട് ജീവിതം ഒരുപാട് വൈകല്യത്തിൽ പെട്ട് പോവുക. മനസ്സിനെ നിയന്ത്രിച്ച് നേടുന്ന ലോകങ്ങളെയാണ് അഷ്ടാംഗ യോഗം നമ്മെ പഠിപ്പിക്കുന്നത്. തന്ത്രത്തിന്റെ വഴിയേ അതല്ല. മനസ്സ് വളരെ ശക്തമാണെന്നും മനസ്സിന്റെ വളരെ കുറച്ച് ഭാവങ്ങൾ മാത്രമേ നമുക്ക് അറിയുള്ളൂ എന്നും മനസ്സിനെ ഒരു അറിവിലൂടെ സ്വാംശീകരിച്ച് എടുക്കുന്നു വെങ്കിൽ സൃഷ്ടിയുടെ രഹസ്യവും സ്ഥിതിയുടെ രഹസ്യവും പ്രളയ രഹസ്യവും മനസ്സിനെ തിരിച്ചറിയാൻ കഴിയുമെന്നും മനസ്സിന്റെ വിഭൂതി എല്ലാറ്റിലും മീതെയാണെന്നും തന്ത്രം വിശ്വാസിക്കുന്നു. അതിനുള്ള അനുഷ്ഠാനങ്ങളും തന്ത്രം വ്യക്തമായി രൂപപ്പെടുത്തിയിരിക്കുന്നു. ഒരു സാധനാ പദ്ധതി എന്ന നിലയിൽ തന്ത്രത്തിന് മേലെ ഒന്നുമില്ല എന്നുള്ളതാണ് സത്യം. ഇത് കേട്ടതുകൊണ്ട് അത് അത്ര എളുപ്പമാണെന്ന് കരുതരുത്. വാളിന്റെ വായ് തലയിലൂടെ സഞ്ചരിക്കുവാൻ തയാറാകുന്നവന് മാത്രമേ അതിന്റെ പൂർണ്ണതയിൽ അത് എത്തിക്കുവാനോ പൂർണ്ണമായി അത് അനുഭവിക്കുവാനോ പൂർണ്ണ ദീക്ഷിതനാകുവാനോ കഴിയുകയുള്ളൂ എന്ന കാര്യം പേർത്തും പേർത്തും ഓർക്കേണ്ടതാണ്. ഏറ്റവും മൂർച്ചയുള്ള വാളിന്റെ വായ് തലയിലൂടെ നടക്കുന്നതിനേക്കാൾ ക്ലിഷ്ഠമാണ് ഈ പന്ഥാവ് എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് താന്ത്രിക ആചാരത്തിന്റെ ഒരു ചികിത്സാ രീതി ഈ നിലയിൽ ഉരുത്തിരിയുകയും ചെയ്തിട്ടുണ്ട്. അതിനെ വെച്ചാണ് പാശുപതത്തെ കാണേണ്ടത്. ഇത് രണ്ടായി പിരിയുന്നുണ്ട്. ആ രണ്ടെണ്ണം ചേർന്ന് മൂന്നാമതൊരെണ്ണവും പിന്നീട് ഉണ്ടായി വന്നിട്ടുണ്ട്. ആ പദങ്ങളും നമ്മൾ അറിയണം. തന്ത്രത്തിന് രണ്ട് ആചാര പദ്ധതികളുണ്ട്. നിങ്ങൾ കേട്ടിട്ടുണ്ടാവും. വാമാചാരമെന്നും, ദക്ഷിണാചാരമെന്നും. രണ്ടേ പദ്ധതികളൊള്ളൂ. പക്ഷേ കലർന്ന് വന്നതുകൊണ്ട് മിശ്രാചാരം ഇന്നുണ്ട്. വളരെ കൂടുതലായി. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ ഫലവും നഷ്ടപ്പെടുകയും ചെയ്യും.*

       *പാശുപതം , പശു പതി പാശം. മൂന്നെണ്ണമാണ് പാശുപത മതത്തിന് കാരണം. പശുവെന്നാൽ ഇന്ദ്രിയങ്ങൾ വിഷയങ്ങളിലേക്ക് പോയി അവിശേഷേണ കാണുന്നതുകൊണ്ടാണ് പശു എന്ന് വിളിക്കുന്നത്. ഭാവങ്ങൾ മൂന്നാണ്. പശു ഭാവം, വീര ഭാവം, ദിവ്യ ഭാവം. ദിവ്യ ഭാവം സ്വാദ്ധികവും , വീര ഭാവം രാജസ്വവും, പശു ഭാവം താമസവുമാണ്. പശു ഭാവമാണ് പ്രായേണയുള്ളത്. എവിടെയെല്ലാം പശുവുണ്ടോ പാശം ഉണ്ടാവും. എല്ലാ പശുവിന്റെയും സ്വഭാവം പാശവും കൊണ്ട് ഓടാനാണ്. പാശം ബന്ധമാണ്. ഈ ലോകത്തുള്ള സകല ഏർപ്പാടുകൾക്കും കാരണം പാശമാണ്. പാശമോചനം പതിയിലൂടെയേ നടക്കുകയുമൊള്ളൂ. അതുകൊണ്ട് പാശുപതത്തെ രണ്ട് ആചാരങ്ങളായി തന്നെ രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. വാമം, ദക്ഷിണം . അതില് വാമാചാരം അർത്ഥ കാമങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ്. അർത്ഥകാമങ്ങളെ ത്യജിക്കാതെ. ദക്ഷിണാചാരം മോക്ഷത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ്. ലൗകിക വിഷയങ്ങളിലുള്ള ആസക്തിയ്ക്ക് കാരണമെല്ലാം സ്വാഭാവികമാണ്. കാമമെന്നത് ലൈംഗിക കാമം മാത്രമല്ല, അത് എല്ലാം ചേർന്ന് ഒരു മുഖ്യ കാമമാണെന്നേയൊള്ളൂ . എല്ലാ വിഷയങ്ങളിലുമുള്ള കാമം അതൊരു നൈസർഗികമായ കാര്യമാണ്. നൈസർഗികമായ ഒന്ന് എങ്ങനെയാണ് നിയമം കൊണ്ട് തടയുക?* 

       *പലപ്പോഴും നിയമം ഉണ്ടാക്കുന്നവർ , നിയമം വേണമെന്ന് ശഠിക്കുന്നവർ , നിയമത്തിന് വേണ്ടി വാദിക്കുന്നവർ, നിയമം നിലനിർത്തുവാൻ വടിയുമായി പോകുന്നവർ , നിയമം നിലനിർത്തിയേ പറ്റൂ എന്നുള്ളതിന് നിയമ സംരക്ഷകന്മാരെ ഏർപ്പെടുത്തുന്നവർ ചിന്തിക്കാത്തതൊന്നുണ്ട് എങ്ങനെയാണ് നൈസർഗികതയെ നിങ്ങൾ നിയന്ത്രിക്കുന്നത്? ഇതാണ് തന്ത്രത്തിന്റെ ബൗദ്ധിക സർജ്ജനത്തിലെ ഏറ്റവും വലിയ ഇതിഹാസം. ചോദ്യം നിങ്ങൾക്ക് മനസിലായോ എന്ന് എനിക്ക് അറിയില്ല.* 

     *നൈസർഗികമല്ലാത്ത ഒന്ന് അഹങ്കാരം മുതലായവ കൊണ്ടൊക്കെ താല്ക്കാലികമായി ഉണ്ടാക്കിയതാണെങ്കിൽ അതിൽ നിയമങ്ങൾ ഫലവത്താണ്. സ്വഭാവം ഒന്നുകൊണ്ടാണ് ലോകം അങ്ങനെ ചെയ്യുന്നത് എങ്കിൽ എങ്ങനെ വരും? എന്നുതന്നെയല്ല പൂർത്തീകരിക്കാത്ത അഭിലാഷങ്ങളുടെയൊരു വലിയ ശേഖരം കിടന്നാൽ എന്താവും? അഭിലാഷങ്ങളുടെ ആകെത്തുകയാണ് പാപപുരുഷ ഭാവമാകുന്ന ഈ ജന്മം. ഇനിയുമുള്ള ജന്മങ്ങൾക്ക് കാരണവും അഭിലാഷങ്ങൾ മാത്രമാണ്. ഈ അഭിലാഷങ്ങൾ പൂർത്തീകരിക്കാതിരുന്നാൽ , അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നത് അവയെ പിൻ തുടർന്നിട്ടാണോ? അവയെ അനുഭവിച്ചിട്ടാണോ ? ഏതെങ്കിലും ഒരു അഭിലാഷം അനുഭവിച്ച് തീരുമോ? അനുഭവിക്കുന്ന സമയത്തിന്റെ പ്രത്യേകതകൾ കൊണ്ട് തന്റെ അഭിലാഷം പോലായില്ല എന്നല്ലാതെ സമയത്തെ വെച്ചു കൊണ്ട് അഭിലാഷം പൂർത്തീകരിച്ചു പറയുന്ന അഭിലാഷങ്ങളില്ല. തന്റെ ശാരീരിക സ്ഥിതിയെ ആസ്പദമാക്കി  ലോകത്തിലെ ഏത് അഭിലാഷത്തിന്റെ പിന്നാലെ പോയാലും അത് വേണ്ടവണ്ണം അനുഭവിക്കാൻ കഴിഞ്ഞില്ല തന്റെ ശാരീരിക സ്ഥിതി കുറച്ചുകൂടെ മെച്ചപ്പെട്ടിരുന്നെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നു.* 

    *പനിയുള്ളതുകൊണ്ട് , ചെറിയൊരു കയ്പ്പുണ്ടായിരുന്നപ്പോഴാണ് ആ പുളിശേരി കൂട്ടിയത്, അത് പനിയില്ലാത്തപ്പോൾ കൂട്ടിയിരുന്നെങ്കിൽ നന്നാകുമായിരുന്നു എന്നിങ്ങനെ,,, ഉദാഹരണം വേണ്ടിവരില്ല എന്ന് തോന്നുന്നു. നിങ്ങളൊക്കെ കൂടുതൽ അനുഭവങ്ങളുളെളവരാണ് ആ നിലയ്ക്ക്. കാലം ദേശം വ്യക്തി ഇവയുടെ പരിമിതികളിലെല്ലാം അഭിലാഷം എന്നത് പൂർത്തീകരിക്കാതെ കിടക്കും. അഭിലാഷം പൂർത്തീകരിക്കാതിരുന്നാൽ ജന്മങ്ങളായി മനസ്സ് വികലവുമായിരിക്കും. അഭിലാഷം പൂർത്തീകരിക്കാൻ പറ്റുമോ ? ഇതാണ് തന്ത്രം അന്വേഷിക്കുന്നത്. എങ്ങനെ അഭിലാഷം പൂർത്തീകരിക്കും? തന്ത്രം പറയുന്നത് തന്റെ അറിവും അഭിലാഷം എന്നതിന്റെ അറിവും ഉണ്ടാകുമ്പോൾ അഭിലാഷം തന്നെ പൂർത്തീകരിക്കും എന്നാണ്. അതിന് വേറൊരു പണി വേണ്ടാ എന്നാണ്. ഈ അറിവിനും ഈ സാധനക്കുമാണ് തന്ത്രം എന്ന് പറയുന്നത്. ഇത് സാധനകൊണ്ട് മാത്രമേ പറ്റൂ. ഞാൻ എന്ന അറിവ് അപ്പുറത്ത്  എന്താണോ എന്റെ അഭിലാഷമായി നില്ക്കുന്നത് അതും ചൈതന്യവത്താണ്, അതുകൊണ്ടാണ് അത് എന്നെയും ഞാൻ അതിനെയും ബന്ധിച്ച് നിറുത്തുന്നത്. ലോകത്ത് ചൈതന്യം ഇല്ലാതെ ഒന്നുമില്ല. ജഡം എന്നൊരു സാധനമേ ലോകത്ത് ഇല്ലെന്നാണ് തന്ത്രം.! ജഡമായി യാതൊരു സാധനവുമില്ല. മൃതം എന്നൊന്ന് തന്ത്രത്തിന്റെ സങ്കല്പത്തിലില്ല. അതാണ് ഞാൻ ആദ്യം സൂചിപ്പിച്ചത്. കാരണം വസ്തു അതിലിരിക്കുന്ന ചൈതന്യം കൊണ്ട് എന്റെ അബോധത്തില് ചലനാത്മക ഉണ്ടാക്കുന്നു. ഞാനാണ് കേമൻ എന്നൊക്കെയാണ് വിചാരിക്കുന്നത്. മനസിലായില്ല... ഞാൻ മിടുക്കനാണൊന്നൊക്കെയാണ് വിചാരിക്കുന്നത്. ഞാൻ പോകുന്ന വഴിക്ക് ഒരു സ്ഥലം എന്നെ കയറിയങ്ങ് പിടിക്കും. ബാക്കി ശാസ്ത്രങ്ങളെല്ലാം , ഭാരതീയ ശാസ്ത്രങ്ങളൊക്കെ പറയുന്നത് ആ സ്ഥലം വെറുതെയല്ലേ? അതിന് ജീവനുണ്ടോ? അത് ജഡമല്ലേ? എങ്ങനെയാണ് നിന്നെ കയറിപ്പിടിച്ചത്.? നിനക്കത് വിട്ടുകൂടെ? ഉപദേശിക്കുന്നവനെ അത് കയറി പിടിച്ചിട്ടില്ല. അവനെന്നെ ഉപദേശിക്കാം. എന്നിക്കേ അറിയുകയൊള്ളൂ അത് വിട്ടാൽ പോവൂല്ല എന്ന്. മനസിലായില്ല....* 

      *ഭാര്യയുള്ളവൻ ,  കിളിയായിട്ട് ജോലിചെയ്യുന്നവൻ ബി എഡ് കഴിഞ്ഞ പെൺകുട്ടി, അവനോട് സ്നേഹം തോന്നുന്നു. അവനെ കല്യാണം കഴിക്കണം. അവന്റെ വീട്ടിൽ ചെന്ന് ബഹളം ഉണ്ടാക്കുന്നു. പഠിപ്പിക്കുമ്പോൾ കുഴപ്പമില്ല. സ്കൂളിൽ പോകുമ്പോൾ കുഴപ്പമില്ല. വീട്ടിൽ നില്ക്കുമ്പോൾ കുഴപ്പമില്ല. ഇവനെ കുറിച്ച് ചിന്തിച്ചാൽ കുഴപ്പമായി. നേരേ അങ്ങോട്ട് ചെല്ലുകയായി. സൈക്യാട്രിസ്റ്റ് ഭ്രാന്താണെന്ന് പറയും. മനസിലായില്ല... വീട്ടുകാര് ഭ്രാന്തനാണെന്ന് പറയും. അതെങ്ങനെയാണ് ഇവളിൽ ഈ ചലനം ഉണ്ടാക്കിയത്. അവൻ വളരെ വ്യക്തമായി പറയും. ഞാൻ വിവാഹം കഴിച്ചതാണ്. നിന്നെ വിവാഹം കഴിക്കാൻ പറ്റില്ല. നിന്നെ എന്റെ സഹോദരിയായി സ്നേഹിക്കാം.ഇതൊക്കെ ഓക്കെ ചെയ്യാം. വേറേ നൂറ് കണക്കിന് ആളുകള് ഇതിലെ പോകുന്നൂണ്ടാവും. അവർക്കൊക്കെ ഉപദേശിക്കാം. ആ ദ്രവ്യം ,,ആ ദ്രവ്യം അതിനൊരു ഭാവമുണ്ട്. കല്ലും മരവും പോലല്ല. അതൊരു മനുഷ്യനാണ്. പുരുഷനാണ്. അവനിഷ്ടപ്പെടാതെ അവൻ ആഗ്രഹിക്കാതെ ഈ കുട്ടിയിൽ ചലനമുണ്ടാക്കാൻ ശക്തമായ ഭാവങ്ങൾ വരുക. അതിനെ എങ്ങനെ ഉച്ചാടനം ചെയ്യും? തന്ത്രത്തിന്റെ ഭാഷാ അതിനെ എങ്ങനെ സംഹരിക്കും. ? എങ്ങനെ അതിനെ പ്രളയത്തിൽ എത്തിക്കും? നിങ്ങൾ ചോദിച്ചുകൊണ്ടാണ് ഞാനൊരു ഉദാഹരണം പറഞ്ഞത്.*

     *ഇതിൽ നിന്നൊക്കെ ലോകം എത്ര ഭിന്നമാവും. നിങ്ങളെ തന്നെ നിങ്ങൾ പഠിച്ച് നോക്കുക. നിങ്ങളുടെ പൂർവ്വ കാലങ്ങളും വർത്തമാനകാലവും ഒക്കെ പഠിച്ചു നോക്കുക. ചില വസ്തുക്കൾ, ചില സാധനങ്ങൾ,, അത് ഇപ്പോ എനിക്ക് വാങ്ങണം. നാളെ ആയാൽ പറ്റൂല്ല. അങ്ങനെയൊക്കെ ഉണ്ടോ? എങ്ങനെ അത് നിങ്ങളുടെ സൃഷ്ടിക്ക് കാരണമായി? നിങ്ങളെ പുന: സൃഷ്ടിക്കുകയാണ് ആ സാധനം. അതുവരെയുള്ള നിങ്ങൾ നിങ്ങളല്ലതാകുകയാണ്. ആ വസ്തുവിന് നിങ്ങളെ സൃഷ്ടിക്കാൻ എങ്ങനെയാണ് കഴിവു വന്നത്? അതുകൊണ്ട് തന്ത്രത്തിന്റെ വിഷയം സൃഷ്ടിയും സ്ഥിതിയും സംഹാരവും തന്നെയാണ്. അത് എങ്ങനെയാണ് അറിവിൽ. അറിഞ്ഞാൽ മതിയെന്നാണ് ഇതിന്റെ ഭാഷ. അതാണ് മനസിലാക്കാൻ അല്പം വിഷമം വരുന്നത്. അവിടെയാണ് നിങ്ങൾ യോഗശാസ്ത്രത്തെ കൂട്ടുപിടിക്കാൻ പോകുന്നത്. തന്ത്രത്തെ വിടുന്നത്. അതുകൊണ്ട് ഇന്ന് പലപ്പൊഴും മറ്റ് ശാസ്ത്രങ്ങളുടെ കലർപ്പുള്ളതാണ് തന്ത്രം. തന്ത്രത്തിന്റെ പന്ഥാവിലല്ല ശുദ്ധമായ തന്ത്രം ഇന്ന് പലയിടത്തും നീങ്ങിക്കൊണ്ടിരിക്കുന്നത്. ശുദ്ധ തന്ത്രത്തിന് മാത്രമേ അതിന്റെ സിദ്ധാന്തത്തിന്, അതിന്റെ അനുഷ്ഠാനത്തിന് മാത്രമേ ഇതിന് ഉത്തരം തരാൻ പറ്റൂ. അല്പം പോലും കലർപ്പില്ലാതെ.* 

    *അവിടെയാണ് ഈ പൂർത്തീകരിക്കാത്ത അടിച്ചമർത്തപ്പെട്ട അഭിലാഷങ്ങളുടെ ലോകം അത് അബോധ മനസ്സിന്റെ അഗാധതയിൽ പോലും കിടക്കുകയാണ്. നമ്മുടെ ജാഗ്രത്തിൽ കാണുന്ന ഒരു ബോധവും നമ്മേ നിയന്ത്രിക്കുന്നില്ല. അതിനെ പഠിച്ചും അതിനെ അനുമിച്ചും അതിനെ താലോലിച്ചും അതിനെ കൊണ്ടുനടന്നുമൊന്നും നമ്മുടെ യാതൊരു ശക്തിയും ഉണരുന്നില്ല. അതാണ് ഈ നൂറ്റാണ്ടുകളായി നാം പഠിച്ചു കൊണ്ടിരിക്കുന്നത്. നമുക്ക് പഠിക്കാനുള്ളത് ആകപ്പാടെ അല്പമാത്രമായ നമ്മുടെ ബോധമനസ്സിന്റെ പരിലാളനകളുടെ ലോകമാണ്. ബോധമനസ്സിന്റെതാണ് ഇതിന്റെ മകൻ, ഇതെന്റെ മകൾ, ഇതെന്റെ അച്ഛൻ ഇതെന്റെ അമ്മ, ഇതെന്റെ ഭാര്യ, ഇതെന്റെ ഭർത്താവ്. ഇതൊന്നുമല്ലാത്ത എത്ര ഭാര്യമാർ, എത്ര ഭർത്താക്കന്മാർ, എത്ര അച്ഛന്മാർ, എത്ര അമ്മമാർ, എത്ര വസ്തുജാലങ്ങൾ  എന്തെല്ലാം എന്റെ അബോധമനസ്സിന്റെ പരിലാളനകളിൽ കിടക്കുന്നു. അതെ എപ്പോഴാണ് ഇതിന്റെ ഇടയിലൂടെയെല്ലാം പുറത്തേക്ക് വരുന്നതും പ്രകടിതമാകുന്നതും എപ്പോഴാണ് എന്നെ നിയന്ത്രിക്കുന്നതും എന്നെ വീഴിക്കുന്നതും.* 

    *അഭിലാഷങ്ങളുടെ മുഴുവൻ ലോകം അബോധമനസ്സിന്റെ ലോകമാണ്. അപ്പോ ആ ആഗ്രഹങ്ങളുടെ സഭലീകരണത്തിന് തന്ത്രം പ്രാധാന്യം നല്കുന്നതുകൊണ്ട് സാധകനെ മാനസ്സിക വിക്ഷോഭങ്ങളിൽ നിന്നും സ്വഭാവ വൈകല്യങ്ങളിൽ നിന്നുമെല്ലാം തന്ത്രം മോചിപ്പിച്ചെടുക്കുന്നു. ഇതാണ് അതിന്റെ ചികിത്സാ ശാസ്ത്രം.* 

    *എല്ലാ രോഗവും ഈ അബോധമനസ്സിന്റെ പരിലാളനയിൽ വന്നിട്ടുള്ളതാണ്. എല്ലാ രോഗവും! കാല് വേദന, കൈ വേദന, നടുവേദന, തലവേദന, ക്യാൻസർ , ഗ്യാസ് ട്രൈറ്റിസ് എന്നുവേണ്ടാ എല്ലാ രോഗവും ഇല്ലാത്ത സാധനമാണ്. അഞ്ച് പൈസക്ക് പോലും ഇല്ലാത്തതാണ്. അബോധ മനസ്സ് പൂർവ്വ പൂർവ്വ ജന്മാർജ്ജിതങ്ങളായ കർമ്മങ്ങളിൽ നിക്ഷേപിച്ചു വെച്ചിരിക്കുന്നതിനെ എപ്പോൾ ഈ ശരീരത്തിലിരുന്ന് തിരിച്ചറിയുന്നു,, അതിന്റെ വേറൊരു മലയാളം പദത്തെക്കാൾ നല്ലത് നിങ്ങൾക്ക് അറിയാൻ ഇംഗ്ലീഷ് പദമായതുകൊണ്ട് ഐഡന്റിറ്റി ഫൈ ചെയ്യുന്നു അപ്പോൾ നിങ്ങൾക്ക് ആ രോഗം ഉണ്ടാകുന്നു . എല്ലാം എല്ലാം! ലോകത്തിലെ ഏറ്റവും കൂടുതൽ ശ്രദ്ധ വെയ്ക്കേണ്ടത്,,, ഡോക്ടർ ഇരിക്കുന്നതുകൊണ്ട് എനിക്ക് പറയാൻ എളുപ്പമാണ്. അതുകൊണ്ട് ഡോക്ടറോട് ചോദിച്ചറിയുക ഞാൻ ഇല്ലാത്തപ്പോൾ. ഞാൻ ഉള്ളപ്പോൾ ചോദിക്കണമെന്നില്ല. ഏത് വിദ്യാർത്ഥിMBBS ന് പഠിക്കുമ്പോൾ ഡൈഡനോസിസ്സ് പഠിക്കുമ്പോൾ അയാളുടെ പൂർവ്വ ജന്മാർജ്ജിതമായ കർമ്മതലങ്ങൾ കിടക്കുന്നതു കൊണ്ട് രോഗത്തെ ഡയഗനോസി ചെയ്യാൻ പഠിപ്പിക്കുന്ന നിമിഷം തന്നെ തന്റെ ബ്രയിൻ തന്റെയുള്ളിൽ ആ രോഗത്തെ ഐഡന്റിറ്റി ഫൈ ചെയ്യും. സിൻസിയറായിട്ടാണ് പഠിക്കുന്നതെങ്കിൽ. അത് അബോധ മനസ്സിന്റെ കളിയാണ്. ലോകത്തിലുള്ളതെല്ലാം നിങ്ങളുടെ ബോധതലത്തിൽ കിടക്കുന്നതു കൊണ്ട് അതുമായി നേരിട്ട് കാണുമ്പോഴെല്ലാം അതിങ്ങുണർന്ന് വരും. ഇതാണ് അബോധ മനസ്സിന്റെ തലം.*🙏🙏🙏

ആർഷജ്ഞാനം

🌅 *ആർഷജ്ഞാനം* 🌅

*ശ്രീഹരിം പരമാനന്ദം ഉപദേഷ്ടാരമീശ്വരം* 
*വ്യാപകം സർവ്വ ലോകാനാം കാരണം തം ഭജാമ്യഹം* 
*ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം* 
*സൂത്ര ഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുന: പുന:*
*സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം* 
*അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം* 
*ബോധാനന്ദം ച കല്യാണം നിര്‍മ്മലാനന്ദമാത്മജം*
*സച്ചിദാനന്ദമാത്മജം  അച്യുതാനന്ദ ഗുരും.*


*ഓം തത് സത്തെന്ന വേദ പൊരുളനവരതം* 
*പ്രോജ്വലിക്കുന്ന ദിവ്യസ്വാന്തശ്രീ പൂണ്ട്‌* 
*പാദാശ്രിത സുജനതതികാത്മബോധം വളർത്തി* 
*ശാന്താത്മാവായി സദാ തത്സ്മൃതിയൊടു വിലസും ദൈവമേ* 
*സദ്ഗുരു തൃപ്പാദപത്മം തൊഴുന്നേന്‍*

*ഗുരുവരകരുണാലേശമുണ്ടെന്നു വന്നാൽ* 
*ഒരുവനും ഒരു കാര്യം സാധ്യമല്ലാതെയുണ്ടോ*
*പരമിതിലൊരു ദൈവം മറ്റെനിക്കില്ല പാർത്താൽ*
*പരമശിവനതാമാചാര്യനെ കൈതൊഴുന്നേൻ* 

*ഗംഗാസംഗീതമൗലിയിൽ ഫണിഗണം കൊണ്ടുള്ള മാല്യങ്ങളും* 
*തുംഗശ്രീ ചിതറുന്ന തിങ്കളും അണിഞ്ഞീടുന്ന കാലാന്തകൻ*
*അംഗംപാതി ഗിരീന്ദ്രകന്യക തനിക്കായിട്ടു നൽകിടുവോൻ* 
*ചെങ്ങന്നൂരമരുന്ന ശങ്കരൻ എനിക്കേറ്റം തുണച്ചീടണം.*
*ഹരി ഓം.*🙏🙏🙏

അന്തർയോഗം*🕉 ( *സ്വാമി നിർമലാനന്ദഗിരി മഹരാജ്*)

🌈🌈⛈🌧🎋🌅 *ആർഷജ്ഞാനം*🌅

             🕉 *അന്തർയോഗം*🕉
( *സ്വാമി നിർമലാനന്ദഗിരി മഹരാജ്*)
      🌷💧🌷💧🌷💧🌷💧🌷💧🌷
                        ഭാഗം - 52

    *എവിടെയാണ് ഈ ആന്തരീകമായ വികാരങ്ങൾ  വെന്റ് ഔട്ട് ചെയ്യുന്നത്?.ഓരോ വികാരവും മനസ്സിലുദിക്കുമ്പോഴും കാമം, സങ്കൽപ്പം കർമ്മമെന്ന നിലയിലേക്ക് പൊട്ടി വിടരുമ്പോഴും ആ കർമ്മങ്ങളിൽ ആയിരം കർമ്മങ്ങളുടെ ബീജം ആഗന്തുകമായി ഉണ്ടാവുകയാണോ അതല്ല കർമ്മം അവിടെ വച്ചു തീരുകയാണോ?....*

*കിടക്കാനൊരു വീടെന്ന സങ്കൽപ്പം മാത്രമായി തുടങ്ങിയ വീട് പ്ലാനും വരച്ച് പണി തുടങ്ങുമ്പോഴേക്ക് അതിനു വേണ്ട അനുബന്ധങ്ങളുടെ എണ്ണം കൂടുമ്പോൾ കടം ബാങ്കിൽ നിന്നെടുക്കുമോ?..... പരിചയക്കാരോട് വാങ്ങുമോ?..... അനുബന്ധങ്ങൾ കൂടി വരുമ്പോൾ കേറിക്കിടക്കുക എന്നുള്ളതിനപ്പുറം അന്യരെ അത്ഭുതപ്പെടുത്തുക എന്നുള്ളതിലേക്ക് അത് വികസിക്കുമോ?.... എനിക്ക് കേറിക്കിടക്കാനുള്ള വീട് എന്ന വികാരം കർമ്മമായി രൂപാന്തരപ്പെട്ട് വീടായിത്തീരുകയല്ല അനുബന്ധങ്ങളായി വികസിച്ച് കടങ്ങളും, കടത്തിൻമേൽ കടങ്ങളും അതടയ്ക്കാനുള്ള ഭാവങ്ങളുമായി വീണ്ടും വികസിച്ചു വരുമ്പോൾ ഒടുങ്ങാത്ത സമസ്യയിലൂടെ ഞാനും നിങ്ങളും സഞ്ചരിക്കുക മാത്രമല്ലേ?....*

( *സദസ്സിൽ നിന്നൊരു ചോദ്യം സ്വാമിജിയുടെ മറുപടി*)
*ഇത് ശരിയാണെന്ന് തോന്നിക്കഴിഞ്ഞു മതിയല്ലോപരിഹാരം. ഇതു വരെ ഇതല്ല ശരി ഇതൊക്കെയിങ്ങനെ കുഴപ്പമില്ലാതെ പോകും എന്ന് വിശ്വസിച്ച് കുറെ ഓടിയല്ലോ?.... അതിന് കുറെ പണികൾ കാണിച്ചല്ലോ?..... കുറെ പറ്റിച്ചല്ലോ?..... മറ്റുള്ളവരെയല്ല.... നമ്മളെ..... വേറെയാരെയും നമുക്ക് പറ്റിക്കാൻ പറ്റില്ല..... അങ്ങിനെ ധരിച്ചിട്ടുണ്ടെങ്കിൽ തെറ്റി.ഞാനിവിടെ ശീർഷാസനത്തിലിരുന്നാൽ അത് കണ്ടിട്ടു പോകുന്നവൻ മുകളിലേക്ക് കേറിപോകുമ്പോഴത്തേക്ക് ഓ ഇപ്പോഴാ അയാള് ഇതേൽ നിൽക്കുന്നത് നമ്മളെ കാണിക്കാനാടാ..... അവനെ പറ്റിക്കാനൊന്നും പറ്റില്ല. അവൻ നമ്മളെക്കാൾ വലിയവനാ....*

   *‌രാവിലെ സുഹൃത്തുവിളിച്ച് പ്രോഗ്രാമിനു വന്ന് അയാള് തന്നിരിക്കുന്ന വീട്ടിനകത്ത് കുളിക്കാൻ കേറുന്നതിനു മുമ്പ് ആദ്യത്തെ ഭാവമായി കുറെ ജപവും കാര്യവുമൊക്കെ ചെയ്ത് പിന്നെ കുളിച്ചിട്ടു വന്ന് ജപമായി പിന്നെ ശീർഷാസനത്തിൽ നിൽപ്പായി.... ഒക്കെ ചെയ്യുമ്പോൾ അയാള് പതുക്കെ പാളി നോക്കി നമ്മള് ഇങ്ങനെ സാധനയും കാര്യവുമൊക്കെ ചെയ്യുകയാണെന്നു കാണുമ്പോൾ അയാള്  മക്കളെയും ഭാര്യയുമൊക്കെ വിളിച്ചിട്ടു പറയും രണ്ട് ഇഡ്ഡലി കൂടുതല് കിട്ടുവാനുള്ള പണിയാണ് കൊടുത്തേക്കണം കേട്ടോ.... അയാളുടെ പണി തീർന്നു. അയാളെ നമ്മൾ പറ്റിച്ചില്ല. പക്ഷേ നമ്മൾ നമ്മളെ പറ്റിക്കുന്നുണ്ട്. ശരിയല്ല. ഇതു ശരിയാണെന്ന് വിശ്വസിക്കുകയോ, വിശ്വസിക്കാതിരിക്കാനോളള സ്വാതന്ത്ര്യം അയാൾക്കുണ്ട്. നമുക്കിത് തെറ്റാണെന്ന് ഉറപ്പും, ശരിയാണെന്ന് മറ്റവനെ കാണിക്കാനുള്ള ചെയ്തിയും ഉള്ളപ്പോൾ രണ്ട് ഭാവങ്ങൾ ഉള്ളത് നമുക്കു മാത്രമാ. നമ്മൾ നമ്മളെ മാത്രമേ പറ്റിക്കുന്നുള്ളൂ.*

*ഇതുവരെ വിചാരിച്ചത് മറ്റുള്ളവരെ പറ്റിക്കുന്നുവെന്നാണോ?.... അവന് പറ്റുകേല. അവൻ ആകപ്പാടെ ഇത് വളരെ രസകരമായി എടുക്കുകയേയൊള്ളൂ. നമ്മള് ഈ പറയുന്നതൊക്കെ അവന് ഇഷ്ടമുണ്ടെങ്കിൽ സ്വീകരിക്കാം..... ഇഷ്ടമില്ലെങ്കിൽ സ്വീകരിക്കാതിരിക്കാം. സ്വാതന്ത്ര്യം അവന്റെ കൈയ്യിലാ.... നമ്മുടെ കൈയ്യിലല്ല അയാള് ഇതൊരു തമാശയായെടുത്തു.... ആ... കൊള്ളാം ഞങ്ങളുടെ അവിടെ ഒരു സ്വാമി വന്നിരുന്നു. ഒന്നര മണിക്കൂർ ധ്യാനിക്കും ഞാൻ കണ്ടു. എന്നു പറയുമ്പോൾ രണ്ടർത്ഥത്തിലും അയാൾക്ക് പറയാം. അയാൾ സ്വതന്ത്ര്യനാ ഇക്കാര്യത്തിൽ. അപ്പോൾ നമ്മൾ ഈ ആളുകളെയൊക്കെ വിശ്വസിപ്പിച്ചുവെന്നും, അവരൊക്കെ വിശ്വസിച്ചുവെന്നും, അവർക്ക് പറ്റിയെന്നും പറഞ്ഞാ ഇരിക്കുന്നെ?..... ആകെ പറ്റ് നമുക്കേ പറ്റീട്ടുള്ളൂ.*

   *അച്ഛൻ ഗംഭീരമായിട്ടു കോപിക്കുകയാണ്. ചൂടാകുകയാണ്.അപ്പോ മകൻ ആകപ്പാടെ മുമ്പിൽ നിന്ന് വിറക്കുകയാണ്. വിറച്ചു കഴിഞ്ഞിവൻ പയ്യേ അടുക്കളയിലേക്ക് ചെന്നിട്ട് ചുടായിട്ട് ഒരു ചായ എങ്ങാൻ കൊടുക്കു തള്ളെ... അയാളെ മര്യാദയ്ക്കിരുത്താൻ എന്ന് പറഞ്ഞിട്ടിവൻകൂളായിട്ട് പോവുകയാണ്. ആർക്കാ പറ്റിയേ?...... അച്ഛനു പറ്റിയോ?..... മകന്പറ്റിയോ?..... അവനൊരാഴ്ച്ചകഴിഞ്ഞിട്ട് ഇതിന്റെ പണ്ടത്തതിന്റെ പിന്നെത്തത്  ആയിട്ടു വീണ്ടും വരികയാണ്.കാരണം അവൻ നേരത്തെ ഇതിന്റെ റിഹേഴ്സലാം കഴിഞ്ഞാ വന്നിരിക്കുന്നത്. അച്ഛൻ എത്ര ചൂടാവും?.... എങ്ങിനെ മുമ്പിൽ നിൽക്കണം?.... എത്ര നേരം നിൽക്കണം?..... അതിന്റെ റിഹേഴ്സലും കഴിഞ്ഞാ വരുന്നത്. അവന്റെ അകത്ത് ചിരിയും വരുന്നുണ്ട്. കാരണം അച്ഛന്റെ ചൂടും, അവന്റെ നിൽപ്പും, ഒർത്തിട്ട്. അവൻ ആസ്വദിക്കുകയാണ്.അച്ഛന് ഈ സ്വാതന്ത്ര്യം ഇല്ല. അച്ഛന് അച്ഛന്റെ നിയന്ത്രണം ഇല്ലാതെ വന്ന കോപം ആ. ഇതു വരെ ഈ നമ്പർ ഒന്നും അറിയില്ല?.... പിന്നെ എന്തുവാ ഈ പഠിച്ചേ?...*

🌼🍀🌼🍀🌼🍀🌼🍀🌼🍀🌼

ക്ഷേത്രരഹസ്യവും* *ദേവതകളും* *(സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്)*

🌅 *ആർഷജ്ഞാനം*🌅

                  *ക്ഷേത്രരഹസ്യവും*
                        *ദേവതകളും*
    *(സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്)*
                         *ഭാഗം - 66*

         *ഒരു ആശ്രമത്തിലെത്തിയാൽ, അവിടുത്തെ സംന്യാസിയെ കണ്ടാൽ സ്വപ്നത്തിലെ സംന്യാസിയെ കണ്ടെത്താൻ ശ്രമിച്ചാലെ നിങ്ങൾക്ക് ശാന്തി ലഭിക്കു. സ്വപ്നത്തിലെ സംന്യാസിയോട് സംവദിച്ചാൽ മാത്രമേ മിത്തുകളുടെ ലോകങ്ങളിലൂടെ നമുക്ക് സഞ്ചരിക്കാനാകൂ. നമ്മളവനിലെ ജാഗ്രത്തിലെ സംന്യാസിയുമായി സംവദിച്ചാൽ ശാന്തി കിട്ടിയുമില്ല. ജാഗ്രത്തിൽ ആകൃഷ്ടരായാൽ , നമുക്കവന്റെ ഡ്രൈവറും പാത്രംകഴുകുന്നവനും ആശ്രമത്തിന്റെ മാനേജരുമൊക്കെയാകാമെന്നേയുള്ളു - ഈ സത്യമാണ് ഭക്തജനങ്ങൾ അറിയേണ്ടത്. തന്റെ സ്വപ്നങ്ങൾ എത്രത്തോളം ത്യാഗോജ്ജ്വലമാണോ, അത്രയുമളവിൽമാത്രമാണ് സമ്യക്കായി നമുക്ക് ത്യജിക്കാൻ കഴിയുന്നത്. ജാഗ്രത്തിലെ വേഷഭൂഷാദികളെല്ലാം മറ്റുള്ളവരെ പറ്റിക്കാൻ മാത്രമേ കൊള്ളുകയുള്ളൂ. ആനന്ദത്തിനും ശാന്തിക്കും കൊള്ളില്ല. കാരണം, സ്വപ്നമാകുന്ന ലോകത്ത്, തനിക്ക് തന്നെ സംരക്ഷിക്കാൻ വേഷങ്ങളുടെയൊന്നും ആവശ്യമില്ല. താനൊരു അബോധനത്തിലാണ് ഇരിക്കുന്നത്, എല്ലാം ഒറ്റയ്ക്കിരുന്ന് അനുഭവിക്കുന്നവനായി. മറ്റൊരാൾക്കും അവിടെ പ്രവേശനമില്ല. തന്റെ സ്വപ്നം സൃഷ്ടിച്ച വ്യക്തികളും സ്വപ്നം സൃഷ്ടിച്ച പ്രപഞ്ചവുമായി ഏകാന്തതയിൽ, അത്യന്തം ഏകാന്തതയിലാണ് താനിരിക്കുന്നത്. അവിടെ തനിക്ക് സംന്യാസമുണ്ടോയെന്നാണ് താൻ നോക്കേണ്ടത്. തനിച്ചിരിക്കുമ്പോൾ താൻ സംന്യാസിയാണോയെന്ന് നോക്കണം ; തനിച്ചിരിക്കുമ്പോൾ താൻ ഗൃഹസ്ഥനാണോയെന്ന് നോക്കണം. ആണെങ്കിൽ അത് നിങ്ങളെ സംരക്ഷിച്ചു നിർത്തും. ആ സ്വപ്നമില്ലെങ്കിൽ , അതുകൊണ്ട് സമ്പാദിച്ചതൊന്നും നിങ്ങളുടെ രക്ഷയ്ക്കുണ്ടാവില്ല. സംരക്ഷണത്തിന്റെതായ ചൈതന്യം, ദേവത സജീവമാകാത്തിടത്തോളം തന്റെ സംന്യാസജീതമോ കുടുംബജീവിതമോ ആരോഗ്യപൂർണവും ശാന്തവുമാകില്ല. 🙏*
                                                                      തുടരും...

ആർഷജ്ഞാനം

🌅 *ആർഷജ്ഞാനം 🌅*

   *ജ്ഞാനത്തിന്റെ വഴി*.         3

    *സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്*

         *മാതൃഭാവം*🙏

    *നമസ്കാരം സ്വാമിജി*

    *ജ്ഞാനത്തിന്റെ വഴിയിലാണ് നമ്മൾ.* 

      *തീർച്ചയായും. വിദ്യാഭ്യാസത്തിന്റെ സങ്കേതങ്ങൾ ഏതെടുത്ത് നോക്കിയാലും, എനിക്ക് ഒരു പിച്ചാത്തി കാച്ചിത്തരുന്ന ഒരു കൊല്ലൻ, ഞാൻ ആ പിച്ചാത്തിയുമായി എത്തുമ്പോൾ ആ കൊല്ലന്റെ മകനെയൊള്ളൂ , കൊല്ലൻ മരിച്ചു പോയാൽ എനിക്ക് അവന്റെ അടുക്കൽ ഇത് കൊടുക്കാം. അവന്റെ ജനിതകത്തിൽ അവന്റെ അച്ഛൻ കാച്ചിതന്ന പിച്ചാത്തിയുടെ ബന്ധം അനസൂതതയോടുകൂടി ഒരു പ്രവാഹ നിത്യതയിൽ തുടരുന്നുണ്ട്. ഒരു വൈദ്യൻ നൂറ് രോഗികളെ ചികിത്സിച്ച് അതിന്റെ അനുഭവ പ്രധാനമായ പാരമ്പര്യഘടനാ വിശേഷങ്ങൾ നിലനിൽക്കുമ്പോൾ ആ അച്ഛൻ ചെയ്യുന്നതെല്ലാം കണ്ടും കേട്ടും വളരുകയും അത് ചെയ്യുകയും അത് ചെയ്യുന്നതിനിടയിൽ അത് ആഗ്രഹിക്കുന്ന ബീജം പുത്രനായി തീരുകയും ചെയ്യുമ്പോൾ അവനിൽ അച്ഛൻ അതുവരെ ചെയ്ത തൊഴില് സംമ്പ്രദമായി സൂക്ഷിക്കുന്നുണ്ട്. അവിടെയൊരു തുടർച്ചയുണ്ട്.* 

       *ഒരു കൊല്ലന്, ഒരു ചെരുപ്പുകുത്തിക്ക് , ഒരു അധ്യാപകന്, ഒരു ഡോക്ടർക്ക്, ഒരു തുണി അലക്കുന്ന അലക്കുകാരന് എല്ലാം അത് തുടരുന്നുണ്ട്. ( തൊഴിൽ അധിഷ്ഠിതമായിട്ടാണ് ജാതി ഉണ്ടാകുന്നത് എന്നു പറയുന്നതിന്റെ ഒരു ഭാഗമായിട്ടാണോ സ്വാമിജി ഇത് പറയുന്നത്? ) അല്ല. ഇത് വേറൊരു അറിവിന്റെ വഴിയാണ്. അത് മുഴുവൻ തീർന്നു കഴിയുമ്പോൾ അവർക്കും അത് മനസിലാകും. അതായത് പാരമ്പര്യ ജനിതക ഘടകങ്ങളിൽ അത്രത്തോളം അറിവ് അവരിൽ ഇരിപ്പുണ്ട്. ആ അറിവിന് എല്ലാ തൊഴിലിന്റെ സമൂഹങ്ങളിലും സമാനത കല്പിക്കുവാനും എല്ലാം മാന്യമാണെന്ന് പഠിപ്പിക്കുവാനും ഒന്നും ഒന്നിനേക്കാൾ മെച്ചമോ മ്ലേച്ചമോ അല്ലാ എന്ന് ഭരണാധികാരികാരികൾ അറിയുവാനും ഇടയായിട്ടുള്ള കാലങ്ങളിൽ ഇത് വളരെ ഭംഗിയായി പോയിട്ടുണ്ട്. എപ്പോൾ ഇതിൽ ഏതെങ്കിലും ഒരു തൊഴിൽ വിഭാഗം ഭരണാധികാരികളുടെ പ്രീയം പിടിച്ചു പറ്റുകയും അതിനെ ഭരണപരമായ രംഗത്ത് ശ്രേഷ്ഠമായ തൊഴിലായി അംഗീകരിക്കുകയും മറ്റൊന്നിനെ മ്ലേച്ചമായി അംഗീകാരിക്കുകയും ചെയ്യുമ്പോൾ മ്ലേച്ചത കല്പിച്ചിരിക്കുന്ന സമൂഹങ്ങൾക്ക് മറ്റെതിലേയ്ക്ക് കടന്നു കയറാനുള്ള ആഗ്രഹം ജനിതകത്തിൽ ഇല്ലെങ്കിലും ഉണ്ടാവും.! അങ്ങനെ കയറി കൂടുമ്പോൾ രണ്ടും ഒരുപോലെ അഭിസപ്തമാവുകയാ ചെയ്യുന്നത്. ഒന്ന് മെച്ചപ്പെടുകയല്ല ചെയ്യുന്നത്. ഒരു സമൂഹം പാരമ്പര്യ വഴിക്ക് അതിന്റെ തൊഴിലിനെ നിശ്ചയിക്കുമ്പോൾ പ്രകൃതിയുടെ നൂറ്റാണ്ടുകളോളം വരുന്ന പാരമ്പര്യത്തിന്റെ അംഗീകാരത്തിന്റെ സൂചനയാണ് ആ തൊഴിൽ. അതിനെ ഈശ്വരദത്തമെന്നോ പ്രകൃതി ദത്തമെന്നോ അംഗീകരിച്ച് ആ പ്രകൃതിയുടെ സൃഷ്ടിയെ താലോലിക്കുമാറ് പരസ്പര സഹവർത്തിത്വത്തോടെ അംഗീകാരത്തോടെ ഇതെല്ലാം ഇവിടെ ആവശ്യമാണെന്നും ഇതൊന്നും ഒന്നിനെക്കാൾ മെച്ചം അല്ലെന്നും ഒന്നും ഒന്നിനെക്കാൾ മ്ലേച്ചമല്ലെന്നും ഒരു പോലെ തിരിച്ചറിഞ്ഞ് ജീവിയ്ക്കേണ്ടവരായിന്നു മനുഷ്യർ. മാറി മാറി വന്ന ഭരണാധികാരികൾ രാജഭരണകാലത്തുതന്നെ ചില സമൂഹങ്ങൾക്ക് പ്രത്യേകം മാന്യതകൾ നല്കാൻ തുടങ്ങി. ആ മാന്യതകളുള്ള സമൂഹത്തിൽ കയറിക്കൂടുന്നതിന് മൽസരങ്ങളുണ്ടായി. സ്വാധീനങ്ങളുണ്ടായി. സ്വാഭാവികമായി അവരുടെ ജനിതക സ്മൃതികൾ വിസ്മൃതികളായി. (അത് സ്വാഭാവികമായി സംഭവിക്കുന്നതാണോ?അതോ?) ഇങ്ങനെയുള്ള പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ അവൻ വിസ്മൃതിയിലേക്ക് പെടുക മാത്രമല്ല, അവന്റെ സ്മൃതി മന്ദിരത്തിൽ അവനൊരിയ്ക്കലും ദഹിക്കാത്ത പുത്തൻ പ്രവണതകൾ കേറ്റി വെയ്ക്കേണ്ടിയും വരുന്നു. ഇത് അവനെ ആലസ്യത്തിലേക്കും അനസ്യൂതമായ കർമ്മം ഇല്ലായ്മയിലേക്കും കൂട്ടികൊണ്ട് പോകും. ഇത്തരം സന്ദർഭങ്ങളിൽ സമൂഹം വിലക്ഷണമായി തീരും.*

      *ലോകത്തിലെ ഏറ്റവും ഉത്തമന്മാർ പണി എടുക്കാതിരിക്കുന്നവരാണ് എന്ന ചിന്തയിക്ക് ഇത് വിളനിലമാകും. ഒരു കറങ്ങുന്ന കസേരയും രണ്ടു മൂന്ന് ഫോണുകളും പടിക്കൽ ഒരാൾ നമ്മുടെ അടുക്കലേക്കുവരുന്ന ആളുകളെ നിയന്ത്രിക്കാനുമുണ്ടെങ്കിൽ അതാണ് സർവ്വോത്തമമായ തൊഴിലെന്ന് ജനതയെ ബോധ്യപ്പെടുത്തുന്നൊരു വിദ്യാഭ്യാസത്തിനിത് വഴിവെക്കും. അത് വ്യക്തിയുടെയും കുടുംബത്തിന്റെയും രാഷ്ട്രത്തിന്റെയും സാമ്പത്തിക സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ദാരിദ്ര്യത്തെ വിളിച്ചു വരുത്തും. ഇതിലേക്ക് കടന്നു പോയി നാംമെന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. അപ്പോ രാജഭരണകാലത്ത് രാജാവ് ഇതെല്ലാം അറിയുന്നവനായിരിക്കണം ഗുരു കുലത്തിൽ പഠിച്ച്. രാജാവിനോടൊപ്പം തന്നെ ആ രാജ്യത്തിലെ ഈ രംഗങ്ങളിൽ തൊഴിൽ ചെയ്യുന്ന വിദ്യാർത്ഥികൾ പഠിക്കണം. നാലിലൊന്ന് ആചാര്യനിൽ നിന്ന് പഠിക്കുമെങ്കിൽ നാലിലൊന്ന് കുട്ടികളിൽ നിന്ന് രാജാവ് മനസിലാക്കണം. ഒരു രാജകുമാരന്റെ കൂടെ ഒരു പൂജ ചെയ്യുന്നവന്റെ മകനും ഒരു ചെരുപ്പുകുത്തിയുടെ മകനും ഒക്കെ ഒന്നിച്ചിരുന്ന് പഠിക്കണം. ഇടക്കാലത്ത് അതിന് മാറ്റം വന്നിട്ടുണ്ടെങ്കിൽ ഇന്ന് അതിലേക്ക് ജനാധിപത്യം കൊണ്ടുപോവുകയും അവരെല്ലാം ഒന്നിച്ചു പഠിക്കുമ്പോൾ ഭരണം മാത്രം ഏതൊരാൾക്കും കൈകാര്യം ചെയ്യാവുന്ന അനായാസമായ പ്രക്രിയായി മാറുകയും ( ഒരു ജീവിത ശൈലിയിൽ മാറുകയും) ഭരണാധികാരിക്ക് മാത്രം പാരമ്പര്യം ആവശ്യമില്ലെന്ന് വരുകയും തൊഴിലിന്റെ രംഗങ്ങളിൽ പാരമ്പര്യത്തിന് പ്രശസ്തി നല്കുകയും അത് എല്ലാ തൊഴിലിലും സമം ആകുകയും എല്ലാത്തിനും ഒരേ ശമ്പളം എന്ന് തീരുമാനിക്കുകയും ചെയ്യുന്നൊരു വ്യവസ്ഥയിലേക്കായിരുന്നു ജനാധിപത്യം പോയിരുന്നതെങ്കിൽ ഇത് ഉത്തമമാകുമായിരുന്നു.* 

       *നമ്മുടെ യുണൈറ്റഡ് നഴ്സസ് പൈതൃക സമ്പത്തായി ഇന്ന് അംഗീകരിച്ച ഋഗ്വേദത്തിൽ എന്റെ അമ്മ അരി പൊടിക്കുന്നവളാണ്. എന്റെ ജ്യേഷ്ഠൻ ആടിനെ മേയ്ക്കുന്നവനാണ് . എന്റെ അച്ഛൻ സാധനങ്ങൾ വില്ക്കുന്നവനാണ്. ഞാൻ പഠിപ്പിക്കുന്നവനാണ്. ( ഒരു കുടുംബത്തിനകത്തുതന്നെ ഇവരൊക്കെ ഉണ്ടായിരുന്നു. ) അത് ഒന്നിച്ചുള്ള ഒരു ഗുരുകുല വിദ്യാഭ്യാസത്തിലൂടെയാണ് സാധിക്കുക. ആ പാരമ്പര്യ ഘടകങ്ങളും ഈ വിദ്യാഭ്യാസവും ചേരുമ്പോൾ ആ പാരമ്പര്യ ഘടകങ്ങളെ മിഴിവുറ്റതാക്കണം. വിദ്യാഭ്യാസം കൊണ്ട്. അന്ന് അത് ഉണ്ടായിരുന്നു. ആ പാരമ്പര്യ ഘടകങ്ങൾക്ക് മിഴുവേകുകയും ഇതര സമൂഹങ്ങളുടെ വിദ്യകൾ കൈക്കൊള്ളുകയും ചെയ്ത ഒരുമിച്ചു പോകുന്ന ഒരു സമൂഹത്തിന് ഒട്ടേറെ നന്മകൾ പ്രതീക്ഷിക്കാം.* 

       *ഒരു ഭാഗത്ത് പാരമ്പര്യ ഘടകങ്ങളെ മുഴുവൻ തിന്മ നിറഞ്ഞതായും ജാതിയായും മതമായും വ്യാഖ്യാനിച്ച് അകറ്റി നിർത്തി. മറ്റൊരു ഭാഗത്ത് ഭൗതികമായി ഇന്ന് നേടുന്ന അറിവുകൾക്ക് കൂടുതൽ മാന്യതകൾ നല്കി. അപ്പോൾ അനേക ജന്മ സംസിദ്ധമായി വരുന്ന, നാം നേരത്തെ പറഞ്ഞ ഇന്ദ്രിയ പരമായ അറിവിലൂടെ ലഭിച്ച സൂക്ഷ്മ ശരീര താദാത്മ്യം വിദ്യാഭ്യാസത്തിൽ ഇല്ലാതെയായി. ( ഇത് ഏത് മുതലാണ് പാരമ്പര്യത്തെ മുറിച്ചു കളയുന്ന രീതിയിലൊരു മാറ്റം?) ആധുനിക വിദ്യാഭ്യാസത്തിന്റെ അധിപ്രസരത്തോടുകൂടിയാണ് ലോകം മെമ്പാടും. ആധുനിക വിദ്യാഭ്യാസം ഭൗതികതയ്ക്ക് പ്രാധാന്യം നൽകുന്നു. മനസ്സിന്റെ പ്രാധാന്യത്തെ എടുത്തു കളഞ്ഞു. പൗരാണിക വിദ്യാഭ്യാസം മനസ്സിന് പ്രാധാന്യം നൽകി. ഭൗതികതയ്ക്ക് ഇത്രയേറെ പ്രാധാന്യം നല്കിയില്ല. പഴയ കുടുംബങ്ങളെ ഓർത്താൽ ഇത് എളുപ്പം മനസിലാകും. കേരളത്തില് സ്ത്രീകളിൽ വിദ്യാഭ്യാസം കുറഞ്ഞിരുന്ന കാലങ്ങളിൽ അവർക്ക് അറിവ് കൂടുതലുണ്ടായിരുന്നു. വിദ്യാഭ്യാസം കുറഞ്ഞിരുന്ന കാലങ്ങളിൽ അവർക്ക് വിവരം, അല്ലെങ്കിൽ അറിവ് കൂടുതൽ ഉണ്ടായിരുന്നു. പുരുഷന്മാർക്ക് വിദ്യാഭ്യാസം കൂടുതലുണ്ടായിരുന്നു. വിവരം നന്നേ കുറവായിരുന്നു. ( ഇപ്പോഴും പറയുന്നത് പാരമ്പര്യത്തിന്റെ മുറിയാത്ത ഒരു ഖണ്ഡിയെ കുറിച്ചാണോ? ) തീർച്ചയായും! അത് നല്ലപോലെ മനസിലാക്കാണമെങ്കിൽ ഒരു വീട്ടില് കാരണവരായി ഇരിക്കുന്നത് പുരുഷനാണ്. എല്ലാ ജീവജാലങ്ങളിലും ഒരു പുരുഷ മേധാവിത്വം ഉണ്ട്, ഭൗതികമായി, ബാഹ്യമായി എന്നൊക്കെ പറയുന്നതിൽ തെറ്റില്ല. തന്റെ ഇണയെ നിയന്ത്രിക്കുന്നതും തന്റെ സമൂഹത്തെ നിയന്ത്രിക്കുന്നതും അതിന്റെ ആവശ്യങ്ങളെ നേരിടാൻ ഓടുന്നതും ആക്രമണങ്ങളിൽ പങ്കെടുക്കുന്നതുമെല്ലാം പൗരുഷത്തിന്റെ പ്രതീകമായാണ് എണ്ണിപ്പോരുന്നത്. ഈ ജീവജാലങ്ങളിലെല്ലാം ശരിയാണെന്നാണ് തോന്നുന്നത്? അപ്പോ ജീവജാലങ്ങളെ മൊത്തത്തിൽ നോക്കിയാൽ ഈ ഒരു പ്രക്രിയ കാണാം. ഇപ്പോ കോഴികളെ നോക്കിയാൽ, പട്ടികളെ നോക്കിയാൽ, പൂച്ചകളെ നോക്കിയാലൊക്കെ ഇത് കാണാം. പ്രകൃതി അവയെ പരിശീലിപ്പിക്കുന്നത് അങ്ങനെയാണ് എന്ന് പറയുന്നതാണ് ഉചിതം.!* 

       *ജാഗ്രത്തില് നാം വിഷയങ്ങളെ കാണുന്ന സമയത്ത് അതിന്റെ ഒരു വാസന നമ്മളിൽ നില്ക്കുന്നു എന്ന് നാം പറയുകയുണ്ടായി. ഓരോ ദിവസവും നിത്യ നിരന്തരമായി , എന്റെ അച്ഛന്റെ തൊഴിലിനോടൊപ്പം ഞാൻ കടന്നു പോകുമ്പോൾ, എന്റെ അമ്മ ചെയ്യുന്നതിനോടൊപ്പം ഞാൻ കടന്നു പോകുമ്പോൾ ഏറ്റവും വലിയ സ്ക്കൂളും കലാശാലയുമായി വളരുന്നത് എന്റെ കുടുംബം തന്നെയാണ്. അങ്ങനെയാണ് പണ്ട് വളർന്നിരുന്നത്. അന്ന് പുരുഷൻ ബാഹ്യമായ തലങ്ങളിൽ കൂടുതൽ ഇടപ്പെട്ടിരുന്നതു കൊണ്ട്, അവൻ പുറത്തു പോയി വിദ്യാഭ്യാസം നേടിയിരുന്നതുകൊണ്ട് അവൻ ഇതൊന്നും കാണാനുള്ള സമയം ഉണ്ടാവില്ല. സ്ത്രീകൾ വീട്ടിലായിക്കുമ്പോൾ ചെടികളുമായി നിത്യ നിരന്തരമായി ഇടപെഴകണം. വീട്ട് മുറ്റത്ത് നിൽക്കുന്ന ചെടികളിൽ ചിലത് പിഴുത് കളയണം. മറ്റ് ചില ചെടികളെ , മുത്തങ്ങാ, മുതലായവയെക്കെ വീട്ടുമുറ്റത്ത് മരുന്ന് എന്ന നിലയിൽ വെച്ച് പിടിപ്പിച്ചിട്ടുണ്ടെങ്കിൽ മുറ്റം തൂത്തുവാരുമ്പോൾ അവയെ ഒഴിച്ചുള്ളതൊക്കെ പറിച്ച് കളയണം. അപ്പോ ചെടിയുടെ പേര്, പറിച്ചു കളയുമ്പോഴ് അറിയാതെ അതുമായി ബന്ധപ്പെട്ട് അറിയുകയാണ്. പുരുഷൻ പോയി ബോട്ടണിയോ സുവോളജിയോ പഠിച്ചാലും ഇത് തലേൽ നില്ക്കുകയേല. സാധനം കാണുന്നില്ല. ഇത് അനുഭവമാണ്.* 

     *കുട്ടിയെ രാവിലെ, കൊച്ചു കുഞ്ഞിന്, ജനിച്ചു കഴിഞ്ഞ് കുറച്ചു വളർച്ചയായ കുഞ്ഞിന് ദഹനം കുറവാണ്. അമ്മയുടെ ഉദരത്തിലാകുമ്പോൾ അമ്മ ദഹിപ്പിച്ചു കൊടുത്തതാ എല്ലാം. അപ്പോ ആ കുഞ്ഞിന് ആഹാരം, കുറുക്ക് ഉണ്ടാക്കി കൊടുത്ത് കൊണ്ടുനടന്ന് ചെടികളും ജീവികളേയുമൊക്കെ കാണിച്ച് പറഞ്ഞ് കൊടുക്കുമ്പോൾ അമ്മയും അക്ഷരം അഭ്യസിക്കുന്നുണ്ട്, കുഞ്ഞും അഭ്യസിക്കുന്നുണ്ട് . കുഞ്ഞിന്റെ ഹൃദയത്തിന്റെ ഇളം പ്രകൃതം അമ്മയുടെ വളർച്ചയെ തടയുന്നണ്ട്, കോശത്തിന്റെ. ആ കോശത്തെ പ്രായമാകാൻ വിടാതെ കുഞ്ഞിന്റെ കുസൃതികളും കൊഞ്ചലും കളിയും ചിരിയും, അമ്മ കൊഞ്ചുമ്പോൾ, അമ്മ കുഴയുമ്പോൾ , അമ്മ ആടുമ്പോൾ, അമ്മ പാടുമ്പോൾ തന്റെ ശൈശവത്തിന്റെ കാലത്തിലേക്ക് അമ്മ തിരിച്ചു ചെന്ന് തന്റെ കുഞ്ഞിന്റെ ഒരു കളി കൂട്ടുകാരനായി, കുഞ്ഞിന്റെ പ്രണയിതാവായി , കുഞ്ഞിന്റെ രക്ഷകയായി, കുഞ്ഞിനേക്കാൾ കുഞ്ഞായി,  അമ്മ കുഞ്ഞായി മാറുന്ന ഒരു  പ്രതിഭാസം. ഈ പ്രക്രിയയിലെല്ലാം അമ്മ ഉപയോഗിക്കുന്ന ശബ്ദങ്ങളും, സ്പർശങ്ങളും , ആദ്യം അമ്മയുടെ ശരീരത്തെ , സ്വപ്ന ശരീരത്തെ , ശൈശവത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. അത് കഴിഞ്ഞിട്ടാണ് കുഞ്ഞ് അത് ആസ്വദിക്കുന്നത്. ഈ ആസ്വാദനത്തിനിടയിൽ , തനിക്ക് ഒരു കുഞ്ഞുണ്ടെങ്കിൽ അഞ്ച് ആറ് കൊല്ലത്താളം ഈ കുഞ്ഞിന്റെ വളർച്ചയിലും തളർച്ചയിലും കുഞ്ഞായാടുമ്പോൾ അവരുടെ ശർഭാശയത്തിന് എന്ത് സംഭവിക്കും? അവരുടെ കണ്ണുകൾക്ക് എന്ത് സംഭവിക്കും? അവരുടെ രക്തക്കുഴലുകൾക്ക് എന്ത് സംഭവിക്കും? അപ്പോ ലോകത്തിലെ ഏറ്റവും വലിയ ലാബ് കുടുംബമാ. വീട്ടിനകത്താ ഈ പ്രക്രിയ നടക്കുന്നത്. അതിനകത്തൊരു അമ്മയെ കോശങ്ങളുടെ വളർച്ച തടഞ്ഞ് നിർത്തി വാർദ്ധക്യം വരുത്താതെ കോശവികാസം ഇഷ്ടം പോലെ ഉണ്ടാകാൻ സഹായിച്ച് ശൈശവത്തിന്റെ വികാസം ഉണ്ടാക്കുമ്പോൾ അമ്മയുടെ സൗന്ദര്യം എങ്ങനെയായിരിക്കും.? ബാഹ്യ ഇടപെടലുകൾ ഇല്ലാതെ . ബ്യൂട്ടി പാർലുകളും മറ്റുള്ളതും ഇല്ലാതെ. ആ അമ്മയുടെ സാമൂഹിക ജീവിത ക്രമം എങ്ങനെയായിരിക്കും? അപ്പോ ആലോചിച്ചു നോക്കൂ! നിങ്ങള് ഇരുന്ന് ഒന്ന് ആലോചിച്ചു നോക്കൂ, സാമൂഹിക ഘടനയിൽ ഒരു അമ്മയായി പരിവർത്തനം ചെയ്യുന്ന , കുഞ്ഞ് പരിവർത്തനം ചെയ്യുന്നയൊപ്പം കുഞ്ഞിലേക്കും സമൂഹത്തിലേക്കും കുഞ്ഞിന്റെ വളർച്ചയിലേക്കും കുഞ്ഞിന്റെ സഹോദരളിലേക്കും നാളെ കുഞ്ഞിന് എത്താവുന്ന എത്തിപ്പിടിക്കാവുന്ന തൊഴിൽ മേഖലകളിലേക്കും എല്ലാം സ്വപ്നത്തിൽ ഒരു അമ്മ, സ്കൂളില്ലാതെ , അധ്യാപകരില്ലാതെ , ഉദ്യോഗസ്ഥ അനുദ്യോഗസ്ഥ വൃന്ദങ്ങളുടെ സാമീപ്യം ഇല്ലാതെ തന്റെ തന്നെ സ്വപ്നലോകത്ത് ഇരുന്ന് വികസിക്കുമ്പോൾ ആ വിചാര ധാരയുടെ പ്രഭുല്ലമായ അവസ്ഥയിൽ അമ്മക്ക് കിട്ടുന്ന അറിവ് ആന്തരികവും സമഗ്രവും ചൈതന്യാന്മകവും ആയിരിക്കും.* 

      *പോയി പഠിച്ചു വരുന്ന പുരുഷൻ നേടുന്ന അറിവ് അസമഗ്രവും സങ്കീർണ്ണവും വിഷലിപ്തവുമായിരിക്കും. അതുകൊണ്ട് അമ്മ അറിവുകൊണ്ട് അഹിംസയിലേക്ക് വികസിക്കും. അറിവ് അഹിംസയിലേക്കാ എത്തുന്നത്. അമ്മ വിനയത്തിലേക്ക് വികസിക്കും. "വിദ്യാ ധതാദി വിനയം" . അമ്മ ആഗ്രഹങ്ങളില്ലാത്ത ലോകത്തേക്ക് വികസിക്കും. അമ്മ തന്റെ ശരീരത്തെ മുഴുവൻ വർദ്ധമാനമായ തോതിൽ പണിയെടുപ്പിക്കാവുന്ന കർമ്മ മേഖലയിലേക്ക് വികസിപ്പിക്കും.* 

     *കാലത്തെ എഴുന്നേറ്റ് തറ മുഴുവൻ മെഴുകുക, തൊഴുത്ത് വൃത്തിയാക്കുക, പശുവിനെ കുളിപ്പിക്കുക, കൊച്ചു കുഞ്ഞിന് ആഹാരം വേറേ ഉണ്ടാക്കി കൊണ്ടു നടന്ന് കൊടുക്കുക, അതിന്റെ മുതിർന്ന സ്കൂളിൽ പോകുന്ന കുട്ടിക്ക് പലഹാരങ്ങൾ ഉണ്ടാക്കി കഴിപ്പിച്ച് ഉച്ചയ്ക്ക് ചോറ് വേറേ വെച്ച്, പലഹാരം തന്നെ പൊതിഞ്ഞു കെട്ടി കൊടുക്കുയല്ല.! ചോറ് കുഞ്ഞിന് കൂടുതൽ കൂടുതൽ ഓരോ ദിവസവും കൂട്ടികൊടുത്തില്ലെങ്കിൽ കുഞ്ഞിന്റെ വികസം ഉണ്ടാകില്ല എന്ന് അറിഞ്ഞ് ഒരേ പാത്രത്തിൽ തന്നെ ആദ്യത്തെ ദിവസം ഇട്ടത് നടുക്ക് ചെറുതായി ഒന്ന് അമക്കി അത് കുറച്ച് കൂടുതലാക്കി കുറേശ്ശെ കുറേശ്ശെ കൂട്ടുകൊണ്ടുവരുകയാ കുഞ്ഞ് അറിയാതെ. കുഞ്ഞിന്റെ വളർച്ചയ്ക്കൊപ്പം. താൻ ഒരുദിവസം പോലും പോകാത്ത സ്കൂളിൽ ഈ കുഞ്ഞിന് കൊടുക്കുന്ന പാത്രത്തിന് മുകളിൽ വെച്ച മനോഹരമായ കറികൾ പലതും കൂട്ടുകാർ കട്ട് തിന്നാൽ ഇവൻ ചോറ് ഉണ്ണാതെ കളയുമെന്ന് അറിയുന്നതുകൊണ്ട് ചോറിന്റെ അടിയിൽ കൂട്ടുകാർ കാണാത്തിടത്ത് കറികൾ ഒരു ഭാഗത്ത് വെയ്ക്കുകയും കട്ട് തിന്നാൻ അവരെ , അവരിലെ ആ ശൈശവത്തിലെ കളവ് അംഗീകരിച്ചാൽ അത് പ്രായമാകുമ്പോൾ ഉണ്ടാവില്ല എന്ന്  അറിഞ്ഞ് അവർക്ക് കട്ട് തിന്നാൻ മോളിൽ വെച്ചും കൊടുത്തു വിടുക... . മറ്റൊരു മകനെ കൂടി പരിഗണിച്ചുകൊണ്ട്. അവരിൽ നടക്കുന്ന ആ കളവ് ഒരു കുസൃതി യാണെന്നും അതുകൂടി അംഗീകാരിക്കണമെന്നും തീരുമാനിച്ച് വെയ്ക്കുക. അപ്പോ അമ്മക്ക് അറിവുണ്ട്. കക്കാൻ പോകുന്ന കുഞ്ഞിനെ അറിയാം. തന്റെ കുഞ്ഞിനെ അറിയാം. കുഞ്ഞിന്റെ വളർച്ചയെ അറിയാം. സ്കൂൾ അന്തരീക്ഷത്തെ അറിയാം. സ്കൂൾ കണ്ടിട്ടുംമില്ല. ആധുനിക വിദ്യാഭ്യാസമുള്ളവൾ രാവിലെ കുഞ്ഞിന് ഉണ്ടാക്കി കൊടുത്ത ന്യൂഡില് തന്നെ ഉച്ചയ്ക്കത്തേക്കും പൊതിഞ്ഞു കെട്ടി കൊടുക്കുമ്പോൾ അവൾക്ക് വിദ്യാഭ്യാസമേയൊള്ളൂ , വിവരമില്ല.* 

    *അപ്പോ ഇങ്ങനെ പെരുമാറുമ്പോൾ വീട്ടിൽ വന്ന പണിക്കർ രാവിലെ ഏഴ് മണിക്കോ ഏഴരക്കോ അന്നൊക്കെ പണിക്കർ ഇറങ്ങും. സമയം ഇല്ല. അവരുമായി വല്ലാത്തൊരു പാരസ്പര്യം ഈ അമ്മമാർക്കുണ്ട്. രാവിലെ കാപ്പിയും പലഹാരവും, ഉച്ചയ്ക്ക് ചോറും കറിയും നാല് മണിക്ക് ചായയുമൊക്കെ കൊണ്ടുകൊടുത്ത് അവരെ പരിപാലിക്കുന്നതിനിടയിൽ രണ്ട് തെങ്ങിന്റെ ചുവട് കിളക്കാനുണ്ടെങ്കിൽ അത് ഇനി നാളെ വരാൻ പറ്റില്ല. കാരണം ഇത് തന്റെ തൊഴിലാണ്, ഒരുത്തന്റെ കൂലിപ്പണി അല്ല. അങ്ങനെ അവൻ ആ രണ്ട് തെങ്ങുകൂടി കിളക്കുകയാണെങ്കിൽ അതിന് പ്രത്യേകിച്ച് കൂലിയൊന്നും ഈ പുരുഷൻ കൊടുക്കില്ല. അയാള് കാണാതെ ഇവിടുന്ന് അരിയായിട്ടോ തുണിയായിട്ടോ മറ്റ് സാധനമായിട്ടോ എടുത്തു കൊടുത്ത് ആ പണിക്കാരനോട് അയാള് കാണണ്ട, ഈ കാര്യത്തിലൊക്കെ അയാള് ദുഷ്ടനാണ്, നല്ല മനുഷ്യനാണെങ്കിലും. നീ കാണാതെ കൊണ്ടു പൊയ്ക്കോ. എന്ന് പറയുക, ഇവൻ പോകുമ്പോഴും നോക്കുമെന്നാണെങ്കിൽ കുറച്ച് അരി തേറ്റാനുണ്ട്. നീ നിന്റെ ഭാര്യയെ ഇങ്ങോട്ടൊന്ന് പറഞ്ഞുവിടണമെന്ന് സൂത്രത്തിൽ അയാളെ കേൾക്കെ പറഞ്ഞ്,ആ വരുന്നവൾ,,, അരി തേറ്റാനുമൊന്നും ഉണ്ടായിട്ട് നിന്നെ വിളിച്ചതല്ല. അവന് ഇവിടെ കിടന്ന് പണിയുന്നുണ്ട്. അവനോട് പല പ്രാവശ്യം പറഞ്ഞതാണ് അഞ്ച് മണിയാകുമ്പോ പൊയ്ക്കോണം. അവൻ പോകുന്നില്ല. അതുകൊണ്ട് നിന്നെ വിളിപ്പിച്ചതാണെന്ന് പറഞ്ഞ് കൊടുക്കാനുള്ള വിവരം സ്ത്രീകൾക്കുണ്ടാവും. ഇങ്ങനെയൊരു പാരസ്പര്യം നിലനിന്നിരുന്നു.*

      *ഈ പാരസ്പര്യത്തെ വളരെ എക്സപ്ഷനായി , അപവാദമായി, ചൂഷകന്മാരും ഉണ്ടായിരുന്നു. അന്നത്തെ സമൂഹത്തിലും ഇങ്ങനെ ഏതെങ്കിലും ഒരു തൊഴിലാളി തൊഴിൽ ചെയ്താൽ അവന് ഒന്നും കൊടുക്കാതെ പീഡിപ്പിക്കുന്നവരും അന്നത്തെ സമൂഹത്തിൽ ഉണ്ടായിരുന്നു. ഇന്ത്യൻ സമൂഹത്തിൽ അത് ഇല്ലായിരുന്നു എന്ന് പറയുന്നത് വഞ്ചനയാണ്. അതും ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെ ഉണ്ടായിരുന്ന സ്ത്രീകളുടെ ഇടയിലും ചില ദുഷ്ടകളായ സ്ത്രികൾ ഉണ്ടായിരുന്നു. സമൂഹത്തിന്റെ കണ്ണ് ഇന്ത്യൻ സാമ്പത്തിക രംഗത്തെ പ്രഭുക്കന്മാരുടെ മനസുകളിലൂടെ അല്ലാതെ ഇടത്തരക്കാരുടെ മനസുകളിലൂടെ പോയില്ല. പ്രഭുത്വത്തിന്റെയും ഭരണത്തിന്റെയും ഇടനാഴികളിൽ നടന്ന അല്ലറചില്ലറ രംഗങ്ങളെ വെച്ചുകൊണ്ടുളള ഒരു ഭൗതിക നവീകരണത്തിന് പോകുമ്പോൾ അതേ സമൂഹത്തില് നന്നായി ജീവിച്ചവരുടെ നന്മകൂടി സ്വീകരിക്കുവാൻ തയാറായിരുന്നു പരിഷ്കർത്താക്കളെങ്കിൽ , സാമൂഹിക പരിഷ്കർത്താക്കളെങ്കിൽ നമുക്ക് ഈ അബദ്ധം പറ്റുമായിരുന്നില്ല.*🙏🕉

ജ്ഞാനത്തിന്റെ വഴി*.

🌅 *ആർഷജ്ഞാനം 🌅*

   *ജ്ഞാനത്തിന്റെ വഴി*.         3

    *സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്*

         *മാതൃഭാവം*🙏

    *നമസ്കാരം സ്വാമിജി*

    *ജ്ഞാനത്തിന്റെ വഴിയിലാണ് നമ്മൾ.* 

      *തീർച്ചയായും. വിദ്യാഭ്യാസത്തിന്റെ സങ്കേതങ്ങൾ ഏതെടുത്ത് നോക്കിയാലും, എനിക്ക് ഒരു പിച്ചാത്തി കാച്ചിത്തരുന്ന ഒരു കൊല്ലൻ, ഞാൻ ആ പിച്ചാത്തിയുമായി എത്തുമ്പോൾ ആ കൊല്ലന്റെ മകനെയൊള്ളൂ , കൊല്ലൻ മരിച്ചു പോയാൽ എനിക്ക് അവന്റെ അടുക്കൽ ഇത് കൊടുക്കാം. അവന്റെ ജനിതകത്തിൽ അവന്റെ അച്ഛൻ കാച്ചിതന്ന പിച്ചാത്തിയുടെ ബന്ധം അനസൂതതയോടുകൂടി ഒരു പ്രവാഹ നിത്യതയിൽ തുടരുന്നുണ്ട്. ഒരു വൈദ്യൻ നൂറ് രോഗികളെ ചികിത്സിച്ച് അതിന്റെ അനുഭവ പ്രധാനമായ പാരമ്പര്യഘടനാ വിശേഷങ്ങൾ നിലനിൽക്കുമ്പോൾ ആ അച്ഛൻ ചെയ്യുന്നതെല്ലാം കണ്ടും കേട്ടും വളരുകയും അത് ചെയ്യുകയും അത് ചെയ്യുന്നതിനിടയിൽ അത് ആഗ്രഹിക്കുന്ന ബീജം പുത്രനായി തീരുകയും ചെയ്യുമ്പോൾ അവനിൽ അച്ഛൻ അതുവരെ ചെയ്ത തൊഴില് സംമ്പ്രദമായി സൂക്ഷിക്കുന്നുണ്ട്. അവിടെയൊരു തുടർച്ചയുണ്ട്.* 

       *ഒരു കൊല്ലന്, ഒരു ചെരുപ്പുകുത്തിക്ക് , ഒരു അധ്യാപകന്, ഒരു ഡോക്ടർക്ക്, ഒരു തുണി അലക്കുന്ന അലക്കുകാരന് എല്ലാം അത് തുടരുന്നുണ്ട്. ( തൊഴിൽ അധിഷ്ഠിതമായിട്ടാണ് ജാതി ഉണ്ടാകുന്നത് എന്നു പറയുന്നതിന്റെ ഒരു ഭാഗമായിട്ടാണോ സ്വാമിജി ഇത് പറയുന്നത്? ) അല്ല. ഇത് വേറൊരു അറിവിന്റെ വഴിയാണ്. അത് മുഴുവൻ തീർന്നു കഴിയുമ്പോൾ അവർക്കും അത് മനസിലാകും. അതായത് പാരമ്പര്യ ജനിതക ഘടകങ്ങളിൽ അത്രത്തോളം അറിവ് അവരിൽ ഇരിപ്പുണ്ട്. ആ അറിവിന് എല്ലാ തൊഴിലിന്റെ സമൂഹങ്ങളിലും സമാനത കല്പിക്കുവാനും എല്ലാം മാന്യമാണെന്ന് പഠിപ്പിക്കുവാനും ഒന്നും ഒന്നിനേക്കാൾ മെച്ചമോ മ്ലേച്ചമോ അല്ലാ എന്ന് ഭരണാധികാരികാരികൾ അറിയുവാനും ഇടയായിട്ടുള്ള കാലങ്ങളിൽ ഇത് വളരെ ഭംഗിയായി പോയിട്ടുണ്ട്. എപ്പോൾ ഇതിൽ ഏതെങ്കിലും ഒരു തൊഴിൽ വിഭാഗം ഭരണാധികാരികളുടെ പ്രീയം പിടിച്ചു പറ്റുകയും അതിനെ ഭരണപരമായ രംഗത്ത് ശ്രേഷ്ഠമായ തൊഴിലായി അംഗീകരിക്കുകയും മറ്റൊന്നിനെ മ്ലേച്ചമായി അംഗീകാരിക്കുകയും ചെയ്യുമ്പോൾ മ്ലേച്ചത കല്പിച്ചിരിക്കുന്ന സമൂഹങ്ങൾക്ക് മറ്റെതിലേയ്ക്ക് കടന്നു കയറാനുള്ള ആഗ്രഹം ജനിതകത്തിൽ ഇല്ലെങ്കിലും ഉണ്ടാവും.! അങ്ങനെ കയറി കൂടുമ്പോൾ രണ്ടും ഒരുപോലെ അഭിസപ്തമാവുകയാ ചെയ്യുന്നത്. ഒന്ന് മെച്ചപ്പെടുകയല്ല ചെയ്യുന്നത്. ഒരു സമൂഹം പാരമ്പര്യ വഴിക്ക് അതിന്റെ തൊഴിലിനെ നിശ്ചയിക്കുമ്പോൾ പ്രകൃതിയുടെ നൂറ്റാണ്ടുകളോളം വരുന്ന പാരമ്പര്യത്തിന്റെ അംഗീകാരത്തിന്റെ സൂചനയാണ് ആ തൊഴിൽ. അതിനെ ഈശ്വരദത്തമെന്നോ പ്രകൃതി ദത്തമെന്നോ അംഗീകരിച്ച് ആ പ്രകൃതിയുടെ സൃഷ്ടിയെ താലോലിക്കുമാറ് പരസ്പര സഹവർത്തിത്വത്തോടെ അംഗീകാരത്തോടെ ഇതെല്ലാം ഇവിടെ ആവശ്യമാണെന്നും ഇതൊന്നും ഒന്നിനെക്കാൾ മെച്ചം അല്ലെന്നും ഒന്നും ഒന്നിനെക്കാൾ മ്ലേച്ചമല്ലെന്നും ഒരു പോലെ തിരിച്ചറിഞ്ഞ് ജീവിയ്ക്കേണ്ടവരായിന്നു മനുഷ്യർ. മാറി മാറി വന്ന ഭരണാധികാരികൾ രാജഭരണകാലത്തുതന്നെ ചില സമൂഹങ്ങൾക്ക് പ്രത്യേകം മാന്യതകൾ നല്കാൻ തുടങ്ങി. ആ മാന്യതകളുള്ള സമൂഹത്തിൽ കയറിക്കൂടുന്നതിന് മൽസരങ്ങളുണ്ടായി. സ്വാധീനങ്ങളുണ്ടായി. സ്വാഭാവികമായി അവരുടെ ജനിതക സ്മൃതികൾ വിസ്മൃതികളായി. (അത് സ്വാഭാവികമായി സംഭവിക്കുന്നതാണോ?അതോ?) ഇങ്ങനെയുള്ള പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ അവൻ വിസ്മൃതിയിലേക്ക് പെടുക മാത്രമല്ല, അവന്റെ സ്മൃതി മന്ദിരത്തിൽ അവനൊരിയ്ക്കലും ദഹിക്കാത്ത പുത്തൻ പ്രവണതകൾ കേറ്റി വെയ്ക്കേണ്ടിയും വരുന്നു. ഇത് അവനെ ആലസ്യത്തിലേക്കും അനസ്യൂതമായ കർമ്മം ഇല്ലായ്മയിലേക്കും കൂട്ടികൊണ്ട് പോകും. ഇത്തരം സന്ദർഭങ്ങളിൽ സമൂഹം വിലക്ഷണമായി തീരും.*

      *ലോകത്തിലെ ഏറ്റവും ഉത്തമന്മാർ പണി എടുക്കാതിരിക്കുന്നവരാണ് എന്ന ചിന്തയിക്ക് ഇത് വിളനിലമാകും. ഒരു കറങ്ങുന്ന കസേരയും രണ്ടു മൂന്ന് ഫോണുകളും പടിക്കൽ ഒരാൾ നമ്മുടെ അടുക്കലേക്കുവരുന്ന ആളുകളെ നിയന്ത്രിക്കാനുമുണ്ടെങ്കിൽ അതാണ് സർവ്വോത്തമമായ തൊഴിലെന്ന് ജനതയെ ബോധ്യപ്പെടുത്തുന്നൊരു വിദ്യാഭ്യാസത്തിനിത് വഴിവെക്കും. അത് വ്യക്തിയുടെയും കുടുംബത്തിന്റെയും രാഷ്ട്രത്തിന്റെയും സാമ്പത്തിക സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ദാരിദ്ര്യത്തെ വിളിച്ചു വരുത്തും. ഇതിലേക്ക് കടന്നു പോയി നാംമെന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. അപ്പോ രാജഭരണകാലത്ത് രാജാവ് ഇതെല്ലാം അറിയുന്നവനായിരിക്കണം ഗുരു കുലത്തിൽ പഠിച്ച്. രാജാവിനോടൊപ്പം തന്നെ ആ രാജ്യത്തിലെ ഈ രംഗങ്ങളിൽ തൊഴിൽ ചെയ്യുന്ന വിദ്യാർത്ഥികൾ പഠിക്കണം. നാലിലൊന്ന് ആചാര്യനിൽ നിന്ന് പഠിക്കുമെങ്കിൽ നാലിലൊന്ന് കുട്ടികളിൽ നിന്ന് രാജാവ് മനസിലാക്കണം. ഒരു രാജകുമാരന്റെ കൂടെ ഒരു പൂജ ചെയ്യുന്നവന്റെ മകനും ഒരു ചെരുപ്പുകുത്തിയുടെ മകനും ഒക്കെ ഒന്നിച്ചിരുന്ന് പഠിക്കണം. ഇടക്കാലത്ത് അതിന് മാറ്റം വന്നിട്ടുണ്ടെങ്കിൽ ഇന്ന് അതിലേക്ക് ജനാധിപത്യം കൊണ്ടുപോവുകയും അവരെല്ലാം ഒന്നിച്ചു പഠിക്കുമ്പോൾ ഭരണം മാത്രം ഏതൊരാൾക്കും കൈകാര്യം ചെയ്യാവുന്ന അനായാസമായ പ്രക്രിയായി മാറുകയും ( ഒരു ജീവിത ശൈലിയിൽ മാറുകയും) ഭരണാധികാരിക്ക് മാത്രം പാരമ്പര്യം ആവശ്യമില്ലെന്ന് വരുകയും തൊഴിലിന്റെ രംഗങ്ങളിൽ പാരമ്പര്യത്തിന് പ്രശസ്തി നല്കുകയും അത് എല്ലാ തൊഴിലിലും സമം ആകുകയും എല്ലാത്തിനും ഒരേ ശമ്പളം എന്ന് തീരുമാനിക്കുകയും ചെയ്യുന്നൊരു വ്യവസ്ഥയിലേക്കായിരുന്നു ജനാധിപത്യം പോയിരുന്നതെങ്കിൽ ഇത് ഉത്തമമാകുമായിരുന്നു.* 

       *നമ്മുടെ യുണൈറ്റഡ് നഴ്സസ് പൈതൃക സമ്പത്തായി ഇന്ന് അംഗീകരിച്ച ഋഗ്വേദത്തിൽ എന്റെ അമ്മ അരി പൊടിക്കുന്നവളാണ്. എന്റെ ജ്യേഷ്ഠൻ ആടിനെ മേയ്ക്കുന്നവനാണ് . എന്റെ അച്ഛൻ സാധനങ്ങൾ വില്ക്കുന്നവനാണ്. ഞാൻ പഠിപ്പിക്കുന്നവനാണ്. ( ഒരു കുടുംബത്തിനകത്തുതന്നെ ഇവരൊക്കെ ഉണ്ടായിരുന്നു. ) അത് ഒന്നിച്ചുള്ള ഒരു ഗുരുകുല വിദ്യാഭ്യാസത്തിലൂടെയാണ് സാധിക്കുക. ആ പാരമ്പര്യ ഘടകങ്ങളും ഈ വിദ്യാഭ്യാസവും ചേരുമ്പോൾ ആ പാരമ്പര്യ ഘടകങ്ങളെ മിഴിവുറ്റതാക്കണം. വിദ്യാഭ്യാസം കൊണ്ട്. അന്ന് അത് ഉണ്ടായിരുന്നു. ആ പാരമ്പര്യ ഘടകങ്ങൾക്ക് മിഴുവേകുകയും ഇതര സമൂഹങ്ങളുടെ വിദ്യകൾ കൈക്കൊള്ളുകയും ചെയ്ത ഒരുമിച്ചു പോകുന്ന ഒരു സമൂഹത്തിന് ഒട്ടേറെ നന്മകൾ പ്രതീക്ഷിക്കാം.* 

       *ഒരു ഭാഗത്ത് പാരമ്പര്യ ഘടകങ്ങളെ മുഴുവൻ തിന്മ നിറഞ്ഞതായും ജാതിയായും മതമായും വ്യാഖ്യാനിച്ച് അകറ്റി നിർത്തി. മറ്റൊരു ഭാഗത്ത് ഭൗതികമായി ഇന്ന് നേടുന്ന അറിവുകൾക്ക് കൂടുതൽ മാന്യതകൾ നല്കി. അപ്പോൾ അനേക ജന്മ സംസിദ്ധമായി വരുന്ന, നാം നേരത്തെ പറഞ്ഞ ഇന്ദ്രിയ പരമായ അറിവിലൂടെ ലഭിച്ച സൂക്ഷ്മ ശരീര താദാത്മ്യം വിദ്യാഭ്യാസത്തിൽ ഇല്ലാതെയായി. ( ഇത് ഏത് മുതലാണ് പാരമ്പര്യത്തെ മുറിച്ചു കളയുന്ന രീതിയിലൊരു മാറ്റം?) ആധുനിക വിദ്യാഭ്യാസത്തിന്റെ അധിപ്രസരത്തോടുകൂടിയാണ് ലോകം മെമ്പാടും. ആധുനിക വിദ്യാഭ്യാസം ഭൗതികതയ്ക്ക് പ്രാധാന്യം നൽകുന്നു. മനസ്സിന്റെ പ്രാധാന്യത്തെ എടുത്തു കളഞ്ഞു. പൗരാണിക വിദ്യാഭ്യാസം മനസ്സിന് പ്രാധാന്യം നൽകി. ഭൗതികതയ്ക്ക് ഇത്രയേറെ പ്രാധാന്യം നല്കിയില്ല. പഴയ കുടുംബങ്ങളെ ഓർത്താൽ ഇത് എളുപ്പം മനസിലാകും. കേരളത്തില് സ്ത്രീകളിൽ വിദ്യാഭ്യാസം കുറഞ്ഞിരുന്ന കാലങ്ങളിൽ അവർക്ക് അറിവ് കൂടുതലുണ്ടായിരുന്നു. വിദ്യാഭ്യാസം കുറഞ്ഞിരുന്ന കാലങ്ങളിൽ അവർക്ക് വിവരം, അല്ലെങ്കിൽ അറിവ് കൂടുതൽ ഉണ്ടായിരുന്നു. പുരുഷന്മാർക്ക് വിദ്യാഭ്യാസം കൂടുതലുണ്ടായിരുന്നു. വിവരം നന്നേ കുറവായിരുന്നു. ( ഇപ്പോഴും പറയുന്നത് പാരമ്പര്യത്തിന്റെ മുറിയാത്ത ഒരു ഖണ്ഡിയെ കുറിച്ചാണോ? ) തീർച്ചയായും! അത് നല്ലപോലെ മനസിലാക്കാണമെങ്കിൽ ഒരു വീട്ടില് കാരണവരായി ഇരിക്കുന്നത് പുരുഷനാണ്. എല്ലാ ജീവജാലങ്ങളിലും ഒരു പുരുഷ മേധാവിത്വം ഉണ്ട്, ഭൗതികമായി, ബാഹ്യമായി എന്നൊക്കെ പറയുന്നതിൽ തെറ്റില്ല. തന്റെ ഇണയെ നിയന്ത്രിക്കുന്നതും തന്റെ സമൂഹത്തെ നിയന്ത്രിക്കുന്നതും അതിന്റെ ആവശ്യങ്ങളെ നേരിടാൻ ഓടുന്നതും ആക്രമണങ്ങളിൽ പങ്കെടുക്കുന്നതുമെല്ലാം പൗരുഷത്തിന്റെ പ്രതീകമായാണ് എണ്ണിപ്പോരുന്നത്. ഈ ജീവജാലങ്ങളിലെല്ലാം ശരിയാണെന്നാണ് തോന്നുന്നത്? അപ്പോ ജീവജാലങ്ങളെ മൊത്തത്തിൽ നോക്കിയാൽ ഈ ഒരു പ്രക്രിയ കാണാം. ഇപ്പോ കോഴികളെ നോക്കിയാൽ, പട്ടികളെ നോക്കിയാൽ, പൂച്ചകളെ നോക്കിയാലൊക്കെ ഇത് കാണാം. പ്രകൃതി അവയെ പരിശീലിപ്പിക്കുന്നത് അങ്ങനെയാണ് എന്ന് പറയുന്നതാണ് ഉചിതം.!* 

       *ജാഗ്രത്തില് നാം വിഷയങ്ങളെ കാണുന്ന സമയത്ത് അതിന്റെ ഒരു വാസന നമ്മളിൽ നില്ക്കുന്നു എന്ന് നാം പറയുകയുണ്ടായി. ഓരോ ദിവസവും നിത്യ നിരന്തരമായി , എന്റെ അച്ഛന്റെ തൊഴിലിനോടൊപ്പം ഞാൻ കടന്നു പോകുമ്പോൾ, എന്റെ അമ്മ ചെയ്യുന്നതിനോടൊപ്പം ഞാൻ കടന്നു പോകുമ്പോൾ ഏറ്റവും വലിയ സ്ക്കൂളും കലാശാലയുമായി വളരുന്നത് എന്റെ കുടുംബം തന്നെയാണ്. അങ്ങനെയാണ് പണ്ട് വളർന്നിരുന്നത്. അന്ന് പുരുഷൻ ബാഹ്യമായ തലങ്ങളിൽ കൂടുതൽ ഇടപ്പെട്ടിരുന്നതു കൊണ്ട്, അവൻ പുറത്തു പോയി വിദ്യാഭ്യാസം നേടിയിരുന്നതുകൊണ്ട് അവൻ ഇതൊന്നും കാണാനുള്ള സമയം ഉണ്ടാവില്ല. സ്ത്രീകൾ വീട്ടിലായിക്കുമ്പോൾ ചെടികളുമായി നിത്യ നിരന്തരമായി ഇടപെഴകണം. വീട്ട് മുറ്റത്ത് നിൽക്കുന്ന ചെടികളിൽ ചിലത് പിഴുത് കളയണം. മറ്റ് ചില ചെടികളെ , മുത്തങ്ങാ, മുതലായവയെക്കെ വീട്ടുമുറ്റത്ത് മരുന്ന് എന്ന നിലയിൽ വെച്ച് പിടിപ്പിച്ചിട്ടുണ്ടെങ്കിൽ മുറ്റം തൂത്തുവാരുമ്പോൾ അവയെ ഒഴിച്ചുള്ളതൊക്കെ പറിച്ച് കളയണം. അപ്പോ ചെടിയുടെ പേര്, പറിച്ചു കളയുമ്പോഴ് അറിയാതെ അതുമായി ബന്ധപ്പെട്ട് അറിയുകയാണ്. പുരുഷൻ പോയി ബോട്ടണിയോ സുവോളജിയോ പഠിച്ചാലും ഇത് തലേൽ നില്ക്കുകയേല. സാധനം കാണുന്നില്ല. ഇത് അനുഭവമാണ്.* 

     *കുട്ടിയെ രാവിലെ, കൊച്ചു കുഞ്ഞിന്, ജനിച്ചു കഴിഞ്ഞ് കുറച്ചു വളർച്ചയായ കുഞ്ഞിന് ദഹനം കുറവാണ്. അമ്മയുടെ ഉദരത്തിലാകുമ്പോൾ അമ്മ ദഹിപ്പിച്ചു കൊടുത്തതാ എല്ലാം. അപ്പോ ആ കുഞ്ഞിന് ആഹാരം, കുറുക്ക് ഉണ്ടാക്കി കൊടുത്ത് കൊണ്ടുനടന്ന് ചെടികളും ജീവികളേയുമൊക്കെ കാണിച്ച് പറഞ്ഞ് കൊടുക്കുമ്പോൾ അമ്മയും അക്ഷരം അഭ്യസിക്കുന്നുണ്ട്, കുഞ്ഞും അഭ്യസിക്കുന്നുണ്ട് . കുഞ്ഞിന്റെ ഹൃദയത്തിന്റെ ഇളം പ്രകൃതം അമ്മയുടെ വളർച്ചയെ തടയുന്നണ്ട്, കോശത്തിന്റെ. ആ കോശത്തെ പ്രായമാകാൻ വിടാതെ കുഞ്ഞിന്റെ കുസൃതികളും കൊഞ്ചലും കളിയും ചിരിയും, അമ്മ കൊഞ്ചുമ്പോൾ, അമ്മ കുഴയുമ്പോൾ , അമ്മ ആടുമ്പോൾ, അമ്മ പാടുമ്പോൾ തന്റെ ശൈശവത്തിന്റെ കാലത്തിലേക്ക് അമ്മ തിരിച്ചു ചെന്ന് തന്റെ കുഞ്ഞിന്റെ ഒരു കളി കൂട്ടുകാരനായി, കുഞ്ഞിന്റെ പ്രണയിതാവായി , കുഞ്ഞിന്റെ രക്ഷകയായി, കുഞ്ഞിനേക്കാൾ കുഞ്ഞായി,  അമ്മ കുഞ്ഞായി മാറുന്ന ഒരു  പ്രതിഭാസം. ഈ പ്രക്രിയയിലെല്ലാം അമ്മ ഉപയോഗിക്കുന്ന ശബ്ദങ്ങളും, സ്പർശങ്ങളും , ആദ്യം അമ്മയുടെ ശരീരത്തെ , സ്വപ്ന ശരീരത്തെ , ശൈശവത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. അത് കഴിഞ്ഞിട്ടാണ് കുഞ്ഞ് അത് ആസ്വദിക്കുന്നത്. ഈ ആസ്വാദനത്തിനിടയിൽ , തനിക്ക് ഒരു കുഞ്ഞുണ്ടെങ്കിൽ അഞ്ച് ആറ് കൊല്ലത്താളം ഈ കുഞ്ഞിന്റെ വളർച്ചയിലും തളർച്ചയിലും കുഞ്ഞായാടുമ്പോൾ അവരുടെ ശർഭാശയത്തിന് എന്ത് സംഭവിക്കും? അവരുടെ കണ്ണുകൾക്ക് എന്ത് സംഭവിക്കും? അവരുടെ രക്തക്കുഴലുകൾക്ക് എന്ത് സംഭവിക്കും? അപ്പോ ലോകത്തിലെ ഏറ്റവും വലിയ ലാബ് കുടുംബമാ. വീട്ടിനകത്താ ഈ പ്രക്രിയ നടക്കുന്നത്. അതിനകത്തൊരു അമ്മയെ കോശങ്ങളുടെ വളർച്ച തടഞ്ഞ് നിർത്തി വാർദ്ധക്യം വരുത്താതെ കോശവികാസം ഇഷ്ടം പോലെ ഉണ്ടാകാൻ സഹായിച്ച് ശൈശവത്തിന്റെ വികാസം ഉണ്ടാക്കുമ്പോൾ അമ്മയുടെ സൗന്ദര്യം എങ്ങനെയായിരിക്കും.? ബാഹ്യ ഇടപെടലുകൾ ഇല്ലാതെ . ബ്യൂട്ടി പാർലുകളും മറ്റുള്ളതും ഇല്ലാതെ. ആ അമ്മയുടെ സാമൂഹിക ജീവിത ക്രമം എങ്ങനെയായിരിക്കും? അപ്പോ ആലോചിച്ചു നോക്കൂ! നിങ്ങള് ഇരുന്ന് ഒന്ന് ആലോചിച്ചു നോക്കൂ, സാമൂഹിക ഘടനയിൽ ഒരു അമ്മയായി പരിവർത്തനം ചെയ്യുന്ന , കുഞ്ഞ് പരിവർത്തനം ചെയ്യുന്നയൊപ്പം കുഞ്ഞിലേക്കും സമൂഹത്തിലേക്കും കുഞ്ഞിന്റെ വളർച്ചയിലേക്കും കുഞ്ഞിന്റെ സഹോദരളിലേക്കും നാളെ കുഞ്ഞിന് എത്താവുന്ന എത്തിപ്പിടിക്കാവുന്ന തൊഴിൽ മേഖലകളിലേക്കും എല്ലാം സ്വപ്നത്തിൽ ഒരു അമ്മ, സ്കൂളില്ലാതെ , അധ്യാപകരില്ലാതെ , ഉദ്യോഗസ്ഥ അനുദ്യോഗസ്ഥ വൃന്ദങ്ങളുടെ സാമീപ്യം ഇല്ലാതെ തന്റെ തന്നെ സ്വപ്നലോകത്ത് ഇരുന്ന് വികസിക്കുമ്പോൾ ആ വിചാര ധാരയുടെ പ്രഭുല്ലമായ അവസ്ഥയിൽ അമ്മക്ക് കിട്ടുന്ന അറിവ് ആന്തരികവും സമഗ്രവും ചൈതന്യാന്മകവും ആയിരിക്കും.* 

      *പോയി പഠിച്ചു വരുന്ന പുരുഷൻ നേടുന്ന അറിവ് അസമഗ്രവും സങ്കീർണ്ണവും വിഷലിപ്തവുമായിരിക്കും. അതുകൊണ്ട് അമ്മ അറിവുകൊണ്ട് അഹിംസയിലേക്ക് വികസിക്കും. അറിവ് അഹിംസയിലേക്കാ എത്തുന്നത്. അമ്മ വിനയത്തിലേക്ക് വികസിക്കും. "വിദ്യാ ധതാദി വിനയം" . അമ്മ ആഗ്രഹങ്ങളില്ലാത്ത ലോകത്തേക്ക് വികസിക്കും. അമ്മ തന്റെ ശരീരത്തെ മുഴുവൻ വർദ്ധമാനമായ തോതിൽ പണിയെടുപ്പിക്കാവുന്ന കർമ്മ മേഖലയിലേക്ക് വികസിപ്പിക്കും.* 

     *കാലത്തെ എഴുന്നേറ്റ് തറ മുഴുവൻ മെഴുകുക, തൊഴുത്ത് വൃത്തിയാക്കുക, പശുവിനെ കുളിപ്പിക്കുക, കൊച്ചു കുഞ്ഞിന് ആഹാരം വേറേ ഉണ്ടാക്കി കൊണ്ടു നടന്ന് കൊടുക്കുക, അതിന്റെ മുതിർന്ന സ്കൂളിൽ പോകുന്ന കുട്ടിക്ക് പലഹാരങ്ങൾ ഉണ്ടാക്കി കഴിപ്പിച്ച് ഉച്ചയ്ക്ക് ചോറ് വേറേ വെച്ച്, പലഹാരം തന്നെ പൊതിഞ്ഞു കെട്ടി കൊടുക്കുയല്ല.! ചോറ് കുഞ്ഞിന് കൂടുതൽ കൂടുതൽ ഓരോ ദിവസവും കൂട്ടികൊടുത്തില്ലെങ്കിൽ കുഞ്ഞിന്റെ വികസം ഉണ്ടാകില്ല എന്ന് അറിഞ്ഞ് ഒരേ പാത്രത്തിൽ തന്നെ ആദ്യത്തെ ദിവസം ഇട്ടത് നടുക്ക് ചെറുതായി ഒന്ന് അമക്കി അത് കുറച്ച് കൂടുതലാക്കി കുറേശ്ശെ കുറേശ്ശെ കൂട്ടുകൊണ്ടുവരുകയാ കുഞ്ഞ് അറിയാതെ. കുഞ്ഞിന്റെ വളർച്ചയ്ക്കൊപ്പം. താൻ ഒരുദിവസം പോലും പോകാത്ത സ്കൂളിൽ ഈ കുഞ്ഞിന് കൊടുക്കുന്ന പാത്രത്തിന് മുകളിൽ വെച്ച മനോഹരമായ കറികൾ പലതും കൂട്ടുകാർ കട്ട് തിന്നാൽ ഇവൻ ചോറ് ഉണ്ണാതെ കളയുമെന്ന് അറിയുന്നതുകൊണ്ട് ചോറിന്റെ അടിയിൽ കൂട്ടുകാർ കാണാത്തിടത്ത് കറികൾ ഒരു ഭാഗത്ത് വെയ്ക്കുകയും കട്ട് തിന്നാൻ അവരെ , അവരിലെ ആ ശൈശവത്തിലെ കളവ് അംഗീകരിച്ചാൽ അത് പ്രായമാകുമ്പോൾ ഉണ്ടാവില്ല എന്ന്  അറിഞ്ഞ് അവർക്ക് കട്ട് തിന്നാൻ മോളിൽ വെച്ചും കൊടുത്തു വിടുക... . മറ്റൊരു മകനെ കൂടി പരിഗണിച്ചുകൊണ്ട്. അവരിൽ നടക്കുന്ന ആ കളവ് ഒരു കുസൃതി യാണെന്നും അതുകൂടി അംഗീകാരിക്കണമെന്നും തീരുമാനിച്ച് വെയ്ക്കുക. അപ്പോ അമ്മക്ക് അറിവുണ്ട്. കക്കാൻ പോകുന്ന കുഞ്ഞിനെ അറിയാം. തന്റെ കുഞ്ഞിനെ അറിയാം. കുഞ്ഞിന്റെ വളർച്ചയെ അറിയാം. സ്കൂൾ അന്തരീക്ഷത്തെ അറിയാം. സ്കൂൾ കണ്ടിട്ടുംമില്ല. ആധുനിക വിദ്യാഭ്യാസമുള്ളവൾ രാവിലെ കുഞ്ഞിന് ഉണ്ടാക്കി കൊടുത്ത ന്യൂഡില് തന്നെ ഉച്ചയ്ക്കത്തേക്കും പൊതിഞ്ഞു കെട്ടി കൊടുക്കുമ്പോൾ അവൾക്ക് വിദ്യാഭ്യാസമേയൊള്ളൂ , വിവരമില്ല.* 

    *അപ്പോ ഇങ്ങനെ പെരുമാറുമ്പോൾ വീട്ടിൽ വന്ന പണിക്കർ രാവിലെ ഏഴ് മണിക്കോ ഏഴരക്കോ അന്നൊക്കെ പണിക്കർ ഇറങ്ങും. സമയം ഇല്ല. അവരുമായി വല്ലാത്തൊരു പാരസ്പര്യം ഈ അമ്മമാർക്കുണ്ട്. രാവിലെ കാപ്പിയും പലഹാരവും, ഉച്ചയ്ക്ക് ചോറും കറിയും നാല് മണിക്ക് ചായയുമൊക്കെ കൊണ്ടുകൊടുത്ത് അവരെ പരിപാലിക്കുന്നതിനിടയിൽ രണ്ട് തെങ്ങിന്റെ ചുവട് കിളക്കാനുണ്ടെങ്കിൽ അത് ഇനി നാളെ വരാൻ പറ്റില്ല. കാരണം ഇത് തന്റെ തൊഴിലാണ്, ഒരുത്തന്റെ കൂലിപ്പണി അല്ല. അങ്ങനെ അവൻ ആ രണ്ട് തെങ്ങുകൂടി കിളക്കുകയാണെങ്കിൽ അതിന് പ്രത്യേകിച്ച് കൂലിയൊന്നും ഈ പുരുഷൻ കൊടുക്കില്ല. അയാള് കാണാതെ ഇവിടുന്ന് അരിയായിട്ടോ തുണിയായിട്ടോ മറ്റ് സാധനമായിട്ടോ എടുത്തു കൊടുത്ത് ആ പണിക്കാരനോട് അയാള് കാണണ്ട, ഈ കാര്യത്തിലൊക്കെ അയാള് ദുഷ്ടനാണ്, നല്ല മനുഷ്യനാണെങ്കിലും. നീ കാണാതെ കൊണ്ടു പൊയ്ക്കോ. എന്ന് പറയുക, ഇവൻ പോകുമ്പോഴും നോക്കുമെന്നാണെങ്കിൽ കുറച്ച് അരി തേറ്റാനുണ്ട്. നീ നിന്റെ ഭാര്യയെ ഇങ്ങോട്ടൊന്ന് പറഞ്ഞുവിടണമെന്ന് സൂത്രത്തിൽ അയാളെ കേൾക്കെ പറഞ്ഞ്,ആ വരുന്നവൾ,,, അരി തേറ്റാനുമൊന്നും ഉണ്ടായിട്ട് നിന്നെ വിളിച്ചതല്ല. അവന് ഇവിടെ കിടന്ന് പണിയുന്നുണ്ട്. അവനോട് പല പ്രാവശ്യം പറഞ്ഞതാണ് അഞ്ച് മണിയാകുമ്പോ പൊയ്ക്കോണം. അവൻ പോകുന്നില്ല. അതുകൊണ്ട് നിന്നെ വിളിപ്പിച്ചതാണെന്ന് പറഞ്ഞ് കൊടുക്കാനുള്ള വിവരം സ്ത്രീകൾക്കുണ്ടാവും. ഇങ്ങനെയൊരു പാരസ്പര്യം നിലനിന്നിരുന്നു.*

      *ഈ പാരസ്പര്യത്തെ വളരെ എക്സപ്ഷനായി , അപവാദമായി, ചൂഷകന്മാരും ഉണ്ടായിരുന്നു. അന്നത്തെ സമൂഹത്തിലും ഇങ്ങനെ ഏതെങ്കിലും ഒരു തൊഴിലാളി തൊഴിൽ ചെയ്താൽ അവന് ഒന്നും കൊടുക്കാതെ പീഡിപ്പിക്കുന്നവരും അന്നത്തെ സമൂഹത്തിൽ ഉണ്ടായിരുന്നു. ഇന്ത്യൻ സമൂഹത്തിൽ അത് ഇല്ലായിരുന്നു എന്ന് പറയുന്നത് വഞ്ചനയാണ്. അതും ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെ ഉണ്ടായിരുന്ന സ്ത്രീകളുടെ ഇടയിലും ചില ദുഷ്ടകളായ സ്ത്രികൾ ഉണ്ടായിരുന്നു. സമൂഹത്തിന്റെ കണ്ണ് ഇന്ത്യൻ സാമ്പത്തിക രംഗത്തെ പ്രഭുക്കന്മാരുടെ മനസുകളിലൂടെ അല്ലാതെ ഇടത്തരക്കാരുടെ മനസുകളിലൂടെ പോയില്ല. പ്രഭുത്വത്തിന്റെയും ഭരണത്തിന്റെയും ഇടനാഴികളിൽ നടന്ന അല്ലറചില്ലറ രംഗങ്ങളെ വെച്ചുകൊണ്ടുളള ഒരു ഭൗതിക നവീകരണത്തിന് പോകുമ്പോൾ അതേ സമൂഹത്തില് നന്നായി ജീവിച്ചവരുടെ നന്മകൂടി സ്വീകരിക്കുവാൻ തയാറായിരുന്നു പരിഷ്കർത്താക്കളെങ്കിൽ , സാമൂഹിക പരിഷ്കർത്താക്കളെങ്കിൽ നമുക്ക് ഈ അബദ്ധം പറ്റുമായിരുന്നില്ല.*🙏🕉

ആർഷജ്ഞാനം

🌅 *ആർഷജ്ഞാനം*🌅

                 *മൊഴിമുത്തുകൾ*

    *സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്*

     *വ്യത്യസ്ത ജാതികൾ വ്യത്യസ്ത വർണ്ണങ്ങൾ വ്യത്യസ്ത വർഗ്ഗ വിഭാഗങ്ങൾ വ്യത്യസ്ത ആരാധന സംമ്പ്രദായങ്ങൾ നിലനിന്ന് പോകുന്ന ഒന്നിനെ ഇന്ന് ഏതെങ്കിലും ഒരു ദിവ്യനോ ഏതെങ്കിലും ഒരു ചരിത്രകാരനോ ഏതെങ്കിലും ഒരു സാമൂഹിക പ്രവർത്തകനോ ഏതെങ്കിലും ഒരു നേതാവോ രംഗപ്രവേശം ചെയ്ത് ഇതിനെ സമന്വയിപ്പിക്കാൻ വേണ്ടി ഒരുങ്ങിയാൽ..... ഏതെങ്കിലും ഒന്നിന് കൊടുക്കുന്ന ഒരു ആനുകൂല്യം മറ്റൊന്നിന് എതിരായി തീരുന്നുവെങ്കിൽ വിണ്ടും ഇത് പൊട്ടി പോവും. ഒരുമിച്ച് പോവില്ല.*

     *ഇതിനെ ഒരു ദർശനത്തിന്റെ വെളിച്ചത്തിൽ ഒന്നിപ്പിക്കുവാൻ പ്രയാസമുണ്ട്. ഏതെങ്കിലും ആനുകൂല്യത്തിന്റെ പേരിൽ ഒന്നിപ്പിക്കുവാൻ എളുപ്പമാണ്. പക്ഷേ ഒന്നിന് കൊടുക്കുന്ന ആനുകൂല്യം വേറൊന്നിന് എതിരാകുന്ന വിധത്തില് ഒട്ടേറെ പ്രസ്ഥാനങ്ങൾ ഇതിന് അകത്തു തന്നെ ഉണ്ട്. ഒരിക്കലും യോജിക്കാൻ പറ്റാത്ത ജനിത പ്രശ്നങ്ങളുള്ളവരുണ്ട്. എന്റെ അച്ഛനെ നൂറ് കാതം അകറ്റി നിർത്തിയതാണ് എന്ന് വിശ്വസിക്കുന്ന ഒരുത്തനെ ജനിതക പരമായിത്തന്നെ എനിക്ക്  ഉൾക്കൊള്ളുവാനും യോജിപ്പിക്കുവാനും വിഷയം ഉണ്ടാകും.* 
*അപ്പോ ചരിത്രപരമായി യോജിപ്പിക്കുവാൻ അത് വളരെ വൈഷമ്യമുള്ള രംഗമാണ്. ചരിത്രം ഓർമ്മവരും. ജനിതകത്തിനകത്തുനിന്ന് ചരിത്രം ഓർമ്മവരും. അപ്പോ ചരിത്രം ആ യോജിപ്പിന് ശത്രുവായി തീരും. ചരിത്രം മറച്ച് നൂറ് പുസ്തകങ്ങൾ എഴുതിയതുകൊണ്ട് ചരിത്രം ഇല്ലാതെയാവില്ല. സംസ്ക്കാരം കൊണ്ട് ഞാൻ നേരെയാണെന്ന് വിശ്വാസിക്കുകയും നിങ്ങൾ താഴെയാണെന്ന് വിശ്വാസിക്കുകയും ചെയ്യുന്ന നൂറ്റാണ്ടുകളിലൂടെ കടന്നു വന്നിട്ടുണ്ടേ എങ്കിൽ സംസ്ക്കാരപരമായ വ്യത്യസം നിലനിൽപ്പുണ്ട്. അത് നിലനിൽക്കുന്നിടത്തോളം കാലം ഞാനും നിങ്ങളും യോജിപ്പിക്കുക എന്ന് പറയുന്നത് ഒരു ബാഹ്യ ശക്തിക്ക് അത്ര എളുപ്പമൊന്നുമല്ല. അതിന്റെ മാനേജ്മെന്റ് വളരെ ബുദ്ധിമുട്ട് ഉണ്ടാവുന്നതാണ്.* 

   *രണ്ട് : ദൈവങ്ങളാണ് എന്റെയും നിങ്ങളുടെയും ആരാധനാ മൂർത്തികളെങ്കിൽ നമ്മൾ ആരാധിക്കുന്നതുതന്നെ വിയോജിപ്പുള്ള ദൈവങ്ങളെയാ. യോജിപ്പിന്റെ ദൈവങ്ങളെയല്ല. ശൈവവും വൈഷ്ണവവും ശാക്തേയവുമൊക്കെ എടുക്കുമ്പോൾ അവർ തമ്മിലുള്ള വിയോജിപ്പിന്റെ പുരാണങ്ങളും ചരിത്രങ്ങളും ഒരു ഭാഗത്ത് വളരെ ആഴത്തിൽ പഠിക്കുകയും അതിൽ ഇന്നയാളാണ് കേമൻ ഇന്നയാളാണ് കേമൻ അല്ലാ എന്ന് പഠിക്കുകയും ചെയ്യുന്ന ഒരു സംസ്ക്കാരത്തിനകത്ത് പൂജാ പരിപാടികളോടൊപ്പം ആരാധനയോടൊപ്പം യോജിപ്പിക്കുവാൻ ഒരു നേതാവിന് പെട്ടെന്ന് വന്ന് പറ്റുകേല്ല. രണ്ടും ഈക്വൽ ആണെന്ന് പറഞ്ഞു കൊടുത്താലുമൊന്നും ഒരു ദിവസംകൊണ്ട് ഉൾക്കൊള്ളാൻ കഴിയുന്നതല്ല ഇത്രയും കാലത്തെ ആരാധനകളൊക്കെ.* 

    *അതുകൊണ്ട് ഞാൻ പറഞ്ഞത് ഇത് ചരിത്ര പശ്ചാത്തലത്തിൽ സാമൂഹിക പശ്ചാത്തലത്തിൽ സാംസ്കാരിക പശ്ചാത്തലത്തിൽ മനഃശാസ്ത്രത്തിന്റെ പശ്ചാത്താലത്തിൽ ജനിതകത്തിന്റെ പശ്ചാത്താലത്തിൽ ഒന്നും പഠിക്കാതെ ഒരു... മുകളിലൂടെ ഒന്ന് കഴുകി വിടുന്നതിന്റെ ഭാഗമായി ഇതിനെയെല്ലാം യോജിപ്പിച്ച് ഒരു മതം ഉണ്ടാക്കാം എന്ന് വിചാരിച്ചാൽ നടക്കില്ല.*

  🕉  *നിർമ്മലാനന്ദം*🕉

ഹിന്ദുമതം

🌅 *ആർഷജ്ഞാനം*🌅

               *മൊഴിമുത്തുകൾ*

                *ഹിന്ദുമതം*?

    *ഇന്ത്യയിലെ ഒരു അസംഘടിത ആചാര വിഭാഗം എന്ന നിലയിൽ ഒട്ടേറെ വൈരുദ്ധ്യങ്ങളും ആചാരങ്ങളും ആരാധനകളും നിലനിൽക്കുന്ന അനേക ജാതികൾ. ഒരു മതമുണ്ടായിട്ട് അതിൽ നിന്ന് ജാതി ഉണ്ടാകുന്നത് വിഭാഗീയത പൊട്ടിപ്പുറപ്പെട്ട് പരസ്പരം പോര് അടിക്കുന്നതാ. ഇത് നേരേ മറിച്ച് ഇതിന്റെ തലങ്ങൾ എന്ന് പറയുന്നത് ജനത , ഒരു ദേശത്തിന്റെ ജനത ദേശീയമായ കാഴ്ചപ്പാടില് , പ്രാദേശികതയില് പല വിഭാഗങ്ങളാ. തമിഴന് അവന്റെ പ്രാദേശികങ്ങളായ ആചാരങ്ങളുണ്ട്.* *അത്രയും പ്രാദേശകങ്ങളായ ആചാരം ഹിന്ദു എന്ന നിലയിൽ പുലർത്തുന്ന ഒരു തമിഴനേയും  (അനേക ആചാരങ്ങൾ) അതുപോലെ* *ആചാരങ്ങൾ പുലർത്തുന്ന ഒരു മലയാളിയേയും ഒരിടത്ത് ആചാര സമന്വയത്തിന് കൊണ്ടുവരാനാകില്ല. ഈ ആചാരങ്ങൾക്ക് പൊതുവായ ഒരു തലമില്ല.*
*പലപ്പൊഴും പരസ്പര ഭിന്നമായ തലമുണ്ട്. അതൊന്ന്! ആചാരങ്ങളെ കൊണ്ട്.*

     *ഭാഷയെകൊണ്ട്: തമിഴ് നിരപ്പാർന്ന ഒരു ഭാഷയാണ്. അത് കവിതാമയമാണ്. അതിൽ അനുനാസികാധിപ്രസര തുടങ്ങിയ ബൗദ്ധികങ്ങളായ തലങ്ങൾ ചേർന്ന് മലയാളം രൂപാന്തരപ്പെടുമ്പോൾ നമ്മുടെ 'കൊഞ്ഞനവും കൊഞ്ഞാട്ടനുമൊന്നും " തമിഴിലില്ല. ഭാഷാപരമായ ഈ വ്യത്യാസങ്ങളെ സംയോജിപ്പിക്കാവുന്ന ഒരു മാനബിന്ദുവും സത്യത്തിലില്ല.*

      *അപ്പോ ഭാഷ, ആചാരം.. വേഷം, ദർശനം, ശാക്തേയം , ഗാണപദ്ധ്യം , ശൈവം ഇങ്ങനെ ഒട്ടേറെ ദർശനങ്ങളെ പിൻപ്പറ്റി , വിവിധ വിവിധങ്ങളായ അനുഷ്ഠാനങ്ങളെ പിൻപ്പറ്റി നില്ക്കുന്ന ജനം. ഒട്ടനേകം വർണ്ണങ്ങൾ , ഒട്ടനേകം ജാതികൾ, നാല് വർണ്ണങ്ങൾ, അതിൽത്തന്നെ ഉൾപ്പിരുവുകളായി വരുന്ന ഒട്ടനേകം ജാതികൾ, . ഒരു പൊതുവായ ഹിന്ദുക്കളുടെ താല്പര്യമെന്ന് പറഞ്ഞ് രണ്ട് ജാതിക്കാരൻ ഒരുമിച്ച് ഒരു സ്റ്റേജിൽ വർത്തമാനം പറഞ്ഞാലും പതിനഞ്ച് മിനിറ്റിനുള്ളിൽ അവർ ഗോഗ്വാ വിളിയ്ക്കാനുള്ള എന്തെങ്കിലും ഒരു ഭാഷയുണ്ടാകും. ഇതിനെ എങ്ങനെ നിങ്ങൾ സംഘടിതം എന്ന് പറയും? ഇതിന് എവിടെയാണ് ഒരു കോമൺ പ്ലാറ്റ്ഫോം?* 

      *എനിക്ക് തോന്നുന്നത് ഇന്ത്യൻ സംഘടിത മുന്നേറ്റത്തിനും ഹൈന്ദവ സംഘടിത മുന്നേറ്റത്തിനും ആദ്യമായി സങ്കല്പിച്ചത് പാശ്ചാത്യ സംഘടനകൾ കണ്ട് അതിനോട് അനുഭാവം തോന്നിയ സ്വാമി വിവേകാനന്ദനാണെന്നാണ് എനിക്ക് തോന്നുന്നത്. വിവേകാനന്ദ സ്വാമികളുടെ ശ്രമം പാശ്ചാത്യ മാതൃകയിലുള്ള ഒരു വലിയ സംഘടിത ശ്രമത്തിനുള്ളതായിരുന്നു. അതിനുശേഷം പല പ്രസ്ഥാനങ്ങളും ഉണ്ടായിട്ടുണ്ട്. ആ പ്രസ്ഥാനങ്ങൾക്കൊന്നും ഹൈന്ദവ മനസാക്ഷിയെ സാമൂഹികമായും സാംസ്കാരികമായും ചരിത്രപരമായും ഒന്നിച്ച് കാണാൻ കഴിവുണ്ടാവുകയോ അവയെ തങ്ങളുടെ രക്ഷകരായി കാണാൻ ഹൈന്ദവ സമൂഹത്തിന് ആവുകയോ ചെയ്തില്ല എന്ന് വിശ്വസിക്കുന്ന ആളാ ഞാൻ. ശരാശരി ഹിന്ദുവിന്റെ രക്ഷകനായി ഏതെങ്കിലും ഒരു സന്യാസിയേയൊ ഒരു സന്യാസ സമൂഹത്തെയോ ഏതെങ്കിലും ഒരു സംഘനയെയോ ആ സംഘടനയുടെ നേതൃത്വത്തെയോ ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയോ അതിന്റെ നേതൃത്വത്തെയോ അംഗീകരിക്കാൻ ആവാത്ത വിധം ദുരദിഷ്ടമാണ് ഈ പ്രസ്ഥാനങ്ങളെല്ലാം എന്ന് വിശ്വസിക്കുന്ന ആളുകളിൽ ഒരാളാണ് ഞാൻ. ഈ ശ്രമങ്ങൾ ബാല്യത്തിൽ തന്നെ അരിഷ്ടതകൾ നിറഞ്ഞതായി തകരുകയാണ് കണ്ട് വരുന്നത്.* 

    *അച്ചടക്കമുള്ള ഒരു കൂട്ടായ്മ സമൂഹത്തെ മൊത്തം പ്രതിനിധീകരിച്ച് ആ പ്രസ്ഥാനം എന്റെയാണ് , അല്ലെങ്കിൽ എന്നോട് ബന്ധപ്പെട്ടതാണ്, എനിക്ക് വേണ്ടിയുള്ളതാണ് എന്ന് വിശ്വസിക്കുന്ന എത്ര ശതമാനം ഹിന്ദുക്കളെ നിങ്ങൾ കണ്ടിട്ടുണ്ട്.* 

     *പള്ളിയിൽ ഞായറാഴ്ച പോയി കൂടുന്നതുപോലെ ക്ഷേത്രങ്ങളിൽ പോകുന്ന ഹിന്ദുക്കൾ എത്രയുണ്ട്. മറിച്ച് ഒരു കൃസ്ത്യാനിയൊ മറ്റോ ഒരു അമ്പലത്തിൽ പോവുകയോ ഒരു മെഴുകുതിരിക്ക് പകരം ഒരു നിലവിളക്കോ അവിടെ കത്തിക്കുകയൊ ചെയ്താൽ മുകളീന്ന് ചോദിക്കാൻ ആളുണ്ടാവും. അങ്ങനെ വരുന്നൊരു ദിവസം ദുരന്തമായിരിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.* 

    *മാനവ സ്വാതന്ത്ര്യത്തെ അതിന്റെ എല്ലാ ഭാവങ്ങളോടും ഭാവുകങ്ങളോടും കൂടികണ്ട ഒരു ജനതാ എന്ന് സങ്കല്പിയ്ക്കുകയല്ലാതെ , സൗകര്യത്തിന് മറ്റുള്ളതിനൊക്കെ മതം എന്ന് പേരുള്ളപ്പം ഇതിനെയും എന്തെങ്കിലും പേര് ചേർത്ത് വിളിക്കണമല്ലോ എന്ന് വിളിക്കുന്നെങ്കിൽ നിങ്ങൾ വിളിച്ചോളൂ. അല്ലാതെ ഒന്ന് താത്വികമായോ ചരിത്രപരമായോ ദാർശനികമായോ ഉണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമം അപകടകരമാണ്.*

   *🕉  നിർമലാനന്ദം*🕉

മനുഷ്യൻ ഒരു ഗോവണി

*🎼മനുഷ്യൻ ഒരു ഗോവണി*

മനുഷ്യൻ മനസ്സാകുന്നു. മനുഷ്യൻ എന്ന വാക്ക് ഉണ്ടായത് സംസ്കൃതഭാഷയിലെ മന് എന്ന ധാതുവിൽനിന്നാണ്. മന് എന്ന ധാതുവിന്റെ അർത്ഥം ചിന്തിക്കുക എന്നാണ്. നമുക്ക് മനസ്സിന്റെ പ്രശ്നങ്ങളെ മനസ്സിലാക്കാൻ കഴിയുകയാണെങ്കിൽ മനുഷ്യന്റെയും സത്യവാസ്തവികത ബോധ്യപ്പെടും. അവന്റെ സാധ്യതയും ബോധ്യപ്പെടും.

നമുക്ക് മനസ്സിന്റെ യാന്ത്രികസംവിധാനം മനസ്സിലാക്കാൻ കഴിയുകയാണെങ്കിൽ മനുഷ്യന്റെ ഭൂതവും വർത്തമാനവും ഭാവിയും മനസ്സിലാകും. മനുഷ്യൻ ഒരു സത്തയല്ല. മനുഷ്യൻ ഒരു ഗമനമാർഗ്ഗമാണ്. മനുഷ്യനിൽ അവൻ ഒരു ഉണ്മയല്ല. എന്തെന്നാൽ മനുഷ്യൻ നിരന്തരമായി മാറിക്കെണ്ടിരിക്കുകയാണ്. ഒരു മനുഷ്യന് വിശ്രമമില്ലാത്ത ഭാവമാറ്റങ്ങളാണ് 
സംഭവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന് താഴെയും മനുഷ്യന് ഉപരിയും മാത്രമേ വിശ്രമമുള്ളൂ.

മനുഷ്യന് താഴെ പ്രകൃതിയും മനുഷ്യന് ഉപരി ദൈവവുമാണ്. മനുഷ്യൻ ഇവയ്ക്കിടയിലുള്ള ഒരു കണ്ണിമാത്രമാണ്. ഒരു ഗോവണി മാത്രമാണ്.
നമുക്ക് ഗോവണിയിൽ വിശ്രമിക്കാൻ കഴിയുകയില്ല. നമുക്ക് ഗോവണിയിൽ നിൽക്കാൻ കഴിയുകയില്ല. നമുക്ക് ഗോവണിയെ സ്വഗൃഹമാക്കാൻ കഴിയുകയില്ല. മനുഷ്യന് അതിനെ അതിജീവിക്കേണ്ടതുണ്ട്. അതിലംഘിക്കേണ്ടതുണ്ട്.

രണ്ട് അനന്തതകൾക്കിടയിലുള്ള ഒരു യാത്രയിലാണ് മനുഷ്യൻ. ഒരനന്തത നമ്മുടെ പ്രകൃതിയാണ്. വേറൊരു അനന്തത മറഞ്ഞിരിക്കുന്ന ദൈവവും. ഇവയ്ക്കിടയിൽ മനുഷ്യൻ ഒരു കടത്തുവള്ളം പോലെയാണ്. അതിനെ ഉപയോഗിക്കുക. പക്ഷേ അതിൽ ചുരുങ്ങിപ്പോകാൻ പാടില്ല. അത് ഉപയോഗിച്ചുകൊള്ളൂ. എന്നാൽ അതിൽ പരിമിതപ്പെടാൻ പാടില്ല. എപ്പോഴും ഓർക്കേണ്ടത് നമുക്ക് അപ്പുറത്തേക്ക് പോകേണ്ടതുണ്ട് എന്നാണ്.

ശങ്കരധ്യാനം

ശങ്കരധ്യാനം



ശങ്കരധ്യാനപ്രകാരം ഗ്രഹിക്ക നീ 
തിങ്കൾക്കലാഞ്ചിതം കോടീരബന്ധനം 
ഗംഗാഭുജംഗവും നെറ്റിത്തടം തന്നി-
ലംഗജാന്മാവിനെച്ചുട്ടോരു നേത്രവും 
അർക്കചന്ദ്രന്മാർക്കിരിപ്പിടമായുള്ള 
തൃക്കണ്ണുരണ്ടും തിരുനാസികാഭയും 
സ്വർണ്ണപ്രഭാ ഭോഗികുണ്ഡലാലംകൃതം 
കരണ്ണദ്വയം ചാരുഗണ്ഡഭാഗങ്ങളും 
ബിംബാധരോഷ്ഠവും ദന്തരത്നങ്ങളും
ബിംബോകലീലാവലോക സ്മിതങ്ങളും 
ആനനാംഭോജവും കാളകൂടപ്രഭാ-
മാനനീയോജ്ജ്വലം കണ്ഠപ്രദേശവും 
വക്ഷസ്ഥലോജ്ജ്വലത്സർപ്പഹാരം ലോക-
രക്ഷാകരങ്ങളാം നാലു തൃക്കൈകളും
മാനും മഴുവും വരദാഭയങ്ങളും
ധ്യാനിക്കിലാനന്ദമേകും സനാധനം 
ആലിലയ്ക്കൊത്തോരുദരപ്രദേശവും 
ചാലവേ രോമാദികാളികാഭംഗിയും 
ഭംഗ്യാ പുലിത്തോലുടുത്തോരു ശോഭയും 
തുംഗം കടീതടം ഭോഗീകാഞ്ചിതം 
ഊരുദ്വയം ചാരുജാനുയുഗ്മങ്ങളും 
പേരും കണങ്കാലടിത്താർവിലാസവും 
ശ്രീപാദയുഗ്മേ വിളങ്ങും നഖങ്ങളും 
ലോപംവരാതെ മനസ്സിലോർത്തീടണം 
കേശാദിപാദവും പാദാദികേശവും 
ഈശാനുരൂപം നിരൂപണം ചെയ്തുടൻ 
അർച്ചനംതർപ്പണം നാമസങ്കീർത്തനം 
തച്ചരണാംബുജെ വന്ദനമർപ്പണം 
ഭക്ത്യാ ശിവോഹംശിവോഹമെന്നിങ്ങനെ
ഭക്തിപൂർവ്വം സ്തുതിചെയ്യുന്നവൻ ശിവൻ 
സായൂജ്യമെങ്കിലും സാരൂപ്യമെങ്കിലും 
ശ്രീഭൂതനാഥന്റെ സാമീപ്യമെങ്കിലും 
മർത്യൻനിരൂപിച്ചു പൂജചെയ്തീടുകി-
ലായുരന്തേ ലഭിച്ചീടുമറിക നീ 
പാർവ്വതീദേവിയെക്കൂടെ സ്മരിക്കണം 
സർവ്വകാലം മഹാദേവന്റെ സന്നിധൗ 
ദന്തിവദനനും താരകാരാതിയു-
മന്തികേ മേവുന്ന ദേവവൃന്ദങ്ങളും 
ഭൂതഗണങ്ങളും പോറ്റിതൻ കൂറ്റനും 
ചേതസി വന്നുവിളങ്ങേണമെപ്പൊഴും 
സന്തതിസൌഖ്യം വരുത്തേണമീശ്വര!
സന്താപമൊക്കെയൊഴിക്കേണമീശ്വര!
ബന്ധുക്കളുണ്ടായ് വരേണമെന്നീശ്വര!
ബന്ധമോക്ഷം വരുത്തീടണമീശ്വര!
കീർത്തികല്യാണം വരേണമെന്നീശ്വര!
ആർത്തിദുഖങ്ങളകറ്റേണമീശ്വര!
മൂർത്തിസൗന്ദര്യം വരുത്തേണമീശ്വര! 
ഇത്ഥം നിജാഗ്രഹം പ്രാർത്ഥിച്ചുകൊണ്ടുടൻ
ക്രുത്തിവാസസ്സിനെസ്സേവചെയ്താൽ ശുഭം. 
ഭദ്രനൈവേദ്യമുണ്ടാക്കി നിരക്കവേ 
ഭദ്രസമ്പൽക്കരമായിട്ടു ചേരുവാൻ 
അപ്പം മലരവിൽ നാളികേരം ഗുളം 
പാൽപ്പായസം നല്ല ശർക്കരപ്പായസം 
പാലിളന്നീരും പഴങ്ങളും മോദകം 
കാലാരിപൂജയ്ക്കു വേണ്ടുന്നതൊക്കവേ 
ആകുലംകൂടാതെ പൂജിച്ചു വിപ്രരെ 
പാരണം ചെയ്തു ഭുജിപ്പിച്ചു മൃഷ്ടമായ് 
വസ്ത്രാദിസർവ്വം യഥാശക്തി ദക്ഷിണ 
തത്രാപി ഭക്തിക്കു തക്കവണ്ണം ഫലം. 
സായന്തനം കഴിഞ്ഞാരാധന കഴി-
ച്ചായവണ്ണം ദ്വിജപ്രീതിയും ചെയ്തുടൻ 
തന്മൂലമായുള്ള ദോഷങ്ങൾ നീങ്ങുവാൻ 
മാരാരിയെ പ്രണമിച്ചു പതുക്കവേ 
പാരണചെയ്തു സുഖിച്ചു വസിക്കനീ.

തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം.

*ശിവലിംഗമെടുത്തുകൊണ്ടു പോകുവാൻ വന്ന ഭദ്രകാളി...രണ്ടായി പിളർന്ന ശിവലിംഗം ഇത് തിരുമാന്ധാംകുന്ന്!*

മലപ്പുറത്തെ ചരിത്രമെഴുതിയ ക്ഷേത്രങ്ങളിലൊന്നാണ് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം. ദാമ്പത്യ പ്രശ്നങ്ങൾക്കു പരിഹാരമായും മംഗല്യ ഭാഗ്യത്തിനായും ഒക്കെ വിശ്വാസികൾ ആശ്രയിക്കുന്ന ഈ ക്ഷേത്രത്തിന് കഥകളും മിത്തുകളും ഒരായിരമുണ്ട്. വള്ളുവനായ് രാജാക്കന്മാരുടെ കുലദൈവമായ ഭദ്രകാളിയെ ആരാധിക്കുന്ന ഈ ക്ഷേത്രം അന്നു മുതൽ പരിപാലിച്ചു പോരുന്നത് വള്ളുവനാട് രാജാക്കന്മാരായിരുന്നു.
പോരാട്ടങ്ങളുടെയും ആയോധനകലകളുടെയും ഒക്കെ ചരിത്രമുറങ്ങുന്ന ഈ മണ്ണ് മാമാങ്കത്തോട് കിടപിടിക്കുന്ന തിരുമാന്ധാംകുന്ന് പൂരത്തിനും ഏറെ പ്രസിദ്ധമാണ്.
വ്യത്യസ്തമായ ആചാരങ്ങൾ കൊണ്ടും അനുഷ്ഠാനങ്ങൾകൊണ്ടും വിശ്വാസികളുടെ പ്രിയ ക്ഷേത്രമായ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ വിശേഷങ്ങളും ചരിത്രവും പ്രത്യേകതകളും ഒക്കെ വായിക്കാം...

*അങ്ങാടിപ്പുറം*

തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം അങ്ങാടിപ്പുറത്താണ് പ്രസിദ്ധമായ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിപുരാതനമായ ഈ ക്ഷേത്രം വള്ളുവനാട് രാജാക്കന്മാരുടെ കുലദേവതാ ക്ഷേത്രം കൂടിയായിരുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നും തിരുമാന്ധാംകുന്ന് ക്ഷേത്രം തന്നെയാണ്

   *കുന്നിൻമുകളിലെ ക്ഷേത്രം*

പേരുപോലെ തന്നെ ഒരു ചെറിയ കുന്നിന്‍റെ മുകളിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാലു കവാടങ്ങളുള്ള ക്ഷേത്രത്തിൽ
വടക്കോട്ട്‌ ദർശനമായി ഭദ്രകാളിയും കിഴക്കോട്ട് ദർശനമായി ശിവന്റെ ശ്രീകോവിലും കാണാം. ക്ഷേത്രത്തിലെ രണ്ടുവശത്തും കൊടിമരങ്ങളുണ്ട്.
മാതൃശാല എന്ന ശ്രീകോവിലിലാണ് തിരുമാന്ധാംകുന്നിലമ്മയെ പ്രതിഷ്ഠിച്ചിരിക്കുന്നത്

    *ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗം*

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ ഐതിഹ്യം സൂര്യവംശത്തിന്റെ കാലത്തുള്ളതാണ്. സൂര്യവംശത്തിലെ രാജാവായിരുന്ന മാന്ധാതാവ്‌ തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് നാടുചുറ്റാനിറങ്ങി. യാത്രയ്ക്കിടെ അങ്ങാടിപ്പുറത്തെത്തിയ അദ്ദേഹം ഈ സ്ഥലത്തിന്‍റെ ഭംഗിയിൽ ആകൃഷ്ടനായി ഇവിടെ തപസ്സനുഷ്ഠിച്ചു. തപസ്സിൽ സംപ്രീതനായ ശിവൻ പ്രത്യക്ഷപ്പെട്ട് എന്താഗ്രഹവും ചോദിക്കുവാൻ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലുതും മനോഹരവുമായ ശിവലിംഗമാണ് അദ്ദേഹം ശിവനോട് ആവശ്യപ്പെട്ടത്. എന്നാൽ അത് തൻറെ പത്നിയായ പാർവ്വതിയുടെ കൈവശമാണെന്ന് അറിയാവുന്ന ശിവൻ ആകെ സങ്കടത്തിലാവുകയും ഒടുവിൽ പാര്‍വ്വതി കാണാതെ അദ്ദേഹം ആ ശിവലിംഗം മാന്ധാതാവിനു നല്കി. എന്നാൽ പതിവ് പൂജാ സമയത്ത് വിഗ്രഹം അന്വേഷിച്ച പാർവ്വതി അത് പോയ വഴി മനസ്സിലാക്കുകയും ഭദ്രകാളിയെയും ശിവഗണങ്ങളെയും ഈ ശിവലിംഗം തിരിച്ചു കൊണ്ടുവരാൻ അയക്കുകയുടെ ചെയ്തു. എന്നാൽ എത്ര ശ്രമിച്ചിട്ടും മാന്ധാതാവ് വിഗ്രഹം തിരികെ കൊടുക്കുവാൻ കൂട്ടാക്കിയില്ല. ഒടുവിൽ ഭൂതഗണങ്ങൾ മഹർഷിയുടെ ആശ്രമം ആക്രമിച്ചു. അവരെ തുരുത്തുവാനായി മഹർഷിയുടെ ശിഷ്യന്മാർ കാട്ടുപഴങ്ങൾ പെറുക്കിയെറിഞ്ഞു. ഓരോ പഴവും ഓരോ ശിവലിംഗങ്ങളായി ഭൂതഗണങ്ങളുടെ മുകളിൽ പതിച്ച് ഇവർക്ക് പിന്മാറേണ്ടി വന്നു. ഒടുവില്‍ രൗദ്രഭാവം പൂണ്ട ഭദ്രകാളി ബലമായി ശിവലിംഗം എടുത്തുകൊണ്ടു പോകുവാൻ വരികയും അവസാനം ജ്യോതിർലിംഗം രണ്ടായി പിളർന്നു പോവുകയും ചെയ്തു എന്നാണ് പറയുന്നത്. പിളർന്ന രീതിയിലാണ് ഇന്നും ഇവിടെ ശ്രീമൂലസ്ഥാനത്ത് പ്രതിഷ്ഠയുള്ളത്. പിന്നീട് ഇത് അന്യാധീനപ്പെട്ടുപോവുകയും പതിറ്റാണ്ടുകൾക്കു ശേഷം വളരെ അവിചാരിതമായി ക്ഷേത്രം കണ്ടെത്തി നവീകരിക്കുകയുമായിരുന്നു.